വിധികൊണ്ട് കളിക്കരുത്, യുവതീ പ്രവേശനം നടപ്പാക്കേണ്ടത്; ശബരിമല വിധിയില്‍ വീണ്ടും പ്രതികരണവുമായി ജസ്റ്റിസ് നരിമാന്‍

യുവതീ പ്രവേശന ഉത്തരവ് നടപ്പാക്കേണ്ടതാണ്. ഉത്തരവുകള്‍ കളിക്കാനുള്ളതല്ല. ശബരിമല വിധിയില്‍ വീണ്ടും പ്രതികരണവുമായി ജസ്റ്റിസ് നരിമാന്‍. അഞ്ചംഗ ബെഞ്ചിന്റെ യുവതീ പ്രവേശന ഉത്തരവ് നടപ്പാക്കേണ്ടതാണെന്നും അത് കളിക്കാനുള്ളതല്ലെന്നുമുള്ള ഉറച്ച നിലപാടിൽ തന്നെയാണ് ജസ്റ്റിസ് നരിമാന്‍ . മറ്റൊരു കേസ് പരിഗണിക്കവെസോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയോടാണ് ഇക്കാര്യം പറഞ്ഞത്.
കര്‍ണാടക കോണ്‍ഗ്രസ്സ്നേതാവ് ഡികെ ശിവകുമാരിന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ്ഡയറക്ടറേറ്റ് നല്‍കിയ ഹര്‍ജി ജസ്റ്റിസ് നരിമാന്റെ അധ്യക്ഷതയിലുള്ള ബെഞ്ച് പരിഗണനയ്‌ക്കെടുത്തപ്പോഴാണ് ജസ്റ്റിസ് നരിമാന്‍ കോടതിയില്‍ ഹാജരായിരുന്ന സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയോട് തങ്ങളുടെ ശബരിമല ഉത്തരവ് വായിച്ചു നോക്കാന്‍ നിര്‍ദേശിച്ചത്. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ കേസുമായി യാതൊരു ബന്ധവുമില്ലാത്ത കേസാണ് ശബരിമല കേസ്.
ഞങ്ങളുടെ ഉത്തരവ് നിങ്ങളുടെ ഉദ്യോഗസ്ഥരോട് വായിച്ചു നോക്കാന്‍പറയൂ എന്നാണ്തുഷാര്‍ മേത്തയോട് ജസ്റ്റിസ് നരിമാന്‍പറഞ്ഞത്. ഞങ്ങളുടെ ഉത്തരവുകള്‍ കളിക്കാനുള്ളതല്ല എന്നും നരിമാന്‍ പറഞ്ഞു. എന്നാല്‍ കോടതിയില്‍ ഹാജരായിരുന്ന സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത വിഷയത്തോട് പ്രതികരിക്കാന്‍ തയ്യാറായില്ല. കേസിനു ശേഷം സോളിസിറ്റര്‍ ജനറല്‍ കോടതിക്കു പുറത്ത് പോയപ്പോഴും പ്രതികരിച്ചില്ല.
ശബരിമലവിധി തടയാനുള്ള ശ്രമങ്ങള്‍ക്കെതിരേ കടുത്ത നടപടി സ്വീകരിക്കണമെന്ന് ഇന്നലെ നരിമാന്‍ ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ മണ്ഡലകാലത്തെ ശബരിമലയിലെ യുവതി പ്രവേശത്തിന്റെ പേരിലെ പ്രക്ഷോഭങ്ങളെ അദ്ദേഹം കടുത്ത ഭാഷയിലാണ് വിമര്‍ശിച്ച്ച്ചത്. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയ് പുറപ്പെടുവിച്ച ഭൂരിപക്ഷ വിധിയോട് ജസ്റ്റിസുമാരായ ഇന്ദു മൽഹോത്രയും എ.എൻ ഖാൻവിൽക്കറും യോജിച്ചപ്പോൾ ജസ്റ്റിസുമാരയ ആർ.എഫ് നരിമാനും ഡി.വൈ ചന്ദ്രചൂഢും വിയോജിച്ചിരുന്നു.
ശബരിമലയിലെ യുവതി പ്രവേശന വിലക്കും മറ്റ് മതങ്ങളിലെ പ്രശ്നങ്ങളും ബന്ധിപ്പിക്കേണ്ടെന്ന് ജസ്റ്റിസ് ആർ.എഫ് നരിമാൻ എഴുതിയ വിയോജന വിധിയിൽ പറയുന്നു. മറ്റ് മതങ്ങളിലെ പ്രശ്നങ്ങൾ പുതിയ ഭരണഘടനാ ബെഞ്ചുകൾ പരിശോധിക്കട്ടെ. ശാരീരികമായ പ്രത്യേകതകൾ ചൂണ്ടിക്കാട്ടി സ്ത്രീകളെ വിലക്കുന്ന ശബരിമലയിലെ ആചാരം മാത്രമാണ് ഈ കോടതി പരിശോധിച്ചത് എന്നും വിയോജന വിധി ചൂണ്ടിക്കാട്ടുന്നു.
യുവതി പ്രവേശന വിധിക്കെതിരെ പ്രതിഷേധങ്ങള്‍ക്കെതിരെ രൂക്ഷ വിമർശനങ്ങൾ ആണ് ജസ്റ്റിസ് നരിമാൻ വിയോജന വിധിയിൽ ഉയർത്തി. സുപ്രീംകോടതി ഒരു വിധി പുറപ്പെടുവിച്ചാൽ എല്ലാവർക്കും ബാധകം ആണ്. കോടതി വിധികളെ അട്ടിമറിക്കാൻ ഉള്ള സംഘടിത ശ്രമങ്ങളെ ശക്തമായി നേരിടണം എന്നും വിധിയിൽ അദ്ദേഹം വ്യക്തമാക്കി.
https://www.facebook.com/Malayalivartha


























