പോപ്പൊക്കെ അങ്ങ് പെരുന്നയിൽ ; ദേവസ്വം ബോർഡിലെ നിയമന പട്ടിക സർക്കാർ മരവിപ്പിച്ചു; ദേവസ്വം റിക്രൂട്ടമെന്റ് ബോർഡിലെ നിയമനങ്ങൾക്ക് മൂന്നാക്കക്കാരിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് സാമ്പത്തിക സംവരണം ഏർപ്പെടുത്തിയിട്ടും കോംപ്ലിമെന്റാകാത്ത ജി. സുകുമാരൻ നായർക്ക് പിണറായി പണി കൊടുത്തു

ദേവസ്വം റിക്രൂട്ടമെന്റ് ബോർഡിലെ നിയമനങ്ങൾക്ക് മൂന്നാക്കക്കാരിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് സാമ്പത്തിക സംവരണം ഏർപ്പെടുത്തിയിട്ടും കോംപ്ലിമെന്റാകാത്ത ജി. സുകുമാരൻ നായർക്ക് പിണറായി പണി കൊടുത്തു. ദേവസ്വം ബോർഡിലെ നിയമന പട്ടിക സർക്കാർ മരവിപ്പിച്ചു.
പോപ്പ് കോംപ്രമൈസിന് തയ്യാറല്ലെങ്കിൽ വത്തിക്കാനിൽ പൊയ്ക്കോ എന്ന നിലപാടാണ് പിണറായി വിജയൻ സ്വീകരിച്ചത്. അഞ്ച് മണ്ഡലങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞടുപ്പിൽ പിന്തുണ നൽകിയ രണ്ട് മണഡലങ്ങളിലും തോറ്റിട്ടും വിട്ടുവീഴ്ചക്ക് തയ്യാറാകാത്ത പെരുന്ന പോപ്പിനോട് പോയ് പണി നോക്കാനാണ് മിന്നൽ പിണറായി പറയുന്നത്.
സാമ്പത്തിക സംവരണം നടപ്പിലാക്കി എൻ എസ് എസിനെ കൈയിലെടുക്കാനുള്ള സർക്കാർ ശ്രമങ്ങൾക്ക് പിന്നിൽ റിക്രൂട്ട്മെന്റ് ബോർഡ് ചെയർമാൻ അഡ്വ. രാജഗോപാലൻ നായരാണ് പിന്നണി പാടിയത് . ഇതാണ് പൊളിഞ്ഞത്.
ഡിസംബറിൽ അദ്ദേഹത്തിന്റെ കാലാവധി അവസാനിക്കും. വി എസ് മുഖ്യമന്ത്രിയായിരുന്ന കാലത്ത് എൻ എസ് എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായരുടെ നോമിനിയായി തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ പ്രസിഡന്റ് ആയിരുന്ന വ്യക്തിയാണ് അദ്ദേഹം. എൻ എസ് എസിന്റെ പ്രതിനിധിയാണ് എക്കാലും ദേവസ്വം ബോർഡുകൾ ഭരിച്ചിരുന്നത്. പിണറായി സർക്കാർ അധികാരത്തിൽ വന്നപ്പോഴും രാജഗോപാലൻ നായർ ദേവസ്വം ബോർഡ് അധ്യക്ഷനാകാൻ കരുക്കൾ നീക്കിയിരുന്നു. ജി. സുകുമാരൻ നായരെ പിടിച്ച് ഒരിക്കൽ കൂടി പ്രസിഡൻറ് ആകാൻ ഇരിക്കുമ്പോഴാണ് അദ്ദേഹത്തിന്റെ കഞ്ഞിയിൽ പാറ്റ വീണത്.
