Widgets Magazine
24
Feb / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

വഫ വിവാഹമോചനത്തിന് തയ്യാർ; ശ്രീറാം വെങ്കിട്ടരാമനുമായി അർധരാത്രി കാർയാത്ര നടത്തിയ വഫ ഫിറോസ് ഭർത്താവിന്റെ ആവശ്യ പ്രകാരം നിയമ നടപടികളിലേക്ക് കടക്കാതെ മൊഴി ചൊല്ലാൻ തയ്യാറെന്ന് സൂചന

21 AUGUST 2019 03:02 PM IST
മലയാളി വാര്‍ത്ത

More Stories...

ഇടിമിന്നലോട് കൂടിയ നേരിയ ഇടത്തരം മഴക്ക് സാധ്യത; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്

കോഴിക്കോട് ജില്ലാ കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറിയും കൂരാച്ചുണ്ട് ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റുമായ അഗസ്റ്റിൻ കാരാക്കട അന്തരിച്ചു

  സംസ്ഥാനത്ത് അടുത്ത നാല് ദിവസം കൂടി ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്...

ജാമ്യ വ്യവസ്ഥ ലംഘിച്ചുവെന്ന പോലീസ് പരാതിയിൽ രാഹുൽ മാങ്കൂട്ടത്തിന്റെ ജാമ്യം റദ്ദാക്കണമെന്ന് പ്രോസിക്യൂഷൻ... 27 ന് രാഹുൽ ഹാജരാകാൻ കോടതി നോട്ടീസ്

ശബരിമല സ്വർണക്കൊള്ളയിൽ ദേവസ്വം മന്ത്രി വി.എൻ. വാസവന്റെ രാജിയാവശ്യപ്പെട്ട് നിയമസഭയുടെ നടുത്തളത്തിൽ കുത്തിയിരുന്നും സ്പീക്കർക്ക് മുന്നിൽ ബാനറുയർത്തിയും പ്രതിപക്ഷ പ്രതിഷേധം

കുടിച്ച് കുഴഞ്ഞ ശ്രീറാം വെങ്കിട്ടരാമനുമായി അർധരാത്രി കാർയാത്ര നടത്തിയ വഫ ഫിറോസ് ഭർത്താവിന്റെ ആവശ്യ പ്രകാരം നിയമ നടപടികളിലേക്ക് കടക്കാതെ മൊഴി ചൊല്ലാൻ തയ്യാറെന്ന് സൂചന. ശ്രീറാം വിഷയം ഉണ്ടായില്ലായിരുന്നെങ്കിലും നിക്കാഹ് ഒഴിവാക്കാനായിരുന്നു തീരുമാനമെന്ന് വഫയുമായി ബന്ധപ്പെട്ടവർ പറയുന്നു.

ഭർത്താവിന്റെ വിവാഹമോചന നോട്ടീസ് വഫയുടെ കുടുംബം കൈപ്പറ്റി. ഇങ്ങനെയൊരാളുമായി തനിക്ക് ജീവിക്കാൻ കഴിയില്ലെന്ന് മകൾ വ്യക്തമാക്കിയിട്ടുള്ളതായി വഫയുടെ മാതാപിതാക്കളുമായി ബന്ധപ്പെട്ട കേന്ദ്രങ്ങൾ വ്യക്തമാക്കുന്നു. എത്രയും വേഗം ബന്ധം വേർപ്പെടുത്താനാണ് തീരുമാനം. കേസും മറ്റുമായി മുന്നോട്ടു പോകേണ്ടതില്ലെന്നാണ് തീരുമാനം.

