ബംഗാള്‍ ഉള്‍ക്കടലില്‍ 'ബുള്‍ബുള്‍' ശക്തിപ്രാപിക്കുന്നു; സംസ്ഥാനത്ത് കനത്ത മഴ; ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട ബുള്‍ബുള്‍ ചുഴലിക്കാറ്റ് ഇന്ത്യന്‍ തീരത്തേക്ക്

ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട ബുള്‍ബുള്‍ ചുഴലിക്കാറ്റ് ഇന്ത്യന്‍ തീരത്തേക്ക്. ചുഴലിക്കാറ്റ് ഇന്ന് ശക്തിപ്രാപിച്ച് അതിതീവ്ര ചുഴലിയായി മാറുമെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു. ചുഴലിക്കാറ്റിന്റെ പ്രഭാവം മൂലം ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകള്‍ക്ക് പുറമേ ഒഡിഷയുടെ വടക്കന്‍ തീരങ്ങളിലും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇതിന്റെ ഫലമെന്നോണം പശ്ചിമബംഗാളിലും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. ഇതിന് പുറമേ ശക്തമായ കാറ്റ് വീശാനുള്ള സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
അന്‍ഡമാന്‍-നിക്കോബാര്‍ ദ്വീപുകള്‍, ഒഡീഷ,പശ്ചിമ ബംഗാള്‍ തീരങ്ങളില്‍ 70 മുതല്‍ 90 കിലോ മീറ്റര്‍ വേഗത്തില്‍ കാറ്റ് വീശാനും സാധ്യതയുണ്ട്. അടുത്ത ദിവസങ്ങളില്‍ ഈ മേഖലയിലുള്ളവര്‍ മത്സ്യബന്ധനത്തിന് പോകരുതെന്ന് നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ക്യാര്‍, മഹ എന്നിവയ്ക്കു ശേഷം രണ്ടാഴ്ചക്കിടെ ഉണ്ടാകുന്ന മൂന്നാമത്തെ ചുഴലിക്കാറ്റാണ് ബുള്‍ബുള്‍. പാകിസ്ഥാനാണ് ചുഴലിക്ക് ബുള്‍ബുള്‍ എന്ന പേര് നല്‍കിയത്. അടുത്ത ആറ് മണിക്കൂറില്‍ ബുള്‍ബുള്‍ ശക്തിപ്രാപിക്കുമെന്നും മുന്നറിയിപ്പില്‍ പറയുന്നു.
ബുള്‍ബുള്‍ കേരളത്തെ ബാധിക്കില്ലെങ്കിലും ചുഴലിക്കാറ്റിന്റെ സ്വാധീനം കാരണം കേരളത്തില്‍ പലയിടങ്ങളിലും കനത്ത മഴ ലഭിക്കും. എന്നാല്‍ കഴിഞ്ഞ ദിവസം ഏര്‍പ്പെടുത്തിയ യെല്ലോ അലര്‍ട്ട് കാലാവസ്ഥ വകുപ്പ് മാറ്റം വരുത്തി. വെള്ളി, ശനി, ഞായര്‍ ദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു. വരും ദിവസങ്ങളില്‍ ഇത് ഒഡീഷയ്ക്ക് അരികിലൂടെ പശ്ചിമബംഗാള്‍ ഭാഗത്ത് കൂടി ബംഗ്ലാദേശിലേയ്ക്ക് നീങ്ങുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വിലയിരുത്തുന്നത്. രണ്ടാഴ്ചയിക്കിടെയുണ്ടാകുന്ന മൂന്നാമത്തെ ചുഴലിക്കാറ്റാണ് ബുള്‍ബുള്‍. ക്യാര്‍, മഹ എന്നീ ചുഴലിക്കാറ്റുകള്‍ക്ക് പിന്നാലെയാണ് ബുള്‍ബുള്‍ ചുഴലിക്കാറ്റും വരുന്നത്.
