ഇസ്ലാം മതം ഉപേക്ഷിച്ചപ്പോൾ ബന്ധുക്കളില്‍ നിന്ന് വധഭീഷണിയെന്ന് യുവതി; പെരിന്തല്‍മണ്ണ സ്വദേശിനിയായ സി കെ ഷെറീന എന്ന യുവതിയുടെ പരാതിയില്‍ പൊലീസ് കേസെടുത്തു

മത വിശ്വാസം ഉപേക്ഷിച്ചതിത്തിന്റെ പേരിൽ ബന്ധുക്കളില്‍ നിന്ന് വധഭീഷണി നേരിട്ടതായി പെരിന്തല്‍മണ്ണ സ്വദേശിനിയായ സി കെ ഷെറീന എന്ന യുവതി. യുവതിയുടെ പരാതിയില്‍ പൊലീസ് കേസെടുത്തു. ഡിഗ്രി പഠന കാലത്താണ് മത വിശ്വാസം ഉപേക്ഷിച്ചതെന്ന് ഷെറീന പറയുന്നു.
കഴിഞ്ഞ ദിവസം കാമുകനൊപ്പമുള്ള ഫോട്ടോ ഫേസ് ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു, അതോടെ അന്യമതസ്ഥനൊപ്പം ഒളിച്ചോടി എന്ന തരത്തില്‍ വാര്‍ത്ത വന്നു, ഇനി ഫേസ് ബുക്ക് ഉപയോഗിക്കരുതെന്നും രാഷ്ട്രീയ നിലപാടുകള്‍ പറയരുതെന്നും പറഞ്ഞ് സഹോദരങ്ങള്‍ ഭീഷണിപ്പെടുത്തുകയും മര്‍ദ്ദിക്കുകയുമായിരുന്നു എന്ന് യുവതി ആരോപിക്കുന്നു.
ഷെറീന തന്നെയാണ് സമൂഹ മാദ്ധ്യമങ്ങളിലൂടെ സ്വന്തം സഹോദരന്മാരിൽ നിന്നും വരുന്ന ഭീഷണികളെ കുറിച്ച് വ്യക്തമാക്കിയിരിക്കുന്നത്. കഴിഞ്ഞ ഒരാഴ്ച്ചയായി സഹോദരന്മാർ മാനസികമായും ,ശാരീരികമായും പീഡിപ്പിക്കുകയാണെന്നും , . പോലീസിൽ റിപ്പോർട്ട് ചെയ്താലും കൊല്ലുമെന്നാണ് ഭീഷണിയെന്നും പോസ്റ്റിൽ പറയുന്നു .‘ മതപണ്ഡിതൻ ആയ സഹോദരൻ പറഞ്ഞത് ഇസ്ലാം വിടുന്നവരെ കൊല്ലാൻ തന്നെയാണ് മതം പറയുന്നതെന്നാണ് . തെളിവ് ഉള്ളത് കൊണ്ട് മാത്രമാണ് കെവിൻ വധക്കേസ് പുറത്ത് വന്നത് എന്നും , തെളിവ് ഇല്ലാതെ തന്നെ തീർക്കാൻ അറിയാം എന്നുമാണ് സഹോദരഭാര്യയുടെ ഭീഷണി ‘ എന്നും പോസ്റ്റിൽ പറയുന്നു
ഡിഗ്രി പഠന കാലത്താണ് മത വിശ്വാസം ഉപേക്ഷിച്ചതെന്ന് ഷെറീന പറയുന്നു. കഴിഞ്ഞ ദിവസം കാമുകനൊപ്പമുള്ള ഫോട്ടോ ഫേസ് ബുക്കിൽ പോസ്റ്റ് ചെയ്തിരുന്നു, അതോടെ അന്യമതസ്ഥനൊപ്പം ഒളിച്ചോടി എന്ന തരത്തിൽ വാർത്ത വന്നു, ഇനി ഫേസ് ബുക്ക് ഉപയോഗിക്കരുതെന്നും രാഷ്ട്രീയ നിലപാടുകൾ പറയരുതെന്നും പറഞ്ഞ് സഹോദരങ്ങൾ ഭീഷണിപ്പെടുത്തുകയും മർദ്ദിക്കുകയുമായിരുന്നു എന്നും യുവതി വ്യക്തമാക്കി.
എന്നാൽ ആരും മർദ്ദിക്കുകയോ ഭീഷണിപ്പെടുത്തുകയോ ചെയ്തിട്ടില്ലെന്ന് ഷെറീനയുടെ പിതാവ് പറയുന്നു. സഹോദരങ്ങൾ മർദ്ദിക്കുന്നു എന്ന് പറഞ്ഞ് മുറിയിൽ കയറി വാതിലടക്കുകയും പൊലീസിനെ വിളിക്കുകയുമായിരുന്നു, താനാണ് മകൾക്കൊപ്പം പൊലീസ് സ്റ്റേനിൽ വന്നതെന്നും അവൾക്ക് സ്വന്തം ഇഷ്ടപ്രകാരം ജീവിക്കാമെന്നും പിതാവ് പറഞ്ഞു. സഹോദരങ്ങൾക്കെതിരെയുള്ള പരാതിയിൽ പെരിന്തൽമണ്ണ പൊലീസ് കേസെടുത്തു. യുവതി സുഹൃത്തുക്കൾക്കൊപ്പം പോവുകയാണെന്ന് അറിയിച്ചതായി പൊലീസ് പറഞ്ഞു.
https://www.facebook.com/Malayalivartha























