വേശ്യയെ പോലെ ജീവിക്കുന്ന ഒരു സ്ത്രീ ഉന്നയിക്കുന്ന ആരോപണങ്ങൾക്കൊന്നും മറുപടി പറയേണ്ട ആവശ്യം തനിക്കില്ല; സ്ത്രീകൾ അടങ്ങിയൊതുങ്ങി കഴിയേണ്ടവരാണ്: പലർക്കും ശരീരം കാഴ്ചവെക്കുന്ന ഇവർക്ക് എന്ത് യോഗ്യതയാണ് തനിക്കെതിരെ ശബ്ദിക്കാൻ? അതിരുകടന്ന ഫിറോസ് കുന്നുംപറമ്പിലിന്റെ വാക്കുകൾക്ക് എട്ടിന്റെ പണികൊടുക്കാനൊരുങ്ങി കെഎസ്‍യു മലപ്പുറം മുന്‍ ജില്ലാ വൈസ് പ്രസിഡന്റ് ജസ്‍ല മാടശ്ശേരി

സാമൂഹ്യപ്രവര്‍ത്തകന്‍ ഫിറോസ് കുന്നുംപറമ്പിലിനെതിരെ നിയമനടപടിക്കൊരുങ്ങി കെഎസ്‍യു മലപ്പുറം മുന്‍ ജില്ലാ വൈസ് പ്രസിഡന്റ് ജസ്‍ല മാടശ്ശേരി. തന്നെ അപമാനിച്ച ഫിറോസ് താനുൾപ്പെടെ പ്രതികരിക്കുന്ന സ്ത്രീകളെയാണ് വേശ്യയെന്നു വിളിച്ച് അപമാനിച്ചിരിക്കുന്നതെന്നും സ്വയം പ്രഖ്യാപിത നൻമമരത്തിന് യോജിച്ചതല്ല വിഡിയോയിലുള്ള വാക്കുകളെന്നും ജസ്‍ല പറയുന്നു. പേര് പറയാതെ എന്നെ അധിക്ഷേപിക്കാനാണ് ഫിറോസ് ശ്രമിച്ചത് എന്ന് സൂചിപ്പിച്ച ജസ്‌ല, ഫിറോസ് വ്യക്തമായും തന്നെയാണ് ആക്രമിച്ചത് എന്ന് വ്യക്തമാണ് എന്ന് പറഞ്ഞു .പേര് പറയാത്തത് കൊണ്ട് ഇനി അയാൾ എന്നെയല്ല അങ്ങനെ പറഞ്ഞത് എന്ന് പറഞ്ഞ് പ്രചരണത്തിനിറങ്ങും . അത് കൊണ്ട് തന്നെ വരും ദിവസങ്ങളിൽ ഇതിനെതിരെ മുൻപോട്ട് പോകുമെന്നും ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ജസ്‌ല വ്യക്തമാക്കുന്നു.
