പൃഥ്വിരാജിന് കുരുക്ക്; നടൻ പൃഥ്വിരാജ് പുതുതായി വാങ്ങിയ കാറിന്റെ രജിസ്ട്രേഷന്‍ സര്‍ക്കാര്‍ തടഞ്ഞു; വിലയിൽ 30 ലക്ഷം രൂപയുടെ വ്യത്യാസം കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി

1.64 കോടി രൂപയുടെ ആഡംബര കാറിന് വില 1.34 കോടി രൂപയെന്ന് കുറച്ചുകാണിച്ചാണ് റോഡ് നികുതി അടച്ചത്. എന്നാല്‍ 30 ലക്ഷം രൂപ ‘സെലിബ്രിറ്റി ഡിസ്കൗണ്ട്’ ഇനത്തിൽ വില കുറച്ചു നൽകിയതാണെന്നാണ് ഡീലര്‍ പറയുന്നത്.പക്ഷേ ഡിസ്‍കൗണ്ട് നൽകിയാലും ആഡംബര കാറുകൾക്കു യഥാർഥ വിലയുടെ 21 ശതമാനം നികുതി അടയ്ക്കണമെന്നാണ് നിയമം. അതുകൊണ്ട് ഒമ്പത് ലക്ഷത്തോളം രൂപ കൂടി അടയ്ക്കാതെ വാഹനം രജിസ്ട്രേഷൻ ചെയ്യാനാകില്ലെന്ന നിലപാടിലാണ് മോട്ടർ വാഹന വകുപ്പ്. എന്നാല്‍ ഇത് പൃഥ്വിരാജിന്റെ കുഴപ്പമല്ലെന്നും ഡീലര്‍മാരുടെ ഭാഗത്തുനിന്നു വന്ന പിഴവാണെന്നും എറണാകുളം റീജിയണല്‍ ആര്‍ടിഒ കെ.മനോജ് കുമാര്‍ പറഞ്ഞു.
"പൃഥ്വിരാജിന്റെ അറിവോടെയുള്ള കാര്യമല്ല ഇത്. ഡീലറുടെ ഭാഗത്തുനിന്ന് വന്ന വീഴ്ചയാണ്. കേരളത്തില്‍ മുഴുവന്‍ നികുതി അടയ്ക്കുന്ന വ്യക്തികളില്‍ ഒരാളാണ് പൃഥ്വിരാജ്. അദ്ദേഹത്തിന്റെ വാഹനങ്ങളെല്ലാം കേരള രജിസ്ട്രേഷനാണ്. മറ്റ് പലരും തമിഴ്നാട്ടിലും പോണ്ടിച്ചേരിയിലും പോയി രജിസ്ട്രേഷന്‍ നടത്തുമ്ബോള്‍, പൃഥ്വിരാജ് കേരളത്തില്‍ തന്നെ വാഹനം രജിസ്റ്റര്‍ ചെയ്ത് മുഴുവന്‍ നികുതിയും അടയ്ക്കാറുണ്ട്," റീജിയണല്‍ ആര്‍ടിഒ പറഞ്ഞു.
1.64 കോടി രൂപ വിലവരുന്ന കാറിൽ 30 ലക്ഷം രൂപയുടെ കുറവാണ് കാണിച്ചിരിക്കുന്നത്. മുഴുവൻ തുകയുടെ നികുതി അടച്ചാലേ രജിസ്ട്രെഷൻ നടത്തൂ എന്ന നിലപാടിലാണ് മോട്ടോർ വാഹന വകുപ്പ്. അങ്ങനെയെങ്കിലും പൃഥ്വിരാജ് ഒമ്പത് ലക്ഷം കൂടി നികുതി അടയ്ക്കേണ്ടിവരും.
https://www.facebook.com/Malayalivartha



























