Widgets Magazine
08
Mar / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

വഫ വിവാഹമോചനത്തിന് തയ്യാർ; ശ്രീറാം വെങ്കിട്ടരാമനുമായി അർധരാത്രി കാർയാത്ര നടത്തിയ വഫ ഫിറോസ് ഭർത്താവിന്റെ ആവശ്യ പ്രകാരം നിയമ നടപടികളിലേക്ക് കടക്കാതെ മൊഴി ചൊല്ലാൻ തയ്യാറെന്ന് സൂചന

21 AUGUST 2019 03:02 PM IST
മലയാളി വാര്‍ത്ത

കുടിച്ച് കുഴഞ്ഞ ശ്രീറാം വെങ്കിട്ടരാമനുമായി അർധരാത്രി കാർയാത്ര നടത്തിയ വഫ ഫിറോസ് ഭർത്താവിന്റെ ആവശ്യ പ്രകാരം നിയമ നടപടികളിലേക്ക് കടക്കാതെ മൊഴി ചൊല്ലാൻ തയ്യാറെന്ന് സൂചന. ശ്രീറാം വിഷയം ഉണ്ടായില്ലായിരുന്നെങ്കിലും നിക്കാഹ് ഒഴിവാക്കാനായിരുന്നു തീരുമാനമെന്ന് വഫയുമായി ബന്ധപ്പെട്ടവർ പറയുന്നു.

ഭർത്താവിന്റെ വിവാഹമോചന നോട്ടീസ് വഫയുടെ കുടുംബം കൈപ്പറ്റി. ഇങ്ങനെയൊരാളുമായി തനിക്ക് ജീവിക്കാൻ കഴിയില്ലെന്ന് മകൾ വ്യക്തമാക്കിയിട്ടുള്ളതായി വഫയുടെ മാതാപിതാക്കളുമായി ബന്ധപ്പെട്ട കേന്ദ്രങ്ങൾ വ്യക്തമാക്കുന്നു. എത്രയും വേഗം ബന്ധം വേർപ്പെടുത്താനാണ് തീരുമാനം. കേസും മറ്റുമായി മുന്നോട്ടു പോകേണ്ടതില്ലെന്നാണ് തീരുമാനം.

വഫ ഫിറോസിനെ ഒഴിവാക്കാൻ ഭർത്താവ് ഫിറോസ് നേരത്തെ തീരുമാനിച്ചിരുന്നു എന്നാണ് സൂചന. അതിന് തക്ക സമയം കാത്തിരിക്കുകയായിരുന്നു അദ്ദേഹം എന്നാണ് ആക്ഷേപം. ഭർത്താവിന്റെയും കുടുംബത്തിന്റെയും പൂർണ പിന്തുണ തനിക്ക് ഉണ്ടെന്നാണ് വഫ പറഞ്ഞത്. വഫയുടെ ഭർത്താവിന്റെ പിതാവ് വഫയെ അനുകൂലിച്ച് രംഗത്തെത്തുകയും ചെയ്തു. ശ്രീറാം വിഷയം ഉണ്ടായപ്പോൾ വഫ വിവാഹമോചിതയാണെന്ന വാർത്തകളാണ് ആദ്യം പുറത്തു വന്നത്. 2014-15 കാലത്ത് തന്നെ ഭർത്താവ് വിവാഹമോചനത്തിന് ശ്രമിച്ചിരുന്നു എന്നാണ് വിവരം. എന്നാൽ അതിന് ശേഷം പ്രശ്നങ്ങൾ ഉണ്ടാകില്ലെന്ന് വഫയുടെ മാതാപിതാക്കൾ ഉറപ്പുനൽകി. അതിന്റെ അടിസ്ഥാനത്തിലാണ് ബന്ധം നീണ്ടു പോയത്.

വഫ ഭർത്താവിനെ അഭിസംബോധന ചെയ്യുന്നത് അസഭ്യ വാക്കുകൾ ഉപയോഗിച്ചാണ്. വഥയുടെ ഭർത്താവ് ഫിറോസ് വഫയുടെ മാതാ പിതാക്കൾക്ക് നൽകിയ കത്തിലാണ് ഇക്കാര്യമുള്ളത്. ഓഗസ്റ്റ് 10 ന് ശ്രീറാം കേസ് അറിഞ്ഞ് നാട്ടിലെത്തിയ തന്നോട് വഫ വൃത്തികെട്ട ഭാഷയിൽ സംസാരിച്ചെന്നാണ് ഭർത്താവിന്റെ കത്തിലുള്ളത്.

വഫയും ഫിറോസും തമ്മിലുള്ള വിവാഹം 2000 ഏപ്രിൽ 30 നാണ് നടന്നത്. ആധുനിക രീതിയിൽ ഉടുത്തൊരുങ്ങി നടക്കുന്ന വഫയെ നിക്കാഹ് ചെയ്യാൻ താൻ ഒരുക്കുമായിരുന്നില്ല. എന്നാൽ മാതാപിതാക്കളുടെ സമ്മർദ്ദ ഫലമായാണ് വിവാഹം കഴിഞ്ഞത്. നിക്കാഹിന്റെ പിറ്റേന്ന് മുതൽ വഫ തന്റെ യഥാർത്ഥ സ്വഭാവം കാണിച്ച് തുടങ്ങി. നിരവധി സുഹൃത്തുക്കൾ വഫക്ക് ഉണ്ടായിരുന്നു. അവർ നിരന്തരം ഫോണിൽ വിളിക്കും. കുടുംബിനിയായി ജീവിക്കുന്ന ഒരാൾക്ക് ഇത്തരം ബന്ധങ്ങൾ നല്ലതല്ലെന്ന് പറഞ്ഞു നോക്കിയെങ്കിലും നടന്നില്ല. അർധരാത്രിയിലും ഫോൺ സല്ലാപം തുടരുമെന്ന് കത്തിലുണ്ട്. പരസ്പര വിശ്വാസം നഷ്ടപ്പെട്ടതായി കത്തിൽ പറയുന്നു. അബുദാബിയിൽ നിന്നും ബഹ്റനിൽ നിന്നും നിരന്തരം നാട്ടിലെത്തി.അതെല്ലാം ദുരൂഹമായിരുന്നുവെന്നും കത്തിലുണ്ട്. 45 ദിവസത്തിനകം തീരുമാനമെടുക്കണമെന്നാണ് ആവശ്യം. എന്നാൽ തീരുമാനത്തിന് 45 ദിവസം ആവശ്യമില്ലെന്നാണ് വഫയുടെ നിലപാട്.