വഫ ഫിറോസിനെ ഒഴിവാക്കാൻ ഭർത്താവ് ഫിറോസ് നേരത്തെ തീരുമാനിച്ചിരുന്നു എന്നാണ് സൂചന. അതിന് തക്ക സമയം കാത്തിരിക്കുകയായിരുന്നു അദ്ദേഹം എന്നാണ് ആക്ഷേപം. ഭർത്താവിന്റെയും കുടുംബത്തിന്റെയും പൂർണ പിന്തുണ തനിക്ക് ഉണ്ടെന്നാണ് വഫ പറഞ്ഞത്. വഫയുടെ ഭർത്താവിന്റെ പിതാവ് വഫയെ അനുകൂലിച്ച് രംഗത്തെത്തുകയും ചെയ്തു. ശ്രീറാം വിഷയം ഉണ്ടായപ്പോൾ വഫ വിവാഹമോചിതയാണെന്ന വാർത്തകളാണ് ആദ്യം പുറത്തു വന്നത്. 2014-15 കാലത്ത് തന്നെ ഭർത്താവ് വിവാഹമോചനത്തിന് ശ്രമിച്ചിരുന്നു എന്നാണ് വിവരം. എന്നാൽ അതിന് ശേഷം പ്രശ്നങ്ങൾ ഉണ്ടാകില്ലെന്ന് വഫയുടെ മാതാപിതാക്കൾ ഉറപ്പുനൽകി. അതിന്റെ അടിസ്ഥാനത്തിലാണ് ബന്ധം നീണ്ടു പോയത്.

വഫ ഭർത്താവിനെ അഭിസംബോധന ചെയ്യുന്നത് അസഭ്യ വാക്കുകൾ ഉപയോഗിച്ചാണ്. വഥയുടെ ഭർത്താവ് ഫിറോസ് വഫയുടെ മാതാ പിതാക്കൾക്ക് നൽകിയ കത്തിലാണ് ഇക്കാര്യമുള്ളത്. ഓഗസ്റ്റ് 10 ന് ശ്രീറാം കേസ് അറിഞ്ഞ് നാട്ടിലെത്തിയ തന്നോട് വഫ വൃത്തികെട്ട ഭാഷയിൽ സംസാരിച്ചെന്നാണ് ഭർത്താവിന്റെ കത്തിലുള്ളത്.

വഫയും ഫിറോസും തമ്മിലുള്ള വിവാഹം 2000 ഏപ്രിൽ 30 നാണ് നടന്നത്. ആധുനിക രീതിയിൽ ഉടുത്തൊരുങ്ങി നടക്കുന്ന വഫയെ നിക്കാഹ് ചെയ്യാൻ താൻ ഒരുക്കുമായിരുന്നില്ല. എന്നാൽ മാതാപിതാക്കളുടെ സമ്മർദ്ദ ഫലമായാണ് വിവാഹം കഴിഞ്ഞത്. നിക്കാഹിന്റെ പിറ്റേന്ന് മുതൽ വഫ തന്റെ യഥാർത്ഥ സ്വഭാവം കാണിച്ച് തുടങ്ങി. നിരവധി സുഹൃത്തുക്കൾ വഫക്ക് ഉണ്ടായിരുന്നു. അവർ നിരന്തരം ഫോണിൽ വിളിക്കും. കുടുംബിനിയായി ജീവിക്കുന്ന ഒരാൾക്ക് ഇത്തരം ബന്ധങ്ങൾ നല്ലതല്ലെന്ന് പറഞ്ഞു നോക്കിയെങ്കിലും നടന്നില്ല. അർധരാത്രിയിലും ഫോൺ സല്ലാപം തുടരുമെന്ന് കത്തിലുണ്ട്. പരസ്പര വിശ്വാസം നഷ്ടപ്പെട്ടതായി കത്തിൽ പറയുന്നു. അബുദാബിയിൽ നിന്നും ബഹ്റനിൽ നിന്നും നിരന്തരം നാട്ടിലെത്തി.അതെല്ലാം ദുരൂഹമായിരുന്നുവെന്നും കത്തിലുണ്ട്. 45 ദിവസത്തിനകം തീരുമാനമെടുക്കണമെന്നാണ് ആവശ്യം. എന്നാൽ തീരുമാനത്തിന് 45 ദിവസം ആവശ്യമില്ലെന്നാണ് വഫയുടെ നിലപാട്.

