എല്‍എച്ച്‌ബി കോച്ചുമായി പുത്തന്‍ ലുക്കില്‍ വേണാട് എക്‌സ്പ്രസ് യാത്ര തുടങ്ങി

പുത്തന്‍ ലിങ്ക് ഹോഫ്മാന്‍ ബുഷ് കോച്ചുമായി വേണാട് എക്‌സ്പ്രസ് യാത്ര തുടങ്ങി. വിമാനത്തിന്റെ ഉള്‍വശം പോലെ മനോഹരമാണ് പുതിയ വേണാട് എക്പ്രസിന്റെ ഉള്‍വശം. ലിങ്ക് ഹോഫ്മാന്‍ ബുഷ് അഥവാ എല്‍എച്ച്‌ബി കോച്ചുമായി ഏറ്റവും കുറഞ്ഞ ദൂരം ഓടുന്ന ട്രെയിന്‍ കൂടിയാണ് വേണാട് എക്‌സ്പ്രസ്. തിരുവനന്തപുരത്തിനും ഷൊര്‍ണൂരിനും ഇടയിലാണ് വേണാട് എക്‌സ്പ്രസ് ഓടുന്നത്.
ശുചിമുറിയില്‍ ആളുണ്ടോ എന്ന് അറിയുന്നതിന് വേണ്ടി വാതിലില്‍ ഇന്‍ഡിക്കേഷന്‍ സംവിധാനം, മൊബൈല്‍ ചാര്‍ജ് ചെയ്യാന്‍ സീറ്റിനരികെ പ്ലഗ് പോയിന്റ്, സെക്കന്‍ഡ് സിറ്റിംഗ് കോച്ചില്‍ ലഘുഭക്ഷണ കൗണ്ടര്‍ എന്നിവയാണ് വേണാട് എക്‌സ്പ്രസില്‍ ഒരുക്കിയിരിക്കുന്ന പുതിയ സംവിധാനങ്ങള്‍. എസി കോച്ചില്‍ ട്രെയിന്‍ എവിടെ എത്തി എന്നറിയിക്കാന്‍ വേണ്ടി എല്‍ഇഡി ബോര്‍ഡുകള്‍ വൈകാതെ സജ്ജമാക്കും. ഒരു എസി ചെയര്‍ കാര്‍, പതിനഞ്ച് സെക്കന്‍ഡ് ക്ലാസ് സിറ്റിംഗ്, മൂന്ന് ജനറല്‍ തേഡ് ക്ലാസ്, പാന്‍ട്രികാര്‍, രണ്ട് ലഗേജ് കംബ്രേക്ക് വാന്‍ എന്നീ കോച്ചുകളാണ് വേണാട് എക്‌സ്പ്രസില്‍ ഉള്ളത്. ജനറല്‍ കോച്ചില്‍ പുഷ്ബാക്ക് സീറ്റുകളാണ് ഉള്ളത്.
വിമാനത്തിന്റെ ഉള്‍വശം പോലെ മനോഹരം, ഒട്ടും ഞെരുങ്ങാതെ കാലു നീട്ടി ഇരിക്കാനുള്ള സൗകര്യം, വേണാട് എക്സ്‌പ്രസ് പുതിയ കോച്ചുകളുമായി യാത്ര തുടരുമ്ബോള്‍ സന്തോഷത്തിലാണ് യാത്രക്കാര്‍. സുരക്ഷിതത്വത്തിനും ശുചിത്വത്തിനും പ്രധാന്യം നല്‍കിയുള്ള പുത്തന്‍ കോച്ചുകള്‍ നിലവിലുള്ള കോച്ചുകളെക്കാള്‍ കൂടുതല്‍ ഇരിപ്പിടങ്ങള്‍ സജ്ജീകരിക്കാവുന്ന രീതിയിലാണ്. ഒരു സെക്കന്‍ഡ് സിറ്റിങ് കോച്ചില്‍ ലഘുഭക്ഷണ കൗണ്ടറുണ്ടാകും. അങ്ങനെ എന്തുകൊണ്ടും അടിപൊളി. മുഖമാറി തീവണ്ടി ഓടുമ്ബോള്‍ സ്ഥിര യാത്രക്കാര്‍ ആവേശത്തിലാണ്. സീറ്റുകള്‍ കുത്തിവരച്ചു നശിപ്പിക്കുന്നവരെ പിടികൂടാന്‍ സിസിടിവി ക്യാമറകള്‍ വേണെനനും ട്രെയിന്‍ സമയം പാലിക്കണമെന്നും സ്ഥിര യാത്രക്കര്‍ ആവശ്യപ്പെടുന്നു.
