ബ്രാഞ്ചുകൾ തുറന്നാൽ കൈയും കാലും വെട്ടുമെന്ന് ഭീഷണി..മുത്തൂറ്റ് ഫിനാന്‍സ് കേരളത്തിലെ പ്രവര്‍ത്തനം അവസാനിപ്പിക്കുന്നതായി മുത്തൂറ്റ് ഫിനാന്‍സ് ചീഫ് ജനറല്‍ മാനേജര്‍. സി.ഐ.ടി.യു സമരത്തെ തുടര്‍ന്നാണ് തീരുമാനമെന്നും അദ്ദേഹം അറിയിച്ചു

മുത്തൂറ്റ് ഫിനാന്‍സ് കേരളത്തിലെ പ്രവര്‍ത്തനം അവസാനിപ്പിക്കുന്നതായി മുത്തൂറ്റ് ഫിനാന്‍സ് ചീഫ് ജനറല്‍ മാനേജര്‍. സി.ഐ.ടി.യു സമരത്തെ തുടര്‍ന്നാണ് തീരുമാനമെന്നും അദ്ദേഹം അറിയിച്ചു.മുഖ്യമന്ത്രി പിണറായി വിജയന് കനത്ത തിരിച്ചടിയായിരിക്കും ഈ തീരുമാനം. കേരളം വ്യവസായ സൗഹൃദമല്ല എന്ന് ഉറക്കെ പ്രഖ്യാപിക്കുന്നതിന് തുല്യമാണ് മുത്തൂറ്റിന്റെ ഈ തീരുമാനം. ഇന്ത്യയിലെ ഏറ്റവും വലിയ ഗോൾഡ് ലോൺ കമ്പനികൂടിയാണ് മുത്തൂറ്റ് ഫിനാൻസ് ലിമിറ്റഡ്.
കേരളത്തിൽ മൂത്തൂറ്റിന് അറുന്നൂറോളം ബ്രാഞ്ചുകളാണ് ഉള്ളത്. ഇതിൽ മുന്നൂറോളം ബ്രാഞ്ചുകളിലാണ് സിഐടിയു സമരം നടത്തുന്നത്...ഇതോടെ രണ്ടായിരത്തിലധികം പേർക്ക് തൊഴിൽ നഷ്ടപ്പെടും.സെപ്തംബർ രണ്ടോടുകൂടി സ്ഥാപനങ്ങൾ അടച്ചുപൂട്ടുമെന്നു പറയുന്നു ..
പ്രവര്‍ത്തനം അവസാനിപ്പിക്കുന്നതായി കാണിച്ചുകൊണ്ട് മുന്നൂറോളം ബ്രാഞ്ചുകള്‍ക്ക് മുത്തൂറ്റ് സര്‍ക്കുലര്‍ നല്‍കിയിട്ടുണ്ട്.
ഇടപാടുകാര്‍ കുറഞ്ഞിരിക്കുന്നു. ബിസിനസില്‍ ഇടിവു വന്നിരിക്കുന്നു. സി ഐ ടി യു സമരം തുടങ്ങിയത് 2016 ൽ ആണ് . ഇതുവരെ സമരം ഒത്തുതീർപ്പാക്കാൻ ഉള്ള ഒരു നടപടിയും സർക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല. അതിനാല്‍ ഇതേ രീതിയില്‍ മുന്നോട്ടുപോകാന്‍ കഴിയില്ലെന്നാണ് മാനേജ്‌മെന്റ് പറയുന്നത്. തൊഴില്‍ നഷ്ടപ്പെടുന്ന ജീവനക്കാരെ പുനരധിവസിപ്പിക്കാനുള്ള യാതൊരു നടപടിയും കമ്പനിയുടെ ഭാഗത്തുനിന്നുണ്ടാവില്ലെന്നാണ് റിപ്പോര്‍ട്ട്.
