Widgets Magazine
26
Apr / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇപി ജയരാജനെ ഉടന്‍ പുറത്താക്കും:- പിണറായി കലിച്ചു...


ഒമാനിൽ വാഹനാപകടത്തില്‍ രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്‌സുമാര്‍ മരിച്ചു...


സംസ്ഥാനം ചുട്ടുപൊള്ളുമെന്ന് ദുരന്ത നിവാരണ അതോറിട്ടി മുന്നറിയിപ്പ്:- പല ഇടങ്ങളിലായി വോട്ടർമാർ കുഴഞ്ഞ് വീണു മരിച്ചു...


ശോഭ സുരേന്ദ്രന്റെ ആരോപണം കലാശക്കൊട്ടിനു ശേഷം വീണ ബോംബായി...ഈ അപ്രതീക്ഷിത വെളിപ്പെടുത്തൽ പാർട്ടിക്കുള്ളിൽ പൊട്ടിത്തെറിയുണ്ടാക്കി...തീരുമാനം ഉടൻ...


194 സ്ഥാനാർഥികളുടെ വിധി, ഇന്ന്...ചങ്കിടിപ്പോടെ സ്ഥാനാർത്ഥികൾ...രണ്ടാം ഘട്ടത്തിൽ ഒറ്റഘട്ടമായി വോട്ടെടുപ്പ് പൂർത്തിയാക്കുന്ന ഏക സംസ്ഥാനമാണ് കേരളം...വോട്ടെണ്ണൽ ജൂൺ നാലിന്...

വണ്ടിച്ചെക്ക് നല്‍കിയ കേസില്‍ അജ്മാനില്‍ ജയിലിലായിരുന്ന ബി.ഡി.ജെ.എസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളി പരാതിക്കാരനുമായി ഒത്തുതീര്‍പ്പിന്

24 AUGUST 2019 04:32 PM IST
മലയാളി വാര്‍ത്ത

വണ്ടിച്ചെക്ക് നല്‍കിയ കേസില്‍ അജ്മാനില്‍ ജയിലിലായിരുന്ന ബി.ഡി.ജെ.എസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളി പരാതിക്കാരനുമായി ഒത്തുതീര്‍പ്പിന്. ഇന്ന് വൈകുന്നേരം പരാതിക്കാരനായ തൃശൂര്‍ സ്വദേശി നാസില്‍ അബ്ദുള്ളയുമായി ചര്‍ച്ച നടത്തും. കേസിലായതോടെ യു.എ.ഇ വിടാന്‍ തുഷാറിന് കഴിയാതായി. പൊലീസ് പാര്‍പോര്‍ട്ട് പിടിച്ചുവച്ചിരിക്കുകയാണ്. ഇതേ തുടര്‍ന്നാണ് അനുനയനീക്കത്തിന് തയ്യാറായത്. തിങ്കളാഴ്ച കേസ് കോടതി പരിഗണിക്കും മുമ്പ് ഒത്തുതീര്‍ക്കുമെന്നാണ് ലഭ്യമാകുന്ന വിവരം. കഴിഞ്ഞ ദിവസം തുഷാര്‍ താമസിക്കുന്ന ഹോട്ടലില്‍ വെച്ച് ഇരുവരും അരമണിക്കൂറോളം ചര്‍ച്ച നടത്തിയിരുന്നു. ചര്‍ച്ച ഇന്നും തുടരും. നാസിലിന് പണവും തുഷാറിന് കേസില്‍ നിന്ന് മോചനവും ആണ് ആവശ്യം. അവിടുത്തെ നിയമപ്രകാരം സാമ്പത്തിക കേസുകള്‍ കോടതിക്ക് പുറത്ത് വെച്ച് പരിഹരിക്കാം. ഇരുവര്‍ക്കും അതിനാണ് താല്‍പര്യം.

