Widgets Magazine
27
Apr / 2024
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇപി ജയരാജനെ ഉടന്‍ പുറത്താക്കും:- പിണറായി കലിച്ചു...


ഒമാനിൽ വാഹനാപകടത്തില്‍ രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്‌സുമാര്‍ മരിച്ചു...


സംസ്ഥാനം ചുട്ടുപൊള്ളുമെന്ന് ദുരന്ത നിവാരണ അതോറിട്ടി മുന്നറിയിപ്പ്:- പല ഇടങ്ങളിലായി വോട്ടർമാർ കുഴഞ്ഞ് വീണു മരിച്ചു...


ശോഭ സുരേന്ദ്രന്റെ ആരോപണം കലാശക്കൊട്ടിനു ശേഷം വീണ ബോംബായി...ഈ അപ്രതീക്ഷിത വെളിപ്പെടുത്തൽ പാർട്ടിക്കുള്ളിൽ പൊട്ടിത്തെറിയുണ്ടാക്കി...തീരുമാനം ഉടൻ...


194 സ്ഥാനാർഥികളുടെ വിധി, ഇന്ന്...ചങ്കിടിപ്പോടെ സ്ഥാനാർത്ഥികൾ...രണ്ടാം ഘട്ടത്തിൽ ഒറ്റഘട്ടമായി വോട്ടെടുപ്പ് പൂർത്തിയാക്കുന്ന ഏക സംസ്ഥാനമാണ് കേരളം...വോട്ടെണ്ണൽ ജൂൺ നാലിന്...

അറിയണം വെറും ശേഷനല്ല... മുന്‍ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ടി. എന്‍. ശേഷന്‍ അന്തരിച്ചപ്പോള്‍ നഷ്ടമായത് രാഷ്ട്രീയ അതികായരെ നിലയ്ക്ക് നിര്‍ത്തിയ ഉദ്യോഗസ്ഥനെ; പലപ്പോഴും ഒതുക്കാന്‍ നോക്കിയ ശേഷന്‍ വെള്ളിടിപോലെ തിരിച്ചെത്തിയത് കാലത്തിന്റെ നിശ്ചയം

11 NOVEMBER 2019 10:48 AM IST
മലയാളി വാര്‍ത്ത

More Stories...

ദല്ലാള്‍ നന്ദകുമാര്‍ തുടങ്ങിവച്ചത്... കേരളത്തിന്റെ ചുമതലയുള്ള ബി ജെ പി നേതാവ് പ്രകാശ് ജാവ്‌ദേക്കറുമായി കൂട്ടിക്കാഴ്ച നടത്തിയെന്ന എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്റെ വെളിപ്പെടുത്തലിന്റെ ഞെട്ടല്‍ മാറാതെ സിപിഎം; ഇപിക്കെതിരെ നടപടിക്ക് സാധ്യത?

ഒട്ടുമേ പ്രതീക്ഷിച്ചില്ല... പഞ്ചാബിനെതിരെ 261 എന്ന വമ്പന്‍ സ്‌കോര്‍ ഉയര്‍ത്തിയിട്ടും കൊല്‍ക്കത്തയ്ക്കു രക്ഷയില്ല; പതറാതെ വമ്പന്‍ സ്‌കോര്‍ പിന്തുടര്‍ന്ന് വിജയിച്ച് പഞ്ചാബ്; നഷ്ടമായത് 2 വിക്കറ്റുകള്‍ മാത്രം ഈഡന്‍ ഗാര്‍ഡന്‍സില്‍ പറന്നത് 42 സിക്‌സുകള്‍

അത്യാവശ്യങ്ങൾക്ക് മാത്രം പുറത്തിറങ്ങുക. പുറത്തിറങ്ങുമ്പോൾ നിർബന്ധമായും കുടയും പാദരക്ഷയും ഉപയോഗിക്കുക; പകൽ സമയത്ത് പുറത്തിറങ്ങുന്നത് പരമാവധി ഒഴിവാക്കുക; കൊല്ലം, തൃശൂർ, പാലക്കാട് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഉഷ്ണതരംഗ മുന്നറിയിപ്പ്

കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്തും, തെക്കൻ തമിഴ്‌നാട്, വടക്കൻ തമിഴ്‌നാട് തീരങ്ങളിൽ തീരപ്രദേശത്തിന്റെ താഴ്ന്ന പ്രദേശങ്ങളിലും ഉയർന്ന തിരമാലയുണ്ടാകും; കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്

പോക്സോ കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു; കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു

ഇന്ത്യന്‍ തിരഞ്ഞെടുപ്പു രംഗത്തെ ശുദ്ധീകരിക്കുകയും അടിമുടി പരിഷ്‌കരിക്കുകയും അതുവഴി ജനങ്ങളുടെ കയ്യടി നേടുകയും ചെയ്ത മുന്‍ മുഖ്യ തിരഞ്ഞെടുപ്പു കമ്മിഷണര്‍ ടി.എന്‍. ശേഷന്‍ വിടവാങ്ങുമ്പോള്‍ ജ്വലിക്കുന്ന ഓര്‍മ്മകളാണ് ഓരോ ഭാരതീയനുമുള്ളത്. പാലക്കാട് തിരുനെല്ലായി ഗ്രാമത്തില്‍ ജനിച്ച ടി.എന്‍. ശേഷന്‍ ഭാരതത്തിന്റെ തിലകമായി മാറിയ ചരിത്രമാണ് ജന്മനാടിന്റെ ഓര്‍മയിലുള്ളത്. ഗ്രാമത്തില്‍നിന്ന് കോളേജിലേക്ക് സൈക്കിളിലുള്ള യാത്രയെപ്പറ്റി അദ്ദേഹം പലപ്പോഴും പറയാറുണ്ടായിരുന്നു. അതിനുകാരണം സൈക്കിളിനു പിന്നിലിരുത്തിയയാള്‍ മെട്രോമാനെന്ന് പ്രശസ്തനായ ഇ. ശ്രീധരനായിരുന്നു.

ശ്രീധരനെക്കൂടാതെയുള്ള മറ്റൊരു സുഹൃത്ത് എം.എന്‍. വിജയനാണ്. പഠനംകഴിഞ്ഞ് കേരള സര്‍വകലാശാലയിലെ ആദ്യ വൈസ് ചാന്‍സലറായിരുന്ന ആര്‍.എസ്. കൃഷ്ണന്റെ മകള്‍ ജയയെ വിവാഹം കഴിച്ചശേഷം അദ്ദേഹത്തിന്റെ തട്ടകം ഡല്‍ഹിയിലേക്കു മാറ്റി. ഇന്ദ്രപ്രസ്ഥത്തിലെത്തിയപ്പോഴും അദ്ദേഹം പാലക്കാടിനെ നെഞ്ചേറ്റിയിരുന്നു.

ഒരിക്കല്‍ തിരുവോണത്തിന് രാജീവ് ഗാന്ധിക്കും കുടുംബത്തിനും പാലക്കാടിന്റെ തനതുരുചിയുള്ള ഭക്ഷണം ശേഷനും ഭാര്യയും വിളമ്പിയിരുന്നു. പാലക്കാടന്‍ സാമ്പാറിന്റെ മണവും രുചിയും രാജീവിനു പ്രിയങ്കരമായിരുന്നുവെന്ന് ശേഷന്‍ ഒരിക്കല്‍ സ്മരിച്ചു. കല്പാത്തിത്തേരും കര്‍ണാടക സംഗീതവും ശേഷന്റെ ജീവിതസാധനയായിരുന്നു. കല്പാത്തിയെ എന്നും മനസ്സിനോടു ചേര്‍ത്തുനിര്‍ത്തിയ ശേഷന്‍ ജീവിതത്തോടു വിടപറയുന്നതും കല്പാത്തിയുടെ തേരുനാളുകളില്‍ തന്നെയായത് യാദൃച്ഛികമായി.

ഔദ്യോഗികസ്ഥാനത്തെത്തി ആദ്യദിനംമുതല്‍ കര്‍ക്കശനിലപാടുകള്‍ കൈക്കൊണ്ടിരുന്ന ടി.എന്‍. ശേഷന് ഒരുദിവസംതന്നെ മൂന്ന് സ്ഥലംമാറ്റങ്ങള്‍ ലഭിച്ച അവസ്ഥവരെയുണ്ടായി. ഈ കര്‍ക്കശനിലപാടാണ് അദ്ദേഹത്തിന് അള്‍സേഷന്‍ എന്ന ഇരട്ടപ്പേര് ചാര്‍ത്തിക്കൊടുക്കാനിടയാക്കിയത്.

