വീണ്ടും നാക്കുപിഴ ; നവംബർ പതിനാലിന് ശിശുദിനത്തിൽ നെഹ്രുവിനു ആദരാഞ്ജലി അർപ്പിച്ച് മന്ത്രി എം എം മണി
സംസാര ശൈലിയും പ്രയോഗങ്ങളും കൊണ്ട് എന്നും വിവാദ നായകൻ ആകാറുള്ള വ്യക്തിയാണ് എം എം മണി. ഇപ്പോഴിതാ നവംബർ പതിനാലിന് ശിശുദിനത്തിൽ നെഹ്‌റു അനുസ്‌മരണത്തിനിടെ വീണ്ടും നാക്കുപിഴ മണിയെ കുടുക്കിയിരിക്കുന്നു. കട്ടപ്പനയില്‍ അഖിലേന്ത്യാ സഹകരണ വാരാഘോഷത്തിന്റെ സംസഥാന ഉദ്ഘാടന ചടങ്ങിലാണ് മന്ത്രിക്ക് നാക്കുപിഴച്ചത്.നെഹ്‌റു അന്തരിച്ച ഇന്ന് അതൊരു സുദിനമാണെന്നും മന്ത്രി പ്രസംഗത്തില്‍ പറഞ്ഞു.
തന്റെ സംസാര ശൈലിയും അബദ്ധ പരാമർശങ്ങളു കൊണ്ട് മണി പിടിക്കാത്ത പൊല്ലാപ്പുകൾ ഇല്ല.വൺ ടു ത്രീ’ പരാമർശത്തിലൂടെ പുലിവാലുപിടിച്ച എം.എം. മണി മന്ത്രിയായപ്പോൾ സിപിഎമ്മിൽപോലും പലരും മുഖംചുളിമുഖംചുളിച്ചിരുന്നു. വിഎസിന്റെ കാലത്ത് മൂന്നാറിൽ കൈയേറ്റമൊഴിപ്പിക്കാൻ വന്നാൽ കാലുവെട്ടുമെന്നു പറഞ്ഞ ആ നാവുതന്നെയായിരുന്നു കാരണം.ദേവികുളം സബ്കലക്ടറെ ഊളമ്പാറയിലേക്ക് അയക്കണമെന്ന പ്രസ്താവനയിൽ രാഷ്ട്രീയകേരളം ഇളകിമറിഞ്ഞു. ...
വീണ്ടും അശ്രദ്ധപരമായ പരാമർശത്തിൽ നെഹ്രുവിന്റെ ജന്മദിനത്തിൽ അദ്ദേഹത്തിന് ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ട് നടത്തിയ പ്രസംഗവും ട്രോളന്മാർ ഏറ്റെടുത്തിരിക്കുന്നു.
നമുക്കറിയാം ഇന്നൊരു മഹത്തായ സുദിനമാണ്. പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റു അന്തരിച്ച ഒരു സുദിനമാണിന്ന്. ഇന്ത്യയിലെ സഹകരണ പ്രസ്ഥാനത്തിന് രൂപം കൊടുക്കുന്നതില്‍, അതിനെ മുന്നോട്ട് നയിക്കുന്നതില്‍ നല്ല പങ്കുവഹിച്ച ആദരണീയനായ മുന്‍ പ്രധാനമന്ത്രി. ദീര്‍ഘനാള്‍
ബ്രിട്ടീഷ് സാമ്രാജ്യകാരികള്‍ക്കെതിരെ പോരാടി, ദീര്‍ഘനാള്‍ ഇന്ത്യയുടെ പ്രധാനമന്ത്രി എന്ന നിലയില്‍
നമ്മെ നയിച്ച പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ സ്മരണയ്ക്ക് മുമ്പില്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ചുകൊണ്ട് ഈ മഹാ സമ്മേളനം തുടങ്ങാം എന്നാണ് ഈ അവസരത്തില്‍ ഞാന്‍ നിങ്ങളെ ഓര്‍മ്മപ്പെടുത്തുന്നത് എന്നായിരുന്നു മന്ത്രിയുടെ വാക്കുകള്‍.
സംഭവം ചർച്ചയായപ്പോൾ നാക്കുപിഴയ്ക്ക് ഖേദം പ്രകടിപ്പിച്ച് വൈദ്യുതി മന്ത്രി എം.എം.മണി തന്നെ മുന്നോട്ട് വന്നു . ജവഹര്‍ലാല്‍ നെഹ്റുവിന്റെ ജന്മദിനാശംസകള്‍ അര്‍പ്പിച്ചപ്പോള്‍ വന്ന പിഴവില്‍ ഖേദമെന്ന് ഫെയ്സ്ബുക് പോസ്റ്റിൽ അദ്ദേഹം കുറിച്ചു.
"കട്ടപ്പനയിൽ സഹകരണ വാരാഘോഷത്തിൽ പങ്കെടുത്ത് സംസാരിക്കവേ ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ആദരീണനായ നെഹ്റുവിന്ർറെ ജന്മദിന ആശംസകള്ർ അർപ്പിച്ചപ്പോൾ ഉണ്ടായ പിഴവിൽ അതിയായ ഖേദം പ്രകടിപ്പിക്കുന്നു." മന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.
തെറ്റുപറ്റിയാൽ അത് അംഗീകരിക്കുന്നതും തിരുത്തുന്നതുമാണ് പ്രധാനമെന്ന് ചൂണ്ടിക്കാട്ടി മന്ത്രിയെ അഭിനന്ദിച്ച് നിരവധി പേർ കമൻ്റ് ചെയ്തിട്ടുണ്ട്. മുൻപ്രധാനമന്ത്രി ജവഹര്‍ലാൽ നെഹ്റുവിന്‍റെ ജന്മദിനമായ നവംബര്‍ 14 അദ്ദേഹത്തിൻ്റെ ചരമവാര്‍ഷികമെന്ന രീതിയിലായിരുന്നു മന്ത്രി എം എം മണിയുടെ പ്രസംഗം. 1889 നംവംബര്‍ 14ന് പ്രയാഗ്‍രാജ് എന്നു പേരു മാറ്റിയ അലഹാബാദിൽ ജനിച്ച നെഹ്റു 1964 മെയ് 27ന് ന്യൂഡൽഹിയിൽ വെച്ചാണ് മരിച്ചത്.
മന്ത്രി എം എം മണിയുടെ പ്രസംഗം വിവാദത്തിലാകുന്നത് ഇതാദ്യമല്ല. 2012ൽ ഇടുക്കിയിൽ സിപിഎം മൂന്ന് രാഷ്ട്രീയ എതിരാളികളെ വകവരുത്തിയതായി എം എം മണി ഒരു പ്രസംഗത്തിനിടെ പറഞ്ഞത് വിവാദമായിരുന്നു.
https://www.facebook.com/Malayalivartha