Widgets Magazine
06
Dec / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നിയമപരമായി നിലനിൽക്കാത്ത കുറ്റമാണ് രാഹുലിനെതിരേ ആരോപിക്കപ്പെട്ടത്; പ്രമുഖ ക്രിമിനൽ അഭിഭാഷകൻ എസ്. രാജീവ് ഹൈക്കോടതിയിൽ കത്തിക്കയറി: നാളെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കും...


നിങ്ങളുടെ എംഎല്‍എ, ഒരു നാടിന്റെ എംഎല്‍എ, ജനപ്രതിനിധി, അയാളെ കാണാനില്ല: എവിടെയാണെന്ന് പറയണ്ടേ.... ഒളിച്ചുകളിക്കുകയാണ്: ജനങ്ങള്‍ കൊടുത്ത എംഎല്‍എ ബോര്‍ഡ് പോലും ഒഴിവാക്കി ഒരു വാഹനത്തില്‍ ഇങ്ങനെ കറങ്ങുകയാണ്: മുകേഷിനെ ട്രോളിയ രാഹുലിനെ തിരിച്ചടിച്ച് പഴയ പ്രസംഗം...


രാഹുൽ അത്യാഡംബര വില്ലയിൽ ഒളിവില്‍ കഴിയുമ്പോൾ രാഹുൽ ഈശ്വർ ജയിലിൽ കൊതുക് കടി കൊണ്ട് പട്ടിണി കിടക്കുന്നു: ഇന്ന് പുറത്തേയ്ക്ക് രാഹുൽ ഈശ്വർ എത്തിയാൽ ആ ട്വിസ്റ്റ്...


ഒളിവില്‍ കഴിയുന്ന രാഹുല്‍ മാങ്കൂട്ടം ജീവിക്കുന്നത് ആഡംബര സൗകര്യങ്ങളില്‍: രാഷ്ട്രീയ ബന്ധമുള്ള വനിത അഭിഭാഷക സഹായത്തിന്; രക്ഷപെടാനുള്ള വഴികൾ കണ്ടെത്തുന്നത് റിയൽ എസ്റ്റേറ്റ് ബിസിനസ് പ്രമുഖർ: കീഴടങ്ങും മുമ്പ് രാഹുലിനെ പിടികൂടാൻ അന്വേഷണ സംഘത്തിന്റെ നീക്കം...


സങ്കടക്കാഴ്ചയായി... ‌തിരുവനന്തപുരത്ത് ഇരുചക്രവാഹനം കുഴിയിൽ വീണ് യുവാവിന് ദാരുണാന്ത്യം

സിലി മരിച്ച ദിവസം കഴിച്ചത് ജോളിയുടെ വീട്ടിലെ ഭക്ഷണം! മകന്റെ മൊഴിയുടെ കാതലായ ഭാഗങ്ങള്‍

22 OCTOBER 2019 02:49 PM IST
മലയാളി വാര്‍ത്ത

കൂടത്തായി കൊലപാതക കേസില്‍ ഒടുവിലത്തെ ഇരയായ സിലി സെബാസ്റ്റ്യനെ (43) ഇല്ലാതാക്കാന്‍ മുഖ്യപ്രതി ജോളി ഏറ്റവുമൊടുവില്‍ സയനൈഡ് ചേര്‍ത്ത ഭക്ഷണം നല്‍കിയത് താമരശേരിയിലെ വിവാഹസത്ക്കാരത്തിനിടെ ആയിരുന്നില്ല. ജോളിയുടെ സ്വന്തം വീട്ടിലെ ഭക്ഷണമായിരുന്നു നല്‍കിയത്.

അവര്‍ അന്ന് സംബന്ധിച്ച വിവാഹ സത്ക്കാരത്തിന്റെ ഭക്ഷണത്തില്‍ സയനൈഡ് ചേര്‍ത്ത് നല്‍കി എന്ന ജോളിയുടെ മൊഴി കളവാണെന്നും ഹാളില്‍നിന്നല്ല മറിച്ച് ജോളിയുടെ വീട്ടില്‍നിന്നുതന്നെയാണ് അമ്മ ഏറ്റവുമൊടുവില്‍ ഭക്ഷണം കഴിച്ചതെന്നും സിലിയുടെ മകന്‍ പൊലിസിനോടു വെളിപ്പെടുത്തി. മുന്‍പ് രണ്ട് തവണ പരാജയപ്പെട്ട ഉദ്യമം വിജയിപ്പിക്കാന്‍ ജോളി സിലിക്ക് അവസാനദിവസം മൂന്നുതവണ സയനൈഡ് നല്‍കിയതായി പോലീസ് കണ്ടെത്തി.