എസി ചെയര്‍ കോച്ചില്‍ ട്രെയിന്‍ എവിടെയെത്തിയെന്ന് അറിയിക്കുന്ന എല്‍ഇഡി ബോര്‍ഡ് വൈകാതെ സജ്ജമാകും. ഒരു എസി ചെയര്‍ കാര്‍, 15 സെക്കന്‍ഡ് ക്ലാസ് സിറ്റിങ്, 3 ജനറല്‍ സെക്കന്‍ഡ് ക്ലാസ്, പാന്‍ട്രി കാര്‍, 2 ലഗേജ് കംബ്രേക്ക് വാന്‍ കോച്ചുകളുണ്ട്. ഹെഡ് ഓണ്‍ ജനറേഷന്‍ സാങ്കേതിക വിദ്യ വഴി ട്രെയിനിലെ ഫാനുകളും ലൈറ്റുകളും പ്രവര്‍ത്തിക്കുന്നത് എന്‍ജിനില്‍നിന്നുള്ള വൈദ്യുതി ഉപയോഗിച്ചാണ്. പുഷ്ബാക് സംവിധാനമുള്ള സീറ്റുകളാണു ജനറല്‍ കോച്ചുകളിലുള്ളത്.
ഏറെ കാത്തിരിപ്പിനൊടുവിലാണു ജര്‍മന്‍ സാങ്കേതിക വിദ്യയില്‍ അധിഷ്ഠിതമായ എല്‍എച്ച്‌ബി കോച്ചുകള്‍ വേണാടിനു ലഭിച്ചത്. ശതാബ്ദി മാതൃകയില്‍ നീല നിറമുള്ള കോച്ചുകളായി വേണാടിനും. ചെയര്‍ കാര്‍ അല്ലാത്ത 3 ജനറല്‍ കോച്ചുകളും വൈകാതെ ചെയര്‍ കാറാക്കി മാറ്റും. ജര്‍മനിയിലെ അല്‍സ്റ്റോം കമ്ബനി നിര്‍മ്മിക്കുന്ന എല്‍എച്ച്‌ബി കോച്ചുകള്‍ 2000ലാണ് ആദ്യമായി, ജനശതാബ്ദി എക്സ്‌പ്രസുകള്‍ക്കു വേണ്ടി റെയില്‍വേ വാങ്ങിയത്. പിന്നീട് സാങ്കേതിക വിദ്യാ കൈമാറ്റത്തിലൂടെ കപൂര്‍ത്തലയിലെ റെയില്‍വേ കോച്ച് ഫാക്ടറിയില്‍ ഇവ നിര്‍മ്മിച്ചു തുടങ്ങി. അപകടത്തില്‍പെടുന്ന സാഹചര്യത്തില്‍ കോച്ചുകള്‍ തമ്മില്‍ തുളച്ചു കയറില്ല. കുറഞ്ഞ ഭാരമുള്ള അലുമിനിയം കോച്ചുകളായതിനാല്‍ ശബ്ദം കുറവാണ്. എല്‍എച്ച്‌ബി മണിക്കൂറില്‍ 180 കിലോമീറ്റര്‍ വരെ വേഗത്തില്‍ ഓടിക്കാമെന്നതും പ്രത്യേകതയാണ്.
യാത്രക്കാരില്‍ നിന്നു മികച്ച പ്രതികരണമാണു പുതിയ കോച്ചുകള്‍ സംബന്ധിച്ചു ലഭിക്കുന്നത്. വീതി കൂടിയ സീറ്റുകളും കാലുകള്‍ നീട്ടി വയ്ക്കാനുള്ള സ്ഥല സൗകര്യവുമാണ് പ്രധാന ആകര്‍ഷണം. പഴയ ഇടുങ്ങിയ സീറ്റുകളില്‍ തിങ്ങി ഞെരുങ്ങി യാത്ര ചെയ്തിരുന്നവര്‍ക്ക് പുതിയ കോച്ചുകള്‍ വലിയ ആശ്വാസമാണ്. പുഷ്ബാക്ക് സീറ്റുകളാണ് ജനറല്‍ കോച്ചുകളിലുള്ളത്. എസി ചെയര്‍കാറിലും മികച്ച സീറ്റുകളാണുള്ളത്. നല്ല സ്ഥല സൗകര്യവുമുണ്ട്. വേണാടിന് പുതിയ കോച്ചുകള്‍ കിട്ടിയതില്‍ ഏറെ സന്തോഷമുണ്ടെന്ന് സ്ഥിരം യാത്രക്കാര്‍ പറഞ്ഞു. എ.സി. അടുക്കളയോടു കൂടിയതാണു പുതിയ ട്രെയിന്‍.
.ഒരു വര്ഷം മുൻപ് വേണാടിന്റെ കോച്ചുകൾ മാറിയിരുന്നെങ്കിലും യാത്രക്കാരുടെ പരാതികൾ വർധിച്ചിരുന്നു യാത്രക്കാര്‍ക്കു സ്വസ്ഥമായി ഇരിക്കാന്‍ കഴിയാത്ത വിധമുള്ള സീറ്റ് സംവിധാനവും ടോയ്ലെറ്റ് സംവിധാനവുമൊക്കെയാണു യാത്രക്കാരുടെ പരാതി വര്‍ധിക്കാന്‍ കാരണമായിരുന്നു. കോച്ചുകള്‍ക്കു കുലുക്കമേറിയതും യാത്രക്കാരെ ബുദ്ധിമുട്ടിച്ചിരുന്നു. ഇതേത്തുടര്‍ന്നു യാത്രക്കാര്‍ റെയില്‍വേയ്ക്കു നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണു പുതിയ കോച്ചുകള്‍ അനുവദിച്ചത്.
https://www.facebook.com/Malayalivartha



























