Widgets Magazine
17
Apr / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

വഫ വിവാഹമോചനത്തിന് തയ്യാർ; ശ്രീറാം വെങ്കിട്ടരാമനുമായി അർധരാത്രി കാർയാത്ര നടത്തിയ വഫ ഫിറോസ് ഭർത്താവിന്റെ ആവശ്യ പ്രകാരം നിയമ നടപടികളിലേക്ക് കടക്കാതെ മൊഴി ചൊല്ലാൻ തയ്യാറെന്ന് സൂചന

21 AUGUST 2019 03:02 PM IST
മലയാളി വാര്‍ത്ത

കുടിച്ച് കുഴഞ്ഞ ശ്രീറാം വെങ്കിട്ടരാമനുമായി അർധരാത്രി കാർയാത്ര നടത്തിയ വഫ ഫിറോസ് ഭർത്താവിന്റെ ആവശ്യ പ്രകാരം നിയമ നടപടികളിലേക്ക് കടക്കാതെ മൊഴി ചൊല്ലാൻ തയ്യാറെന്ന് സൂചന. ശ്രീറാം വിഷയം ഉണ്ടായില്ലായിരുന്നെങ്കിലും നിക്കാഹ് ഒഴിവാക്കാനായിരുന്നു തീരുമാനമെന്ന് വഫയുമായി ബന്ധപ്പെട്ടവർ പറയുന്നു.

ഭർത്താവിന്റെ വിവാഹമോചന നോട്ടീസ് വഫയുടെ കുടുംബം കൈപ്പറ്റി. ഇങ്ങനെയൊരാളുമായി തനിക്ക് ജീവിക്കാൻ കഴിയില്ലെന്ന് മകൾ വ്യക്തമാക്കിയിട്ടുള്ളതായി വഫയുടെ മാതാപിതാക്കളുമായി ബന്ധപ്പെട്ട കേന്ദ്രങ്ങൾ വ്യക്തമാക്കുന്നു. എത്രയും വേഗം ബന്ധം വേർപ്പെടുത്താനാണ് തീരുമാനം. കേസും മറ്റുമായി മുന്നോട്ടു പോകേണ്ടതില്ലെന്നാണ് തീരുമാനം.

വഫ ഫിറോസിനെ ഒഴിവാക്കാൻ ഭർത്താവ് ഫിറോസ് നേരത്തെ തീരുമാനിച്ചിരുന്നു എന്നാണ് സൂചന. അതിന് തക്ക സമയം കാത്തിരിക്കുകയായിരുന്നു അദ്ദേഹം എന്നാണ് ആക്ഷേപം. ഭർത്താവിന്റെയും കുടുംബത്തിന്റെയും പൂർണ പിന്തുണ തനിക്ക് ഉണ്ടെന്നാണ് വഫ പറഞ്ഞത്. വഫയുടെ ഭർത്താവിന്റെ പിതാവ് വഫയെ അനുകൂലിച്ച് രംഗത്തെത്തുകയും ചെയ്തു. ശ്രീറാം വിഷയം ഉണ്ടായപ്പോൾ വഫ വിവാഹമോചിതയാണെന്ന വാർത്തകളാണ് ആദ്യം പുറത്തു വന്നത്. 2014-15 കാലത്ത് തന്നെ ഭർത്താവ് വിവാഹമോചനത്തിന് ശ്രമിച്ചിരുന്നു എന്നാണ് വിവരം. എന്നാൽ അതിന് ശേഷം പ്രശ്നങ്ങൾ ഉണ്ടാകില്ലെന്ന് വഫയുടെ മാതാപിതാക്കൾ ഉറപ്പുനൽകി. അതിന്റെ അടിസ്ഥാനത്തിലാണ് ബന്ധം നീണ്ടു പോയത്.

വഫ ഭർത്താവിനെ അഭിസംബോധന ചെയ്യുന്നത് അസഭ്യ വാക്കുകൾ ഉപയോഗിച്ചാണ്. വഥയുടെ ഭർത്താവ് ഫിറോസ് വഫയുടെ മാതാ പിതാക്കൾക്ക് നൽകിയ കത്തിലാണ് ഇക്കാര്യമുള്ളത്. ഓഗസ്റ്റ് 10 ന് ശ്രീറാം കേസ് അറിഞ്ഞ് നാട്ടിലെത്തിയ തന്നോട് വഫ വൃത്തികെട്ട ഭാഷയിൽ സംസാരിച്ചെന്നാണ് ഭർത്താവിന്റെ കത്തിലുള്ളത്.

വഫയും ഫിറോസും തമ്മിലുള്ള വിവാഹം 2000 ഏപ്രിൽ 30 നാണ് നടന്നത്. ആധുനിക രീതിയിൽ ഉടുത്തൊരുങ്ങി നടക്കുന്ന വഫയെ നിക്കാഹ് ചെയ്യാൻ താൻ ഒരുക്കുമായിരുന്നില്ല. എന്നാൽ മാതാപിതാക്കളുടെ സമ്മർദ്ദ ഫലമായാണ് വിവാഹം കഴിഞ്ഞത്. നിക്കാഹിന്റെ പിറ്റേന്ന് മുതൽ വഫ തന്റെ യഥാർത്ഥ സ്വഭാവം കാണിച്ച് തുടങ്ങി. നിരവധി സുഹൃത്തുക്കൾ വഫക്ക് ഉണ്ടായിരുന്നു. അവർ നിരന്തരം ഫോണിൽ വിളിക്കും. കുടുംബിനിയായി ജീവിക്കുന്ന ഒരാൾക്ക് ഇത്തരം ബന്ധങ്ങൾ നല്ലതല്ലെന്ന് പറഞ്ഞു നോക്കിയെങ്കിലും നടന്നില്ല. അർധരാത്രിയിലും ഫോൺ സല്ലാപം തുടരുമെന്ന് കത്തിലുണ്ട്. പരസ്പര വിശ്വാസം നഷ്ടപ്പെട്ടതായി കത്തിൽ പറയുന്നു. അബുദാബിയിൽ നിന്നും ബഹ്റനിൽ നിന്നും നിരന്തരം നാട്ടിലെത്തി.അതെല്ലാം ദുരൂഹമായിരുന്നുവെന്നും കത്തിലുണ്ട്. 45 ദിവസത്തിനകം തീരുമാനമെടുക്കണമെന്നാണ് ആവശ്യം. എന്നാൽ തീരുമാനത്തിന് 45 ദിവസം ആവശ്യമില്ലെന്നാണ് വഫയുടെ നിലപാട്.

