Widgets Magazine
27
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേന്ദ്രമന്ത്രിസഭയിൽ വൻ അഴിച്ചുപണി ഉടൻ.. പ്രധാനമന്ത്രി മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും രാഷ്ട്രപതി ദ്രൗപതി മുർമുവുമായി ഇക്കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തി..


'കുറ്റക്കാരിയാണെന്ന് തെളിഞ്ഞാൽ തന്റെ മകളെ തൂക്കിക്കൊല്ലൂ'..കാമുകനൊപ്പം ചേർന്ന് പ്രതിശ്രുതവരനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സിയാ ഗോയലിന്റെ അമ്മ..


അന്വേഷണം അഴിമതി സാധ്യതയിലേക്ക്.. രണ്ടാം വട്ടവും ചോദ്യം ചെയ്ത് വിട്ടയച്ചു...കൊച്ചിയിലെ ഇഡി ഓഫീസില്‍ വെച്ച് ഒന്‍പത് മണിക്കൂറിലധികം നീണ്ടുനിന്ന വിശദമായ ചോദ്യം ചെയ്യൽ..


ഹൈബി ഈഡന്‍ എംപിയെ കൊല്ലുമെന്നു ഭീഷണി മുഴക്കി.. രാത്രിയില്‍ എംപിയുടെ വീട്ടുവളപ്പില്‍ അതിക്രമിച്ചു കടന്നു സാധനസാമഗ്രികള്‍ അടിച്ചുതകര്‍ത്തു.. യുവാവ് അറസ്റ്റില്‍..


പിണറായി വിജയനെ മകൾ ഒറ്റിയോ..? ഇന്നലെ നടന്ന ചോദ്യം ചെയ്യലിന് ശേഷമാണ് പിണറായിയിൽ നിന്നും വിവരങ്ങൾ മനസിലാക്കാൻ.. ഇ ഡി ആലോചിക്കുന്നത്..ചോദ്യം ചെയ്യുമോ എന്നാണ് കേരളം ഉറ്റു നോക്കുന്നത്..

വണ്ടിച്ചെക്ക് നല്‍കിയ കേസില്‍ അജ്മാനില്‍ ജയിലിലായിരുന്ന ബി.ഡി.ജെ.എസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളി പരാതിക്കാരനുമായി ഒത്തുതീര്‍പ്പിന്

24 AUGUST 2019 04:32 PM IST
മലയാളി വാര്‍ത്ത

വണ്ടിച്ചെക്ക് നല്‍കിയ കേസില്‍ അജ്മാനില്‍ ജയിലിലായിരുന്ന ബി.ഡി.ജെ.എസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളി പരാതിക്കാരനുമായി ഒത്തുതീര്‍പ്പിന്. ഇന്ന് വൈകുന്നേരം പരാതിക്കാരനായ തൃശൂര്‍ സ്വദേശി നാസില്‍ അബ്ദുള്ളയുമായി ചര്‍ച്ച നടത്തും. കേസിലായതോടെ യു.എ.ഇ വിടാന്‍ തുഷാറിന് കഴിയാതായി. പൊലീസ് പാര്‍പോര്‍ട്ട് പിടിച്ചുവച്ചിരിക്കുകയാണ്. ഇതേ തുടര്‍ന്നാണ് അനുനയനീക്കത്തിന് തയ്യാറായത്. തിങ്കളാഴ്ച കേസ് കോടതി പരിഗണിക്കും മുമ്പ് ഒത്തുതീര്‍ക്കുമെന്നാണ് ലഭ്യമാകുന്ന വിവരം. കഴിഞ്ഞ ദിവസം തുഷാര്‍ താമസിക്കുന്ന ഹോട്ടലില്‍ വെച്ച് ഇരുവരും അരമണിക്കൂറോളം ചര്‍ച്ച നടത്തിയിരുന്നു. ചര്‍ച്ച ഇന്നും തുടരും. നാസിലിന് പണവും തുഷാറിന് കേസില്‍ നിന്ന് മോചനവും ആണ് ആവശ്യം. അവിടുത്തെ നിയമപ്രകാരം സാമ്പത്തിക കേസുകള്‍ കോടതിക്ക് പുറത്ത് വെച്ച് പരിഹരിക്കാം. ഇരുവര്‍ക്കും അതിനാണ് താല്‍പര്യം.

