Widgets Magazine
27
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേന്ദ്രമന്ത്രിസഭയിൽ വൻ അഴിച്ചുപണി ഉടൻ.. പ്രധാനമന്ത്രി മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും രാഷ്ട്രപതി ദ്രൗപതി മുർമുവുമായി ഇക്കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തി..


'കുറ്റക്കാരിയാണെന്ന് തെളിഞ്ഞാൽ തന്റെ മകളെ തൂക്കിക്കൊല്ലൂ'..കാമുകനൊപ്പം ചേർന്ന് പ്രതിശ്രുതവരനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സിയാ ഗോയലിന്റെ അമ്മ..


അന്വേഷണം അഴിമതി സാധ്യതയിലേക്ക്.. രണ്ടാം വട്ടവും ചോദ്യം ചെയ്ത് വിട്ടയച്ചു...കൊച്ചിയിലെ ഇഡി ഓഫീസില്‍ വെച്ച് ഒന്‍പത് മണിക്കൂറിലധികം നീണ്ടുനിന്ന വിശദമായ ചോദ്യം ചെയ്യൽ..


ഹൈബി ഈഡന്‍ എംപിയെ കൊല്ലുമെന്നു ഭീഷണി മുഴക്കി.. രാത്രിയില്‍ എംപിയുടെ വീട്ടുവളപ്പില്‍ അതിക്രമിച്ചു കടന്നു സാധനസാമഗ്രികള്‍ അടിച്ചുതകര്‍ത്തു.. യുവാവ് അറസ്റ്റില്‍..


പിണറായി വിജയനെ മകൾ ഒറ്റിയോ..? ഇന്നലെ നടന്ന ചോദ്യം ചെയ്യലിന് ശേഷമാണ് പിണറായിയിൽ നിന്നും വിവരങ്ങൾ മനസിലാക്കാൻ.. ഇ ഡി ആലോചിക്കുന്നത്..ചോദ്യം ചെയ്യുമോ എന്നാണ് കേരളം ഉറ്റു നോക്കുന്നത്..

പിള്ള നന്നായാല്‍ കൊള്ളാം... എന്തെങ്കിലും പ്രതീക്ഷിച്ചവര്‍ക്ക് നിരാശ ബാക്കി; പിള്ളയെ കുത്തി നോവിച്ചില്ല, ജോര്‍ജിനേയും; മാണിക്ക് പിന്തുണ; മാണി തന്നെ ബജറ്റ് അവതരിപ്പിക്കും

