ഒളിവ് ജീവിതം കരുതലോടെ... ഉയര്‍ന്ന റാങ്കോടെ എന്‍.ഐ.ടിയില്‍ എന്‍ജിനീയറിങ്ങിനു ചേര്‍ന്ന വിപിന് താത്പര്യം അമ്മയുടെ വഴിയായിരുന്നു; ലൂക്കും വാക്കും കൊണ്ട് എല്ലാവരുടേയും മനസിലിടം നേടി തട്ടിപ്പ് നടത്തിയ വിപിന്‍ കാര്‍ത്തിക്കിനെ പിടികൂടിയത് സാഹസികമായി; അര മണിക്കൂറോളം ഓടിയ കാര്‍ത്തിക്കിനെ അവസാനം കീഴ്‌പ്പെടുത്തി

ഐ.പി.എസ്. ഓഫിസറുടെ വേഷത്തില്‍ വന്‍ തട്ടിപ്പ് നടത്തിയ വിപിന്‍ കാര്‍ത്തിക് പോലീസിനെ വലച്ചത് ചെറുതായിട്ടല്ല. അമ്മയെ അറസ്റ്റ് ചെയ്തപ്പോള്‍ ഓടിരക്ഷപ്പെട്ട വിപിനെപ്പറ്റി ഒരു വിവരവുമില്ലായിരുന്നു. അവസാനം പോലീസിന്റെ പിടിയിലാകുമെന്ന ഘട്ടത്തില്‍ ഓടിയത് അര മണിക്കൂറോളമാണ്. ചിറ്റൂരിലൂടെ സിനിമാ സ്‌െറ്റെലിലായിരുന്നു പോലീസിന്റെ ചേസിങ്. വഴികള്‍ പരിചയമില്ലാതിരുന്നതു വിപിന്റെ വേഗം കുറച്ചു. പോലീസിന്റെ പിടിയില്‍നിന്നു കുതറിമാറാന്‍ ശ്രമിച്ചെങ്കിലും സാഹസികമായി കീഴടക്കി. ഡി.ഐ.ജിക്കു ലഭിച്ച നിര്‍ണായക സന്ദേശമാണ് വിപിനെ കുടുക്കിയത്.
കേരളം വിട്ട് അസമിലേക്കു കടക്കാനുള്ള പണം തേടി സുഹൃത്തിനെ വിളിച്ചതു പോലീസ് അറിഞ്ഞു. തുടര്‍ന്ന്, വിപിനെ വിളിച്ചുവരുത്താന്‍ ആവശ്യപ്പെട്ടു. വരുന്ന വാഹനത്തിന്റെ നമ്പറടക്കം മനസിലാക്കി. ബുധനാഴ്ച െവെകിട്ട് ഏഴു മുതല്‍ പോലീസ് വിരിച്ച വലയിലേക്കാണു രാത്രി പത്തരയ്ക്കു ശേഷം വിപിന്‍ എത്തിയത്. സുഹൃത്തിന്റെ പക്കല്‍നിന്നു പണം വാങ്ങാനായി എത്തിയ വിപിനെ മഫ്തി വേഷത്തില്‍ പോലീസ് സംഘം വളഞ്ഞു. തുടര്‍ന്നുള്ള ഓട്ടമത്സരത്തില്‍ പോലീസ് വിപിനെ കീഴടക്കി.
