നീണ്ടുനിന്ന മണിക്കൂറുകൾ 2800 ജീവനക്കാർ; കൊച്ചി നഗരത്തെ ഉണർത്തിയ ഓപ്പറേഷൻ ബ്രേക്‌ത്രൂ
സമൂഹമാധ്യമങ്ങൾ എപ്പോൾ സംസാരിക്കുന്നത് ആർത്തലച്ചുവന്ന മഴവെള്ളത്തിൽ പകച്ചുനിന്ന കൊച്ചി നഗരത്തെ പറ്റിയാണ്. ഒപ്പം മുൻപ് ഇതേ സമാനമായ അനുഭവം ഉണ്ടായട്ടിഹും അത് വർഷങ്ങൾക്കിപ്പുറവും ഉണ്ടാകാതെ വന്ന തിരുവനന്തപുരവും. രണ്ട് നഗരസഭകളുടെ ഇടപെടലുകളിലുള്ള വ്യത്യാസമാണ് ഇപ്പോൾ ചർച്ചാ വിഷയം എന്നത്. ഒരു രാത്രി നീണ്ട മഴയില്‍ കൊച്ചി നഗരം മുങ്ങുന്ന കാഴ്ചയാണ് തിങ്കളാഴ്ച കേരളം കണ്ടത്. മഹാപ്രളയത്തില്‍ പോലും മുങ്ങാതിരുന്ന കൊച്ചിയെ വിഴുങ്ങിയ വെള്ളക്കെട്ടില്‍നിന്ന് രക്ഷിച്ചത് മുഖ്യമന്ത്രി ഇടപെട്ട് നടത്തിയ ഓപ്പറേഷന്‍ ബ്രേക്ക് ത്രൂവാണ് എന്നത് വ്യക്തമാണ്.
ഞായറാഴ്ച രാത്രി ആരംഭിച്ച കനത്ത മഴയില്‍ നഗരം മുഴുവൻ പ്രളയ സമാനമായി മുങ്ങി. മാത്രമല്ല അതിരാവിലെ മുതല്‍ മഴ വീണ്ടും കനത്തു. കലൂരിലെ കെഎസ്‌ഇബി സബ് സ്റ്റേഷനില്‍ വെള്ളം കയറിയതോടെ വൈദ്യുതി നിലക്കുകയും ചെയ്തു. ട്രാക്കുകളില്‍ വെള്ളം നിറഞ്ഞ് ട്രെയിനുകളുടെ യാത്രയും നിലച്ചു. ഗതാഗതവും ജലവിതരണവും താറുമാറായി. ദുരിതാശ്വാസ ക്യാമ്ബുകളിലേക്ക് ആളുകളെ മാറ്റുകയുമുണ്ടായി. വിവരമറിഞ്ഞ മുഖ്യമന്ത്രി പിണറായി വിജയന്‍ കലക്ടര്‍ എസ് സുഹാസിനോട് വെള്ളക്കെട്ട് ഒഴിവാക്കാന്‍ എന്തു നടപടി വേണമെങ്കിലും എടുക്കാൻ നിര്‍ദേശിച്ചു.
ആലോചിച്ച് നിൽക്കാതെ ഓപ്പറേഷന്‍ ബ്രേക്ക് ത്രൂ എന്ന പേരില്‍ യുദ്ധകാലനടപടി ആരംഭിച്ചു. കെഎസ്‌ഇബി സബ്സ്റ്റേഷനില്‍ പമ്ബിങ് തുടങ്ങുകയും ചെയ്തു. രാത്രി ഒമ്ബതരയോടെ രണ്ടു വലിയ പമ്ബുകള്‍ എത്തിച്ച് വെള്ളം വറ്റിച്ചു തുടങ്ങി. കലൂര്‍ സ്റ്റേഡിയം ലിങ്ക് റോഡിലേക്കുള്ള ബണ്ട് പൊട്ടിച്ചുമാറ്റി. കനാലിലെ സ്ലാബുകള്‍ ഇളക്കി വെള്ളമൊഴുക്കികളഞ്ഞു. കെഎസ്‌ആര്‍ടിസി ബസ്സ്റ്റാന്‍ഡിലും പമ്ബിങ്ങ് തുടങ്ങിയിരുന്നു. ചൊവ്വാഴ്ച പുലര്‍ച്ചെ അഞ്ചുവരെ നീണ്ട പ്രയത്‌നത്തിനൊടുവില്‍ വെള്ളക്കെട്ട് പൂര്‍ണമായും ഒഴിഞ്ഞു തുടങ്ങിയിരുന്നു. നഗരസഭ നിസ്സംഗമായി നിന്നപ്പോള്‍ ആയിരുന്നു സര്‍ക്കാരിന്റെ നേരിട്ടുള്ള ഇടപെടല്‍. നാലു മണിക്കൂര്‍; 2800 ജീവനക്കാര്‍. ചൊവ്വാഴ്ച പുലര്‍ച്ചെയോടെ ദൗത്യം സമ്ബൂര്‍ണ വിജയം പ്രഖ്യാപിച്ചു.
https://www.facebook.com/Malayalivartha