28 JANUARY 2015 10:00 PM IST
മലയാളി വാര്‍ത്ത.

ഇന്നെന്തെങ്കിലുമൊക്കെ നടക്കും എന്ന് പ്രതീക്ഷിച്ചവര്‍ക്ക് നിരാശ മാത്രം ബാക്കി. ആരേയും തള്ളിപ്പറയാതെ യുഡിഎഫ് യോഗം അവസാനിപ്പിച്ചു. പിള്ളയെ നോവിക്കാത്തത് കൊണ്ട് പിള്ള പുറത്തുവിടുമെന്ന് കരുതിയ വീഡിയോയും ഉടന്‍ വെളിച്ചം കാണില്ല.
ധനമന്ത്രി കെഎം മാണിക്കെതിരെ ബിജു രമേശുമായി കേരളാ കോണ്‍ഗ്രസ് ബി ചെയര്‍മാന്‍ ബാലകൃഷ്ണ പിള്ള സംസാരിച്ചതിനോട് യോജിക്കാന്‍ കഴിയില്ലെന്ന് യുഡിഎഫ് യോഗം വിലയിരുത്തി. മുന്നണി മര്യാദയ്ക്ക് വിരുദ്ധമാണ് പിള്ളയുടെ നടപടി. ഇതിലുള്ള അതൃപ്തി യോഗം രേഖപ്പെടുത്തി. മാണിയുമായി ബന്ധപ്പെട്ട് പിസി ജോര്‍ജ്ജ് നടത്തിയ പരാമര്‍ശവും നിര്‍ഭാഗ്യകരമാണ്. അത് ഒഴിവാക്കേണ്ടതായിരുന്നു. 
യുഡിഎഫ് വികാരം ഉള്‍ക്കൊണ്ടാല്‍ ബാലകൃഷ്ണ പിള്ളയ്‌ക്കെതിരെ നടപടി വേണ്ടെന്ന് പൊതുവേ തീരുമാനിച്ചു. മുന്നണിയോഗത്തില്‍ പിസി ജോര്‍ജ്ജും പങ്കെടുത്തിരുന്നു. മാണിക്കെതിരെ താന്‍ ആരോടും ഒന്നും പറഞ്ഞിട്ടില്ലെന്ന് യോഗത്തില്‍ ജോര്‍ജ്ജ് വിശദീകരിച്ചു. ബാര്‍ കോഴ ആരോപണത്തില്‍ മാണിക്ക് പിന്നില്‍ ഉറച്ചു നില്‍ക്കുമെന്നും വ്യക്തമാക്കി. ഈ സാഹചര്യത്തില്‍ ജോര്‍ജ്ജിന്റെ ഉദ്ദേശ ശുദ്ധിയില്‍ സംശയിക്കേണ്ടതില്ലെന്ന നിഗമനത്തിലാണ് യുഡിഎഫ് എത്തിയത്. ബിജു രമേശിനെ വിളിക്കാനിടയായ സാഹചര്യവും ജോര്‍ജ്ജ് മുന്നണിയില്‍ വ്യക്തമാക്കി. 
ആരോപണങ്ങളെ മുന്നണി ഒറ്റക്കെട്ടായി നേരിടും. ബാലകൃഷ്ണപിള്ളയുടെ അടുത്ത പ്രതികരണത്തിന് ശേഷം കടുത്ത നടപടികള്‍ വേണമെങ്കില്‍ എടുക്കാനാണ് തീരുമാനം.
ധനമന്ത്രി കെ.എം. മാണിതന്നെ ബജറ്റ് അവതരിപ്പിക്കും. നിയമപ്രകാരമുള്ള അവകാശം അദ്ദേഹത്തിനുണ്ട്. അതിനുള്ള സംരക്ഷണം നിയമസഭാ സ്പീക്കറില്‍നിന്നു പൂര്‍ണമായി ലഭിക്കും. ബജറ്റ് അവതരിപ്പിക്കാന്‍ അനുവദിക്കില്ലെന്ന ഭീഷണിക്കു മുന്നില്‍ സര്‍ക്കാര്‍ വഴങ്ങില്ലെന്നും അദ്ദേഹം പറഞ്ഞു. നേതാക്കന്മാര്‍ തമ്മിലുള്ള പരസ്യ പ്രസ്താവനകള്‍ ഒഴിവാക്കണമെന്നും, ഇല്ലെങ്കില്‍ വിട്ടുവീഴ്ചയില്ലാത്ത സമീപനമായിരിക്കും ഭാവിയിലുണ്ടാവുകയെന്നും മുന്നണി കണ്‍വീനര്‍ തങ്കച്ചന്‍ പറഞ്ഞു. എന്തെങ്കിലും കാര്യമുണ്ടെങ്കില്‍ യുഡിഎഫില്‍ പറയണം. അല്ലെങ്കില്‍ മുഖ്യമന്ത്രിയോടു പറയണം. അല്ലാതെ പത്രത്തില്‍ ചെന്നു പറയുകയല്ല വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
ബാലകൃഷ്ണപിള്ളയുടെ സംഭാഷണത്തിലെ പല കാര്യങ്ങളോടും യുഡിഎഫിനു യോജിക്കാന്‍ കഴിയില്ല. മുന്നണി മര്യാദയ്ക്കു ചേര്‍ന്ന കാര്യമല്ല പിള്ളയുടെ വാചകങ്ങളില്‍ കേള്‍ക്കാന്‍ കഴിഞ്ഞത്. സംഭാഷണം പിള്ള നിഷേധിച്ചിട്ടുമില്ല. പിള്ളയെപ്പോലുള്ള ഒരു ഘടകകക്ഷി നേതാവ് മുന്നണിയിലുള്ള മറ്റൊരു നേതാവിനെതിരെ ബിജു രമേശിനോട് ഇങ്ങനെ സംസാരിക്കാന്‍ പാടില്ലായിരുന്നു. പിള്ളയുടെ സംഭാഷണങ്ങള്‍ ഒഴിവാക്കേണ്ടതായിരുന്നു. യുഡിഎഫ് ഇക്കാര്യത്തില്‍ പൊതുവേ അസംതൃപ്തി രേഖപ്പെടുത്തി. മുന്നണി യോഗത്തിന് ശേഷം കണ്‍വീനര്‍ പിപി തങ്കച്ചന്‍ വിശദീകരിച്ചു. മാണിക്കെതിരായ ആരോപണങ്ങളെ രാഷ്ട്രീയമായി നേരിടാനാണ് തീരുമാനം.