ചെക്ക് മോഷ്ടിച്ച് വ്യാജ ഒപ്പിട്ട് തന്നെ കേസില്‍ പെടുത്തിയതാണെന്ന് തുഷാര്‍ ആദ്യം പറഞ്ഞിരുന്നു. അതിനാല്‍ ഒത്തുതീര്‍പ്പിനില്ലെന്നും നിയമപരമായി നേരിടുമെന്നും ജയിലില്‍ മോചിതനായ ശേഷം തുഷാര്‍ മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. അതിന് ശേഷമാണ് നാസിലിനെ ഹോട്ടലിലേക്ക് വിളിച്ചുവരുത്തിയത്. 19 കോടിയുടെ ചെക്ക് കേസില്‍ വ്യാഴാഴ്ചയാണ് തുഷാര്‍ വെള്ളാപ്പള്ളി യുഎഇയിലെ അജ്മാനില്‍ അറസ്റ്റിലായത്. പത്ത് വര്‍ഷം മുന്‍പുള്ള ചെക്ക് ഇടപാട് കേസിലായിരുന്നു അറസ്റ്റ്്. കോടതി ജാമ്യം അനുവദിച്ചതോടെ ഒന്നര ദിവസത്തെ ജയില്‍ വാസത്തിന് ശേഷം തുഷാര്‍ പുറത്തിറങ്ങി. അജ്മാന്‍ കോടതിയില്‍ ജാമ്യത്തുക കെട്ടിവച്ചതോടെയാണ് ജാമ്യം കിട്ടിയത്. തുഷാറിന്റെ ഉടമസ്ഥതയിലുണ്ടായിരുന്ന കണ്‍സ്ട്രക്ഷന്‍ കമ്പനിയിലെ ഉപകരാറുകാരനായ നാസിലിന് കമ്പനി കൈമാറിയതിനെ തുടര്‍ന്നാണ് പ്രശ്‌നം തുടങ്ങിയത്. 

കമ്പനിയിലെ സാധനങ്ങള്‍ വാങ്ങാനും തൊഴിലാളികള്‍ക്ക് ശമ്പളം നല്‍കാനും നാസില്‍ തന്റെ ചെക്കുകളാണ് ഉപയോഗിച്ചത്. തുഷാര്‍ പണം നല്‍കാതായതോടെ അത് മടങ്ങി, കേസായി. അങ്ങനെ നാസില്‍ ആറ് മാസം ജയിലില്‍ ആയിരുന്നു. വീട്ടുകാര്‍ യു.എ.ഇയില്‍ ചെന്ന് മോചിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. നാട്ടിലെ ഭൂമി വിറ്റും ബന്ധുക്കളുടെ കയ്യില്‍ നിന്നും വായ്പ വാങ്ങിയുമാണ് കടംവീട്ടിയത്. ഇനിയും കടം വീട്ടിനുണ്ട്. ജയില്‍മോചിതനായ ശേഷം തുഷാറുമായി പലതവണ ചര്‍ച്ച നടത്തിയെങ്കിലും കേരളത്തില്‍ ഉന്നതസ്വാധീനമുള്ള തുഷാര്‍ തന്ത്രപരമായി ഒഴിഞ്ഞുമാറി. ഇതേ തുടര്‍ന്നാണ് കേസ് കൊടുക്കാന്‍ തീരുമാനിച്ചത്. പണം കൊടുക്കാനുള്ള തൊഴിലാളികള്‍ അടക്കം വീട്ടില്‍ വരാന്‍ തുടങ്ങിയതോടെയാണ് തുഷാറിനെ അജ്മാനിനേക്ക് വിളിച്ചുവരുത്തി അറസ്റ്റ് ചെയ്യിച്ചത്. താന്‍ ഉള്‍പ്പെടെ നിരവധി പേര്‍ക്ക് തുഷാര്‍ പണം നല്‍കാനുണ്ടെന്നാണ് നാസില്‍ പറയുന്നത്. പലരും ഭയന്ന് കാര്യങ്ങള്‍ വെളിപ്പെടുത്താത്തതാണെന്നും പറയുന്നു. 

