ഭാഗ്യമോ നിർഭാഗ്യമോ, സി. പി എമ്മിൽ ചരിത്രം ആവർത്തിക്കുന്നു; വിഎസ് അച്യുതാനന്ദൻ എത്തിനിൽക്കുന്ന അതേ അവസ്ഥയിൽ ; ചരിത്രത്തിൽ ആദ്യമായി പിണറായി വിജയനെ സി പി എം കൈവിട്ടു
ചരിത്രത്തിൽ ആദ്യമായി പിണറായി വിജയനെ സി പി എം കൈവിട്ടു. വിഎസ് അച്യുതാനന്ദൻ എത്തിനിൽക്കുന്ന അതേ അവസ്ഥയിലെത്തി ചേർന്നിരിക്കുകയാണ് സിപിഎം. ഭാഗ്യമോ നിർഭാഗ്യമോ, സി. പി എമ്മിൽ ചരിത്രം ആവർത്തിക്കുന്നു.
സി പി എമ്മിന്റെ വാക്കുകേട്ട് ശബരിമല കയറിയ ബിന്ദുവിനെയും കനകദുർഗയെയും സി പി എം കൈവിട്ടു. ഇനി വിശ്വാസികളെ പ്രകോപിതരാക്കുന്ന ഒരു നിലപാടും പാര്‍ട്ടി പ്രവര്‍ത്തകരുടെ ഭാഗത്ത് നിന്നും ഉണ്ടാകരുതെന്നാണ് നിര്‍ദ്ദേശം. യുവതികളുടെ മലകയറ്റത്തെ ഇനി സി പി എം പിന്തുണയ്ക്കില്ല. അതായത് ബിന്ദുവിനെയും കനകദുർഗയെയും സംഘപരിവാർ കൈവച്ചാൽ സർക്കാർ നോക്കി നിൽക്കുമെന്നർത്ഥം.
ഇതോടെ ശബരിമലയിലെ യുവതീ പ്രവേശന വിധിയുടെ പശ്ചാത്തലത്തിൽ യുവതീ പ്രവേശനത്തിനനുകൂലമായി നിലപാടെടുത്ത മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാട് പാര്‍ട്ടി അപ്പാടെ തള്ളുകയാണ്. പിണറായിയുടെയും സര്‍ക്കാരിന്റെയും നിലപാട് ജനങ്ങള്‍ അടപടലം തള്ളിയതിന് തെളിവാണ് ലോക്സഭാ തെരഞ്ഞെടുപ്പില്‍ മുന്നണിക്കുണ്ടായ കനത്ത പരാജയമെന്നാണ് പാര്‍ട്ടിയിലെ ഭൂരിപക്ഷം അഭിപ്രായം.
ഇതോടെ വിശ്വാസ പക്ഷത്ത് നിലകൊള്ളാന്‍ പാര്‍ട്ടി നിലപാടെടുക്കുകയായിരുന്നു. അല്ലാതെ വന്നാല്‍ പശ്ചിമബംഗാളിനും ത്രിപുരയ്ക്കും പിന്നാലെ കേരളത്തില്‍ നിന്നുകൂടി ഇടതുപ്രസ്ഥാനം തൂത്തെറിയപ്പെടും എന്ന വിമര്‍ശനങ്ങള്‍ വരെ സംസ്ഥാന സമിതി അംഗങ്ങളില്‍ നിന്നുണ്ടായി.
എന്നാൽ കേരളത്തിലും ത്രീപുരയും ബംഗാളും ആവർത്തിക്കുമെന്ന് സിപിഎം സമിതിയിൽ പങ്കെടുത്ത കേന്ദ്ര നേതാക്കൾ പറഞ്ഞു. സി പി എമ്മിന്റെ ഇന്നത്തെ അവസ്ഥ തീർത്തും പരിതാപകരമാണെന്ന് നേതാക്കൾ പറയുമ്പോൾ യച്ചൂരിയും മറ്റ് കേന്ദ്രനേതാക്കളും അതിന് അനുകൂല നിലപാടാണ് സ്വീകരിച്ചത്. പിണറായിയോട് യച്ചൂരിക്ക് പണ്ടേ രസകേടുണ്ട്. അച്ചുതാനന്ദനുമായി സ്നേഹ ബന്ധം പുലർത്തുന്ന നേതാവാണ് യച്ചൂരി. അദ്ദേഹത്തെ രാജ്യസഭയിൽ അയക്കാൻ വിലങ്ങു തടിയായതും പിണറായിയാണ്. പിണറായിയുടെ തകർച്ച വി എസ് ആഗ്രഹിക്കുന്നു. അതാണ് സിപിഎം കേന്ദ്രകമ്മിറ്റിയുടെ തീരുമാനത്തിലുണ്ടായത്. വി എസിന്റെ നിലപാട് കേന്ദ്ര കമ്മിറ്റിയെ സ്വാധീനിച്ചുവെന്നും കരുതേണ്ടി വരും.
ഇനി പിണറായിയുടെ തല കുനിയും.കൊട്ടിഘോഷിച്ച് താൻ നടത്തിയ ശബരിമല വിപ്ലവം സ്വന്തം പാർട്ടി തന്നെ തള്ളിയ സാഹചര്യത്തിൽ പിണറായിക്ക് മറുപടിയുണ്ടാവില്ല. അച്യുതാനന്ദനെ ആക്രമിച്ച് തറയിലിരുത്തിയതിന്റെ ഫലമാണ് അദ്ദേഹം അനുഭവിച്ചത്. ശബരിമലയിലെ യുവതി പ്രവേശനത്തോട് സിപിഎം യോജിച്ചിരുന്നില്ല. എന്നാൽ പിണറായിയെ എതിർക്കാൻ ധൈര്യമില്ലാത്തതു കൊണ്ടു മാത്രമാണ് കോടിയേരിക്കും മറ്റും നിശബ്ദനാകേണ്ടി വന്നത്. ബിജെപിയെ വളർത്തുന്ന പ്രവർത്തനമാണ് താൻ ചെയ്യുന്നതെത്ത് പിണറായി മനസിലാക്കിയതുമില്ല. പക്ഷേ തെരഞ്ഞടുപ്പ് വന്നപ്പോൾ നേട്ടം കോൺഗ്രസ് കൊണ്ടു പോയി. സി പി എം കേന്ദ്രകമ്മിറ്റിയിൽ പങ്കെടുത്ത നേതാക്കൾ പറയാതെ പറഞ്ഞ കാര്യങ്ങളാണ് ഇത്. ഇനി പിണറായിക്ക് പുതിയ ആശയങ്ങൾ നടപ്പിലാക്കണമെങ്കിൽ പാർട്ടിയുടെ അനുവാദം വാങ്ങേണ്ടി വരുമെന്ന് ചുരുക്കം. അദ്ദേഹത്തിന്റെ അപ്രമാദിത്വമാണ് ഇല്ലാതായത്. ഇത് നിസാര കാര്യമല്ല.
പാർട്ടിക്ക് വിധേയനായി ജീവിക്കാനാണ് എന്നും വി എസിനെ പിണറായി ഉപദേശിച്ചിരുന്നത്. എന്നാൽ ഒരിക്കലും വി എസ് പാർട്ടിക്ക് വിധേയനായില്ല. ഇനി പിണറായി പാർട്ടിക്ക് വിധേയനാവും! കലികാലം എന്നല്ലാതെ എന്തു പറയാൻ.
https://www.facebook.com/Malayalivartha