പഠിക്കാന്‍ മിടുക്കനായ വിപിന്‍ പ്രവേശനപരീക്ഷയില്‍ ഉയര്‍ന്ന റാങ്കോടെ എന്‍.ഐ.ടിയില്‍ എന്‍ജിനീയറിങ്ങിനു ചേര്‍ന്നിരുന്നു. രണ്ടു വര്‍ഷം പഠിച്ചു. ക്രിക്കറ്റ് കമ്പം പഠനം തുലച്ചതോടെ പുറത്തുവന്നു. തുടര്‍ന്ന് ഹോട്ടല്‍ മാനേജ്‌മെന്റ് പഠനത്തിനു പോയെങ്കിലും അവിടെയും നിലയുറപ്പിച്ചില്ല. ഇടയ്ക്ക് അമേരിക്കയിലേക്കു കടക്കാനും ശ്രമിച്ചു. ബുദ്ധിയും മിടുക്കും അതോടെ തട്ടിപ്പിലേക്കു തിരിച്ചു. ഐ.പി.എസ് നേടി, അമ്മയ്‌ക്കൊപ്പം ബാങ്ക് വായ്പത്തട്ടിപ്പില്‍ സ്‌പെഷെലെസ് ചെയ്തു. ജമ്മു കശ്മീര്‍ കുപ്‌വാര അതിര്‍ത്തി ജില്ലയിലെ ഐ.പി.എസ്. ഓഫീസര്‍ സന്ദീപ് ചൗധരിയാണെന്നു പറഞ്ഞാണ് ചില തട്ടിപ്പുകള്‍ നടത്തിയത്.
കാറിലും ബുള്ളറ്റിലും മാറിമാറി യാത്ര ചെയ്തിരുന്ന വിപിന്‍ പോക്കറ്റില്‍ ചെറിയ തോക്കും കരുതിയിരുന്നു. ഐ.പി.എസുകാരുടെ യൂണിഫോം ഇന്റര്‍നെറ്റില്‍ പരതി വിദഗ്ധമായാണ് അനുകരിച്ചത്. നഗരത്തിലെ മള്‍ട്ടി ജിംനേഷ്യത്തിലെത്തി വ്യായാമവും നടത്തിയിരുന്നു. പോലീസ് ഉദ്യോഗസ്ഥര്‍ വരുന്ന സമയം മനസിലാക്കി ഒഴിഞ്ഞുമാറിയാണ് എത്തിയിരുന്നത്. ക്ലീന്‍ ഷേവും ന്യൂജെന്‍ ഹെയര്‍സ്‌െറ്റെലുമായി പ്രത്യക്ഷപ്പെട്ടിരുന്ന വിപിന്‍ ഇന്നലെ പോലീസ് പിടിയിലായതോടെ പരിക്ഷീണനായി. എന്നാല്‍ കാര്യമായ പതര്‍ച്ച പ്രകടിപ്പിച്ചില്ല. ഡി.ഐ.ജി. ഓഫീസില്‍ പത്രസമ്മേളനത്തിനിടെയും തല ഉയര്‍ത്തിനിന്നു.
അമ്മയെ അറസ്റ്റ് ചെയ്തപ്പോള്‍ ഓടിരക്ഷപ്പെട്ട വിപിനു പാസഞ്ചര്‍ ട്രെയിനുകളിലായിരുന്നു ഒളിവുജീവിതം. കുളിയും പ്രാഥമികകൃത്യങ്ങളും ട്രെയിനില്‍ത്തന്നെ. പാസഞ്ചര്‍ ട്രെയിനില്‍ കാര്യമായി പരിശോധന നടക്കാറില്ലെന്നതു പ്രയോജനപ്പെടുത്തിയായിരുന്നു യാത്രകള്‍. ദീര്‍ഘയാത്രകള്‍ ഒളിവുജീവിതത്തിന്റെ െദെര്‍ഘ്യവും നീട്ടി. കോയമ്പത്തൂരുള്‍പ്പെടെ തമിഴ്‌നാട്ടിലെ വിവിധ സ്ഥലങ്ങളിലായിരുന്നു യാത്രകള്‍. ഇടയ്ക്കിടെ പുതിയ ഫോണും സിമ്മും സംഘടിപ്പിച്ചു. പരിചയക്കാരില്‍ പലരെയും ഫോണ്‍ ചെയ്തു പണം ആവശ്യപ്പെട്ടു.