പി.സി. ജോര്‍ജ് കെ.എം. മാണിയെ പരാമര്‍ശിച്ചു നടത്തിയ പ്രസ്താവനകള്‍ നിര്‍ഭാഗ്യകരമാണ്. അത് ഒഴിവാക്കേണ്ടതായിരുന്നു എന്നും യോഗം വിലയിരുത്തി. ഇതു മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി ഏറ്റുപിടിച്ചിരിക്കുകയാണ്. തുടര്‍ന്നു ബിജെപിയും. അതു രാഷ്ട്രീയമാണെന്നാണ് യുഡിഎഫ് യോഗത്തിന്റെ നിലപാട്. മുമ്പും മന്ത്രിമാര്‍ക്കെതിരെ ആരോപണങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. അന്നൊന്നും ആരും രാജിവച്ചിട്ടില്ല. ഇഎംഎസ് മന്ത്രിസഭയുടെ കാലത്തെ സംഭവങ്ങള്‍ നിരത്തി തങ്കച്ചന്‍ വിശദീകരിച്ചു. നരേന്ദ്ര മോഡിയുടെ നേതൃത്വത്തിലെ കേന്ദ്രമന്ത്രിസഭയിലും കുറ്റാരോപിതര്‍ ഉണ്ട്. മാണി ബജറ്റ് അവതരിപ്പിക്കില്ലെന്ന പ്രതിപക്ഷ വാദങ്ങളും അംഗീകരിക്കുന്നില്ല. ധനമന്ത്രി കെഎം മാണി തന്നെയാകും ബജറ്റ് അവതരിപ്പിക്കുക എന്നും തങ്കച്ചന്‍ വ്യക്തമാക്കി. ഇതിനുള്ള സംരക്ഷണം നിയമസഭാ സ്പീക്കര്‍ നല്‍കുമെന്നും തങ്കച്ചന്‍ വ്യക്തമാക്കി.
ബിജു രമേശ് ഉന്നയിച്ച ആരോപണങ്ങള്‍ക്കു ദിവസങ്ങളേറെയായിട്ടും വിശ്വസനീയമായ തെളിവു ഹാജരാക്കാന്‍ കഴിഞ്ഞിട്ടില്ല. അദ്ദേഹം പറയുന്ന കാര്യങ്ങള്‍ ഒന്നും പ്രാഥമിക തെളിവുകളുമല്ല. പണം കൊടുത്തുവെന്നു പറയുന്നവര്‍തന്നെ കാര്യങ്ങള്‍ നിഷേധിച്ചിട്ടുണ്ടല്ലോ? ബാര്‍ ഉടമകള്‍ക്ക് സര്‍ക്കാറിനോടു പ്രതിഷേധവും നീരസവുമുണ്ട്. ഇതു തീര്‍ക്കാന്‍വേണ്ടി സര്‍ക്കാറിനെ കരിവാരിത്തേക്കുകയാണ്. സര്‍ക്കാരിനോടും മന്ത്രമാരോടും വിരോധം തീര്‍ക്കാന്‍ വേണ്ടി ഓരോ ദിവസവും ഓരോ കാര്യങ്ങള്‍ വിളിച്ചു പറയുകയാണ്. ആരോപണം ഉന്നയിക്കുന്നവര്‍ക്കുതന്നെ തെളിവുകള്‍ കൊടുക്കാന്‍ കഴിയണം; തങ്കച്ചന്‍ വ്യക്തമാക്കി.
ബാര്‍ വിവാദത്തില്‍ ബിജു രമേശ് പറഞ്ഞ കാര്യങ്ങള്‍ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി ഏറ്റുപിടിച്ചിരിക്കുകയാണ്. തുടര്‍ന്നു ബിജെപിയും. അതു രാഷ്ട്രീയമാണ്. പാലായില്‍ ഹര്‍ത്താല്‍ നടത്തിയ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയോടും സംസ്ഥാന ഹര്‍ത്താല്‍ നടത്തിയ ബിജെപിയോടും സഹതാപമാണ്. അഴിമതി ആരോപണമുള്ള എത്രയോ മന്ത്രിമാര്‍ ഇന്നു കേന്ദ്ര മന്ത്രിസഭയിലുണ്ട്. കഴിഞ്ഞ സര്‍ക്കാറിന്റെ കാലത്ത് സംസ്ഥാന മന്ത്രിസഭയിലെ മന്ത്രിമാര്‍ക്കെതിരെ ആരോപണമുണ്ടായിട്ടില്ലേ? ആരെങ്കിലും രാജിവച്ചോ? തങ്കച്ചന്‍ ചോദിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് വീണ്ടും കാലവർഷം സജീവമാകുന്നു..... ചൊവ്വാഴ്ചവരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും 50 കിലോമീറ്റർ വരെ വേഗതയിൽ കാറ്റിനും സാദ്ധ്യത  (32 minutes ago)

