Widgets Magazine
28
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .


കേരള കാർഷിക സർവകലാശാലയിൽ കൃഷിമന്ത്രി നൽകിയ പേര് തള്ളി ഗവർണർ നടത്തിയ വി സി നിയമനം അന്തിമം..വി സി യെ നിയമിക്കാനുള്ള അധികാരം ഇനി ഗവർണർക്കൊണെന്ന ഭേദഗതി യു ജി സി പാസാക്കികഴിഞ്ഞു..


ആറ്റുകാലിൽ യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ..മരണമല്ല, മറിച്ച് വഞ്ചനയുടെയും ക്രൂരമായ ഭര്‍ത്തൃപീഡനത്തിന്റെയും നാളുകൾ..മർദനമേറ്റതിന്റെ 13 മുറിപ്പാടുകൾ ആരതിയുടെ ശരീരത്തിൽ..


ഫുട്ബോൾ കളിക്കുന്നതിനിടെ കുഴഞ്ഞുവീണ സിപിഎം നേതാവ് മരിച്ചു...


കെ.സി. വേണു​ഗോപാലും രം​ഗത്ത്... വി.ഡി. സതീശൻ ഒരടി പിന്നോട്ടില്ല, വീര്യം കുറഞ്ഞ മദ്യത്തിൻറെ നികുതി ഇളവുമായി സർക്കാർ മുന്നോട്ട് തന്നെ; ധനബില്ലിൻറെ കരട് പ്രസിദ്ധീകരിച്ചു, ഇടഞ്ഞ് വിഎം സുധീരൻ

ഇഷ്ടപ്പെടുന്ന എന്തും പണം ഉപയോഗിച്ച് സ്വന്തമാക്കും, ഇല്ലെങ്കില്‍ എങ്ങനെയെങ്കിലും നശിപ്പിക്കും, അഹങ്കാരിയായ നിസാം മുതലാളിയുടെ കഥ ഇങ്ങനെ