ബുള്‍ബുള്‍ ചുഴലിക്കാറ്റിന്റെ പ്രഭാവം കാരണം ആന്തമാന്‍-നിക്കോബാര്‍ ദ്വീപുകളിലും ഒഡീഷയുടെ വടക്കന്‍ തീരങ്ങളിലും പശ്ചിമബംഗാളിലും ശക്തമായ മഴയുണ്ടാവാന്‍ സാധ്യതയുണ്ട്. 70 മുതല്‍ 90 കി.മീ. വരെ വേഗതയില്‍ കാറ്റ് വീശാനും സാധ്യതയുണ്ട്. വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിക്കാനും വാര്‍ത്താവിനിമയ-വൈദ്യുതി ബന്ധം തകരാറിലാകാനും സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പില്‍ പറയുന്നു. അടുത്ത ദിവസങ്ങളില്‍ ഈ മേഖലയില്‍ മത്സ്യബന്ധനത്തിന് പോകരുതെന്നും നിര്‍ദേശമുണ്ട്.
ഇന്ത്യന്‍ സമുദ്ര മേഖലയില്‍ ഈ വര്‍ഷം രൂപപ്പെടുന്ന ഏഴാമത്തെ ചുഴലിക്കാറ്റാണ് ബുള്‍ബുള്‍. പാബുക്, ഫാനി (ബംഗാള്‍ ഉള്‍ക്കടല്‍), വായു, ഹിക്ക, ക്യാര്‍, മഹ (അറബിക്കടല്‍) എന്നിവയാണ് ഈ വര്‍ഷമുണ്ടായ മറ്റ് ചുഴലിക്കാറ്റുകള്‍. ഈ വര്‍ഷത്തെ അതിശക്തമായ ആറാമത്തെ ചുഴലിക്കാറ്റായിരിക്കും ബുള്‍ബുള്‍ എന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വിലയിരുത്തുന്നത്. ആറു മാസം മുമ്ബ് ഒഡീഷയില്‍ വീശിയ ഫാനി ചുഴലിക്കാറ്റ് വലിയ നാശനഷ്ടങ്ങളുണ്ടാക്കിയിരുന്നു.
പാകിസ്ഥാാനാണ് പുതിയ ചുഴലിക്കാറ്റിന് ബുള്‍ബുള്‍ എന്ന പേര് നല്‍കിയിരിക്കുന്നത്. അറബിക്കടല്‍, ബംഗാള്‍ ഉള്‍ക്കടല്‍ എന്നിവ ഉള്‍പെടുന്ന മേഖലയിലുള്ള എട്ട് രാജ്യങ്ങള്‍ നിര്‍ദേശിച്ചിട്ടുള്ള 64 പേരുകളടങ്ങിയ പട്ടികയില്‍ നിന്നാണ് ഈ മേഖലയില്‍ വീശുന്ന ചുഴലിക്കാറ്റുകള്‍ക്ക് പേരുകള്‍ തെരഞ്ഞെടുക്കുന്നത്.
അതേസമയം, അറബിക്കടലില്‍ രൂപം കൊണ്ട മഹ ചുഴലിക്കാറ്റിന്റെ ശക്തി കുറഞ്ഞു. ശനിയാഴ്ച രാവിലെയോടെ ചുഴലിക്കാറ്റിന്റെ ഗതി മാറിത്തുടങ്ങും. ഒഡീഷ പശ്ചിമബംഗാള്‍ തീരത്തുകൂടി ബംഗ്ലാദേശിലേയ്ക്ക് നീങ്ങുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ വിലയിരുത്തല്‍.
'മഹാ' കാറ്റഗറി രണ്ടിലേക്കുള്ള ചുഴലികൊടുങ്കാറ്റായി ഉയർന്നതായി മുന്നറിയിപ്പ് ഉണ്ടായിരുന്നു. കാറ്റിന്‍റെ കേന്ദ്രഭാഗത്തിന് മണിക്കൂറിൽ 175 കിലോമീറ്റർ വരെയായിരുന്നു വേഗത. മഹാ ചുഴലിക്കാറ്റ് ദിശമാറിയ ശേഷം ഇന്ത്യൻ തീരത്തേക്കുള്ള യാത്രയിൽ കാറ്റ് ദുർബലമാവുകയും ചെയ്യുമെന്നും മുന്നറിയിപ്പ് ഉണ്ടായിരുന്നു.
https://www.facebook.com/Malayalivartha



























