അതിശയിപ്പിക്കുന്ന ഭാവമാറ്റങ്ങളുമായി കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ വൈദ്യപരിശോധനയ്ക്ക് എത്തിച്ച കൂടത്തായി കൊലപാതക പാരമ്പരകളിലെ മുഖ്യ പ്രതിയായ ജോളിയാമ്മ ജോസഫ്; സൗന്ദര്യത്തിന് അമിത പ്രാധാന്യം നൽകി എപ്പോഴും മേക്കപ്പ് ചെയ്ത് ഉടുത്തൊരുങ്ങി നടന്നിരുന്ന ജോളി ആ അടവുകൾ ജയിലിലും പയറ്റുന്ന കാഴ്ച- കണ്ണാടി വച്ച്, മുടി ചീകിയൊതുക്കി, മൂടിമറച്ചിരുന്ന ഷാള്‍ എടുത്ത് മാറ്റി പഴയ പ്രതാപത്തിലേയ്ക്ക് മടങ്ങിവരുന്ന ലേഡി കില്ലർ
അതിശയിപ്പിക്കുന്ന ഭാവമാറ്റങ്ങളുമായി കൊയിലാണ്ടി താലൂക് ആശുപത്രിയില്‍ വൈദ്യപരിശോധനയ്ക്ക് എത്തിച്ച കൂടത്തായി കൊലപാതക പാരമ്പരകളിലെ മുഖ്യ പ്രതിയായ ജോളിയാമ്മ ജോസഫ്. സൗന്ദര്യത്തിന് അമിത പ്രാധാന്യം നൽകി എപ്പോഴും മേക്കപ്പ് ചെയ്ത് ഉടുത്തൊരുങ്ങി നടന്നിരുന്ന ജോളി ആ അടവുകൾ ജയിലിലും പയറ്റുന്ന കാഴ്ചയാണ് വൈദ്യപരിശോധനയ്ക്ക് എത്തിച്ചപ്പോഴും കാണാനായത്. കേസിൽ
അറസ്റ്റിലായതിന് ശേഷമുള്ള ജോളിയുടെ രൂപമാറ്റത്തിൽ കാര്യമായ വ്യത്യാസമുണ്ടായിരുന്നു. തിരിച്ചറിയാൻ പോലും പ്രയാസമായിരുന്നു. എന്നാൽ കണ്ണാടി വച്ച്, മുടി ചീകിയൊതുക്കി എന്‍ ഐ ടിയിലേക്ക് പോകുന്ന അതേ ജോളിയിലേക്ക് മടങ്ങിവരുന്ന കാഴ്ചയായിരുന്നു അത്. ഇതിന് മുമ്പ് താമരശേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ മൂടിമറച്ചിരുന്ന ഷാള്‍ എടുത്ത് മാറ്റി സന്തോഷവതിയായി കോടതി മുറിക്കുള്ളിലെ ബെഞ്ചിലിരുന്ന വനിതാ പൊലീസുമായി ഇടയ്ക്കിടയ്ക്ക് ചിരിച്ചും സന്തോഷിച്ചും നിന്ന ജോളിയിൽ നിന്ന് വ്യത്യസ്‍തമായിരുന്നു കഴിഞ്ഞ ദിവസം കണ്ട ജോളിയുടെ ഭാവമാറ്റങ്ങൾ. എന്നും ബ്യൂട്ടി പാര്‍ലറില്‍ പോയി ആളുകളെ എന്‍ഐടി അദ്ധ്യാപികയെന്ന് പറഞ്ഞ് പറ്റിച്ചിരുന്ന ജോളി പതിയെ കേസിന്റെ സാഹചര്യവുമായി അടുക്കുകയാണ്.