ആള്‍മാറാട്ടം നടത്തി ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിച്ച കേസില്‍ യുവാവ് പിടിയില്‍  (5 hours ago)

തീരദേശ മേഖലയിലെ കരിമണല്‍ ഖനനം: മുഖ്യമന്ത്രി നിയമസഭയെ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് ഷോണ്‍ ജോര്‍ജ്  (7 hours ago)

ആരോഗ്യ വകുപ്പ് 152 പുതിയ തസ്തികകള്‍ അനുവദിച്ച് ഉത്തരവായി  (7 hours ago)

നാളെ മുതല്‍ മുന്‍ഗണനാ റേഷന്‍കാര്‍ഡിന് അപേക്ഷിക്കാം  (7 hours ago)

പിതാവിന്റെ ക്രൂരതയില്‍ ലഹരിക്കടിമയായ മകന്‍ കള്ളനുമായി: മകന്റെ പ്രവര്‍ത്തിയില്‍ ജീവിതം നഷ്ടപ്പെട്ട് ഒരമ്മയും മകളും  (7 hours ago)

കേസില്‍ ഒത്തുതീര്‍പ്പിനില്ലെന്ന് പരാതിക്കാരന്‍: സാമ്പത്തിക തട്ടിപ്പു കേസ് റദ്ദാക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി  (8 hours ago)

നിപ്പ സമ്പര്‍ക്കപ്പട്ടികയില്‍ ഉയര്‍ന്ന റിസ്‌ക് വിഭാഗത്തിലെ ഒരാളെ ക്വാറന്റീനില്‍നിന്ന് ഒഴിവാക്കി  (8 hours ago)

സംസ്ഥാനത്ത് എട്ടു പേര്‍ക്ക് കൂടി ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു  (8 hours ago)

ഗാര്‍ഹിക സിലിണ്ടറുകള്‍ ബുക്ക് ചെയ്ത് 5 ദിവസമായിട്ടും സിലിണ്ടര്‍ ലഭിച്ചെങ്കില്‍ ബുക്കിങ് റദ്ദാകും  (8 hours ago)

കേരളത്തില്‍ മഴ വീണ്ടും കനക്കുന്നു  (8 hours ago)

സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് മൂന്നു മരണം  (8 hours ago)

ഓപ്പറേഷന്‍ സിന്ദൂരില്‍ വീരമൃത്യ വരിച്ച ആറ് സൈനികരുടെ പേരുകള്‍ പുറത്തുവിട്ട് കേന്ദ്രം  (8 hours ago)

കഞ്ചാവു കിട്ടിയതെന്ന ചോദ്യത്തിന് സ്‌കൂള്‍ വിദ്യാര്‍ഥികളുടെ മറുപടി കേട്ട പൊലീസ് ഞെട്ടി  (8 hours ago)

പിണറായി വിജയനെ ED വിളിപ്പിക്കും..! വീണ വിജയന്റെ പേര് പറഞ്ഞു..! ചോദ്യം ചെയ്യലിനിടെ പൊട്ടിക്കരഞ്ഞു..! തിങ്കളാഴ്ച്ച അറസ്റ്റ് ..!  (9 hours ago)

Malayali Vartha Recommends