ചെക്ക് കേസില്‍ മുന്‍ മാനേജര്‍ അരുള്‍ദാസാണ് തന്നെ കുടുക്കിയതെന്ന ആരോപണം തെറ്റാണെന്ന് തുഷാര്‍ പറയുന്നു. ബാല്യം മുതലേ തന്റെ സഹപാഠിയും സുഹൃത്തുമാണ് അരുള്‍ദാസ്. അയാള്‍ തന്നെ ജയിലിടയ്ക്കാന്‍ കൂട്ട് നില്‍ക്കില്ല. 14 കൊല്ലം മുമ്പ് തന്റെ ഓഫീസിലുണ്ടായിരുന്ന ആരോ തന്റെ ചെക്കുകള്‍ കൈക്കലാക്കിയിരിക്കാം. അവരായിരിക്കാം നാസിലിന് അത് കൈമാറിയതെന്ന് സംശയിക്കുന്നു. എന്നായിരുന്നു തുഷാറിന്റെ വാദം. പക്ഷെ, പെട്ടെന്ന് ഒത്തുതീര്‍പ്പിന് ശ്രമിക്കുന്നതില്‍ എന്തോ ദുരൂഹതയുണ്ടെന്നാണ് സംശയം. യു.എ.ഇയില്‍ നിയമങ്ങള്‍ ശക്തമാണ്. സ്വാധീനം ഉപയോഗിച്ച് ആര്‍ക്കും രക്ഷപെടാനാവില്ല. 

പരാതിക്കാരനായ തൃശൂര്‍ കൊടുങ്ങല്ലൂര്‍ സ്വദേശിയായ നാസില്‍ വളരെ മോശമായ അവസ്ഥയിലാണ്. നാട്ടില്‍ വീടൊഴികെ എല്ലാം വിറ്റു. മകന്‍ ജയിലിലായതോടെ പിതാവ് ആകെ അസ്വസ്ഥനായി. തുടര്‍ന്ന് പക്ഷാഘാതം വന്ന് തളര്‍ന്ന് കിടപ്പിലാണ്. തങ്ങളുടെ ജീവിതം തകര്‍ത്തത് തുഷാറുമായുള്ള ഇടപാടുകളാണെന്ന് നാസിലിന്റെ മാതാവ് റാബിയയ ആരോപിക്കുന്നു. കഴിഞ്ഞ മൂന്നരവര്‍ഷത്തിനിടെ ഏഴ് ദിവസം മാത്രമാണ് മകന്‍ വീട്ടില്‍ വന്ന് നിന്നതെന്നും പറയുന്നു. 

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മലയിന്‍കീഴില്‍ ബൂത്തിന് സമീപം 51,000 രൂപ ഉപേക്ഷിച്ച നിലയില്‍  (2 minutes ago)

പത്തനംതിട്ടയില്‍ അനില്‍ ആന്റണി വിജയം ഉറപ്പിച്ചെന്ന് പി സി ജോര്‍ജ്; 2029ല്‍ ബിജെപി ഒറ്റയ്ക്ക് കേരളം ഭരിക്കും  (8 minutes ago)

വോട്ടെടുപ്പ് പൂര്‍ണം... തിരുവനന്തപുരം ജില്ലയില്‍ ഭേദപ്പെട്ട പോളിംഗ്  (11 minutes ago)

ഷിക്കാഗോ നഗരത്തില്‍ ചുറ്റിക്കറങ്ങുന്ന റിമി ടോമിയുടെ ചിത്രങ്ങള്‍ വൈറല്‍  (15 minutes ago)

കനത്ത ചൂടിനെ അവഗണിച്ചും പോളിങ് ബൂത്തിലെത്തി ജനാധിപത്യ അവകാശം വിനിയോഗിച്ച മുഴുവന്‍ വോട്ടര്‍മാരെയും സിപിഐ എം അഭിനന്ദിച്ചു  (18 minutes ago)