പത്താംക്‌ളാസുകാരനായ സിലിയുടെ ഏകമകന്‍ നല്‍കിയ മൊഴി കേസില്‍ നിര്‍ണായക തെളിവായി മാറുകയാണ്. സിലിയുടെ ഇളയമകള്‍ ആല്‍ഫൈനെ് ഭക്ഷണത്തില്‍ സയനൈഡ് ചേര്‍ത്ത് നല്‍കി ജോളി കൊലപ്പെടുത്തിയത് 2014 മേയ് ഒന്നിനായിരുന്നു. 2016 ജനുവരി 11-ന് പൊന്നാമറ്റത്തില്‍ കുടുംബത്തിലെ ബന്ധുവിന്റെ വിവാഹ സത്ക്കാരം താമരശേരിയില്‍ നടന്ന ദിവസം ജോളിയുടെ വീട്ടില്‍വച്ച് ഒരുതവണയും പിന്നീട് താമരശേരിയിലെ ദന്താശുപത്രിയില്‍ വച്ച് രണ്ടുതവണയും സിലിയ്ക്ക് ജോളി സയനൈഡ് നല്‍കിയതായി അന്വേഷണസംഘം സ്ഥിരീകരിച്ചു.

മകന്‍ പോലീസിനു നല്‍കിയ മൊഴി: കൂടത്തായിയില്‍ നിന്ന് മക്കള്‍ക്കൊപ്പം ജോളി കാര്‍ ഡ്രൈവ് ചെയത് പുലിക്കയത്തെ വീട്ടിലെത്തിയാണ് സിലിയേയും തന്നേയും താമരശേരിയിലേക്ക് കൊണ്ടുപോയത്. അധ്യാപകനായ എന്റെ പിതാവ് ഷാജു സക്കറിയാസ് ഉച്ചയ്ക്ക് സ്‌കൂളില്‍നിന്ന് സ്‌കൂട്ടറില്‍ നേരെ താമരശേരിയിലെത്തുമെന്ന് പറഞ്ഞിരുന്നു.

പിതാവ് ഷാജുവിന് സ്‌കൂളില്‍ പോകേണ്ടതിനാല്‍ ജോളിയുടെ കാറില്‍ വിവാഹത്തിനുപോയാല്‍ മതിയെന്ന് അമ്മ സിലിയോട് പിതാവ് പറഞ്ഞിരുന്നു. ഇതനുസരിച്ച് ജോളിയുടെ കാറില്‍ ഞാനും അമ്മയും കയറി. ജോളിയുടെ മകനും കാറിലുണ്ടായിരുന്നു. താമരശേരിയിലെത്തി ദേവാലയത്തിനു മുന്നില്‍ കാര്‍ നിര്‍ത്താതെ താമരശേരിയിലെ ഡോ. അലക്‌സ് കോരയുടെ ദന്താശുപത്രിക്കുമുന്നില്‍ കാര്‍ പാര്‍ക്ക് ചെയ്തു.

ജോളിക്ക് ഒരു ഫോണ്‍ വന്നതിനെ തുടര്‍ന്ന് അത്യാവശ്യമായി കൂടത്തായിയിലെ വീട്ടിലെത്തണമെന്നു പറഞ്ഞ ജോളി സിലിയേയും ഞങ്ങളേയും ഒപ്പം കൂട്ടി. വീട്ടിലേക്ക് തിടുക്കത്തില്‍ കയറിപ്പോയ ജോളി പ്‌ളേറ്റില്‍ ഫ്രൈഡ് റൈസ് കൊണ്ടുവന്ന് സിലിയ്ക്ക് നല്‍കി. അമ്മ ഇറച്ചി കഴിക്കാറില്ല. വിവാഹസത്കാരത്തിനു പോയാലും നീ ഇറച്ചി കഴിക്കില്ലല്ലോ അതിനാല്‍ ഇത് കഴിച്ചോളൂ എന്നുപറഞ്ഞാണ് ഫ്രൈഡ് റൈസ് അമ്മയ്ക്ക് കൊടുത്തത് . എന്നെയും കഴിക്കാന്‍ ക്ഷണിച്ചെങ്കിലും ഉടനെ വിവാഹസത്ക്കാരത്തിനു കഴിക്കാനുള്ളതല്ലേ എന്നുപറഞ്ഞ് കഴിച്ചില്ല. ഈ സമയം ജോളി അടുക്കളയില്‍നിന്ന് വെള്ളം കുപ്പിയിലാക്കി വാനിറ്റിബാഗില്‍ വച്ചു. വീണ്ടും കാറില്‍ താമരശേരിയിലെത്തി ഞങ്ങള്‍ കുട്ടികളെ ഹാളിനുമുന്നില്‍ ഇറക്കി വീണ്ടും കാര്‍ തൊട്ടടുത്ത ദന്താശുപത്രിയ്ക്കുമുന്നില്‍ പാര്‍ക്കുചെയ്തു.

