വിനായകനെ അഴിയെണ്ണിക്കും; നടൻ വിനായകനെതിരെയുള്ള പരാതിയിൽ ഒത്തുതീർപ്പിനില്ലെന്നു വ്യക്തമാക്കി പരാതിക്കാരിയായ യുവതി

നടൻ വിനായകനെതിരെയുള്ള പരാതിയിൽ ഒത്തുതീർപ്പിനില്ലെന്നു വ്യക്തമാക്കി പരാതിക്കാരിയായ യുവതി. പരാതിയെ നിയമപരമായി നേരിടാനാണ് യുവതിയുടെ തീരുമാനം. സാമൂഹികമാധ്യമങ്ങളിൽ കൂടി ഒരുകൂട്ടം ആൾക്കാർ തന്നെ അപമാനിച്ചു വെന്നും യുവതി വ്യക്തമാക്കി . കേസിന്റെ വിചാരണക്ക് മുമ്പുതന്നെ കേസ് അഭിഭാഷകൻ മുഖേന ഒത്തുതീർപ്പാക്കാനുള്ള ശ്രമങ്ങൾ നടക്കുന്നതായും ചില റിപ്പോർട്ടുകളുണ്ട്. ഈ റിപ്പോർട്ടുകൾ തള്ളിക്കളഞ്ഞുകൊണ്ടാണ് യുവതി ഇപ്പോൾ രംഗത് വന്നിരിക്കുന്നത്.
സ്ത്രീത്വത്തെ അപമാനിക്കും വിധം ഫോണില്‍ സംസാരിച്ചെന്ന നടന്‍ വിനായകനെതിരായ യുവതിയുടെ പരാതിയില്‍ അന്വേഷണം പൂർത്തിയാക്കി കോടതിയില്‍ കുറ്റപത്രം സമർപ്പിച്ചപ്പോൾ നടന്‍ തെറ്റ് സമ്മതിച്ചതായി വ്യക്തമാക്കുന്നുണ്ട്. ദളിത് ആക്ടിവിസ്റ്റിന്റെ പരാതിയിലാണ് പോലീസ് കൽപ്പറ്റ സിജെഎം കോടതിയിൽ കുറ്റപത്രം സമർപ്പിച്ചിട്ടുള്ളത്. ഇതോടെ ഒരു വർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റങ്ങളാണ് നടനെതിരെ ചുമത്തിയിട്ടുള്ളത്. ഇതോടെ കേസിന്‍റെ വിചാരണ വൈകാതെ ആരംഭിക്കും.
ഒരു പരിപാടിയിൽ പങ്കെടുക്കാൻ ഫോണിൽ വിളിച്ച യുവതിയോട് അശ്ലീല ചുവയോട വിനായകൻ സംസാരിച്ചതായാണ് പരാതി. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 506, 294 ബി, കെപിഎ 120 എന്നീ വകുപ്പുകളാണ് വിനായകനെതിരെ ചുമത്തിയിട്ടുള്ളത്. കേസുമായി ബന്ധപ്പെട്ട് നേരത്തെ കൽപ്പറ്റ പോലീസ് വിനായകന്റെ അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു. സ്റ്റേഷനിലെത്തി വിനായകൻ ജാമ്യമെടുത്തതോടെയാണ് പോലീസ് നടനെ വിട്ടയച്ചത്. കേസിലെ പരാതിക്കാരിയെ വിളിക്കുകയോ ഭീഷണിപ്പെടുത്തുകോ ചെയ്യരുതെന്ന ഉപാധിയോടെയാണ് ജാമ്യം അനുവദിച്ചത്. ജൂൺ 20നാണ് അറസ്റ്റ് രേഖപ്പെടുത്തി വിനായകനെ വിട്ടയച്ചത്.
അശ്ലീലച്ചുവയോടെ സംസാരിച്ചുവെന്ന് പറയുന്ന ഫോൺ സംഭാഷണത്തിന്റെ റെക്കോർഡും യുവതി പോലീസിന് മുമ്പാകെ ഹാജരാക്കിയിട്ടുണ്ട്. യുവതി ഹാജരാക്കിയ ഫോൺ രേഖയിലെ ശബ്ദം തന്റേതാണെന്ന് അന്വേഷണ സംഘത്തിന് മുമ്പാകെ വിനായകൻ നേരത്തെ സമ്മതിച്ചിരുന്നു. കഴിഞ്ഞ ഏപ്രിലിൽ വയനാട്ടിൽ സംഘടിപ്പിച്ച പരിപാടിയലേക്ക് അതിഥിതിയായി ക്ഷണിക്കാൻ വിളിച്ചപ്പോഴായിരുന്നു സംഭവമെന്നാണ് യുവതി പരാതിയിൽ ചൂണ്ടിക്കാണിച്ചത്. നാല് മാസത്തോളം നീണ്ട അന്വേഷണത്തിന് ശേഷമാണ് പോലീസ് കുറ്റപത്രം സമർപ്പിച്ചിട്ടുള്ളത്.
ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് തൊട്ടു പിന്നാലെ വിനായകന്‍ നടത്തിയ അഭിപ്രായ പ്രകടനത്തെ വിമര്‍ശിച്ച് നടനെതിരെ തൊടുത്ത കടുത്ത വംശീയ ആക്രമണങ്ങൾ നടന്നിരുന്നു. താനൊരു ഇടതുപക്ഷ സഹയാത്രികനാണ്. അതുകൊണ്ട് തന്നെ തെരഞ്ഞെടുപ്പ് ഫലം തന്നെ ഞെട്ടിച്ചു. എന്താണ് സംഭവിച്ചതെന്ന് ജനം ചിന്തിക്കേണ്ടിയിരിക്കുന്നു. ഇടതുപക്ഷത്തിന്റെ തകര്‍ച്ച ആശങ്കപ്പെടുത്തുന്നതാണ്. ബി.ജെ.പി മുന്നോട്ട് വെക്കുന്ന രാഷ്ട്രീയം കേരളത്തിലെ ജനത തള്ളിക്കളഞ്ഞതില്‍ സന്തോഷമുണ്ടെന്നും വിനായകന്‍ പറഞ്ഞു. തനിക്ക് വ്യക്തമായ രാഷ്ട്രീയ നിലപാടുകള്‍ ഉണ്ടെന്നും എന്നാല്‍ രാഷ്ട്രീയം തൊഴിലാക്കാനില്ലെന്നും വിനായകന്‍ അഭിമുഖത്തില്‍ പറഞ്ഞിരുന്നു. വിനായകന് പിന്തുണയുമായി നിരവധി പേര്‍ സാമൂഹിക മാധ്യമങ്ങളില്‍ രംഗത്ത് വന്നിരുന്നു.
https://www.facebook.com/Malayalivartha



