ഇന്ത്യ വിടാന്‍ ഒരുങ്ങി വാട്‌സാപ്പ്... എന്‍ക്രിപ്ഷന്‍ നീക്കേണ്ടി വന്നാല്‍ രാജ്യം വിടുകയല്ലാതെ മറ്റ് മാര്‍ഗങ്ങളില്ലെന്ന് വാട്‌സാപ്പിന്റെ മാതൃകമ്പനിയായ മെറ്റ ഡല്‍ഹി ഹൈക്കോടതിയില്‍  (24 minutes ago)

ഒന്നിച്ചു നിന്ന്പുതിയ തിരുവനന്തപുരം കെട്ടിപ്പടുക്കാം; എല്ലാവര്‍ക്കും നന്ദി: രാജീവ് ചന്ദ്രശേഖര്‍  (28 minutes ago)

പ്രധാനമന്ത്രി നരേന്ദ്രമോദിയ്‌ക്കെതിരെ പരിഹാസവുമായി രാഹുല്‍ ഗാന്ധി; മോദിക്ക് ഭയമാണ്, ഇനി കുറച്ച് ദിവസം കഴിഞ്ഞാല്‍ വേദിയില്‍ പൊട്ടിക്കരയും, പാത്രം കൊട്ടാനും പറയും  (32 minutes ago)

ലോക്സഭ തിരഞ്ഞെടുപ്പ്: സംസ്ഥാനത്ത് വോട്ടിങ് സമാധാനപൂര്‍ണം; വോട്ടിങ് യന്ത്രങ്ങള്‍ സുരക്ഷിതമായി സ്ട്രോങ് റൂമുകളില്‍ സൂക്ഷിക്കും- മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍  (38 minutes ago)

സുരേഷ് ഗോപി ചരിത്രം എഴുതുമോ... തൃശൂരിലെ പതിവില്‍ കവിഞ്ഞ തിരക്ക് സുരേഷ്‌ഗോപിക്ക് അനുകൂല സൂചനയെന്ന് വിലയിരുത്തല്‍  (50 minutes ago)

വോട്ടിങ് യന്ത്രങ്ങളുടെ തകരാര്‍... പോളിങിന് മന്ദഗതി കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി  (56 minutes ago)

കേരള ബ്ലാസ്റ്റേഴ്‌സിന്റെ പരിശീലക സ്ഥാനം ഇവാന്‍ വുക്കോമനോവിച്ച് ഒഴിഞ്ഞു  (1 hour ago)

സി.പി.എം - ബി ജെ പി സഖ്യത്തെകുറിച്ച് ചർച്ചകൾ നടന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ പരോക്ഷമായി സമ്മതിച്ചതോടെ ഒരു സീറ്റിലെങ്കിലും ബി.ജെ പിയുടെ വിജയം ഉറപ്പ്; ദല്ലാൾ നന്ദകുമാറുമായുള്ള അടുപ്പത്തിൽ ഇപി ജയ  (7 hours ago)

രണ്ട് കൊല്ലം പിന്നിടുന്ന രണ്ടാം പിണറായി സര്‍ക്കാരിന്റെ ജനദ്രോഹത്തിന് 2.77 കോടി മലയാളി വോട്ടര്‍മാര്‍ പോളിംഗ് ബൂത്തില്‍ മറുപടി കൊടുക്കുന്നു!!! ലോക്‌സഭയിലേക്കുള്ള തെരഞ്ഞെടുപ്പാണെങ്കിലും ഇടത് സര്‍ക്കാരി  (7 hours ago)

കാന്തപുരം എ.പി അബൂബക്കർ മുസ് ലിയാർ വോട്ട് രേഖപ്പെടുത്തി...  (7 hours ago)

Malayali Vartha Recommends