തുഷാറിനെ യൂസഫലി രക്ഷിക്കില്ല; തുഷാർ വെള്ളാപ്പള്ളിയെ രക്ഷിക്കാനുള്ള ഉദ്യമത്തിൽ നിന്നും യൂസഫലി പിന്തിരിഞ്ഞേക്കുമെന്ന് സൂചന; ഇസ്ലാം മത വിശ്വാസിയായ നാസിൽ അബ്ദുള്ളക്കെതിരെ യൂസഫലി നിൽക്കുന്നതിനെതിരെ മുസ്ലീം മത വിഭാഗത്തിൽ നിന്നും എതിർപ്പുകൾ ഉയർന്ന സാഹചര്യത്തിലാണ്തീരുമാനം

തുഷാർ വെള്ളാപ്പള്ളിയെ രക്ഷിക്കാനുള്ള ഉദ്യമത്തിൽ നിന്നും യൂസഫലി പിന്തിരിഞ്ഞേക്കും. ഇസ്ലാം മത വിശ്വാസിയായ നാസിൽ അബ്ദുള്ളക്കെതിരെ കടുത്ത ഇസ്ലാം വിശ്വാസിയായ യൂസഫലി നിൽക്കുന്നതിനെതിരെ മുസ്ലീം മത വിഭാഗത്തിൽ നിന്നും ഒച്ചപാടുകൾ ഉയർന്ന സാഹചര്യത്തിലാണ് യൂസഫലി പിൻവലിയുന്നത്. എക്കാലവും പ്രവാസികളായ മുസ്ലീം സഹോദരൻമാരുടെ ഉന്നമനത്തിന് വേണ്ടി പ്രവർത്തിച്ചിട്ടുള്ള വ്യക്തിയാണ് പ്രവാസി വ്യവസായിയായ യൂസഫലി.
ചെക്ക് കേസിൽ അകത്തായ തുഷാർ എൻ ഡി എയുടെ നേതാവാണ്. അദ്ദേഹം ഒരു ഇസ്ലാം മത വിശ്വാസിയെ ദ്രോഹിക്കുകയാണ് ചെയ്തത് എന്നാണ് ആക്ഷേപം. അയാൾ ഇതിന്റെ പേരിൽ ജയിലിൽ കിടക്കേണ്ട സാഹചര്യവുമുണ്ടായിട്ടും എന്നിട്ടും മുസ്ലീം സഹോദരങ്ങളുടെ തോഴനായ യൂസഫലി അവർക്കെതിരെ നിൽക്കുന്നതിൽ സമുദായത്തിനുളളിൽ അമർഷം പുകയുകയാണ്. തുഷാറിന് ഒരു അബദ്ധം പറ്റിയതാണെങ്കിൽ ക്ഷമിക്കാമായിരുന്നു എന്നും സമുദായക്കാർ പറയുന്നുണ്ട്. എന്നാൽ സംഭവിച്ചത് മറ്റൊന്നാണ്. നാസിലുമായുണ്ടാക്കിയ കരാറിൽ ഭൂരിഭാഗവും കൊടുത്തു എന്ന തുഷാറിന്റെ പ്രഖ്യാപനം വിശ്വാസ വഞ്ചനയാണെന്ന് പ്രവാസികൾ പറയുന്നു. ഇതിന്റെ എല്ലാ രേഖകളും തന്റെ കൈയിലുണ്ടെന്നും തുഷാർ പറയുന്നു. പിന്നെന്തിന് നാസിൽ ജയിലിൽ കിടന്നു എന്നാണ് മറുവിഭാഗത്തിന്റെ ചോദ്യം.
മധ്യസ്ഥ ശ്രമങ്ങൾ തുടരുന്നുണ്ടെന്ന് നാസിലും പറഞ്ഞു. മധ്യസ്ഥ ശ്രമങ്ങൾക്ക് യൂസഫലിയാണ് ചുക്കാൻ പിടിച്ചിരുന്നത്. നാസിലിന് അപകടം സംഭവിക്കുന്ന ഒന്നും നടത്തരുതെന്നെ കർശന നിർദ്ദേശം യൂസഫലിക്ക് ലഭിച്ചു കഴിഞ്ഞു. അതിനിടെ ഉദാരമതിയായ യൂസഫലിയിൽ നിന്നും മൂന്നു കോടി വാങ്ങി കോടതിയിൽ അടയ്ക്കണമെന്ന് ആവശ്യപ്പെട്ട് മുൻ എസ് എൻ ഡി. പി. യോഗം മുൻ പ്രസിഡന്റ് വിദ്യാസാഗർ വെള്ളാപ്പള്ളിയെ പരിഹസിച്ചു. തിരിച്ചെത്തിയ തുഷാറിന്റെ പേരിൽ ഒരു ഭുരിതാശ്വാസ ഫണ്ട് പിരിക്കാനും വിദ്യാസാഗർ ഉപദേശിച്ചു. യൂണിയനുകൾക്ക് സർക്കുലർ അയച്ചാൽ പത്തു കോടി പിരിഞ്ഞ് വരുമെന്ന് വിദ്യാസാഗർ പറഞ്ഞു. ഇതിൽ മൂന്നു കോടി വ്യവസായിക്ക് കൊടുത്താലും ഏഴു കോടി കൈയിലിരിക്കും. അറബിയുടെ പാസ്പോർട്ട് ജാമ്യം നൽകി കേരളത്തിൽ തിരിച്ചെത്താനുള്ള നീക്കം ഉപേക്ഷിക്കണമെന്നും വിദ്യാസാഗർ ആവശ്യപ്പെട്ടു.
പിണറായി ഇടപെട്ടത് കൊണ്ടാണ് യൂസഫലി തുഷാറിന് വേണ്ടി ഇടപെട്ടത്. എന്നാൽ അത് യൂസഫലിക്ക് വിനയായി. സ്വന്തം സമുദായം തനിക്ക് എതിരാകുമെന്ന അവസ്ഥയിലായി കാര്യങ്ങൾ. ചില ഉന്നത ഇസ്ലാം പണ്ഡിതർ യൂസഫലിക്ക് ആവശ്യമായ ഉപദേശങ്ങൾ നൽകുന്നുണ്ട്. പിണറായിയെ സാഹചര്യം ബോധ്യപ്പെടുത്തി അബദ്ധത്തിൽ നിന്നും തലയൂരാനാണ് യൂസഫലി ശ്രമിക്കുന്നത്. ഇക്കാര്യം വെള്ളാപ്പള്ളി അറിഞ്ഞുവെന്നാണ് വിവരം. നാട്ടിൽ നിരവധി പള്ളികളും മറ്റും നിർമ്മിച്ചത് യൂസഫലിയാണ്.
https://www.facebook.com/Malayalivartha
























