തീവ്രവാദ ഭീഷണി; വേളാങ്കണി ഉൾപ്പടെയുള്ള ആരാധനാലയങ്ങളിൽ സുരക്ഷ വർധിപ്പിച്ചു; ഭീകരർക്ക് യാത്രാ സഹായം ഉൾപ്പടെ ഒരുക്കിയത് തൃശൂർ സ്വദേശിയായ അബ്ദുൾ ഖാദറാണെന്ന് പൊലീസ് സ്ഥിരീകരണം; ഒരു സ്ത്രീ കസ്റ്റഡിയിൽ
ലഷ്കർ ഇ തൊയിബ ഭീകരർ തമിഴ്നാട്ടിൽ എത്തിയെന്ന രഹസ്യാന്വേഷണ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ ജാഗ്രത തുടരുന്നു. വേളാങ്കണി ഉൾപ്പടെയുള്ള ആരാധനാലയങ്ങളിൽ സുരക്ഷ വർധിപ്പിച്ചു. ഭീകര സംഘത്തിലുള്ള മലയാളിയെ കേന്ദ്രീകരിച്ചും തിരച്ചിൽ ഊർജിതമാണ്.
ഭീകരർക്ക് യാത്രാ സഹായം ഉൾപ്പടെ ഒരുക്കിയത് തൃശൂർ സ്വദേശിയായ അബ്ദുൾ ഖാദറാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. ഇയാൾക്ക് ഒപ്പമുണ്ടായിരുന്ന ഒരു സ്ത്രീയെ പോലീസ് കസ്റ്റഡിയിൽ എടുത്തു. വിദേശത്തുഇനിന്ന് ഇയാൾക്കൊപ്പം വന്നതാണ് യുവതി.
സ്കൂളുകൾ, റെയിൽവേ സ്റ്റേഷനുകൾ, ബസ് സ്റ്റാൻസുകൾ എന്നിങ്ങനെയുള്ള പൊതുസ്ഥലങ്ങള്‍ കേന്ദ്രീകരിച്ച് ബോംബ് സ്ക്വാഡ് പരിശോധന തുടരുകയാണ്. എഡിജിപിയുടെ നേതൃത്വത്തിൽ 2000 പൊലീസുകാരെയാണ് കോയമ്പത്തൂരിൽ മാത്രം വിന്യസിച്ചിരിക്കുന്നത്.
ആറ് ലഷ്‌കറെ തയ്‌ബ ഭീകരർ ശ്രീലങ്കയിൽ നിന്ന് തമിഴ്നാട്ടിലേക്ക് നുഴഞ്ഞുകയറി കോയമ്പത്തൂരിൽ താവളമടിച്ചതായും തൃശൂർ ജില്ലക്കാരനായ ഒരാൾ അവരുടെ കാരിയർ ആയി പ്രവർത്തിക്കുന്നതായും കേന്ദ്ര ഇന്റലിജൻസ് ഏജൻസി മുന്നറിയിപ്പ് നൽകി. തൃശൂർ മാടവന സ്വദേശി അബ്ദുൾ ഖാദർ റഹീമാണ് കാരിയർ എന്നാണ് റിപ്പോർട്ടുണ്ട്.
അബ്ദുൾ ഖാദറിന്റെ ചിത്രം തമിഴ്നാട് പൊലീസിന് ലഭിച്ചിട്ടുണ്ട്. കുറേക്കാലം ബഹ്റൈനിൽ ബിസിസ് ചെയ്തിരുന്ന അയാൾ കച്ചവടം പൊളിഞ്ഞപ്പോൾ അവിടെനിന്ന് അപ്രത്യക്ഷനാവുകയായിരുന്നു എന്നാണ് ഇന്റലിജൻസ് ഏജസികളുടെ കണ്ടെത്തൽ. ആറ് ലഷ്‌കർ ഭീകരരും ശ്രീലങ്കയിൽ നിന്ന് കടൽ മാർഗമാണ് തമിഴ്നാട്ടിൽ എത്തിയതെന്നാണ് സൂചന. ഒരാൾ പാകിസ്ഥാൻ പൗരനും മറ്റുള്ളവർ ശ്രീലങ്കക്കാരായ തമിഴ് മുസ്ലിങ്ങളുമാണ്. പാകിസ്ഥാനിയുടെ പേര് ഇല്യാസ് അൻവർ എന്നാണ്. സംശയം തോന്നാതിരിക്കാൻ നെറ്റിയിൽ ഭസ്‌മവും തിലകവും ചാർത്തി ഹിന്ദുക്കളുടെ വേഷത്തിലാണ് ഇവർ എത്തിയതെന്നും ഇന്റലിജൻസ് മുന്നറിയിപ്പിൽ പറയുന്നു. വ്യാഴാഴ്‌ച അർദ്ധരാത്രിയോടെയാണ് തമിഴ്‌നാട് പൊലീസിന് ഇന്റലിജൻസ് മുന്നറിയിപ്പ് കിട്ടിയത്. തുടർന്ന് രാത്രി തന്നെ കോയമ്പത്തൂർ നഗരത്തിലെ പ്രധാന കേന്ദ്രങ്ങളിലെല്ലാം പൊലീസിനെ വിന്യസിച്ചു. 1,300 പൊലീസുകാരെയാണ് വിന്യസിച്ചിട്ടുള്ളത്. മതസ്ഥാപനങ്ങൾക്കും ആരാധനാലയങ്ങൾക്കും സുരക്ഷ ശക്തമാക്കി. ഹൈന്ദവ നേതാക്കൾക്ക് ജാഗ്രതാ നിർദ്ദേശം നൽകി. നഗരത്തിലെങ്ങും പൊലീസ് വാഹനപരിശോധന കർശനമാക്കി. റെയിൽവേ സ്റ്റേഷനുകളിലും ബസ് സ്റ്റാൻഡുകളിലും വിമാനത്താവളത്തിലും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. തമിഴ്‌നാടിന്റെ പടിഞ്ഞാറൻ മേഖലയിലെ എട്ട് ജില്ലകളിൽ 8,000 പൊലീസുകാരെയാണ് വിന്യസിച്ചിട്ടുള്ളത്. ചെന്നൈ അടക്കമുള്ള നഗരത്തിൽ മുന്നറിയിപ്പിനെ തുടർന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചു. തമിഴ്‌നാടുമായി അതിർത്തി പങ്കിടുന്ന കേരളത്തിന്റെ മേഖലകളിലും ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്.എ.ഡി.ജി.പി ജയന്ത് മുരളി ഉന്നത ഉദ്യോഗസ്ഥരുമായി സ്ഥിതിഗതികൾ വിലയിരുത്തി.
https://www.facebook.com/Malayalivartha