നിലവിൽ ആറു കൊലക്കേസുകളിലാണ് ജോളിയെ പ്രതിയായി കാണുന്നത്. ഓരോ കേസിലും പ്രത്യേകം അറസ്റ്റ് രേഖപ്പെടുത്തുകയും ചോദ്യം ചെയ്യല്‍ നടത്തുകയും ചെയ്യുന്നു. ഭര്‍ത്താവ് റോയി തോമസ്, രണ്ടാം ഭര്‍ത്താവ് ഷാജുവിന്റെ ഭാര്യ സിലി. മാത്യു തുടങ്ങിയവരുടെ കൊലപാതകത്തിലാണ് ഇപ്പോള്‍ ചോദ്യം ചെയ്യലും തെളിവെടുപ്പും നടക്കുന്നത്. ഇത് തീരുമ്പോൾ അടുത്ത കേസില്‍ പൊലീസ് കസ്റ്റഡി അപേക്ഷ നല്‍കും. അങ്ങനെ പരമാവധി ദിവസം ജോളിയെ കസ്റ്റഡിയില്‍ വയ്ക്കുകയാണ് പൊലീസ്. അതിന് വേണ്ടിയാണ് വെവ്വേറെ എഫ് ഐ ആര്‍ ചാര്‍ജ് ചെയ്തതും.
നിലവില്‍ അഞ്ചു ദിവസത്തേക്കാണു ജോളിയെ പൊലീസ് കസ്റ്റഡിയില്‍ നല്‍കിയത്. കൊയിലാണ്ടി ഗവ.താലൂക്ക് ആശുപത്രിയില്‍ വൈദ്യ പരിശോധനയ്ക്കു ശേഷം കൊയിലാണ്ടി പൊലീസ് സ്റ്റേഷന്‍ ലോക്കപ്പിലാണു ജോളിയെ ഇന്നലെ താമസിപ്പിച്ചത്. ജോളിക്കു സയനൈഡ് കൈമാറിയ എം.എസ്.മാത്യുവിന്റെ പങ്കും മറ്റാരില്‍ നിന്നെങ്കിലും സയനൈഡ് വാങ്ങിയിട്ടുണ്ടോയെന്നും അന്വേഷിക്കുന്നതോടൊപ്പം സയനൈഡിന്റെ ഉറവിടവും കണ്ടെത്തേണ്ടതുണ്ട്. ആല്‍ഫൈന്‍ വധക്കേസില്‍ എം.എസ്.മാത്യുവിനെ ഇന്ന് അറസ്റ്റ് ചെയ്യും. സിലി വധക്കേസിലെ മൂന്നാം പ്രതി പ്രജികുമാറിനെ തെളിവെടുപ്പിനായി കോടതി 3 ദിവസം പൊലീസ് കസ്റ്റഡിയില്‍ വിട്ടിട്ടുണ്ട്. മാത്യു മഞ്ചാടിയില്‍ കേസിലും കോടതി ഏര്‍പ്പെടുത്തിയ സൗജന്യ നിയമസഹായ പാനലില്‍ നിന്നുള്ള അഭിഭാഷകന്‍ തന്നെയാണു ജോളിയുടെ വക്കാലത്ത് ഏറ്റെടുത്തിരിക്കുന്നത്. ഉടനൊന്നും ജാമ്യം കിട്ടാനും സാധ്യതയില്ല.
കേസില്‍ ജോളിയുടെ രണ്ടാം ഭര്‍ത്താവ് ഷാജുവിന്റെ രഹസ്യമൊഴി ഇന്ന് രേഖപ്പെടുത്തും. ജോളിയുടെ ആദ്യഭര്‍ത്താവ് റോയ് തോമസിന്റെ കൊലപാതകവുമായി ബന്ധപ്പെട്ടാണ് ഷാജുവിന്റെ മൊഴി രേഖപ്പെടുത്തുന്നത്. കേസുമായി ബന്ധപ്പെട്ട് ഷാജിവുന്റെ ഭാര്യ സിലിയുടെ സഹോദരന്റെ മൊഴി പൊലീസ് നേരത്തെ രേഖപ്പെടുത്തിയിരുന്നു. കോഴിക്കോട് ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് ഷാജുവിന്റെ മൊഴി രേഖപ്പെടുത്തുന്നത്. റോയ് തോമസിന്റെ മരണവുമായി ബന്ധപ്പെട്ട് കോടതി ജോളിയുടെ മക്കളുടെ മൊഴിയും മുമ്പ് രേഖപ്പെടുത്തിയിരുന്നു.
https://www.facebook.com/Malayalivartha