ജോസ് കെ മാണി എംപിയുടെ ഭാര്യ നിഷയെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി നിശ്ചയിച്ചാല്‍ പിന്തുണയ്ക്കുമെന്ന് പിജെ ജോസഫ്..
നേതൃസ്ഥാനത്തെ ചൊല്ലി കേരള കോണ്‍ഗ്രസിനുള്ളില്‍ രൂപപ്പെട്ട പിജെ ജോസഫ്-ജോസ് കെ മാണി തര്‍ക്കം യുഡിഎഫിൽ അത്ര ചെറുതല്ലാത്ത പ്രശ്നങ്ങളാണ് സൃഷ്ടിച്ചത്. പാലാ സീറ്റില്‍ ഉപതരിഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സാഹചര്യത്തില്‍ ഇത്തരം പ്രശ്നങ്ങള്‍ക്ക് എത്രയും പെട്ടെന്ന് പരിഹാരം കാണണമെന്ന് ഇരുവിഭാഗം നേതാക്കളേയും കണ്ട് യുഡിഎഫ് നേതൃത്വം നിരന്തരം ആവശ്യപ്പെട്ടുകൊണ്ടേയിരുന്നു . എങ്കിലും ഗ്രൂപ്പ് തിരിഞ്ഞ ചേരിപ്പൊരിന് അവസാനമാകാതെ നാള്‍ക്കുനാള്‍ പാര്‍ട്ടിയിലെ ഭിന്നത രൂക്ഷമായി വരുകയാണ് ഉണ്ടായത് . ഒരു ഘട്ടത്തില്‍ പാലാ സീറ്റില്‍ സ്വന്തം നിലക്ക് സ്ഥാനാര്‍ത്ഥിയെ നിര്‍ത്താനുള്ള ചര്‍ച്ച വരെ പിജെ ജോസഫ് വിഭാഗത്തിനുള്ളിലുണ്ടായി . ഇത് തിരഞ്ഞെടുപ്പിന് മുമ്പ് തന്നെ പാര്‍ട്ടിയെ പിളര്‍പ്പിലേക്ക് നയിക്കുമെന്നുറപ്പിച്ചു. എന്നാല്‍ യുഡിഎഫിന് വലിയ ആശ്വാസം നല്‍കുന്ന തീരുമാനമാണ് ഇന്നലെ തൊടുപുഴയില്‍ ചേര്‍ന്ന സ്റ്റിയറിങ് കമ്മറ്റി യോഗത്തില്‍ ഉണ്ടായിരിക്കുന്നത്
കേരളാകോൺഗ്രസ് സ്റ്റിയറിങ് കമ്മിറ്റി യോഗത്തിൽ പി ജെ ജോസഫ് പറഞ്ഞത് ജോസ് കെ മാണിയുമായി ഒന്നിച്ചു പോകാൻ മാത്രമാണ് പ്രശ്നമുള്ളത് ..എന്നാൽ ജോസ് കെ മാണി എംപിയുടെ ഭാര്യ നിഷയെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി നിശ്ചയിച്ചാല്‍ പിന്തുണയ്ക്കുമെന്നും പിജെ ജോസഫ് അഭിപ്രായപ്പെട്ടു
യോഗത്തില്‍ പങ്കെടുക്കാന്‍ 70 പേര്‍ക്ക് നോട്ടീസ് നല്‍കിയിരുന്നു വെന്നും, 50 പേര്‍ പങ്കെടുത്തെന്നും ഭൂരിപക്ഷം പേരും തങ്ങള്‍ക്കൊപ്പമാണെന്നും യോഗ ശേഷം പിജെ ജോസഫ് മാധ്യമങ്ങള്‍ക്ക് മുന്നില്‍ അവകാശപ്പെട്ടു.
പാര്‍ട്ടി വിപ്പ് നല്‍കുന്നതിനും ചിഹ്നം അനുവദിക്കുന്നതിനുമുള്ള അധികാരം ആക്ടിങ് ചെയര്‍മാന്‍ ജോസഫിന് തന്നെയാണെന്നും സ്റ്റിയറിങ് കമ്മിറ്റി യോഗത്തിൽ തീരുമാനിച്ചു. പാര്‍ട്ടി ജില്ലാ പ്രസിഡന്‍റുമാര്‍ക്കുള്ള പ്രത്യേക അധികാരം ഭരണഘടനപരമായി തിരിച്ചെടുത്ത് പാര്‍ട്ടി ചെയര്‍മാനില്‍ നേരത്തെ നിക്ഷിപ്തമാക്കിയിരുന്നു. ഈ നടപടിക്ക് യോഗം അംഗീകാരം നല്‍കി. യു ഡി എഫ് തീരുമാനിക്കുന്ന സ്ഥാനാർത്ഥിക്ക് പാലായിൽ രണ്ടില ചിഹ്നത്തിൽ മത്സരിക്കാം
അതേസമയം പാർട്ടി ചിഹ്നം ആർക്കു നൽകണം എന്ന് തീരുമാനിക്കാനുള്ള അവകാശം തനിക്ക് മാത്രമായിരിക്കുമെന്നും പി ജെ ജോസഫ് വ്യക്തമാക്കി .
എന്ത് തന്നെ ആയാലും കേരളം കോൺഗ്രസിൽ നിലനിന്നിരുന്ന പൊട്ടിത്തെറിയുടെ വക്കിലോളമെത്തിയ ശീതസമരം അവസാനിക്കുന്നതിൽ യു ഡി എഫിന് ആശ്വാസമുണ്ട്. സമവായ സ്ഥാനാർത്ഥിയെ പിന്തുണക്കുമെന്ന് പി ജെ ജോസഫിന്റെ പ്രസ്താവന കേരളാകോണ്ഗ്രെസ്സിലെ മഞ്ഞുരുകുന്നതിന്റെ ലക്ഷണമാണെന്നാണ് പൊതുവെയുള്ള വിലയിരുത്തൽ . അതേസമയം സ്ഥാനാർത്ഥിയായി മാണി കുടുംബത്തിൽ നിന്ന് തന്നെ ഉള്ള ഒരാളുടെ പേര് ഉയർന്നുവരുന്നതിൽ ജോസ് കെ മാണി വിഭാഗം എതിർപ്പ് ഉന്നയിക്കുമോ എന്ന രീതിയിലുള്ള ആശങ്കകളും രൂപപ്പെടുന്നുണ്ട്.
സാമൂഹ്യ പ്രവര്‍ത്തക എന്ന നിലയിൽ നിഷ ജോസ് കെ മാണി പൊതുപ്രവർത്തനരംഗത്ത് സജീവമാണ് ..കോളേജ് പഠന കാലം മുതല്‍ സാമൂഹ്യ പ്രവര്‍ത്തനം തുടരുന്നുണ്ടെങ്കിലും , രണ്ടായിരത്തി പതിമൂന്നില്‍ ക്യാന്‍സര്‍ രോഗികള്‍ക്ക് മുടി നല്‍കിയത് മുതലാണ് വാര്‍ത്തകാലിൽ സജീവമാകാൻ തുടങ്ങിയത് . എന്നാൽ രാഷ്ട്രീയ രംഗത്തേക്ക് വരാൻ താല്പര്യമില്ലെന്നാണ് നിഷ പറഞ്ഞിരുന്നത്
https://www.facebook.com/Malayalivartha