കാല്‍ ലക്ഷം രൂപ ആവശ്യപ്പെട്ടു വിളിവന്നയാള്‍ ഡി.ഐ.ജിയെ ബന്ധപ്പെട്ടു. അങ്ങനെ പുതിയ നമ്പര്‍ ലഭിച്ച പോലീസ്, അതു പ്രത്യേക അന്വേഷണസംഘത്തിനു കൈമാറി. പണം െകെമാറ്റം ചിറ്റൂരിലാകാമെന്നു പറഞ്ഞു. കോയമ്പത്തൂരില്‍നിന്നു ചിറ്റൂരിലേക്കു എത്തുന്നതാണ് എളുപ്പമെന്നു പറഞ്ഞാണ് അവിടം തെരഞ്ഞെടുത്തത്. ഇതു ഡി.ഐ.ജി പറഞ്ഞതനുസരിച്ചായിരുന്നു. പുതിയ ഫോണ്‍ നമ്പര്‍ കിട്ടിയതോടെ െസെബര്‍ സെല്‍ വഴി വിപിന്റെ നീക്കങ്ങള്‍ കൃത്യമായറിഞ്ഞു. പണം കിട്ടുമെന്ന പ്രതീക്ഷയിലെത്തി പിടിയിലുമായി.
അമ്മയ്ക്കു വേണ്ടി വ്യാജ സര്‍ട്ടിഫിക്കറ്റുണ്ടാക്കിയാണ് തട്ടിപ്പിനു തുടക്കമിട്ടത്. വ്യാജ സീലുകളും ബ്രോഷറുകളും ലെറ്റര്‍ഹെഡുമെല്ലാം പ്രഫഷനല്‍ രീതിയില്‍ നിര്‍മിച്ചായിരുന്നു തട്ടിപ്പ്. പോലീസുകാരെ വിരട്ടുകയും സല്യൂട്ട് അടിപ്പിക്കുകയുമാണ് പ്രധാനഹോബി. ഗുരുവായൂര്‍ ക്ഷേത്രം, ബാങ്കുകള്‍ എന്നിവിടങ്ങളില്‍ ഐ.പി.എസ്. ഓഫീസറെന്നു സ്വയം പരിചയപ്പെടുത്തി. ഒരു യുവതിയെ തെറ്റിദ്ധരിപ്പിച്ചു വിവാഹവും കഴിച്ചു. ഫെയ്‌സ്ബുക്ക് വഴി പരിചയപ്പെട്ട യുവതിയെയാണ് പ്രണയവലയില്‍ കൊളുത്തിയത്. ഇവര്‍ക്കു ജോലി വാഗ്ദാനവും നല്‍കി.ബാങ്കുകളില്‍ നിന്നു ഇഷ്ടംപോലെ വായ്പ തരപ്പെടുത്തിയിരുന്നതിനാല്‍ പലയിടത്തും വായ്പാ തിരിച്ചടവു കൃത്യമായി നടത്തി.
അതോടെ സിബില്‍ ക്രെഡിറ്റ് റേറ്റിങ് ഉയര്‍ന്നതായിരുന്നുവെന്നു പോലീസ് പറഞ്ഞു. കൂടുതല്‍ വായ്പയെടുക്കാന്‍ ഇതിലൂടെ കഴിഞ്ഞു. മുമ്പു തട്ടിപ്പുകേസില്‍ നാലുമാസം കോഴിക്കോടു ജയിലില്‍ കിടന്നിട്ടുണ്ട്. ഇന്‍ഫോപാര്‍ക്കില്‍ ഓഫീസറാണെന്നു പറഞ്ഞായിരുന്നു അന്നു തട്ടിപ്പ്. തുടര്‍ന്നും മറ്റു പല കേസുകളിലായി രണ്ടുതവണ ജയിലില്‍ കിടന്നു. ജാമ്യമെടുത്ത മുങ്ങിയ കേസില്‍ കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചു.
https://www.facebook.com/Malayalivartha



























