മഞ്ജുവിനായി ഹൈബിയോട് അപേക്ഷിച്ച് ദിലീപ്; സിനിമാ ചിത്രീകരണത്തിനിടെ ഹിമാചൽപ്രദേശിൽ പ്രളയത്തിൽ കുടുങ്ങിയ നടി മഞ്ജു വാര്യരും സംഘവും സുരക്ഷിതർ; മഞ്ജുവിനും സംഘത്തിനും വെള്ളവും ഭക്ഷണവും എത്തിച്ചു നൽകി
സിനിമാ ചിത്രീകരണത്തിനിടെ ഹിമാചൽപ്രദേശിൽ പ്രളയത്തിൽ കുടുങ്ങിയ നടി മഞ്ജു വാര്യരും സംഘവും സുരക്ഷിതർ. മഞ്ജുവിനും സംഘത്തിനും വെള്ളവും ഭക്ഷണവും എത്തിച്ചു നൽകി, വൈകിട്ടോടു കൂടി ഇവരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റാൻ കഴിയുമെന്ന് ഹിമാചൽ പൊലീസ് കമ്മിഷണർ അറിയിച്ചു. ഇവരെ മണാലിയിലേക്ക് മാറ്റിയതായി കേന്ദ്രമന്ത്രി വി.മുരളീധരന്റെ ഓഫീസ് അറിയിച്ചു.
സനൽകുമാർ ശശിധരൻ സംവിധാനം ചെയ്യുന്ന 'കയറ്റം' എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനിടെയാണ് കനത്ത മഴയിലും മണ്ണിടിച്ചിലിലും ഹിമാചൽപ്രദേശിലെ ഛത്രുവിൽ സംഘം കുടുങ്ങിയത്. ഭക്ഷണമടക്കം കിട്ടാത്ത സാഹചര്യമാണ് നിലവിലുണ്ടായിരുന്നതെന്ന് മഞ്ജു വാര്യർ സഹോദരൻ മധു വാര്യരെ ഫോണിൽ അറിയിച്ചിരുന്നു.
ഹിമാചല്‍ പ്രദേശില്‍ കനത്ത മഴയിലും മണ്ണിടിച്ചിലിലും കുടുങ്ങിപ്പോയ മഞ്ജു വാര്യരെയും സംഘത്തെയും രക്ഷപ്പെടുത്തുന്നതിന് കേന്ദ്ര ധനകാര്യ സഹമന്ത്രിയും ഹിമാചല്‍ എംപിയുമായ അനുരാഗ് താക്കൂറിനോട് സഹായം ആവശ്യപ്പെട്ടിരുന്നതായി ഹൈബി ഈഡന്‍ എംപി അറിയിച്ചിരുന്നു. നടന്‍ ദിലീപ് പറഞ്ഞാണ് താന്‍ ഈ വിവരം അറിഞ്ഞതെന്നും ഹൈബി വ്യക്തമാക്കി. അവരെ രക്ഷപ്പെടുത്തുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് ദിലീപ് തന്നോട് പറഞ്ഞതായും ഹൈബി ഈഡന്‍ ഫേസ്ബുക്ക് കുറിപ്പില്‍ അറിയിച്ചു.
ഫേസ്ബുക്‌പോസ്റ്റ് ഇങ്ങനെ;
മഞ്ജു വാര്യരും സംഘവും ഹിമാചലിലെ ചത്രു എന്ന സ്ഥലത്ത് പ്രളയത്തിൽ കുടുങ്ങി കിടക്കുകയാണ്. ഇരുന്നൂറോളം വരുന്ന സംഘത്തോടൊപ്പമാണ് മഞ്ജു വാര്യരുമുള്ളത്. മഞ്ജുവിനോടൊപ്പമുള്ള സംഘത്തിൽ 30 ഓളം പേരാണുള്ളത്. അവരുടെ സഹോദരൻ മധു വാര്യരുമായി സാറ്റലൈറ്റ് ഫോൺ വഴി ബന്ധപ്പെട്ടു എന്നാണ് അറിയാൻ സാധിക്കുന്നത്. രണ്ട് ദിവസത്തേക്കുള്ള ഭക്ഷണം മാത്രമാണ് അവരുടെ പക്കലുള്ളത്.
നടൻ ദിലീപാണ് തന്നെ വിളിച്ച് ഇക്കാര്യം അറിയിച്ചത്. രക്ഷപ്പെടുത്തുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. കേന്ദ്ര ധനകാര്യ സഹ മന്ത്രിയും ഹിമാചലിൽ നിന്നുള്ള എം. പി യുമായ അനുരാഗ് താക്കൂറുമായി ബന്ധപ്പെട്ടു. രക്ഷാ പ്രവർത്തനത്തിന് ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കാമെന്ന് അദ്ദേഹം ഉറപ്പ് നൽകിയിട്ടുണ്ട്. മഞ്ജു വാര്യരുടെയും സംഘത്തിന്റെയും തിരിച്ചു വരവിനായി നമുക്ക് പ്രാർത്ഥിക്കാം എന്നും ഹൈബി ഫേസ്ബുക്കിലൂടെ വ്യക്തമാക്കി.
എന്നാൽ മഞ്ജുവും സംഘവും സുരക്ഷിതരാണെന്നാണ് ഇപ്പോള്‍ പുറത്ത് വരുന്ന വിവരങ്ങള്‍. സനൽകുമാർ ശശിധരൻ സംവിധാനം ചെയ്യുന്ന കയറ്റം എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനിടെയാണ് കനത്ത മഴയിലും മണ്ണിടിച്ചിലിലും സംഘം കുടുങ്ങിയത്. ഹിമാചൽപ്രദേശിലെ ഛത്രുവിലാണ് സംഘമുള്ളത്.
കഴിഞ്ഞ ദിവസം രാത്രി സാറ്റലൈറ്റ് ഫോൺ വഴി മഞ്ജുവുമായി സംസാരിച്ചിരുന്നുവെങ്കിലും കൃത്യമായി ഇപ്പോൾ എവിടെയാണ് ഉള്ളതെന്ന് കണ്ടെത്താൻ കഴിയുന്നില്ലെന്ന് സഹോദരൻ മധു വാര്യർ പ്രതികരിച്ചിരുന്നു.
ഷൂട്ടിംഗ് സംഘമടക്കം 140 ഓളം പേരാണ് ഛത്രുവില്‍ അകപ്പെട്ടിരുന്നത്. ഡെല്‍ഹിയിലെ സംസ്ഥാന സര്‍ക്കാര്‍ പ്രതിനിധി എ സമ്ബത്തും ഇവരെ രക്ഷപ്പെടുത്തുന്നതിനായി ഹിമാചല്‍ പ്രദേശ് സര്‍ക്കാരുമായി ബന്ധപ്പെട്ടിരുന്നു. ഛത്രുവിലേക്ക് ലാന്‍ഡ് ലൈന്‍, മൊബൈല്‍ നെറ്റ്വര്‍ക്കുകള്‍ ലഭ്യമല്ലെന്നും എങ്കിലും സംഘം സുരക്ഷിതരാണെന്നും രണ്ട് ദിവസം കൂടി കഴിക്കാനുള്ള ഭക്ഷണം കൈവശമുണ്ടെന്നും എ സമ്ബത്ത് നേരത്തേ അറിയിച്ചിരുന്നു.
https://www.facebook.com/Malayalivartha