ദിണ്ഡിഗലിലെ സബ്കളക്ടറായാണ് അദ്ദേഹം ഔദ്യോഗികജീവിതം ആരംഭിച്ചത്. തുടക്കംമുതേല ആദര്‍ശങ്ങളില്‍നിന്നു വ്യതിചലിക്കാതെ കര്‍മനിരതനായ ശേഷന്‍ പല മന്ത്രിമാരുടെയും അപ്രീതിക്കു പാത്രമായി. ഇതിനിടെ വിവാഹിതനായ അദ്ദേഹം ഭാര്യയുമൊത്ത് രണ്ടുവര്‍ഷത്തോളം അമേരിക്കയില്‍ താമസിച്ചു.

അമേരിക്കയില്‍നിന്നു തിരിച്ചുവന്ന അദ്ദേഹം കേന്ദ്രസര്‍ക്കാരിന്റെ പല ഉയര്‍ന്ന പദവികളും വഹിച്ചു. തമിഴ്‌നാട്ടില്‍ തിരിച്ചു നിയമിക്കപ്പെട്ട അദ്ദേഹം വ്യവസായത്തിന്റെയും കൃഷിയുടെയും സെക്രട്ടറിയായി. തമിഴ്‌നാട് മുഖ്യമന്ത്രിയുമായി വഴക്കിട്ട് രാജിവെച്ച അദ്ദേഹം ദില്ലിയില്‍ തിരിച്ചെത്തി.

രാജീവ് ഗാന്ധി മന്ത്രിസഭയുടെ കാലത്ത് പ്രതിരോധമന്ത്രാലയത്തിന്റെ സെക്രട്ടറി, ആഭ്യന്തരസുരക്ഷാ സെക്രട്ടറി, ഇന്ത്യന്‍ കാബിനറ്റ് സെക്രട്ടറി തുടങ്ങിയ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്. ചന്ദ്രശേഖര്‍ സര്‍ക്കാരിന്റെ കാലത്ത് 1990 ഡിസംബര്‍ 12നാണ് ശേഷന്‍ മുഖ്യ തിരഞ്ഞെടുപ്പു കമ്മിഷണറായത്. അതുവരെ ആസൂത്രണ കമ്മിഷനിലെ അപ്രധാന തസ്തികയിലായിരുന്നു. പുതിയ പദവിയിലിരുന്ന് അദ്ദേഹം തിരഞ്ഞെടുപ്പു കമ്മിഷന്റെ കരുത്തും ശേഷിയും രാജ്യത്തിനു കാട്ടിക്കൊടുത്തു. ഭരണഘടനയില്‍ പറഞ്ഞിരിക്കുന്ന തിരഞ്ഞെടുപ്പു കമ്മിഷന്‍ എന്തെന്ന് ജനം അറിഞ്ഞു.

തിരഞ്ഞെടുപ്പുകാലത്തെ ചുമരെഴുത്തുകള്‍ക്ക് ശേഷന്‍ കര്‍ശന നിയന്ത്രണം കൊണ്ടുവന്നു. അനുവദിക്കപ്പെട്ടതിലുമേറെ തുക പ്രചാരണത്തിന് സ്ഥാനാര്‍ഥികള്‍ ചെലവാക്കുന്നതും നിയന്ത്രിച്ചു. വോട്ടര്‍മാര്‍ക്കു തിരിച്ചറിയല്‍ കാര്‍ഡ് എന്ന ആശയം കൊണ്ടുവന്നതും അതിന്റെ നടപടിക്രമങ്ങള്‍ തുടങ്ങിവെച്ചതും അദ്ദേഹമായിരുന്നു.

ശേഷനെ നിയന്ത്രിക്കാന്‍ ഭരണഘടനാഭേദഗതി കൊണ്ടുവരാന്‍പോലും നരസിംഹ റാവു സര്‍ക്കാര്‍ നിര്‍ബന്ധിതമായി. 1996 ഡിസംബര്‍ 11ന് അദ്ദേഹം പദവി ഒഴിയുമ്പോള്‍, രാജ്യമൊട്ടുക്കും വോട്ടര്‍മാര്‍ക്കു തിരിച്ചറിയല്‍ കാര്‍ഡ് വിതരണം തുടങ്ങിയിരുന്നു.

ആസൂത്രണ കമ്മിഷനിലെ അപ്രധാനമായൊരു തസ്തികയിലിരിക്കെ 1990ല്‍ ചന്ദ്രശേഖര്‍ സര്‍ക്കാറിന്റെ കാലത്താണ് ശേഷന്‍ മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണര്‍ പദവിയിലെത്തുന്നത്. സുഹൃത്തും അന്നത്തെ നിയമമന്ത്രിയുമായ സുബ്രഹ്മണ്യന്‍ സ്വാമിയായിരുന്നു വഴിയൊരുക്കിയത്.