ചെക്ക് മോഷ്ടിച്ച് വ്യാജ ഒപ്പിട്ട് തന്നെ കേസില്‍ പെടുത്തിയതാണെന്ന് തുഷാര്‍ ആദ്യം പറഞ്ഞിരുന്നു. അതിനാല്‍ ഒത്തുതീര്‍പ്പിനില്ലെന്നും നിയമപരമായി നേരിടുമെന്നും ജയിലില്‍ മോചിതനായ ശേഷം തുഷാര്‍ മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. അതിന് ശേഷമാണ് നാസിലിനെ ഹോട്ടലിലേക്ക് വിളിച്ചുവരുത്തിയത്. 19 കോടിയുടെ ചെക്ക് കേസില്‍ വ്യാഴാഴ്ചയാണ് തുഷാര്‍ വെള്ളാപ്പള്ളി യുഎഇയിലെ അജ്മാനില്‍ അറസ്റ്റിലായത്. പത്ത് വര്‍ഷം മുന്‍പുള്ള ചെക്ക് ഇടപാട് കേസിലായിരുന്നു അറസ്റ്റ്്. കോടതി ജാമ്യം അനുവദിച്ചതോടെ ഒന്നര ദിവസത്തെ ജയില്‍ വാസത്തിന് ശേഷം തുഷാര്‍ പുറത്തിറങ്ങി. അജ്മാന്‍ കോടതിയില്‍ ജാമ്യത്തുക കെട്ടിവച്ചതോടെയാണ് ജാമ്യം കിട്ടിയത്. തുഷാറിന്റെ ഉടമസ്ഥതയിലുണ്ടായിരുന്ന കണ്‍സ്ട്രക്ഷന്‍ കമ്പനിയിലെ ഉപകരാറുകാരനായ നാസിലിന് കമ്പനി കൈമാറിയതിനെ തുടര്‍ന്നാണ് പ്രശ്‌നം തുടങ്ങിയത്. 

കമ്പനിയിലെ സാധനങ്ങള്‍ വാങ്ങാനും തൊഴിലാളികള്‍ക്ക് ശമ്പളം നല്‍കാനും നാസില്‍ തന്റെ ചെക്കുകളാണ് ഉപയോഗിച്ചത്. തുഷാര്‍ പണം നല്‍കാതായതോടെ അത് മടങ്ങി, കേസായി. അങ്ങനെ നാസില്‍ ആറ് മാസം ജയിലില്‍ ആയിരുന്നു. വീട്ടുകാര്‍ യു.എ.ഇയില്‍ ചെന്ന് മോചിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. നാട്ടിലെ ഭൂമി വിറ്റും ബന്ധുക്കളുടെ കയ്യില്‍ നിന്നും വായ്പ വാങ്ങിയുമാണ് കടംവീട്ടിയത്. ഇനിയും കടം വീട്ടിനുണ്ട്. ജയില്‍മോചിതനായ ശേഷം തുഷാറുമായി പലതവണ ചര്‍ച്ച നടത്തിയെങ്കിലും കേരളത്തില്‍ ഉന്നതസ്വാധീനമുള്ള തുഷാര്‍ തന്ത്രപരമായി ഒഴിഞ്ഞുമാറി. ഇതേ തുടര്‍ന്നാണ് കേസ് കൊടുക്കാന്‍ തീരുമാനിച്ചത്. പണം കൊടുക്കാനുള്ള തൊഴിലാളികള്‍ അടക്കം വീട്ടില്‍ വരാന്‍ തുടങ്ങിയതോടെയാണ് തുഷാറിനെ അജ്മാനിനേക്ക് വിളിച്ചുവരുത്തി അറസ്റ്റ് ചെയ്യിച്ചത്. താന്‍ ഉള്‍പ്പെടെ നിരവധി പേര്‍ക്ക് തുഷാര്‍ പണം നല്‍കാനുണ്ടെന്നാണ് നാസില്‍ പറയുന്നത്. പലരും ഭയന്ന് കാര്യങ്ങള്‍ വെളിപ്പെടുത്താത്തതാണെന്നും പറയുന്നു. 

ചെക്ക് കേസില്‍ മുന്‍ മാനേജര്‍ അരുള്‍ദാസാണ് തന്നെ കുടുക്കിയതെന്ന ആരോപണം തെറ്റാണെന്ന് തുഷാര്‍ പറയുന്നു. ബാല്യം മുതലേ തന്റെ സഹപാഠിയും സുഹൃത്തുമാണ് അരുള്‍ദാസ്. അയാള്‍ തന്നെ ജയിലിടയ്ക്കാന്‍ കൂട്ട് നില്‍ക്കില്ല. 14 കൊല്ലം മുമ്പ് തന്റെ ഓഫീസിലുണ്ടായിരുന്ന ആരോ തന്റെ ചെക്കുകള്‍ കൈക്കലാക്കിയിരിക്കാം. അവരായിരിക്കാം നാസിലിന് അത് കൈമാറിയതെന്ന് സംശയിക്കുന്നു. എന്നായിരുന്നു തുഷാറിന്റെ വാദം. പക്ഷെ, പെട്ടെന്ന് ഒത്തുതീര്‍പ്പിന് ശ്രമിക്കുന്നതില്‍ എന്തോ ദുരൂഹതയുണ്ടെന്നാണ് സംശയം. യു.എ.ഇയില്‍ നിയമങ്ങള്‍ ശക്തമാണ്. സ്വാധീനം ഉപയോഗിച്ച് ആര്‍ക്കും രക്ഷപെടാനാവില്ല. 

