Widgets Magazine
26
Apr / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇപി ജയരാജനെ ഉടന്‍ പുറത്താക്കും:- പിണറായി കലിച്ചു...


ഒമാനിൽ വാഹനാപകടത്തില്‍ രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്‌സുമാര്‍ മരിച്ചു...


സംസ്ഥാനം ചുട്ടുപൊള്ളുമെന്ന് ദുരന്ത നിവാരണ അതോറിട്ടി മുന്നറിയിപ്പ്:- പല ഇടങ്ങളിലായി വോട്ടർമാർ കുഴഞ്ഞ് വീണു മരിച്ചു...


ശോഭ സുരേന്ദ്രന്റെ ആരോപണം കലാശക്കൊട്ടിനു ശേഷം വീണ ബോംബായി...ഈ അപ്രതീക്ഷിത വെളിപ്പെടുത്തൽ പാർട്ടിക്കുള്ളിൽ പൊട്ടിത്തെറിയുണ്ടാക്കി...തീരുമാനം ഉടൻ...


194 സ്ഥാനാർഥികളുടെ വിധി, ഇന്ന്...ചങ്കിടിപ്പോടെ സ്ഥാനാർത്ഥികൾ...രണ്ടാം ഘട്ടത്തിൽ ഒറ്റഘട്ടമായി വോട്ടെടുപ്പ് പൂർത്തിയാക്കുന്ന ഏക സംസ്ഥാനമാണ് കേരളം...വോട്ടെണ്ണൽ ജൂൺ നാലിന്...

ത്രികോണ മത്സരം നടക്കുമെന്ന് ഉറപ്പുള്ള വട്ടിയൂര്‍ക്കാവ് ഉപതെരഞ്ഞെടുപ്പില്‍ നട്ടംതിരിഞ്ഞ് ഇടത്, വലത് മുന്നണികള്‍

20 AUGUST 2019 05:52 PM IST
മലയാളി വാര്‍ത്ത

ത്രികോണ മത്സരം നടക്കുമെന്ന് ഉറപ്പുള്ള വട്ടിയൂര്‍ക്കാവ് ഉപതെരഞ്ഞെടുപ്പില്‍ നട്ടംതിരിഞ്ഞ് ഇടത്, വലത് മുന്നണികള്‍. എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയായി കുമ്മനം രാജശേഖരന്‍ വീണ്ടും കളത്തിലിറങ്ങുമെന്ന വ്യക്തമായ സൂചനകള്‍ ചില നേതാക്കള്‍ പങ്കുവയ്ക്കുന്നു. മിസോറാം ഗവര്‍ണര്‍ പദവിയില്‍ നിന്ന് തിരുവനന്തപുരം ജില്ലാ നേതൃത്വത്തിന്റെ സമ്മര്‍ദ്ദത്തിന് വഴങ്ങിയാണ് അദ്ദേഹം രാജിവെച്ച് പാര്‍ലമെന്റ് തെരഞ്ഞെടുപ്പിനെ നേരിട്ടത്. മാത്രമല്ല കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ വട്ടിയൂര്‍ക്കാവില്‍ കുമ്മനം രണ്ടാംസ്ഥാനത്ത് എത്തിയിരുന്നു. ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയെ നേരത്തെ പ്രഖ്യാപിച്ചത് വഴിയുണ്ടായ സാമ്പത്തിക ബാധ്യത മുന്‍ നിര്‍ത്തിയാണ് ഇടത് മുന്നണി കരുതിക്കൂട്ടി നീങ്ങുന്നത്. യു.ഡി.എഫിനും ഇതേ പ്രശ്‌നമുണ്ടെങ്കിലും അതിലുപരി സ്ഥാനാര്‍ത്ഥി കുപ്പായം ധരിച്ച് ഒരു ലോറി നേതാക്കള്‍ മണ്ഡലത്തില്‍ കറങ്ങുകയാണ്. 

ആര്‍. രാമചന്ദ്രന്‍ നായര്‍ മരിച്ചതിനെ തുടര്‍ന്ന് ചെങ്ങന്നൂരില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ സി.പി.എം സജി ചെറിയാനെ ആദ്യമേ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചു, നോട്ടിഫിക്കേഷന്‍ വരും മുമ്പായിരുന്നു അത്. അതോടെ പ്രചരണം ഉള്‍പ്പെടെയുള്ള പരിപാടികള്‍ നീണ്ടുപോയി. സംസ്ഥാനം മുഴുവനുള്ള എല്‍.ഡി.എഫ് നേതാക്കള്‍ മണ്ഡലത്തില്‍ തമ്പടിക്കേണ്ടിവന്നു. അതിനും പ്രചാരണപരിപാടികള്‍ക്കുമായി വലിയതുക ചെലവഴിക്കേണ്ടിവന്നു. നിലവിലെ സാഹചര്യത്തില്‍ സി.പി.എം അതിന് തയ്യാറല്ല. പ്രളയ ദുരന്തത്തില്‍ സംസ്ഥാനം വിറങ്ങലിച്ച് നില്‍ക്കുകയാണ്. ഈ സാഹചര്യത്തില്‍ പ്രചാരണപരിപാടികളുമായി മുന്നോട്ട് നീങ്ങിയാല്‍ അത് ജനപിന്തുണയെ ബാധിക്കും. നേതാക്കള്‍ ജനങ്ങളില്‍ നിന്ന് അകന്നെന്നും പലര്‍ക്കും ധിക്കാരവും ധാര്‍ഷ്ട്യവുമാണെന്നും ലോക്‌സഭാ തെരഞ്ഞെടുപ്പ് അവലോകന റിപ്പോര്‍ട്ടില്‍ സ്വയംവിമര്‍ശനം നടത്തിയിരുന്നു. 