18 FEBRUARY 2015 11:41 AM IST
മലയാളി വാര്‍ത്ത.

ബൈക്കുകളോടായിരുന്നു വിവാദ വ്യവസായി മുഹമ്മദ് നിസാമിന് ആദ്യം കമ്പം തോന്നിയത്. ബൈക്ക് വാങ്ങിക്കൊടുക്കാത്തതിന് വീട്ടുകാരേട് തല്ല് കൂടിയായിരുന്നു അക്രമത്തിന്റെ തുടക്കം. മകന്റെ വാശിയും സ്വഭാവവും അറിയാമായിരുന്ന മാതാപിതാക്കല്‍ ആദ്യം എതിര്‍ത്തെങ്കിലും അവസാനം മകനെ അവന്റെ പാട്ടിന് തന്നെ വിട്ടു. എങ്കിലും പിതാവ് മകന്റെ ചെയ്തികളോട് കൂട്ട് നിന്നില്ല. പിതാവിന്റെ മരണത്തോടെയാണ് നിസാം കൂടുതല്‍ അപകടകാരിയായത്.
കുട്ടിക്കാലം മുതല്‍ അഹങ്കാരത്തിന്റെ ആള്‍രൂപമായിരുന്നു നിസാം. ബൈക്കുകളോടുള്ള പ്രിയം അവസാനം അഡംബര കാറുകളോടും സ്ത്രീകളോടുമായി. ബുള്ളറ്റിനെപ്പോലെ പഴയകാലത്ത് പ്രതാപിയായിരുന്ന രാജ്ദൂത് ബൈക്കിനെ അസ്ഥികൂടം കൊണ്ട് അലങ്കരിച്ചാണ് മുഹമ്മദ് നിസാം ഓടിച്ചിരുന്നത്. മുറ്റിച്ചൂരില്‍ ഈ ബൈക്കുമായി അമിത വേഗത്തില്‍ പായുന്നത് നിസാമിന്റെ വിനോദമായിരുന്നു. \"\"വ്യവസായുടെ മകന്റെ അഹങ്കാരമായിട്ടായിരുന്നു എല്ലാവരും നിസാമിനെ കണ്ടത്. തന്റെ പേരില്‍ ടൂര്‍ണമെന്റ് സംഘടിപ്പിക്കുക, അവിടെ അടിയുണ്ടാക്കുക എന്നിവയായിരുന്നു ഇദ്ദേഹത്തിന്റെ വിനോദങ്ങള്‍.
ജന്മനാടായ മുറ്റിച്ചൂരില്‍ തന്റെ പേരില്‍ സംസ്ഥാനതല വോളിബോള്‍ ടൂര്‍ണമെന്റും നിസാം സംഘടിപ്പിച്ചു. കിങ് വോളിമേള എന്ന പേരിലാണു സംഘാടകര്‍ ടൂര്‍ണമെന്റ് നടത്താന്‍ തീരുമാനിച്ചിരുന്നതെങ്കിലും സ്‌പോണ്‍സറായ നിസാമിന്റെ നിര്‍ബന്ധത്തെ തുടര്‍ന്നു മുഹമ്മദ് നിസാം കിങ് വോളിബോള്‍ മേള എന്നാക്കി. ടൂര്‍ണമെന്റിന് ചെലവ് വരുന്ന ലക്ഷങ്ങള്‍ നല്‍കില്ലെന്നു ഭീഷണിപ്പെടുത്തിയതോടെയാണു സംഘാടകര്‍ പേര് മാറ്റാന്‍ തയ്യാറായത്.
മത്സരം കാണാന്‍ താന്‍ എത്തുമ്പോള്‍ പ്രത്യേക രാജകീയ കസേര കൊണ്ടിടണമെന്നും നിസാം നിര്‍ബന്ധം പിടിച്ചിരുന്നു. താന്‍ വന്നിട്ടു മാത്രം മത്സരം തുടങ്ങിയാല്‍ മതിയെന്ന വാശിയെത്തുടര്‍ന്ന് പല മത്സരങ്ങളും ഏറെ വൈകിയാണ് ആരംഭിച്ചിരുന്നതും. തലയ്ക്കു പിടിച്ച ലഹരിയില്‍ അഹങ്കാരത്തോടെയായിരുന്നു മറ്റുള്ളവരോടുള്ള നിസാമിന്റെ പെരുമാറ്റം. നിസാമിനെ ഒട്ടും സഹിക്കാന്‍ പറ്റാതായതോടെ സംഘാടകര്‍ ടൂര്‍ണമെന്റ് നടത്തിപ്പില്‍ നിന്ന് പിന്‍വാങ്ങി.
പിതാവ് മരിച്ചതോടുകൂടിയാണ് സ്വത്തുക്കല്‍ നിസാമിന്റെ കൈയിലായത്. ഇതോടുകൂടി എന്തും കാണിക്കാമെന്ന സ്ഥിതിയിലായി. ആരും ചോദിക്കാനില്ല. ഇഷ്ടപ്പെടുന്ന എന്തും പണം ഉപയോഗിച്ച് സ്വന്തമാക്കും. ഇല്ലെങ്കില്‍ എങ്ങനെയെങ്കിലും നശിപ്പിക്കും ഇതായിരുന്നു നിസാമിന്റെ സ്വഭാവം. കഴിഞ്ഞ ആറു വര്‍ഷത്തിനുള്ളില്‍ പതിനാറു കേസുകളിലാണ് ഇയാള്‍ പ്രതിയായത്. പെണ്ണുകേസും അടിപിടിയും ഉള്‍പ്പടെയുള്ള പല കേസുകളിലും പണം വാരിയെറിഞ്ഞ് ഇയാള്‍ ഊരിപോന്നു. പോലീസിന് ലക്ഷങ്ങള്‍ കൈക്കൂലികൊടുത്തു ഇരയെ ഭീഷണിപ്പെടുത്തി പിന്‍വലിച്ച കേസുകള്‍ അനവധി. കേസുകള്‍ ഇല്ലാതാക്കന്‍ വേണ്ടി പോലീസ് ഉദ്യോഗസ്ഥര്‍ നിസാമിന് കൂട്ടുനിന്നു. ഇയാളുടെ കേസുകള്‍ കിട്ടാന്‍വേണ്ടി പോലീസുകാര്‍ പ്രാര്‍ഥിക്കുമായിരുന്നു. കേസിനായി ലക്ഷങ്ങളാണ് ഇയാള്‍ പോലീസിന് കൈക്കൂലി കൊടുത്തിരുന്നത്.
