വയനാട് മണ്ഡലത്തിലെ പ്രളയബാധിതമേഖലകളിലെ സന്ദര്‍ശനം പൂര്‍ത്തിയാക്കി വയനാട് എംപി രാഹുല്‍ ഗാന്ധി ഡൽഹിയിലേക്ക്

വയനാട് മണ്ഡലത്തിലെ പ്രളയബാധിതമേഖലകളിലെ സന്ദര്‍ശനം പൂര്‍ത്തിയാക്കി വയനാട് എംപി രാഹുല്‍ ഗാന്ധി. വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിലൂടെ നാല് ദിവസം നീണ്ട പര്യടനം നടത്തിയ രാഹുല്‍ ഇന്ന് ഡല്‍ഹിയിലേക്ക് മടങ്ങും. അടുത്ത മാസം പതിനഞ്ചിന് മുന്‍പായി രാഹുല്‍ ഒരിക്കല്‍ കൂടി മണ്ഡലത്തിലെത്തുമെന്നാണ് സൂചന.
മലപ്പുറം ജില്ലയിലെ പര്യടനത്തിന്റെ രണ്ടാം ദിവസത്തില്‍ വഴിക്കടവ് മേഖലയിലായിരുന്നു രാഹുലിന്റെ ആദ്യ സന്ദര്‍ശനം. രാഹുല്‍ ഗാന്ധിയുടെ ആദ്യ സന്ദർശനം വഴിക്കടവ് ആനമറിയില്‍ ഉരുള്‍പൊട്ടലില്‍ ജീവന്‍ നഷ്ടമായ മൈമൂന, സാജിദ എന്നിവരുടെ കുടുംബത്തെയായിരുന്നു. കവളപ്പാറ ദുരന്തത്തിലകപ്പെട്ട് അമ്മയും മൂന്ന് സാഹോദരങ്ങളും മുത്തശ്ശനുമടകം അഞ്ച് പേര്‍ നഷ്ടമായ സഹോദരികളായ കാവ്യയും കാര്‍ത്തികയും രാഹുലിനെ കാണാന്‍ എത്തിയിരുന്നു. ഇരുവര്‍ക്കും എല്ലാവിധ സഹായങ്ങളും രാഹുല്‍ ഉറപ്പ് നല്‍കി. രാഹുലിനെ കാണുന്നതിനായി നിരവധി പേരാണ് വഴിക്കടവില്‍ എത്തിയത്.
അതേസമയം പ്രളയത്തില്‍ തകര്‍ന്ന് പോയ നിലമ്ബൂരിലെ പാതാര്‍ സന്ദര്‍ശിക്കാൻ തീരുമാനമുണ്ടായിരുന്നെങ്കുലും മാവോയിസ്റ്റ് ഭീഷണിയെ തുടര്‍ന്ന് അവസാന നിമിഷം തീരുമാനം മാറ്റുകയായിരുന്നു. പ്രളയത്തില്‍ ഒലിച്ചുപോയ ചുങ്കത്തറ കൈപിനി പാലവും രാഹുല്‍ സന്ദര്‍ശിച്ചു.
https://www.facebook.com/Malayalivartha
