ഓണം അടുത്ത് വരുന്നതിനാല്‍ തെരഞ്ഞെടുപ്പ് പരിപാടികളും ഫണ്ട് പിരിവും നടത്തി ജനങ്ങളെ ബുദ്ധിമുട്ടിക്കേണ്ടതില്ലെന്നും സി.പി.എമ്മും ഇടത് മുന്നണിയും തീരുമാനിച്ചിരിക്കുകയാണ്. പ്രളയബാധിതരായ വടക്കന്‍കേരളത്തെ സഹായിച്ച തിരുവനന്തപുരം മേയര്‍ വി.കെ പ്രശാന്തിനെ മത്സരിപ്പിക്കാന്‍ സി.പി.എം ആലോചിക്കുന്നെന്ന വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ട്. അത്തരത്തിലൊരു തീരുമാനം കൈക്കൊണ്ടില്ലെന്ന് ജില്ലാ നേതൃത്വം പറയുന്നു. പഴയ തിരുവനന്തപുരം നോര്‍ത്ത് മണ്ഡലമാണ് വട്ടിയൂര്‍ക്കാവായി മാറിയത്. നോര്‍ത്തിലെ അവസാന ആറ് നിയമസഭാ തെരഞ്ഞെടുപ്പില്‍ അഞ്ചിലും സി.പി.എം സ്ഥാനാര്‍ത്ഥിയായിരുന്ന എം വിജയകുമാറാണ് ജയിച്ചത്. നായര്‍ ഭൂരിപക്ഷമുള്ള മണ്ഡലത്തില്‍ ടി.എന്‍ സീമയെ അത് മുന്‍നിര്‍ത്തിയാണ് ഇറക്കിയതെങ്കിലും മൂന്നാം സ്ഥാനത്തേക്ക് പിന്‍തള്ളപ്പെട്ടു. 

കെ.മുരളീധരന്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായതോടെയാണ് വട്ടിയൂര്‍ക്കാവ് കോണ്‍ഗ്രസ് കോട്ടയായത്. രണ്ടാംതവണ മത്സരിച്ചപ്പോഴും അദ്ദേഹത്തിന്റെ ജനപിന്തുണ കൂടി. കഴിഞ്ഞതവണ രണ്ടാംസ്ഥാനത്തെത്തിയ ബി.ജെ.പി ഇക്കുറി കുമ്മനത്തെ തന്നെ വീണ്ടും ഇറക്കുമ്പോള്‍ വിജയം ഉറപ്പാണെന്ന ആത്മവിശ്വാസത്തിലാണ് എന്‍.ഡി.എ ക്യാമ്പ്. കേന്ദ്രപദ്ധതികള്‍ മണ്ഡലത്തില്‍ എത്തിക്കാന്‍ കുമ്മനത്തിന് സാധിക്കും. അതാണ് എന്‍.ഡി.എയുടെ ഏറ്റവും വലിയ പ്ലസ് പോയിന്റ്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ കുമ്മനം രാജശേഖരന്‍ 43700 വോട്ടു നേടി രണ്ടാമത് വന്നപ്പോള്‍ 40411വോട്ടു നേടി സീമ മൂന്നാമതാണ് ഫിനിഷ് ചെയ്തത്.

2011ല്‍ ചെറിയാന്‍ ഫിലിപ്പ് മത്സരിച്ചപ്പോള്‍ മുരളീധരന്‍ വിജയിക്കുകയും അദ്ദേഹം രണ്ടാമത് എത്തുകയും ചെയ്തിരുന്നു. ആ നേട്ടം പക്ഷെ സീമയ്ക്ക് ആവര്‍ത്തിക്കാന്‍ കഴിഞ്ഞില്ല. അതിനാല്‍ മണ്ഡലത്തിലെ സി.പി.എം വോട്ടുകള്‍ ചോരുന്നെന്നാണ് മനസ്സിലാകുന്നത്. 2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരം സ്ഥാനാര്‍ത്ഥിയായിരുന്ന ബി.ജെ.പിയിലെ ഒ. രാജഗോപാല്‍ വട്ടിയൂര്‍ക്കാവ് നിയമസഭാ മണ്ഡലത്തില്‍ ഒന്നാം സ്ഥാനത്തെത്തിയിരുന്നു. കഴിഞ്ഞ പാര്‍ലമെന്റ് തിരഞ്ഞെടുപ്പിലും വട്ടിയൂര്‍ക്കാവില്‍ എല്‍.ഡി.എഫിനെ പിന്തള്ളി ബിജെപി നേതാവ് കുമ്മനം രാജശേഖരന്‍ രണ്ടാം സ്ഥാനം ഉറപ്പിച്ചിരുന്നു. അതുകൊണ്ട് തന്നെ വട്ടിയൂര്‍ക്കാവ് ഇടത് വലത് മുന്നണികള്‍ക്ക് വലിയ വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്. 