ബന്ധുവായ യുവതിയുടെ ചിത്രം ഫേസ്ബുക്കില്‍ മോര്‍ഫ് ചെയ്തു പ്രസിദ്ധീകരിച്ച കേസും നിസാമിനെതിരെയുണ്ട്. കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നിഷാം ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. വേലൂര്‍ സ്വദേശി ഷംസുദ്ദിനെ വീട്ടില്‍ കയറി കൊലപ്പെടുത്താന്‍ ശ്രമിച്ച കേസും റദ്ദാക്കാന്‍ ഹര്‍ജി നല്‍കി. പണം വാരിയെറിഞ്ഞതിനെത്തുടര്‍ന്ന് പ്രോസിക്യൂഷന്‍ എതിര്‍ക്കാന്‍ കൂട്ടാക്കിത്തതിനാല്‍ മൂന്നു കേസില്‍ നിന്നും നിസാം രക്ഷപ്പെട്ടു.
മദ്യപിച്ച് അടിപിടിയുണ്ടാക്കി ബംഗളൂരുവില്‍ തലവേദന സൃഷ്ടിച്ച കേസ് പക്ഷേ, കോടതിയില്‍ എത്തും മുമ്പേ അവിടത്തെ പൊലീസ് മേധാവി ഇടപെട്ട് ഒതുക്കി. സെക്യൂരിറ്റി ഗാര്‍ഡിനെ കൊലപ്പെടുത്തിയതിന് അറസ്റ്റിലായപ്പോള്‍ ഇക്കാര്യത്തില്‍ ഒന്നരലക്ഷം രൂപ ചെലവായതായി നിസാം തന്നെ വെളിപ്പെടുത്തിയിരുന്നു.
നിസാമിന്റെ വസ്ത്രവ്യാപാരശാലയ്ക്കു സമീപമുള്ള വ്യാപാരിയുമായി നിരന്തരം കലഹിക്കുകയും കൈയേറ്റം ചെയ്യുകയും ചെയ്ത നിസാമിനെതിരെ അഞ്ചു പരാതികളാണ് നല്‍കിയിരുന്നത്. എന്നാല്‍, അവയെല്ലാം പിന്‍വലിച്ചതിനു പിന്നില്‍ ജില്ലയില്‍ അന്ന് പൊലീസില്‍ ഉന്നത പദവി വഹിച്ചിരുന്ന ഉദ്യോഗസ്ഥനാണുള്ളത്. ഇനി ഉപദ്രവം ഉണ്ടാകില്ലെന്നു പറഞ്ഞ് ഈ ഉദ്യോഗസ്ഥന്‍ തന്നെ പരാതിക്കാരനെ നേരിട്ടുചെന്നു കണ്ട് പരാതി പിന്‍വലിപ്പിച്ചു. ഇതിനല്‍ ഓരോ പരാതിക്കും ഓരോ ലക്ഷം വീതമാണ് നിസാമിന് ചെലവായത്.
ബംഗളൂരു സ്വദേശിനിയായ മോഡലിനെ ബലാത്സംഗം ചെയ്ത കേസും ഉദ്യോഗസ്ഥരുടെ കൈക്കൂലിയുടെ മറവില്‍ പൊങ്ങിവന്നില്ല.ഒരു വര്‍ഷത്തിലേറെ പഴക്കമുണ്ട് മോഡലിന്റെ പരാതിക്ക്. ഈ കേസില്‍ നിസാമിനെ ഇതുവരെ ചോദ്യം ചെയ്തിട്ടില്ല. മലബാര്‍ എന്‍ജിനീയറിങ് കോളജ് ഉടമകളിലൊരാളെ ഗുണ്ടകളോടൊപ്പം മാരകായുധങ്ങളുമായി വീട്ടിലെത്തി വധിക്കാന്‍ ശ്രമിച്ചതു സംബന്ധിച്ചു വിയ്യൂര്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസും കോടതിയുടെ പരിഗണനയിലുണ്ട്. തലശ്ശേരിയില്‍ മദ്യപിച്ച് അടിപിടിയുണ്ടാക്കിയതിനുള്ള പൊലീസ് കേസും കോടതിയിലാണ്.
ഏറ്റവും ഒടുവിലത്തേതാണു സെക്യൂരിറ്റി ജീവനക്കാരനായ ചന്ദ്രബോസിനെ കൊന്ന കേസ്. ഈ കേസില്‍ അറസ്റ്റ് ചെയ്യാനെത്തിയ പൊലീസ് ഉദ്യോഗസ്ഥന് അറസ്റ്റ് ഒഴിവാക്കാനായി കോടികളാണ് നിസാം വാഗ്ദാനം ചെയ്തത്. കൊച്ചി കടവന്ത്രയില്‍ ഫഌറ്റില്‍ യുവതികളുമായെത്തി അയല്‍വാസികളോടു ബഹളമുണ്ടാക്കിയ സംഭവത്തില്‍ പരാതി ഉയര്‍ന്നെങ്കിലും പൊലീസ് സഹായിച്ച് കേസാകാതെ ഒത്തു തീര്‍ന്നു. ജിംനേഷ്യത്തിലുണ്ടായ അടിപിടിയെത്തുടര്‍ന്ന് ഒരാളെ വീട്ടില്‍ കയറി മര്‍ദിച്ച സംഭവം, വന്‍ തുകയ്ക്കുള്ള ചെക്കു കേസ്, മദ്യപിച്ച് അടിപിടി ഉണ്ടാക്കിയത് എന്നിങ്ങനെ നിരവധി കേസുകളാണ് നിസാമിന്റെ പേരിലുള്ളത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എനിക്ക് മരിക്കണ്ട അച്ഛാ... അയാൾക്ക് കാമുകിയെ മതി ആരതിയുടെ വോയിസ് ക്ലിപ്പ് പുറത്ത്..! ഒരുത്തനും സഹായിച്ചില്ല...!  (14 minutes ago)

