ഓണം ബംപര്‍ ലോട്ടറി നറുക്കെടുപ്പില്‍ ഒന്നാം സമ്മാനം ലഭിച്ചത് കരുനാഗപ്പള്ളി സ്വദേശിനിയ്ക്കെന്ന് സൂചന; മഹാഭാഗ്യവതിക്ക് ആദായനികുതിയും ഏജന്റുമാരുടെ കമ്മിഷനും കഴിഞ്ഞ് കയ്യിൽ കിട്ടുന്നത് 7.56 കോടി
സംസ്ഥാന സര്‍ക്കാറിന്റെ തിരുവോണം ബമ്പർ ലോട്ടറി നറുക്കെടുപ്പിൽ കേരള ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ സമ്മാനത്തുക ടിഎം 160869 ലോട്ടറി ടിക്കറ്റിന്. ആലപ്പുഴയില്‍ വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനമായ 12 കോടി അടിച്ചതെന്നാണ് വിവരം. ഇനി ആ ഭാഗ്യവാനെ അല്ലെങ്കില്‍ ഭാഗ്യവതിയെയാണ് കണ്ടെത്തേണ്ടത്. മഹാഭാഗ്യവാന് ആദായനികുതിയും ഏജന്റുമാരുടെ കമ്മിഷനും കഴിഞ്ഞ് 7.56 കോടിയാണ് കൈയ്യില്‍ കിട്ടുമെന്നാണ് വിവരം.
രണ്ടാം സമ്മാനം ടിഎ 514401 എന്ന ടിക്കറ്റിനാണ് സമ്മാനമായ അഞ്ച് കോടി രൂപ ലഭിക്കുക. 46 ലക്ഷം ടിക്കറ്റുകളാണ് അച്ചടിച്ചത്. അവ മുഴുവന്‍ ഏജന്റുമാര്‍ക്ക് വിറ്റുപോയി. ടിക്കറ്റ് വില്‍ക്കുന്ന ഏജന്റിന് 10 ശതമാനം കമ്മീഷനായ 1.20 കോടിയും ലഭിക്കും. 30 ശതമാനമാണ് ആദായനികുതി. 10 സീരീസുകളിലായാണ് ടിക്കറ്റുകളുള്ളത്. ഒന്നാംസമ്മാനം കിട്ടാത്ത അതേ നമ്ബറുള്ള മറ്റു സീരീസുകളിലെ ടിക്കറ്റെടുത്ത 10 പേര്‍ക്ക് അഞ്ചുലക്ഷം വീതമാണ് സമാശ്വാസ സമ്മാനം. 10 പേര്‍ക്ക് 50 ലക്ഷംവീതം രണ്ടാംസമ്മാനം. മൂന്നാംസമ്മാനമായ 10 ലക്ഷംരൂപ 20 പേര്‍ക്കുണ്ട്.