സമരം നടക്കുന്ന ബ്രാഞ്ചുകളിൽ കഴിഞ്ഞ മൂന്നുവർഷത്തോളമായി പ്രവർത്തനങ്ങൾ നിലച്ച അവസ്ഥയാണ്. സിഐടിയു സമരം തുടർന്നാൽ മുന്നോട്ടു പോകാൻ കഴിയില്ലെന്നാണ് മുത്തൂറ്റ് മാനേജ്‌മെന്റ് പറയുന്നത്. സി ഐ ടി യു പോലുള്ള തൊഴിലാളിയൂണിയനുകളുടെ സമരം അവസാനിപ്പിക്കാൻ കഴിഞ്ഞില്ലെങ്കിൽ കേരളത്തിലെ മറ്റ് സ്ഥാപനങ്ങൾക്കും ഇത് ഭീഷണിയായി മാറാം.
ഇവിടെ സ്വർണം പണയം വെച്ചവരും ഇപ്പോൾ അങ്കലാപ്പിലാണ് .പണയ ഉരുപ്പടികൾ തിരികെ വേണമെന്നാണ് അവരുടെ ആവശ്യം ..എന്നാൽ ഓഫീസ് തുറക്കാൻ പറ്റാത്ത സാഹചര്യത്തിൽ ഇത് അത്ര എളുപ്പമല്ല. സി ഐ ടി യുക്കാർ ഓഫീസ് തുറക്കാൻ സമ്മതിക്കാത്തതാണ് കാരണം . അതുകൊണ്ടുതന്നെ ഇടപാടുകൾ ഒന്നും തന്നെ നടക്കുന്നില്ല..ഈ സാഹചര്യത്തിൽ മുന്നോട്ട് പോകാൻ സാധിക്കില്ലെന്ന് മുത്തൂറ്റ് അധികൃതർ പറയുന്നു.
ഏതായാലും ചില ബ്രാഞ്ചുകളെങ്കിലും വൈകുന്നേരങ്ങളിൽ ഓഫീസിൽ തുറന്നു ഇടപാടുകാർക്ക് സ്വർണം തിരിച്ച്ചെടുക്കാനുള്ള സൗകര്യം ചെയ്തുകൊടുക്കുന്നുണ്ടെന്നും പറയുന്നുണ്ട്
ആനുകൂല്യങ്ങൾ ഉൾപ്പെടെ ആവശ്യപ്പെട്ടാണ് കഴിഞ്ഞ മൂന്ന് വർഷമായി മുത്തൂറ്റിന്റെ വിവിധ ബ്രാഞ്ചുകളിൽ സിഐടിയു സമരം നടത്തുന്നത്. വിഷയത്തിൽ ഇടപെടണമെന്നാവശ്യപ്പെട്ട് സർക്കാരിന് നിവേദ നം നൽകിയെങ്കിലും നടപടിയുണ്ടായില്ല. സമവായ ചർച്ചയ്ക്ക് മുത്തൂറ്റ് മാനേജ്‌മെന്റ് തയ്യാറായില്ലെന്നാണ് സിഐടിയു നേതൃത്വം പറയുന്നത്.
മുത്തൂറ്റിലെ ജീവനക്കാരെ സിഐടിയു പ്രവർത്തകർ ഭീഷണിപ്പെടുത്തുകയാണ്. ബ്രാഞ്ചുകൾ തുറന്നാൽ കാലും കൈയും വെട്ടുമെന്നാണ് ഭീഷണി. ബ്രാഞ്ചുകൾക്ക് മുന്നിൽ കൊടികൾ സ്ഥാപിച്ചിരിക്കുകയാണ്. കഴിഞ്ഞ രണ്ട് വർഷത്തിലധികമായി തുടരുന്ന ഈ സമരം കാരണം കേരളത്തിൽ പന്ത്രണ്ട് ശതമാനം ബിസിനസ് ഉണ്ടായിരുന്നത് 4ശതമാനമായി കുറഞ്ഞു.
ഈ രീതിയിൽ മുന്നോട്ടുപോയാൽ അടച്ചു പൂട്ടുകയല്ലാതെ മറ്റ് മാർഗങ്ങളില്ല . അങ്ങിനെ ആയാൽ കേരളത്തിൽ സർവീസ് മേഖലയിൽ ട്രേഡ് യൂണിയൻ സമരംമൂലം അടച്ചുപൂട്ടുന്ന ആദ്യത്തെ ലിമിറ്റഡ് കമ്പനിയാകും മുത്തൂറ്റ് ഫിനാൻസ് .
https://www.facebook.com/Malayalivartha
























