പാലാരിവട്ടത്തിൽ ഇബ്രാഹിംകുഞ്ഞ് തൂങ്ങാൻ സാധ്യത; പാലാരിവട്ടം നിർമ്മിച്ച കമ്പനിക്ക് അനധികൃതമായി വായ്പ അനുവദിച്ച ഫയൽ അന്നത്തെ പൊതുമരാമത്ത് മന്ത്രിയായ ഇബ്രാഹിംകുഞ്ഞ് കണ്ടിട്ടുണ്ടെന്നാണ് വിജീലൻസ് വ്യത്തങ്ങൾ സൂചിപ്പിക്കുന്നു

പദ്ധതി മുൻമന്ത്രി വി.കെ. ഇബ്രാഹിം കുഞ്ഞിനെ പാലാരിവട്ടം കേസിൽ പ്രതിയാക്കാൻ സാധ്യത. പാലാരിവട്ടം നിർമ്മിച്ച കമ്പനിക്ക് അനധികൃതമായി വായ്പ അനുവദിച്ച ഫയൽ അന്നത്തെ പൊതുമരാമത്ത് മന്ത്രിയായ ഇബ്രാഹിംകുഞ്ഞ് കണ്ടിട്ടുണ്ടെന്നാണ് വിജീലൻസ് വ്യത്തങ്ങൾ സൂചിപ്പിച്ചത്. 44 കോടി ചെലവിട്ട് നിർമ്മിച്ചതാണ് പാലം.
ഇബ്രാഹിം കുഞ്ഞിനെ രണ്ട് വട്ടം വിജിലൻസ് ചോദ്യം ചെയ്തിരുന്നു. രണ്ട് മണിക്കൂറാണ് ചോദ്യം ചെയ്തത്. എന്നാൽ സർക്കാർ നയം അനുസരിച്ചുള്ള ഫയൽ മാത്രമാണ് താൻ കണ്ടിട്ടുള്ളതെന്ന് ഇബ്രാഹിംകുഞ്ഞ് പറഞ്ഞു. ടി.ഒ. സൂരജ് ഉൾപെടയുള്ളവരെ വിജിലൻസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പാലം നിർമ്മിച്ച ആർഡി എസ് പ്രോജക്റ്റ് ഉടമ സുമിത് ഗോയലിനാണ് നിയമവിരുദ്ധമായി പണം അനുവഭിച്ചത്. കരാർ നൽകിയ കമ്പനി സാമ്പത്തിക പ്രതിസന്ധിയിലായപ്പോഴാണ് കമ്പനിക്ക് നേരിട്ട് തുക നൽകിയത്.ഒരു സ്വകാര്യ കമ്പനിക്ക് പണം നൽകുമ്പോൾ വകുപ്പുമന്ത്രിയും മുഖ്യമന്ത്രിയും ഉൾപ്പെടെയുള്ളവർ ഫയൽ കണ്ടിരിക്കണം. എന്നാൽ വകുപ്പ് സെക്രട്ടറി മാത്രമാണ് ഫയൽ കണ്ടതെന്നാണ് മുൻ മന്ത്രിയുടെ വിശഭീകരണം . വകുപ്പുസെക്രട്ടറി വിചാരിച്ചാൽ കോടികൾ ക്രമരഹിതമായി നൽകാൻ കഴിയുമോ എന്നാണ് ചോദ്യം.
ഇക്കാര്യം വിജിലൻസിന്റെ റിമാന്റ് റിപ്പോർട്ടിലുണ്ടെന്നാണ് മുൻമന്ത്രി പറഞ്ഞത്. തന്നെ അനാവശ്യമായി വിവാദങ്ങളിൽ വലിച്ചിഴക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 2016 ഒക്ടോബർ 12 നാണ് പാലാരിവട്ടം പാലം ഗതാഗതത്തിന് തുറന്നു കൊടുത്തത്.
മുൻ മന്ത്രി ഇബ്രാഹിം കുഞ്ഞിനെ അനുകൂലിച്ച് പൊതുമരാമത്ത് മന്ത്രി ജി. സുധാകരൻ രംഗത്തെത്തിയിരുന്നു. ഉദ്യോഗസ്ഥർ കാണിക്കുന്ന അഴിമതിക്ക് മന്ത്രിമാർ എങ്ങനെ കുറ്റകാരാവും എന്നാണ് സുധാകരൻ ചോദിച്ചത്. അപ്പോൾ തന്നെ വിജിലൻസ് അധികൃതർ മന്ത്രിയെ കണ്ട് വിവരങ്ങൾ ധരിപ്പിച്ചു. ഉടനെ തന്റെ പഴയ നിലപാടിൽ നിന്നും മന്ത്രി പിന്നോട്ട് പോയി.
മുൻ മന്ത്രിക്കെതിരെ നിരവധി പരാതികൾ വിജിലൻസിന് ലഭിച്ചിരുന്നു. എന്നാൽ അദ്ദേഹത്തെ അഴിമതി കേസുകളിൽ നേരിട്ട് ബന്ധിപ്പിക്കുന്നതിനുള്ള തെളിവുകൾ ലഭിച്ചില്ല. അതിനിടെയാണ് പാലാരിവട്ടം കേസിൽ വ്യക്തമായ തെളിവുകൾ ലഭിച്ചിട്ടുണ്ടെന്ന് വിവരം ലഭിച്ചത്.
യുഡിഎഫ് സർക്കാരിന്റെ കാലത്തു തന്നെ നിർമ്മാണം പൂർത്തിയാക്കിയ പാലാരിവട്ടം പാലത്തിൽ വിള്ളൽ അനുഭവപ്പെട്ടതിനെ തുടർന്ന് പൂട്ടിയിട്ടതായിരുന്നു. പിന്നീട് പിണറായി വന്ന ശേഷം തകരാർ പരിഹരിച്ച് പാലം ഉദ്ഘാടനം ചെയ്യുകയായിരുന്നു.
അഴിമതി വിജിലൻസിന് വിട്ടത് പിണറായി സർക്കാരാണ്. എന്നിരുന്നാലും മന്ത്രിമാരെയും മറ്റും കേസിൽ ഉൾപ്പെടുത്തേണ്ടെന്ന നിലപാടാണ് സർക്കാരിനുള്ളത്. എന്നാൽ വിജിലൻസിന് പ്രാഥമികമായി ലഭിച്ച ചില തെളിവുകളുടെ അടിസ്ഥാനത്തിലാണ് അന്വേഷണം നടക്കുന്നത്. മുൻമന്ത്രിക്കൊപ്പം മറ്റാരെങ്കിലും കേസിൽ കുരുങ്ങുമോ എന്ന് കണ്ടറിയണം.
എന്നാൽ താൻ അഴിമതിയെ നടത്തിയിട്ടില്ലെന്ന് ഇബ്രാഹിം കുഞ്ഞ് പ്രതികരിച്ചു. സൂരജ് നടത്തിയ ഇടപാടുകൾ സ്വയം നടത്തിയതാണെന്നാണ് മുൻ മന്ത്രിയുടെ വിശദീകരണം. 44 കോടി വാങ്ങിയ ശേഷം നിർമ്മാണ കമ്പനി സംസ്ഥാനത്തോട് ഒരു നീതിയും കാണിച്ചില്ല.
https://www.facebook.com/Malayalivartha