വഫ ഫിറോസിന്റെ ലൈസൻസ് റദ്ദാക്കിയ നടപടിക്കെതിരെ അവർ കോടതിയെ സമീപിക്കാൻ ഒരുങ്ങിയെങ്കിലും സർക്കാരിനെ പിണക്കേണ്ടെന്ന നിലപാടാണ് അവർക്കുള്ളത്. ശ്രീറാം മദ്യപിച്ചിരുന്നതായി മൊഴി നൽകിയതു കൊണ്ട് സർക്കാരിന് തന്നോട് സൗഹാർട്ടതയുണ്ടെന്ന് വഫ കരുതുന്നു. ആവശ്യമില്ലാതെ സർക്കാരിനെ പിണക്കിയാൽ അവർ തനിക്കെതിരെയും നടപടികളുമായി മുന്നോട്ടു പോകും. ഇപ്പോഴത്തെ സാഹചര്യത്തിൽ അത് ബുദ്ധിപൂർവമുള്ള തീരുമാനമല്ലെന്ന് വഫ കരുതുന്നു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഭാര്യയെ കാറിനുള്ളില്‍ വച്ച് മര്‍ദ്ദിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച് ഭര്‍ത്താവ്  (3 hours ago)

കേന്ദ്ര മന്ത്രിസഭയിലേക്ക് നിതീഷ് കുമാര്‍ ഉണ്ടാകില്ല  (3 hours ago)

ഏഴ് മാസം ഗര്‍ഭിണിയായ യുവതിയെ ക്രൂരമായി കൊലപ്പെടുത്തി ഭര്‍ത്താവും അമ്മായിയച്ഛനും  (4 hours ago)

കൊല്ലത്ത് മത്സ്യബന്ധന ബോട്ട് കപ്പലുമായി കൂട്ടിയിടിച്ച് രണ്ട് പേരെ കാണാതായി  (4 hours ago)

ഡോ. വന്ദന ദാസ് കൊലക്കേസില്‍ വാദം പൂര്‍ത്തിയായി  (4 hours ago)

ചരക്ക് വിമാനങ്ങളില്‍ യുഎഇയിലേക്ക് ഭക്ഷ്യവസ്തുക്കള്‍ എത്തിച്ച് ലുലു ഗ്രൂപ്പ്  (4 hours ago)

കാസര്‍കോട് ഒന്‍പത് വയസ്സുകാരന്‍ കാറിടിച്ചു മരിച്ചു  (4 hours ago)

മെഡിക്കല്‍ കോളേജില്‍ അത്യാഹിത വിഭാഗത്തിലെ ലിഫ്റ്റില്‍ 6 പേര്‍ കുടുങ്ങി  (4 hours ago)

ഭര്‍ത്താവ് മരിച്ച് മൂന്നാഴ്ച തികയും മുന്‍പേ വിവാഹം; സഹോദരിമാരുടെ സംശയത്തില്‍ തെളിഞ്ഞത് ക്രൂര കൊലപാതകം  (5 hours ago)

പണം ഇരട്ടിയാക്കി നല്‍കാമെന്ന് വാഗ്ദാനം നല്‍കി 10 ലക്ഷം രൂപ തട്ടിയെടുത്ത രണ്ട് പേര്‍ അറസ്റ്റില്‍  (5 hours ago)

താന്‍ പാര്‍ട്ടിക്ക് വേണ്ടി വന്നതാണെന്ന് ആളുകള്‍ തെറ്റിദ്ധരിക്കും: സിപിഎം ജില്ലാ സെക്രട്ടറിയോട് ടൗണ്‍ഷിപ്പ് സന്ദര്‍ശനത്തിനിടെ അതൃപ്തി കാട്ടി മമ്മൂട്ടി  (5 hours ago)

വട്ടിയൂര്‍ക്കാവില്‍ മേയര്‍ക്കും ആശാനാഥിനും ഒപ്പം ചുവരെഴുതി തുടങ്ങി ശ്രീലേഖ  (5 hours ago)

കേരളത്തിന് അഞ്ച് ഉറപ്പുകള്‍ പ്രഖ്യാപിച്ച് രാഹുല്‍ഗാന്ധി  (5 hours ago)

ലോകം മുഴുവൻ മിഡിൽ ഈസ്റ്റിലെ യുദ്ധം കണ്ട് ശ്വാസമടക്കി ഇരിക്കുമ്പോൾ  (6 hours ago)

അത് ഞാൻ നോക്കിക്കോളാം. നിങ്ങൾ അതോർത്ത് വിഷമിക്കരുത്. നിങ്ങൾ വിഷമിച്ചാൽ എനിക്ക് മുറിവേൽക്കും....വിജയ്  (6 hours ago)

Malayali Vartha Recommends