ജോളിയും അമ്മയും ഹാളിലേക്ക് പോയില്ല. ഇതിനിടെ പിതാവ് ഷാജു സ്‌കൂട്ടറില്‍ താമരശേരിയിലെത്തി ഹാളില്‍നിന്ന് ഭക്ഷണം കഴിച്ചശേഷം ഞങ്ങള്‍ക്കൊപ്പം തൊട്ടടുത്ത ദന്താശുപത്രിക്കുമുന്നിലെത്തി. ആസമയം ജോളിയും സിലിയും കാറിലിരിക്കുകയായിരുന്നു. ഷാജു, സിലി, എന്നിവര്‍ക്കൊപ്പം ജോളി ആശുപത്രിയിലേക്ക് കയറിയപ്പോള്‍ മക്കള്‍ കാറിലിരുന്നാല്‍ മതി എന്നുപറഞ്ഞ് ജോളി താക്കോല്‍ തന്നു. വീഡിയോ ഗെയിം കളിയ്ക്കാനായി ജോളിയുടെ ഒരു ഫോണും തന്നു. ഗെയിം കളിച്ചുമടുത്തപ്പോള്‍ ഞാനും ജോളിയുടെ ഇളയമകനും ആശുപത്രിയിലേക്ക് കയറിചെന്നു. നിങ്ങള്‍ക്ക് ദാഹിക്കുന്നില്ലേ ഐസ്‌ക്രീം കഴിച്ചോളു എന്നുപറഞ്ഞ് ജോളി കുറച്ചുപണം തന്നു.ഐസ്‌ക്രീം കഴിച്ച് തിരികെയെത്തിയപ്പോള്‍ അമ്മ ജോളിയുടെ മടിയില്‍ കുഴഞ്ഞുകിടക്കുന്നതാണ് ഞാന്‍ കണ്ടത്.

വായില്‍നിന്ന് നുരയും പതയും വന്നത് അപസ്മാരരോഗമാണെന്നു പറഞ്ഞ് ജോളി ഒരുഗുളിക അമ്മയുടെ വായിലേക്ക് ഇട്ടുകൊടുത്തു. തുടര്‍ന്ന് വാനിറ്റി ബാഗിലെ ചെറിയകുപ്പിയില്‍ കരുതിയിരുന്ന വെള്ളം വായിലേക്ക് ഒഴിച്ചുകൊടുത്തു. വിവരമറിഞ്ഞ് വിവാഹ ഹാളില്‍ നിന്ന് ഓടിയെത്തിയ അമ്മാവന്‍ സിജോ തൊട്ടുത്ത താമരശേരി താലൂക്ക് ആശുപത്രിയിലേക്ക് അമ്മയെ കൊണ്ടുപോകാന്‍ അഭ്യര്‍ഥിച്ചപ്പോള്‍ പിതാവ് ഷാജുവും ജോളിയും എതിര്‍ത്തു. ഓമശേരി ആശുപത്രിയിലാണ് കുടുംബത്തിലെ എല്ലാവരേയും ചികിത്സിക്കുന്നതെന്നു പറഞ്ഞ് ഷാജുവും ജോളിയും മുന്‍കൈയെടുത്താണ് സിലിയെ അകലെയുള്ള ഓമശേരിയിലെ ആശുപത്രിയില്‍ എത്തിച്ചത്. എളുപ്പമുള്ള കൂടത്തായി റോഡ് ഒഴിവാക്കി കൊടുവള്ളി-മാനിപുരം റോഡിലൂടെയാണ് ജോളി കാറോടിച്ചത്.

ഭക്ഷണത്തിലും അപസ്മാര രോഗത്തിനെന്ന പേരില്‍ നല്‍കിയ ഗുളികയിലും കുടിയ്ക്കാന്‍ നല്‍കിയ കുപ്പിവെള്ളത്തിലും സയനൈഡ് കലര്‍ത്തിയതായി ജോളി മൊഴി നല്‍കിയിരുന്നു. സിലിയെ അപായപ്പെടുത്താന്‍ നേരത്തെ രണ്ടുതവണ ശ്രമിച്ചതായും ജോളി മൊഴി നല്‍കിയിട്ടുണ്ട്. ഒരു തവണ വയറിനു സുഖമില്ലെന്നു പറഞ്ഞ് സിലി ഭക്ഷണം കഴിച്ചില്ല. അടുത്ത തവണ ഇതേവിധത്തില്‍ ഭക്ഷണം നല്‍കിയപ്പോള്‍ സിലി കുഴഞ്ഞുവീണ് വായില്‍നിന്ന് നുരയും പതയും വന്നു. അത് അപസ്മാര രോഗലക്ഷണമാണെന്ന് താനും ഷാജുവും പറഞ്ഞത് ബന്ധുക്കള്‍ വിശ്വസിച്ചതായും ഓമശേരി ആശുപത്രിയിലെ മെഡിക്കല്‍ രേഖകളില്‍ ഇത് രേഖപ്പെടുത്തിയതായും ജോളി മൊഴി നല്‍കിയിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചാവേറാകാൻ വനിതകൾക്ക് ട്രെയിനിങ് ; ഫീസ് 500 രൂപ... സംസാരം ഭര്‍ത്താവിനോട് മാത്രം... ഞെട്ടിക്കുന്ന വാർത്ത ‘ജെയ്ഷെ സ്ത്രീകള്‍ നമുക്കിടയിലും  (6 hours ago)