രാജീവ്ഗാന്ധിയുടെ അടുപ്പക്കാരനായതിനാല്‍ വി.പി.സിങ് സര്‍ക്കാര്‍ നല്‍കിയ ശിക്ഷയായാണ് അത്രയുംകാലം അപ്രധാനമായ തസ്തികയിലിരുത്താന്‍ അദ്ദേഹത്തെ നിര്‍ബന്ധിതനാക്കിയത്.

രാജീവ് ഗാന്ധിയുടെ മരണശേഷം നടന്ന 1991ലെ പൊതുതിരഞ്ഞെടുപ്പാണ് മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണറെന്ന നിലയില്‍ വിശ്വരൂപം കാട്ടാന്‍ അദ്ദേഹത്തിന് അവസരമൊരുക്കിയത്. ചുമരെഴുത്തുകള്‍ കര്‍ശനമായി തടയുകയാണ് ആദ്യം ചെയ്തത്. പ്രചാരണത്തിനായി അനുവദിക്കപ്പെട്ടതിലും കൂടുതല്‍ തുക സ്ഥാനാര്‍ഥികള്‍ ചെലവാക്കുന്നുണ്ടോ എന്നു പരിശോധിക്കാന്‍ അദ്ദേഹം ഓരോ മണ്ഡലങ്ങളിലേക്കും നിരീക്ഷകരെ അയച്ചു. ബാഡ്ജ് മുതല്‍ തിരഞ്ഞെടുപ്പു വാഹനത്തിലുപയോഗിച്ച പെട്രോളിനു ചെലവിട്ട കണക്കുവരെ സ്ഥാനാര്‍ഥികള്‍ സൂക്ഷിക്കേണ്ടി വന്നു. ചെലവു സമര്‍പ്പിക്കാത്ത 1488 സ്ഥാനാര്‍ഥികളെ മൂന്നുവര്‍ഷത്തേക്കു മത്സരിക്കുന്നതില്‍നിന്നു വിലക്കി.

മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണറായ ആറുവര്‍ഷം തെറ്റായ സ്വത്തുവിവരം നല്‍കിയതിന് നാല്‍പ്പതിനായിരത്തിലധികം സ്ഥാനാര്‍ഥികള്‍ക്കെതിരേ ശേഷന്‍ കേസെടുത്തു. 14,000 പേരെ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍നിന്ന് അയോഗ്യരാക്കി.

പത്തുമണിക്ക് അവസാനിപ്പിക്കാത്ത തിരഞ്ഞെടുപ്പ് യോഗങ്ങള്‍ പോലീസിന്റെ സഹായത്തോടെ പിരിച്ചുവിട്ടു. 1992ല്‍ മുഴുവന്‍ വോട്ടര്‍മാര്‍ക്കും തിരിച്ചറിയല്‍ കാര്‍ഡ് വിതരണം ചെയ്യാനുള്ള നടപടികള്‍ തുടങ്ങിയതും അദ്ദേഹമാണ്.

തനിക്ക് ഉന്നതപദവി നല്‍കിയ സുബ്രഹ്മണ്യന്‍ സ്വാമിയെപ്പോലും വിമര്‍ശിക്കാന്‍ അദ്ദേഹം മടിച്ചില്ല. ആരെയും കൂസാത്ത പ്രകൃതം കൊണ്ടുതന്നെ ഒരുപാട് ശത്രുക്കളെ അദ്ദേഹം സമ്പാദിച്ചു. എങ്കിലും ജനങ്ങളുടെ ആരാധനാപാത്രമായിരുന്നു ശേഷന്‍.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ദല്ലാള്‍ നന്ദകുമാര്‍ തുടങ്ങിവച്ചത്... കേരളത്തിന്റെ ചുമതലയുള്ള ബി ജെ പി നേതാവ് പ്രകാശ് ജാവ്‌ദേക്കറുമായി കൂട്ടിക്കാഴ്ച നടത്തിയെന്ന എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്റെ വെളിപ്പെടുത്തലിന്റെ ഞെട്ടല്‍ മാറാതെ  (24 minutes ago)

ഒട്ടുമേ പ്രതീക്ഷിച്ചില്ല... പഞ്ചാബിനെതിരെ 261 എന്ന വമ്പന്‍ സ്‌കോര്‍ ഉയര്‍ത്തിയിട്ടും കൊല്‍ക്കത്തയ്ക്കു രക്ഷയില്ല; പതറാതെ വമ്പന്‍ സ്‌കോര്‍ പിന്തുടര്‍ന്ന് വിജയിച്ച് പഞ്ചാബ്; നഷ്ടമായത് 2 വിക്കറ്റുകള്‍ മാ  (38 minutes ago)