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സുരേഷ് ഗോപി ചരിത്രം എഴുതുമോ... തൃശൂരിലെ പതിവില്‍ കവിഞ്ഞ തിരക്ക് സുരേഷ്‌ഗോപിക്ക് അനുകൂല സൂചനയെന്ന് വിലയിരുത്തല്‍  (6 minutes ago)

വോട്ടിങ് യന്ത്രങ്ങളുടെ തകരാര്‍... പോളിങിന് മന്ദഗതി കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി  (12 minutes ago)

കേരള ബ്ലാസ്റ്റേഴ്‌സിന്റെ പരിശീലക സ്ഥാനം ഇവാന്‍ വുക്കോമനോവിച്ച് ഒഴിഞ്ഞു  (16 minutes ago)

സി.പി.എം - ബി ജെ പി സഖ്യത്തെകുറിച്ച് ചർച്ചകൾ നടന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ പരോക്ഷമായി സമ്മതിച്ചതോടെ ഒരു സീറ്റിലെങ്കിലും ബി.ജെ പിയുടെ വിജയം ഉറപ്പ്; ദല്ലാൾ നന്ദകുമാറുമായുള്ള അടുപ്പത്തിൽ ഇപി ജയ  (6 hours ago)

രണ്ട് കൊല്ലം പിന്നിടുന്ന രണ്ടാം പിണറായി സര്‍ക്കാരിന്റെ ജനദ്രോഹത്തിന് 2.77 കോടി മലയാളി വോട്ടര്‍മാര്‍ പോളിംഗ് ബൂത്തില്‍ മറുപടി കൊടുക്കുന്നു!!! ലോക്‌സഭയിലേക്കുള്ള തെരഞ്ഞെടുപ്പാണെങ്കിലും ഇടത് സര്‍ക്കാരി  (6 hours ago)

കാന്തപുരം എ.പി അബൂബക്കർ മുസ് ലിയാർ വോട്ട് രേഖപ്പെടുത്തി...  (7 hours ago)

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസങ്ങളിലായി ഒമ്പത് ജില്ലകളിൽ മഴ:- ഇന്ന് ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത...  (7 hours ago)

ഇപി ജയരാജനെ ഉടന്‍ പുറത്താക്കും:- പിണറായി കലിച്ചു...  (7 hours ago)

ഒമാനിൽ വാഹനാപകടത്തില്‍ രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്‌സുമാര്‍ മരിച്ചു...  (7 hours ago)

സംസ്ഥാനം ചുട്ടുപൊള്ളുമെന്ന് ദുരന്ത നിവാരണ അതോറിട്ടി മുന്നറിയിപ്പ്:- പല ഇടങ്ങളിലായി വോട്ടർമാർ കുഴഞ്ഞ് വീണു മരിച്ചു...  (7 hours ago)

ബിജെപിയിൽ ചേരാനിരുന്നത് ഇ.പി?  (9 hours ago)

ചങ്കിടിപ്പോടെ മുന്നണികൾ...!  (9 hours ago)

കുറ്റിച്ചിറ സ്‌കൂളിലെ ബൂത്തില്‍ എല്‍.ഡി.എഫ് ബൂത്ത് ഏജന്റ് കുഴഞ്ഞുവീണ് മരിച്ചു...  (9 hours ago)

കണ്ണീര്‍ക്കാഴ്ചയായി... യുഎസിലെ കലിഫോര്‍ണിയയിലുള്ള പ്ലസന്റണില്‍ മലയാളി കുടുംബം കാറപകടത്തില്‍ മരിച്ചു...  (10 hours ago)

കൊടും ക്രൂരതയ്‌ക്കൊടുവില്‍....മക്കളെ മുറിയില്‍ പൂട്ടിയിട്ട ശേഷം ഭാര്യയെ ചുറ്റിക കൊണ്ടു തലയ്ക്കടിച്ച് ഭര്‍ത്താവ് കൊലപ്പെടുത്തിയശേഷം തൂങ്ങി മരിച്ചു, വിദേശത്ത് ജോലിയുള്ള യുവതി അടുത്ത ദിവസം മടങ്ങാനിരിക്കെ  (10 hours ago)

Malayali Vartha Recommends