വഫ ഫിറോസിന്റെ ലൈസൻസ് റദ്ദാക്കിയ നടപടിക്കെതിരെ അവർ കോടതിയെ സമീപിക്കാൻ ഒരുങ്ങിയെങ്കിലും സർക്കാരിനെ പിണക്കേണ്ടെന്ന നിലപാടാണ് അവർക്കുള്ളത്. ശ്രീറാം മദ്യപിച്ചിരുന്നതായി മൊഴി നൽകിയതു കൊണ്ട് സർക്കാരിന് തന്നോട് സൗഹാർട്ടതയുണ്ടെന്ന് വഫ കരുതുന്നു. ആവശ്യമില്ലാതെ സർക്കാരിനെ പിണക്കിയാൽ അവർ തനിക്കെതിരെയും നടപടികളുമായി മുന്നോട്ടു പോകും. ഇപ്പോഴത്തെ സാഹചര്യത്തിൽ അത് ബുദ്ധിപൂർവമുള്ള തീരുമാനമല്ലെന്ന് വഫ കരുതുന്നു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്വര്‍ണവിലയിൽ വർദ്ധനവ്...  (20 minutes ago)

. ബിഎസ്ഇ സെന്‍സെക്‌സ് 730 പോയിന്റ് താഴ്ന്നു...  (29 minutes ago)

ഇടിമിന്നലോട് കൂടിയ നേരിയ ഇടത്തരം മഴക്ക് സാധ്യത; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്  (39 minutes ago)

ഫെബ്രുവരി 25ന് രാവിലെ 10 മണിക്ക് കണ്ണൂര്‍ കല്യാട് ഐആര്‍ഐഎ ക്യാമ്പസില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും.  (45 minutes ago)

കൊൽക്കത്താ സ്വദേശി കുവൈത്തിൽ നിര്യാതനായി.  (52 minutes ago)

കോഴിക്കോട് ജില്ലാ കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറിയും കൂരാച്ചുണ്ട് ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റുമായ അഗസ്റ്റിൻ കാരാക്കട അന്തരിച്ചു  (1 hour ago)

നാല് ദിവസം കൂടി ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്...  (1 hour ago)

27 ന് രാഹുൽ ഹാജരാകാൻ കോടതി നോട്ടീസ്  (1 hour ago)

ദേവസ്വം മന്ത്രി വി.എൻ. വാസവന്റെ രാജിയാവശ്യപ്പെട്ട് നിയമസഭയുടെ നടുത്തളത്തിൽ കുത്തിയിരുന്നും സ്പീക്കർക്ക് മുന്നിൽ ബാനറുയർത്തിയും പ്രതിപക്ഷ പ്രതിഷേധം  (1 hour ago)

ആവേശത്തില്‍ കേരളം... പ്രധാനമന്ത്രി വീണ്ടും കേരളത്തിലേക്ക് എത്തുന്നു, മാർച്ച് 6 ന് കൊച്ചിയിലെത്തും, എൻഡിഎ പ്രകടന പത്രിക പുറത്തിറക്കും, പിന്നാലെ രാഹുല്‍ ഗാന്ധിയും  (2 hours ago)

കമ്മിറ്റിയുടെ അംഗികാരത്തോടെ ബില്ലുകൾ ഇന്ന് സഭ പാസാക്കും  (2 hours ago)

നിർഭയ നിശ' പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് നടക്കും...  (2 hours ago)

സുഹൃത്തുക്കൾക്കൊപ്പം പമ്പാനദിയിൽ കുളിക്കാനിറങ്ങി ഒഴുക്കിൽപ്പെട്ട്  (2 hours ago)

വൈറ്റില റെയിൽവേ ട്രാക്കിന് സമീപം യുവതി മരിച്ച നിലയിൽ.. സംഭവം കൊലപാതകമാണോയെന്ന് സംശയം  (3 hours ago)

സ്കൂട്ടറിൻറെ ഹാൻഡിലിൽ ബസ് തട്ടിയതിനെ തുടർന്നുണ്ടായ അപകടത്തിൽ  (3 hours ago)

Malayali Vartha Recommends