അത്യാവശ്യങ്ങൾക്ക് മാത്രം പുറത്തിറങ്ങുക. പുറത്തിറങ്ങുമ്പോൾ നിർബന്ധമായും കുടയും പാദരക്ഷയും ഉപയോഗിക്കുക; പകൽ സമയത്ത് പുറത്തിറങ്ങുന്നത് പരമാവധി ഒഴിവാക്കുക; കൊല്ലം, തൃശൂർ, പാലക്കാട് ജില്ലകളിൽ കേന്ദ്ര കാ  (47 minutes ago)

ദേശീയ ജനാധിപത്യ സഖ്യത്തിൻ്റെ സ്ഥാനാർത്ഥികൾക്ക് വോട്ട് ചെയ്ത എല്ലാ ജനാധിപത്യ വിശ്വാസികൾക്കും അദ്ദേഹം നന്ദി; ജനാധിപത്യത്തിൻ്റെ മഹോത്സവത്തിൽ പങ്കാളികളായി സമ്മതിദാന അവകാശം വിനിയോഗിച്ച എല്ലാവർക്കും അഭിനന്  (53 minutes ago)

വോട്ടിംഗ് യന്ത്രങ്ങൾക്ക് തകരാർ കണ്ടെത്തിയ ബൂത്തുകളിൽ പോളിംഗ് സമയം ദീർഘിപ്പിച്ച് നൽകിയില്ല; സമീപ കാലത്തെങ്ങും ഇത്രയും മോശപ്പെട്ട രീതിയിൽ തിരഞ്ഞെടുപ്പ് ക്രമീകരണങ്ങൾ ഉണ്ടായിട്ടില്ല; സ്വതന്ത്രവും നീതിയുക്  (56 minutes ago)

കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്തും, തെക്കൻ തമിഴ്‌നാട്, വടക്കൻ തമിഴ്‌നാട് തീരങ്ങളിൽ തീരപ്രദേശത്തിന്റെ താഴ്ന്ന പ്രദേശങ്ങളിലും ഉയർന്ന തിരമാലയുണ്ടാകും; കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് മുന്  (1 hour ago)

പോക്സോ കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു; കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു  (1 hour ago)

യുവാവിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മൂന്നുപേർ അറസ്റ്റിൽ; കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു  (1 hour ago)

കോട്ടയം കുറവിലങ്ങാട് ആദ്യമണിക്കൂറിൽ വോട്ടിഗ് മന്ദഗതിയിൽ തുടങ്ങി രണ്ടാം മണിക്കൂറിലേക്ക് എത്തിയപ്പോൾ ബൂത്തുകളിൽ നീണ്ട ക്യൂ ഉണ്ടായി; പലയിടത്തും മെഷീൻ പണിമുടക്കി  (1 hour ago)

സുഹൃത്തിന്റെ മാല കവർന്ന കേസിൽ യുവാവ് അറസ്റ്റിൽ; കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു  (1 hour ago)

ഏറ്റവും കൂടുതൽ പോളിങ് വൈക്കം നിയമസഭ മണ്ഡലത്തിൽ; ഏറ്റവും കുറവ് പോളിങ് കടുത്തുരുത്തി നിയമസഭ മണ്ഡലത്തിൽ;കോട്ടയം ലോക്‌സഭ മണ്ഡലത്തിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പിൽ 65.59 ശതമാനം പോളിങ്ങ്  (1 hour ago)

മലയിന്‍കീഴില്‍ ബൂത്തിന് സമീപം 51,000 രൂപ ഉപേക്ഷിച്ച നിലയില്‍  (9 hours ago)

പത്തനംതിട്ടയില്‍ അനില്‍ ആന്റണി വിജയം ഉറപ്പിച്ചെന്ന് പി സി ജോര്‍ജ്; 2029ല്‍ ബിജെപി ഒറ്റയ്ക്ക് കേരളം ഭരിക്കും  (9 hours ago)

വോട്ടെടുപ്പ് പൂര്‍ണം... തിരുവനന്തപുരം ജില്ലയില്‍ ഭേദപ്പെട്ട പോളിംഗ്  (9 hours ago)

ഷിക്കാഗോ നഗരത്തില്‍ ചുറ്റിക്കറങ്ങുന്ന റിമി ടോമിയുടെ ചിത്രങ്ങള്‍ വൈറല്‍  (9 hours ago)

Malayali Vartha Recommends