കാമത്തിന്റെ കണ്ണോടെ അധ്യാപകൻ പിച്ചിച്ചീന്തിയത് ഏഴാം ക്ലാസ്സ് വിദ്യാർത്ഥിനിയെ; മലപ്പുറത്ത് അധ്യാപകൻ വിദ്യാർത്ഥിനിയെ പീഡനത്തിനിരയാക്കി ഗർഭിണിയാക്കിയ സംഭവത്തിൽ പുറത്തു വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍...

സംരക്ഷിക്കേണ്ട കൈകൾകൊണ്ട് മലപ്പുറത്ത് അധ്യാപകൻ പിച്ചിച്ചീന്തിയത് ഏഴാം ക്ലാസ്സ് വിദ്യാർത്ഥിനിയുടെ ജീവിതം. അക്ഷരം എഴുതിക്കേണ്ട കുഞ്ഞിക്കെകളെ കാമത്തിന്റെ കണ്ണോടെ കടന്നു പിടിച്ച അധ്യാപകൻ ഗർഭിണിയാക്കിയ ആ ഏഴാംക്ലാസുകാരിയും മാതാപിതാക്കളും തങ്ങൾക്കുണ്ടായ അപമാനവും മാനഹാനിയും കാരണം വെന്തുനീറുകയാണ്. മലപ്പുറം പുത്തൂർ പള്ളിക്കലാണ് ഞെട്ടിക്കുന്ന സംഭവം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. സ്‌കൂളിലെ താൽക്കാലിക അദ്ധ്യാപകനായ മസൂദ് ആണ് പെൺകുട്ടിയെ പീഡിപ്പിച്ചത്. ഒളിവിലായിരുന്ന അദ്ധ്യാപകൻ പി ടി അബ്ദുൾ മസൂദാണ് മഞ്ചേരി സെഷൻസ് കോടതിയിൽ കീഴടങ്ങിയത്. ഇയാളെ സ്‌കൂൾ മാനേജ്മെന്റ് അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തിരുന്നു. അറബിക് അദ്ധ്യാപകനായ മസൂദിനെതിരെ രക്ഷിതാക്കളുടെ പരാതിയുടെ അടിസ്ഥാനത്തിൽ തേഞ്ഞിപ്പാലം പൊലീസ് പോക്സോ നിയമപ്രകാരം കേസെടുത്തിരുന്നു. ഇതേ തുടർന്ന് ഇയാൾ ഒളിവിൽ പോവുകയായിരുന്നു.
വയറുവേദന അനുഭവപ്പെട്ടതിനെ തുടർന്നാണ് രക്ഷിതാക്കളോെടൊപ്പം വിദ്യാർത്ഥിനി സ്വകാര്യ ആശുപത്രിയിൽ ചികിത്സതേടിയെത്തിയത്. തുടർന്നുനടത്തിയ പരിശോധനയിൽ പെൺകുട്ടി ഗർഭിണിയാണെന്നു കണ്ടെത്തി. ജൂൺ അവസാനം പെൺകുട്ടിയുടെ വീടിനു സമീപത്തെ ആളൊഴിഞ്ഞ പറമ്പിൽവച്ചാണ് ഇയാൾ പെൺകുട്ടിയെ പീഡിപ്പിച്ചതെന്ന് തേഞ്ഞിപ്പലം പൊലീസ് പറഞ്ഞു. കുറച്ചുനാൾ കുട്ടി അസ്വസ്ഥത പ്രകടിപ്പിച്ചതോടെ രക്ഷിതാക്കൾ ഒരു സ്‌കാനിങ് സെന്ററിൽ എത്തിച്ച് നടത്തിയ പരിശോധനയിലാണ് ഗർഭിണിയെന്ന് വ്യക്തമായത്. സ്‌കാനിങ് സെന്ററിൽ നിന്നും വിവരം ലഭിച്ച ഉടൻ തന്നെ പൊലീസ് പ്രതിക്കെതിരെ പോക്സോ വകുപ്പും ഐപിസി 376 പ്രകാരം ബലാൽസംഗക്കുറ്റവും ചുമത്തി സ്വമേധയാ കേസ് രജിസ്റ്റർ ചെയ്തിരുന്നു. തേഞ്ഞിപ്പലം സിഐയുടെ നേതൃത്വത്തിലുള്ള സംഘം മസൂദിന്റെ വീട്ടിലെത്തി തിരച്ചിൽ നടത്തിയെങ്കിലും പ്രതിയെ കണ്ടെത്താൻ സാധിച്ചില്ല. അന്വേഷണം ഊർജ്ജിതവുമാക്കി. ഇതിനിടെയാണ് പ്രതി കീഴടങ്ങിയത്.
അതേ സമയം തന്റെ ബന്ധുവായ മറ്റൊരു അധ്യാപകന്റെ വീട്ടില്‍ എത്തിയപ്പോഴാണ് മസൂദ് പെണ്‍കുട്ടിയെ പീഡിപ്പിച്ചതെന്നും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.എന്നാല്‍ പോലീസ് കേസെടുത്ത ശേഷമാണ് സംഭവത്തെക്കുറിച്ച് അറിഞ്ഞതെന്നാണ് സ്‌കൂളിലെ പ്രധാന അദ്ധ്യാപകന്‍ പറഞ്ഞത്. ഇതോടെ ഇയാളെ സ്‌കൂള്‍ മാനേജ്‌മെന്റ് അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തിരുന്നു. കഴിഞ്ഞ ശനിയാഴ്ച ഉച്ചയോടെയാണ് തേഞ്ഞിപ്പലം പോലീസ് സംഭവം അറിഞ്ഞത്.
സ്വകാര്യ ലാബിലെ ഡോക്ടറാണ് പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന വിവരം പോലീസില്‍ അറിയിച്ചത്. തുടര്‍ന്ന് കുട്ടിയുടെ രക്ഷിതാക്കളെ വിളിച്ചുവരുത്തി മൊഴിയെടുത്ത്, അധ്യാപകനെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. എന്നാല്‍ സാമ്പത്തികമായി തീര്‍ത്തും പിന്നോക്കം നില്‍ക്കുന്ന പെണ്‍കുട്ടിയുടെ വീട്ടുകാരെ കേസില്‍നിന്ന് പിന്തിരിപ്പിക്കാന്‍ വലിയ സമ്മര്‍ദ്ദം നടന്നിരുന്നതായും റിപ്പോര്‍ട്ടുണ്ട്. കോടതിയില്‍ കീഴടങ്ങിയ പ്രതിയെ 14 ദിവസത്തേക്ക് കോടതി റിമാന്‍ഡ് ചെയ്തു. മഞ്ചേരി മെഡിക്കല്‍ കോളേജില്‍ വൈദ്യപരിശോധന പൂര്‍ത്തിയാക്കിയ പ്രതിയെ പിന്നീട് ജില്ലാ ജയിലില്‍ എത്തിച്ചു.
https://www.facebook.com/Malayalivartha
