എനിക്ക് അവളെ വേണ്ട സാറെ..! ഞാൻ ഇഞ്ചിഞ്ചായി കൊന്നു കസ്റ്റഡിയിൽ കുറ്റം സമ്മതിച്ച് അതുൽ..! അവന്റെ ചെവിക്കുറ്റി നോക്കി പൊട്ടിക്ക് സാറേ..!  (24 minutes ago)

ഒറ്റവരിയിൽ ആ ഡയറിയിൽ ചോര കൊണ്ട് ആരതി ഒളിപ്പിച്ച സത്യം..! ആത്മഹത്യാക്കുറിപ്പിൽ ഞെട്ടി അതുലിന്റെ അച്ഛൻ..!  (29 minutes ago)

അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .  (1 hour ago)

"ഭാര്യയുടെ ആ​ഗ്രഹം ഇഷ്ടപ്പെട്ടില്ല" ആറുമാസം ​ഗർഭിണിയായ യുവതിയെ വെള്ളത്തിൽ മുക്കി കൊലപ്പെടുത്തി ഭർത്താവ്  (1 hour ago)

മുതിർന്ന സിപിഐ എം നേതാവ് കെ കെ കുട്ടികൃഷ്ണൻ വിടപറഞ്ഞു  (1 hour ago)

ചിലർ വരുമ്പോൾ ചരിത്രം വഴിമാറും; വർഷങ്ങൾ നീണ്ട ഇരുണ്ട കാലത്തിന് വിരാമമിട്ട് തമിഴ്‌നാട്ടിലെ കരൂർ ജില്ലയിൽ ദളിത് വിഭാഗങ്ങൾക്ക് ചരിത്രപരമായ ക്ഷേത്രപ്രവേശനം സാധ്യമാക്കി മുഖ്യമന്ത്രി വിജയ്  (1 hour ago)

എറണാകുളത്ത് ഫോറം മാളിന് സമീപം മണിക്കൂറുകൾ മാത്രം പ്രായമുള്ള കുഞ്ഞിനെ കണ്ടെത്തി....  (2 hours ago)

കേതന് മുടിയില്ല; വി​ഗ്​ വച്ചാ നടപ്പ്; വിക്കി വിക്കി സംസാരം Engagementന് ശേഷം മറ്റൊരാളെ തിരഞ്ഞെടുക്കാൻ കാരണമിത്  (2 hours ago)

ശസ്ത്രക്രിയകൾ ഫലം കണ്ടില്ല... പട്രോളിങ്ങിനിടെ കാറിടിച്ച് പരിക്കേറ്റ സിവിൽ പൊലീസ് ഓഫീസറിന്റെ രണ്ടാമത്തെ കാലും മുറിച്ചുമാറ്റി....  (2 hours ago)

വെനസ്വേലയെ നടുക്കിയ അതിശക്തമായ ഇരട്ട ഭൂചലനത്തിൽ മരണസംഖ്യ 1,430 ആയി... ഭൂകമ്പം തകർത്ത വെനിസ്വേലയ്ക്ക് ഇന്ത്യയുടെ രക്ഷാ ഹസ്തം  (2 hours ago)

ശവം വിറ്റ് TRP കൂട്ടണം; ഈച്ച പൊതിയും പോലെ ആംബുലന്‍സ് വളഞ്ഞ് മാപ്രകള്‍, ഭാഗ്യരാജിനായി അലറി രാധിക  (2 hours ago)

ബജറ്റില്‍ ഇലക്ട്രിക് വാഹനങ്ങളുടെ നികുതി നിരക്കില്‍ വരുത്തിയ മാറ്റങ്ങളും കരട് ധനബില്ലില്‍ ഇടംപിടിച്ചു...  (3 hours ago)

ഗവർണർ നടത്തിയ വി സി നിയമനം  (3 hours ago)

  ലോകകപ്പിൽ ഗ്രൂപ്പ് ജെ-യിലെ അവസാന മത്സരം കളിക്കാനിറങ്ങിയ അർജന്റീനയ്ക്ക് ആദ്യപകുതിയിൽ ആധികാരിക ലീഡ്. ..  (3 hours ago)

Malayali Vartha Recommends