ദേശീയപാത തകര്‍ന്നുവീണ സംഭവത്തില്‍ പ്രതികരണവുമായി സ്‌കൂള്‍ ബസ് ഡ്രൈവര്‍  (6 hours ago)

ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് രാഹുല്‍ ഈശ്വറിനെ മെഡിക്കല്‍ കോളജില്‍ അഡ്മിറ്റ് ചെയ്തു  (7 hours ago)

പുടിനുള്ള രാഷ്ട്രപതിയുടെ വിരുന്നില്‍ രാഹുല്‍ ഗാന്ധി പങ്കെടുക്കില്ല  (7 hours ago)

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ പേഴ്‌സണല്‍ സ്റ്റാഫിനെയും ഡ്രൈവറെയും പ്രതി ചേര്‍ത്തു  (7 hours ago)

ഭാഗ്യദേവത വിളിച്ചിട്ടും ഫോൺ എടുത്തില്ല!! big ടിക്കറ്റിൽ ഇന്ത്യക്കാരന് 57 കോടിയിലേറെ സമ്മാനം ടിക്കറ്റ് എടുത്തത് സഹപ്രവർത്തകന്റെ നിർബന്ധത്തിൽ  (7 hours ago)

കോളടിച്ച് പ്രവാസികൾ ബോട്ടിം ആപ് വഴി പണം കൊയ്യാം ഒമാൻ റിയാൽ കുതിച്ചുയർന്നു .. ബഹ്റൈനും കുവൈത്തും ഒപ്പം !!  (8 hours ago)

ഷാംപൂ കുപ്പിയിൽ ഒളിപ്പിച്ചത്!! യാത്രക്കാരനെ തൂക്കിയെടുത്ത് കസ്റ്റംസ് ..ഖത്തറിലേക്ക് കടത്താൻ ശ്രമിച്ചു..തൂങ്ങി പിന്നിൽ വൻ സംഘം  (8 hours ago)

പ്രവാസികൾ പിടിയിൽ താമസ വിലാസ രേഖ തിരുത്തി മൂന്നംഗ സംഘം കുവൈത്തിൽ അറസ്റ്റിൽ  (8 hours ago)

സ്വന്തം വിവാഹസല്‍ക്കാരത്തിന് വീഡിയോ കോളിലൂടെ പങ്കെടുത്ത് നവദമ്പതികള്‍  (9 hours ago)

ശബരിമലയില്‍ ഇനി കേരള സദ്യയൊരുക്കുമെന്ന് ബോര്‍ഡ് യോഗത്തില്‍ തീരുമാനം  (9 hours ago)

വേണു ഗോപാലകൃഷ്ണനെതിരെയുള്ള ലൈംഗികപീഡന പരാതി മദ്ധ്യസ്ഥതയിലൂടെ തീര്‍ത്തുകൂടെയെന്ന് സുപ്രീംകോടതി  (9 hours ago)

കൊല്ലത്ത് നിര്‍മാണത്തിലിരുന്ന ദേശീയപാതയുടെ ഒരുഭാഗം ഇടിഞ്ഞുതാഴ്ന്നു  (9 hours ago)

നിയമപരമായി നിലനിൽക്കാത്ത കുറ്റമാണ് രാഹുലിനെതിരേ ആരോപിക്കപ്പെട്ടത്; പ്രമുഖ ക്രിമിനൽ അഭിഭാഷകൻ എസ്. രാജീവ് ഹൈക്കോടതിയിൽ കത്തിക്കയറി: നാളെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കും...  (10 hours ago)

അപൂർവമായ ‘ഫീറ്റസ് ഇന്‍ ഫീറ്റു’ ശസ്ത്രക്രിയ വിജയകരമായി നടത്തി അമൃത ആശുപത്രി...  (10 hours ago)

Malayali Vartha Recommends