പ്രതികള്‍ക്ക് വധശിക്ഷ നല്‍കണമെന്ന് പ്രോസിക്യൂഷൻ!!! കോടതി മുറിയിൽ പൊട്ടിക്കരഞ്ഞ് കെവിന്‍ വധകേസിലെ പ്രതികൾ
കോട്ടയത്തെ നടുക്കിയ കെവിന്‍ വധക്കേസില്‍ ഒന്നാം പ്രതി ഷാനു ചാക്കോ അടക്കം 10 പ്രതികളുടെ ശിക്ഷ വിധി മാറ്റിവെച്ചു. ഒന്നര മണിക്കൂര്‍ നീണ്ട വാദത്തിനൊടുവിലാണ് ശിക്ഷ ചൊവ്വാഴ്ച പ്രഖ്യാപിക്കാന്‍ കോടതി തീരുമാനിച്ചത്. കേസ് അപൂര്‍വങ്ങളില്‍ അപൂര്‍വമാണെന്ന് കോടതി നിരീക്ഷിച്ചു. ഇതിനിടെ കേസിലെ പ്രതികള്‍ കോടതി മുറിയില്‍ പൊട്ടിക്കരഞ്ഞു. പ്രതികള്‍ക്ക് വധശിക്ഷ നല്‍കണമെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു. കോടതിയില്‍ വാദം തുടങ്ങിയപ്പോള്‍ ചുമത്തപ്പെട്ട കുറ്റത്തിനുമേലുള്ള മറുപടി സാനു ചാക്കോ എഴുതി നല്‍കി. പിതാവ് മരിച്ചെന്നും വീട്ടിലെ കാര്യങ്ങള്‍ നോക്കേണ്ടത് താനെന്നും രണ്ടാംപ്രതി നിയാസ്, എട്ടാംപ്രതി നിഷാദും ഒമ്ബതാം പ്രതി ടിറ്റോയും കോടതിയില്‍ പൊട്ടിക്കരഞ്ഞു, മാതാപിതാക്കള്‍ക്ക് മറ്റാരും ആശ്രയമില്ലെന്ന് ഇരുവരും കോടതിയെ അറിയിച്ചു. കെവിന്‍ വധം ദുരഭിമാനക്കൊലപാതകം തന്നെയാണെന്ന് കണ്ടെത്തിയ കോടതി കെവിന്റെ ഭാര്യ നീനുവിന്റെ സഹോദരനും ഒന്നാം പ്രതിയുമായ ഷാനു ചാക്കോ ഉള്‍പ്പെടെ 10 പ്രതികള്‍ കുറ്റക്കാരാണെന്ന് വിധിച്ചിരുന്നു.
കെവിനെ മറക്കാന്‍ മലയാളികള്‍ക്ക് ആകില്ല. ദുരഭിമാനകൊലയുടെ രക്തസാക്ഷി. കണ്ടസ്വപ്‌നങ്ങള്‍ യാതാര്‍ഥ്യമായപ്പോള്‍ അതിന് ചിറകുവച്ച് പറക്കാന്‍ ശ്രമിച്ച നീനുവിന്റെ സ്വന്തം കെവിന്‍. എന്നാല്‍ താന്‍ കണ്ട സ്വപ്‌നങ്ങള്‍ക്ക് ആയുസ് കുറവെന്ന് നീനുതിരിച്ചറിയാന്‍ വൈകി. കെവിന്റെ ഓര്‍മകളില്‍ തോരാത്ത മിഴികളുമായി നട്ടാശേരിയിലെ വീട്ടില്‍ നീനു കാത്തിരിക്കുന്നുണ്ട്. നീനുവിന് നീതി കിട്ടുന്നതും കാത്ത് നീനുവിന്റെ അച്ഛനും ചേട്ടനും കോട്ടയത്തെ ജയിലിലുണ്ട്. ഒരു വട്ടം പോലും അവരെ കാണാന്‍ തോന്നിയിട്ടില്ലെന്ന് നീനു പറയുന്നു. അമ്മയോ മറ്റു ബന്ധുക്കളോ പിന്നീടിതുവരെ നീനുവിനോട് സംസാരിച്ചിട്ടുമില്ല. ജന്മം തന്നവരെന്ന ബഹുമാനമുണ്ട്. പക്ഷേ, തെറ്റു ചെയ്തവര്‍ ശിക്ഷിക്കപ്പെടണമെന്ന നീതിബോധത്തിനും അപ്പുറമല്ല, ആ സഹതാപമെന്ന് നീനു.ഓര്‍മകളില്‍ വിങ്ങിനീറുന്ന ആ വീട്ടിലെ ഓരോരുത്തരും വീണു പോകാതെ പരസ്പരം താങ്ങി നില്‍ക്കുന്നത് നീതി കിട്ടുമെന്ന പ്രതീക്ഷ കൊണ്ടുമാത്രമായിരുന്നു.
https://www.facebook.com/Malayalivartha