പരാതിക്കാരനായ തൃശൂര്‍ കൊടുങ്ങല്ലൂര്‍ സ്വദേശിയായ നാസില്‍ വളരെ മോശമായ അവസ്ഥയിലാണ്. നാട്ടില്‍ വീടൊഴികെ എല്ലാം വിറ്റു. മകന്‍ ജയിലിലായതോടെ പിതാവ് ആകെ അസ്വസ്ഥനായി. തുടര്‍ന്ന് പക്ഷാഘാതം വന്ന് തളര്‍ന്ന് കിടപ്പിലാണ്. തങ്ങളുടെ ജീവിതം തകര്‍ത്തത് തുഷാറുമായുള്ള ഇടപാടുകളാണെന്ന് നാസിലിന്റെ മാതാവ് റാബിയയ ആരോപിക്കുന്നു. കഴിഞ്ഞ മൂന്നരവര്‍ഷത്തിനിടെ ഏഴ് ദിവസം മാത്രമാണ് മകന്‍ വീട്ടില്‍ വന്ന് നിന്നതെന്നും പറയുന്നു. 

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആള്‍മാറാട്ടം നടത്തി ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിച്ച കേസില്‍ യുവാവ് പിടിയില്‍  (4 hours ago)

തീരദേശ മേഖലയിലെ കരിമണല്‍ ഖനനം: മുഖ്യമന്ത്രി നിയമസഭയെ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് ഷോണ്‍ ജോര്‍ജ്  (6 hours ago)

ആരോഗ്യ വകുപ്പ് 152 പുതിയ തസ്തികകള്‍ അനുവദിച്ച് ഉത്തരവായി  (6 hours ago)

നാളെ മുതല്‍ മുന്‍ഗണനാ റേഷന്‍കാര്‍ഡിന് അപേക്ഷിക്കാം  (6 hours ago)

പിതാവിന്റെ ക്രൂരതയില്‍ ലഹരിക്കടിമയായ മകന്‍ കള്ളനുമായി: മകന്റെ പ്രവര്‍ത്തിയില്‍ ജീവിതം നഷ്ടപ്പെട്ട് ഒരമ്മയും മകളും  (6 hours ago)

കേസില്‍ ഒത്തുതീര്‍പ്പിനില്ലെന്ന് പരാതിക്കാരന്‍: സാമ്പത്തിക തട്ടിപ്പു കേസ് റദ്ദാക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി  (6 hours ago)

നിപ്പ സമ്പര്‍ക്കപ്പട്ടികയില്‍ ഉയര്‍ന്ന റിസ്‌ക് വിഭാഗത്തിലെ ഒരാളെ ക്വാറന്റീനില്‍നിന്ന് ഒഴിവാക്കി  (6 hours ago)

സംസ്ഥാനത്ത് എട്ടു പേര്‍ക്ക് കൂടി ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു  (6 hours ago)

ഗാര്‍ഹിക സിലിണ്ടറുകള്‍ ബുക്ക് ചെയ്ത് 5 ദിവസമായിട്ടും സിലിണ്ടര്‍ ലഭിച്ചെങ്കില്‍ ബുക്കിങ് റദ്ദാകും  (7 hours ago)

കേരളത്തില്‍ മഴ വീണ്ടും കനക്കുന്നു  (7 hours ago)

സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് മൂന്നു മരണം  (7 hours ago)

ഓപ്പറേഷന്‍ സിന്ദൂരില്‍ വീരമൃത്യ വരിച്ച ആറ് സൈനികരുടെ പേരുകള്‍ പുറത്തുവിട്ട് കേന്ദ്രം  (7 hours ago)

കഞ്ചാവു കിട്ടിയതെന്ന ചോദ്യത്തിന് സ്‌കൂള്‍ വിദ്യാര്‍ഥികളുടെ മറുപടി കേട്ട പൊലീസ് ഞെട്ടി  (7 hours ago)

പിണറായി വിജയനെ ED വിളിപ്പിക്കും..! വീണ വിജയന്റെ പേര് പറഞ്ഞു..! ചോദ്യം ചെയ്യലിനിടെ പൊട്ടിക്കരഞ്ഞു..! തിങ്കളാഴ്ച്ച അറസ്റ്റ് ..!  (8 hours ago)

പ്രീമിയം റെസിഡൻസി ഉടമകൾക്ക് നിർബന്ധിത വർക്ക് പെർമിറ്റ് ഏർപ്പെടുത്തി സഊദി അറേബ്യ  (9 hours ago)

Malayali Vartha Recommends