ഏതെങ്കിലും രാഷ്ട്രീയ പാർട്ടികളുമായി ബന്ധമില്ലെന്നു പറഞ്ഞ ഫിറോസ് മഞ്ചേശ്വരത്തെ യുഡിഎഫ് സ്ഥാനാര്‍ഥിയും മുസ്‍ലിം ലീഗ് നേതാവുമായ എംസി കമറുദ്ദീനു വേണ്ടി വോട്ട് ചോദിക്കാനെത്തിയതിനെ ജസ്‍ല വിമര്‍ശിച്ചിരുന്നു. തുടർന്ന് മഞ്ചേശ്വരത്ത് ലീഗിന് വേണ്ടി പ്രചരണത്തിനിറങ്ങിയ ഫിറോസ് കുന്നംപറമ്പിൽ ഫേസ്ബുക് ലൈവിലൂടെ ജസ്‌ലയെ പേര് പറയാതെ വിമർശിക്കുകയായിരുന്നു. സ്വന്തം നാടിനും വീടിനും അപമാനമായ രീതിയിൽ ജീവിക്കുന്ന ഒരു സ്ത്രീ എന്തെങ്കിലും എഴുതിയാൽ അത് തന്നെ ബാധിക്കില്ല എന്നാണ് ഫിറോസ് ലൈവിൽ വന്ന് പറഞ്ഞത്. പ്രവാചകനെതിരെ വരെ പോലും ഫേസ്ബുക്കിൽ എഴുതുകയും, ആരാണെന്ന് അറിയാത്തവർക്ക് സ്വന്തം ശരീരം നല്കാൻ തയാറായ വ്യക്തിയാണ് തന്നെ വിമർശിക്കുന്നതെന്നും ഫിറോസ് പറയുന്നു. കൂടാതെ വേശ്യയെ പോലെ ജീവിക്കുന്ന ഒരു സ്ത്രീ ഉന്നയിക്കുന്ന ആരോപണങ്ങൾക്കൊന്നും മറുപടി പറയേണ്ട ആവശ്യം തനിക്കില്ലെന്നും, സ്ത്രീകൾ അടങ്ങിയൊതുങ്ങി കഴിയേണ്ടവരാണെന്നും പലർക്കും ശരീരം കാഴ്ചവെക്കുന്ന ഇവർക്ക് തനിക്കെതിരെ ശബ്ദിക്കാൻ എന്തുയോഗ്യതയാണെന്നും ഇത്തരത്തിലുള്ളവര്‍ പറഞ്ഞാൽ തനിക്ക് ഒരു ചുക്കും സംഭവിച്ചാൽ പോകുന്നില്ലെന്നും ഇവരോടൊക്കെ പുച്ഛം മാത്രമാണെന്നും പറഞ്ഞ് കൊണ്ടാണ് ഫിറോസിന്റെ വിവാദ ലൈവ് വീഡിയോ അവസാനിക്കുന്നത്.
രാഷ്ട്രീയത്തിൽ വരില്ല, വന്നാൽ ചാരിറ്റി പ്രവർത്തനം നിർത്തും എന്നൊക്കെ ലൈവിൽ വന്ന് പറഞ്ഞ് ,പിന്നീട് പരസ്യമായി ലീഗ് വേദിയിൽ വന്ന് വോട്ട് ചോദിച്ചതിനെയാണ് താൻ വിമർശിച്ചത് എന്ന് ജസ്‌ല പറയുന്നു. ഇതിന് മുൻപ് മോഹനൻ വവൈദ്യരെപ്പോലെ ഫ്രോഡ് ആണെന്ന് തെളിയിക്കപ്പെട്ട ഒരാളുടെ അടുത്തേക്ക് ചാരിറ്റി രംഗത്ത് നിൽക്കുന്ന ഫിറോസ് രോഗികളെ പറഞ്ഞയക്കരുത് എന്ന് പറഞ്ഞതിന് അന്ന് അദ്ദേഹം ലൈവിൽ വന്ന് എന്തൊക്കെയാ പറഞ്ഞു. താൻ പ്രവാചകനെതിരെ പറഞ്ഞു എന്ന് വരെ പ്രചരിപ്പിച്ച് തനിക്കെതിരെ മതവിശ്വാസികളെ ഇളക്കിവിടാൻ വരെ ശ്രമം നടന്നതായി ജസ്‌ല ഒരു മാധ്യമത്തോട് പ്രതികരിച്ചു. പേര് പറയാതെ എന്നെ അധിക്ഷേപിക്കാനാണ് ഫിറോസ് ശ്രമിച്ചത് എന്ന് സൂചിപ്പിച്ച ജസ്‌ല, ഫിറോസ് വ്യക്തമായും തന്നെയാണ് ആക്രമിച്ചത് എന്ന് വ്യക്തമാണ് എന്ന് പറഞ്ഞു .പേര് പറയാത്തത് കൊണ്ട് ഇനി അയാൾ എന്നെയല്ല അങ്ങനെ പറഞ്ഞത് എന്ന് പറഞ്ഞ് പ്രചരണത്തിനിറങ്ങുമെന്നും ജസ്‌ല പ്രതികരിക്കുന്നു.
https://www.facebook.com/Malayalivartha