ഓരോ സീരീസിലെയും രണ്ടുപേര്‍ക്കു വീതമാണ് ഈ സമ്മാനം ലഭിക്കുക. അവസാന അഞ്ചക്കത്തിനാണ് നാലാം സമ്മാനം. 180 പേര്‍ക്ക് ഒരുലക്ഷംവീതം. അഞ്ചാംസമ്മാനം 5000 രൂപ 16,000 പേര്‍ക്ക് ലഭിക്കും. ബുധനാഴ്ച ഉച്ചവരെ 45,57,470 ടിക്കറ്റുകളാണ് വിറ്റത്. രേഖകള്‍ കൃത്യമാണെങ്കില്‍ ഒരുമാസത്തിനകം ഭാഗ്യസമ്മാനം ബാങ്ക് അക്കൗണ്ടില്‍ ലഭിക്കുമെന്നാണ് വിവരം. കഴിഞ്ഞ വര്‍ഷം 10 കോടിയായിരുന്നു ഒന്നാം സമ്മാനത്തുക. അച്ചടിച്ച് 46 ലക്ഷം ടിക്കറ്റുകളില്‍ 43 ലക്ഷത്തിലേറെയും ഇതിനകം വിറ്റുപോയിട്ടുണ്ട്. ടിക്കറ്റ് വില്‍പ്പനയിലൂടെ സംസ്ഥാന സര്‍ക്കാറിന് 29 കോടി വരുമാനമായി ലഭിച്ചിരുന്നു. മുന്നൂറ് രൂപ വിലയുള്ള ഓണം ബമ്പർ ടിക്കറ്റ് ജൂലായ് 18നാണ് വില്‍പന ആരംഭിച്ചത്. അതേ സമയം സംസ്ഥാന സര്‍ക്കാറിന്റെ ഓണം ബംപര്‍ ലോട്ടറി നറുക്കെടുപ്പില്‍ ഒന്നാം സമ്മാനം ലഭിച്ചത് കരുനാഗപ്പള്ളി സ്വദേശിനി സജിനയ്ക്കാണെന്നാണ് ഏറ്റവും ഒടുവിലത്തെ റിപ്പോർട്ട്. കായംകുളം ശ്രീമുരുഗാ ലോട്ടറി ഏജന്റായ ശിവൻകുട്ടിയുടെ പക്കൽ നിന്നെടുത്ത ടിക്കറ്റിനാണ് സമ്മാനമടിച്ചത്.
രണ്ടാം സമ്മാനം 50 ലക്ഷം വീതം 10 പേര്‍ക്ക് ലഭിക്കും. സമ്മാനാര്‍ഹമായ ടിക്കറ്റുകള്‍ മറ്റ് ടിക്കറ്റുകള്‍ ഇതാണ്-
TA 514401, TC 354228, TC 339745, TD 386793, TE 239730, TG 518381, TH 490562, TJ 223635, TK 267122, TM 1363 28
46 ലക്ഷം ടിക്കറ്റുകളാണ് അച്ചടിച്ചത്. അവ മുഴുവന്‍ ഏജന്റുമാര്‍ക്ക് വിറ്റുപോയി. ടിക്കറ്റ് വില്‍ക്കുന്ന ഏജന്റിന് 10 ശതമാനം കമ്മിഷനായ 1.20 കോടിയും ലഭിക്കും. 30 ശതമാനമാണ് ആദായനികുതി. 10 സീരീസുകളിലായാണ് ടിക്കറ്റുകളുള്ളത്. ബുധനാഴ്ച ഉച്ചവരെ 45,57,470 ടിക്കറ്റുകള്‍ വിറ്റു. വൈകീട്ടോടെ ബാക്കിയും ഏജന്റുമാര്‍ വാങ്ങി. രേഖകള്‍ കൃത്യമാണെങ്കില്‍ ഒരുമാസത്തിനകം ഭാഗ്യസമ്മാനം ബാങ്ക് അക്കൗണ്ടില്‍ ലഭിക്കും. രേഖകളുടെ കൃത്യതയില്ലായ്മയാണ് മൂന്നുമാസംവരെ സമ്മാനംകിട്ടാന്‍ വൈകുന്നത്.
ബംബര്‍ ഭാഗ്യക്കുറി എല്ലാ കച്ചവടക്കാര്‍ക്കും വമ്പന്‍ കമ്മിഷനും നല്‍കുന്നുണ്ട്. 300 രൂപയാണ് വില്‍പ്പന വിലയെങ്കിലും അതിന്റെ മുഖവിലയായി നിശ്ചയിച്ചിട്ടുള്ളത് 267.86 രൂപയാണ്. ഇതുപ്രകാരം ഒരു ബംബര്‍ ടിക്കറ്റ് വില്‍ക്കുമ്പോള്‍ 50 മുതല്‍ 60 രൂപവരെ കമ്മിഷന്‍ കിട്ടും.
https://www.facebook.com/Malayalivartha