അയോധ്യയിലെ വിശ്വാസം ശബരിമലയെ തുണയ്ക്കുമോ; വിശ്വാസത്തിന്റെ പേരിൽ അയോദധ്യയിൽ ക്ഷേത്രം നിർമ്മിക്കാൻ അനുമതി നൽകിയ സുപ്രീം കോടതി അടുത്ത ദിവസങ്ങളിൽ വരുന്ന ശബരിമല പുന:പരിശോധനാ ഹർജിയെയും സ്വാധീനിക്കുമോ? കേരളം കാത്തിരിക്കുന്ന ചോദ്യത്തിന് ദിവസങ്ങൾക്കകം മറുപടി അറിയാം

വിശ്വാസത്തിന്റെ പേരിൽ അയോദധ്യയിൽ ക്ഷേത്രം നിർമ്മിക്കാൻ അനുമതി നൽകിയ സുപ്രീം കോടതി അടുത്ത ദിവസങ്ങളിൽ വരുന്ന ശബരിമല പുന:പരിശോധനാ ഹർജിയെയും സ്വാധീനിക്കുമോ? കേരളം കാത്തിരിക്കുന്ന ചോദ്യത്തിന് ദിവസങ്ങൾക്കകം മറുപടി അറിയാം.
ശബരിമലയിലും സമാന സാഹചര്യമാണ് നിലവിലുള്ളത്. യുവതികൾക്ക് ക്ഷേത്ര പ്രവേശനം നിയമപ്രകാരം നിഷേധിക്കാനാവില്ല. അത് മൗലികാവകാശമാണ്. രാജ്യത്ത് സ്ത്രീകൾക്കും യുവതികൾക്കും പുരുഷൻമാർക്കും പലതരം നിയമങ്ങൾ നിലവിലില്ല. ഇന്ത്യൻ ഭരണഘടനയിലെ ആർട്ടിക്കിൾ 21 തുല്യമായി ജീവിക്കാനുള്ള അവകാശം പ്രദാനം ചെയ്യുന്നു. ഭരണഘടനാനുസ്യതമായി യുവതികൾക്ക് ശബരിമലയിൽ പ്രവേശിക്കാനാകും.
എന്നാൽ ശബരിമലയിൽ യുവതികളെ പ്രവേശിപ്പിക്കരുത് എന്നത് വർഷങ്ങളായുള്ള വിശ്വാസമാണ്. വർഷങ്ങൾക്ക് മുമ്പ് മലയിൽ സ്ത്രീകൾ കയറിയിട്ടുണ്ടെന്ന് പറയപ്പെടുന്നുണ്ട്. ക്ഷേത്രത്തിലെ തന്ത്രി തന്നെ യുവതികളെ കയറ്റിയിരുന്നു എന്നും പറയപ്പെടുന്നുണ്ട്. ഇതെല്ലാം കേട്ടുകേഴവി മാത്രമാണ്. യാതൊരു സ്ഥിതീകരണവും ലഭിച്ചിട്ടില്ല. പണ്ട് ക്ഷേത്രത്തിൽ തിരക്കില്ലാതിരുന്ന കാലത്ത് ഉയർന്ന ഉദ്യോഗസ്ഥർ അവരുടെ ഭാര്യമാരെ ശബരിമലയിൽ കയറ്റിയിരുന്നു എന്നാണ് സ്ഥിതീകരിക്കാത്ത വിവരം. ഏതായാലും വർഷങ്ങളായി യുവതികൾ പ്രവേശിക്കുന്നില്ല. എന്തായാലും എല്ലാം ഒരു വിശ്വാസം മാത്രമാണ്.
ദീപക് മിശ്ര ചീഫ് ജസ്റ്റിസായിരുന്ന കാലത്ത് വിശ്വാസത്തിനല്ല ശബരിമലയിൽ പ്രധാന്യം നൽകിയത്. പകരം ഭരണഘടനക്കാണ് മുന്തിയ പ്രാധാന്യം നൽകിയത്. ജസ്റ്റിസ് രഞ്ജൻ ഗൊഗോയിയുടെ ബഞ്ച് എന്തു നിലപാട് എടുക്കുമെന്നാണ് അറിയേണ്ടത്. അയോധ്യയിൽ വിശ്വാസത്തിന് പ്രാധാന്യം നൽകിയതു കൊണ്ടാണ് ശബരിമലയിലും അത്തരമൊരു ശൈലി പിന്തുടരുമോ എന്ന ചർച്ചക്ക് കാരണം. ശബരിമലയിൽ യുവതീ പ്രവേശനം നിഷേധിച്ചാൽ അത് ഇടതു സർക്കാരിന് വിനയായി തീരും. സി പി എമ്മിന്റെ നേതൃത്വത്തിൽ നടന്ന വനിതാ മതിലിന്റെ പിറ്റേന്ന് സർക്കാർ തന്നെ മുൻകൈയെടുത്ത് ശബരിമലയിൽ യുവതികളെ പ്രവേശിപ്പിച്ചതായി ആക്ഷേപം ഉയർന്നിരുന്നു. എൻ എൻ എസുമായി സർക്കാർ ഉടക്കിയതും ഇതിന്റെ പേരിലാണ്.
ശബരിമലയുമായി ബന്ധപ്പെട്ട് ഒരു കൂട്ടം പുന:പരിശോധനാ ഹർജികളാണ് സുപ്രീം കോടതിയുടെ മുന്നിലുള്ളത്. മുമ്പ് സുപ്രീം കോടതി പാസാക്കിയ ഉത്തരവ് ഏകകണ്ഠമായിരുന്നില്ല. അതും വിധി പുന:പരിശോധിക്കാനുള്ള സാധ്യത വർധിപ്പിക്കുന്നുണ്ട്. ഏതാനും മണിക്കൂറുകൾ മാത്രമാണ് കേരളം കാത്തിരിക്കുന്ന ആ വിധിക്കുള്ളത്.
അയോധ്യയിൽ ശ്രീരാമൻ ജനിച്ചു എന്നത് ഒരു വിശ്വാസം മാത്രമാണ്. അതിന് സ്ഥിതീകരണമില്ല.അതു കൊണ്ടു തന്നെ വിശ്വാസമാണ് അയോധ്യയിൽ ജയിച്ചത്.
https://www.facebook.com/Malayalivartha



