വഫ ഫിറോസിന്റെ ലൈസൻസ് റദ്ദാക്കിയ നടപടിക്കെതിരെ അവർ കോടതിയെ സമീപിക്കാൻ ഒരുങ്ങിയെങ്കിലും സർക്കാരിനെ പിണക്കേണ്ടെന്ന നിലപാടാണ് അവർക്കുള്ളത്. ശ്രീറാം മദ്യപിച്ചിരുന്നതായി മൊഴി നൽകിയതു കൊണ്ട് സർക്കാരിന് തന്നോട് സൗഹാർട്ടതയുണ്ടെന്ന് വഫ കരുതുന്നു. ആവശ്യമില്ലാതെ സർക്കാരിനെ പിണക്കിയാൽ അവർ തനിക്കെതിരെയും നടപടികളുമായി മുന്നോട്ടു പോകും. ഇപ്പോഴത്തെ സാഹചര്യത്തിൽ അത് ബുദ്ധിപൂർവമുള്ള തീരുമാനമല്ലെന്ന് വഫ കരുതുന്നു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

യുവാവിനെ നടുറോഡില്‍ ക്രൂരമായി മര്‍ദിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ സഹോദരന്മാര്‍ അറസ്റ്റില്‍  (1 hour ago)

എന്‍ഐടിയില്‍ വീണ്ടും ആത്മഹത്യ; എന്‍ഐടിയില്‍ മൂന്ന് മാസത്തിനിടെ നടക്കുന്ന അഞ്ചാമത്തെ ആത്മഹത്യയാണിത്  (1 hour ago)

ഇറാനെ സഹായിക്കുന്ന എല്ലാ കപ്പലുകളെയും ആക്രമിക്കുമെന്ന് യുഎസ്  (1 hour ago)

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിക്കുകയും അശ്ലീല വീഡിയോകള്‍ പകര്‍ത്തുകയും ചെയ്ത സംഭവം: പ്രണയം നടിച്ചാണ് പെണ്‍കുട്ടികളെ ഫ്‌ലാറ്റില്‍ എത്തിക്കുന്നത്  (1 hour ago)

പശ്ചിമ ബംഗാള്‍ എസ്‌ഐആര്‍: ഒഴിവാക്കപ്പെട്ടവര്‍ ട്രൈബ്യൂണലിന്റെ അനുകൂല ഉത്തരവ് നേടിയാല്‍ വോട്ട് ചെയ്യാന്‍ അവസരം ലഭിക്കുമെന്ന് സുപ്രിംകോടതി  (1 hour ago)

എസ്എസ്എല്‍സി പരീക്ഷാഫലം മെയ് മൂന്നാം വാരം, ഹയര്‍സെക്കന്‍ഡറി പരീക്ഷാഫലം മെയ് 25ന്  (1 hour ago)

ഡല്‍ഹി വിമാനത്താവളത്തില്‍ വിമാനങ്ങള്‍ കൂട്ടിയിടിച്ചു  (2 hours ago)

ഇസ്രയേല്‍ ലെബനന്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപനവുമായി ട്രംപ്  (2 hours ago)

മൂഴിക്കലില്‍ 16കാരിയെ കൊലപ്പെടുത്തി യുവാവ് ആത്മഹത്യ ചെയ്ത സംഭവം: 16കാരിയുടെ വീട്ടിലെ കിണറ്റില്‍ നിന്ന് മൂന്ന് ഫോണുകള്‍ കണ്ടെടുത്തു  (2 hours ago)

കരാട്ടെ പരിശീലനത്തിനിടെ ആറാംക്ലാസ്സുകാരി കുഴഞ്ഞുവീണു മരിച്ചു  (2 hours ago)

വനിതാ സംവരണത്തിനായി മുന്‍കൈയെടുത്തത് കോണ്‍ഗ്രസെന്ന് പ്രിയങ്ക ഗാന്ധി  (2 hours ago)

14കാരി പ്രസവിച്ച സംഭവത്തില്‍ ഭര്‍ത്താവിനെ പോക്‌സോ കേസില്‍ അറസ്റ്റ് ചെയ്തു  (2 hours ago)

പാറശാല താലൂക്ക് ആശുപത്രിയില്‍ ചികിത്സ കിട്ടാതെ രോഗി മരിച്ചെന്ന് പരാതി  (3 hours ago)

വിജയ് ചിത്രം 'ജനനായകന്‍' സിനിമ ചോര്‍ച്ചയില്‍ ചെന്നൈയില്‍ മൂന്ന് പേര്‍ കൂടി പിടിയില്‍  (3 hours ago)

സ്ത്രീ ശാക്തീകരണത്തിന് മുന്‍ഗണന നല്‍കി ടിവികെ പ്രകടനപത്രിക  (5 hours ago)

Malayali Vartha Recommends