ദേവസ്വം നിയമനങ്ങളിൽ സാമ്പത്തിക സംവരണം നടപ്പിലാക്കണമെന്ന ആശയം രാജഗോപാലൻ നായരുടേതായിരുന്നു. ഇതിന് ജി. സുകുമാരൻ നായരുടെ പൂർണ പിന്തുണ ഉണ്ടായിരുന്നു. ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലം മുതൽ ജി സുകുമാരൻ നായരുടെ ആഗ്രഹമായിരുന്നു ഇത്. കോട്ടയം ഗസ്റ്റ് ഹൗസിലെത്തി സുകുമാരൻ നായർ പിണറായിയെ കണ്ടതും ഇതിന് വേണ്ടിയാണ്. പിണറായി പൂർണ മനസോടെയാണ് മുന്നാക്ക സാമ്പത്തിക സംവരണത്തിന് പിണറായി പച്ചക്കൊടി കാണിച്ചത്. എന്നാൽ ശബരിമല എല്ലാ പ്രതീക്ഷകളും ഇല്ലാതാക്കി.
നവംബർ ഒന്നിന് പുറത്തിറങ്ങിയ ദേവസ്വം ബോർഡിലേക്കുള്ള എൽഡി കാർക്ക് - സബ് ഗ്രൂപ്പ് ഓഫീസർ തസ്തികയിലാണ് സംസ്ഥാനത്ത് ആദ്യമായി സാമ്പത്തിക സംവരണം നടപ്പിലാക്കിയത് . കേരളത്തിൽ ആദ്യമായി വിപ്ലവകരമായ മാറ്റം വരുന്നു എന്ന പ്രഖ്യാപനത്തോടെയാണ് ലിസ്റ്റ് പ്രസിദ്ധികരിച്ചത് . ഇക്കാര്യം രാജഗോപാലൻ നായർ പത്ര സമ്മേളനം നടത്തിയാണ് അറിയിച്ചത്. എന്നാൽ ഇതിന് പിന്നാലെ സുകുമാരൻ നായർ പിണറായിയെ ഒരു പ്രസ്താവന വഴി എടുത്ത് ഉടുത്തു.കേരളത്തെ വർഗീയമായി തരം തിരിച്ചത് പിണറായി ആണെന്നു പറഞ്ഞു. അതോടെ പിണറായി തെറ്റി.
ഹൈക്കോടതി നിർദ്ദേശ പ്രകാരം ബോർഡിലെ ജീവനക്കാരുടെ പുനർ വിന്യാസം നീണ്ടതും ദിവസവേതന ജീവനക്കാരെ പിരിച്ചുപിടാൻ മടിക്കുന്നതുമാണ് നിയമനങ്ങൾ വൈകാൻ കാരണമെന്ന് ബോർഡ് വ്യക്തമാക്കുന്നു. പുനർ വിന്യാസത്തിന്റെ പട്ടിക ഹൈക്കോടതിയിലാണ് സമർപ്പിക്കേണ്ടത്. ഇത് ചെയ്തിട്ടില്ല. മുൻ ദേവസ്വം കമ്മീഷണറാണ് ഇത് ചെയ്യേണ്ടിയിരുന്നത് . അദ്ദേഹം സാമ്പത്തിക സംവരണത്തിന് എതിരാണ്. ഇപ്പോൾ മുഴുവൻ സമയ കമ്മീഷണർ ഇല്ല.നൂറ് കണക്കിന് ദിവസ വേതനക്കാരെ പിണറായി സർക്കാർ നിയമിച്ചിട്ടുണ്ട്.ഇവരെ പിരിച്ചുവിടാൻ കഴിയില്ല. റിപ്പോർട്ട് സമർപ്പിച്ചാൽ തന്നെ കോടതിയിൽ തീരുമാനമാകാൻ മാസങ്ങൾ എടുക്കും. വെള്ളാപള്ളിയും പുന്നല ശ്രീകുമാറുമൊക്കെ സംവരണത്തിന് എതിരുമാണ്. ചുരുക്കത്തിൽ പണി കിട്ടിയത് പെരുന്ന പോപ്പിനാണ്.
https://www.facebook.com/Malayalivartha



























