Widgets Magazine
27
Apr / 2024
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇപി ജയരാജനെ ഉടന്‍ പുറത്താക്കും:- പിണറായി കലിച്ചു...


ഒമാനിൽ വാഹനാപകടത്തില്‍ രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്‌സുമാര്‍ മരിച്ചു...


സംസ്ഥാനം ചുട്ടുപൊള്ളുമെന്ന് ദുരന്ത നിവാരണ അതോറിട്ടി മുന്നറിയിപ്പ്:- പല ഇടങ്ങളിലായി വോട്ടർമാർ കുഴഞ്ഞ് വീണു മരിച്ചു...


ശോഭ സുരേന്ദ്രന്റെ ആരോപണം കലാശക്കൊട്ടിനു ശേഷം വീണ ബോംബായി...ഈ അപ്രതീക്ഷിത വെളിപ്പെടുത്തൽ പാർട്ടിക്കുള്ളിൽ പൊട്ടിത്തെറിയുണ്ടാക്കി...തീരുമാനം ഉടൻ...


194 സ്ഥാനാർഥികളുടെ വിധി, ഇന്ന്...ചങ്കിടിപ്പോടെ സ്ഥാനാർത്ഥികൾ...രണ്ടാം ഘട്ടത്തിൽ ഒറ്റഘട്ടമായി വോട്ടെടുപ്പ് പൂർത്തിയാക്കുന്ന ഏക സംസ്ഥാനമാണ് കേരളം...വോട്ടെണ്ണൽ ജൂൺ നാലിന്...

ഇഷ്ടപ്പെടുന്ന എന്തും പണം ഉപയോഗിച്ച് സ്വന്തമാക്കും, ഇല്ലെങ്കില്‍ എങ്ങനെയെങ്കിലും നശിപ്പിക്കും, അഹങ്കാരിയായ നിസാം മുതലാളിയുടെ കഥ ഇങ്ങനെ

18 FEBRUARY 2015 11:41 AM IST
മലയാളി വാര്‍ത്ത.

ബൈക്കുകളോടായിരുന്നു വിവാദ വ്യവസായി മുഹമ്മദ് നിസാമിന് ആദ്യം കമ്പം തോന്നിയത്. ബൈക്ക് വാങ്ങിക്കൊടുക്കാത്തതിന് വീട്ടുകാരേട് തല്ല് കൂടിയായിരുന്നു അക്രമത്തിന്റെ തുടക്കം. മകന്റെ വാശിയും സ്വഭാവവും അറിയാമായിരുന്ന മാതാപിതാക്കല്‍ ആദ്യം എതിര്‍ത്തെങ്കിലും അവസാനം മകനെ അവന്റെ പാട്ടിന് തന്നെ വിട്ടു. എങ്കിലും പിതാവ് മകന്റെ ചെയ്തികളോട് കൂട്ട് നിന്നില്ല. പിതാവിന്റെ മരണത്തോടെയാണ് നിസാം കൂടുതല്‍ അപകടകാരിയായത്.
കുട്ടിക്കാലം മുതല്‍ അഹങ്കാരത്തിന്റെ ആള്‍രൂപമായിരുന്നു നിസാം. ബൈക്കുകളോടുള്ള പ്രിയം അവസാനം അഡംബര കാറുകളോടും സ്ത്രീകളോടുമായി. ബുള്ളറ്റിനെപ്പോലെ പഴയകാലത്ത് പ്രതാപിയായിരുന്ന രാജ്ദൂത് ബൈക്കിനെ അസ്ഥികൂടം കൊണ്ട് അലങ്കരിച്ചാണ് മുഹമ്മദ് നിസാം ഓടിച്ചിരുന്നത്. മുറ്റിച്ചൂരില്‍ ഈ ബൈക്കുമായി അമിത വേഗത്തില്‍ പായുന്നത് നിസാമിന്റെ വിനോദമായിരുന്നു. \"\"വ്യവസായുടെ മകന്റെ അഹങ്കാരമായിട്ടായിരുന്നു എല്ലാവരും നിസാമിനെ കണ്ടത്. തന്റെ പേരില്‍ ടൂര്‍ണമെന്റ് സംഘടിപ്പിക്കുക, അവിടെ അടിയുണ്ടാക്കുക എന്നിവയായിരുന്നു ഇദ്ദേഹത്തിന്റെ വിനോദങ്ങള്‍.
ജന്മനാടായ മുറ്റിച്ചൂരില്‍ തന്റെ പേരില്‍ സംസ്ഥാനതല വോളിബോള്‍ ടൂര്‍ണമെന്റും നിസാം സംഘടിപ്പിച്ചു. കിങ് വോളിമേള എന്ന പേരിലാണു സംഘാടകര്‍ ടൂര്‍ണമെന്റ് നടത്താന്‍ തീരുമാനിച്ചിരുന്നതെങ്കിലും സ്‌പോണ്‍സറായ നിസാമിന്റെ നിര്‍ബന്ധത്തെ തുടര്‍ന്നു മുഹമ്മദ് നിസാം കിങ് വോളിബോള്‍ മേള എന്നാക്കി. ടൂര്‍ണമെന്റിന് ചെലവ് വരുന്ന ലക്ഷങ്ങള്‍ നല്‍കില്ലെന്നു ഭീഷണിപ്പെടുത്തിയതോടെയാണു സംഘാടകര്‍ പേര് മാറ്റാന്‍ തയ്യാറായത്.
മത്സരം കാണാന്‍ താന്‍ എത്തുമ്പോള്‍ പ്രത്യേക രാജകീയ കസേര കൊണ്ടിടണമെന്നും നിസാം നിര്‍ബന്ധം പിടിച്ചിരുന്നു. താന്‍ വന്നിട്ടു മാത്രം മത്സരം തുടങ്ങിയാല്‍ മതിയെന്ന വാശിയെത്തുടര്‍ന്ന് പല മത്സരങ്ങളും ഏറെ വൈകിയാണ് ആരംഭിച്ചിരുന്നതും. തലയ്ക്കു പിടിച്ച ലഹരിയില്‍ അഹങ്കാരത്തോടെയായിരുന്നു മറ്റുള്ളവരോടുള്ള നിസാമിന്റെ പെരുമാറ്റം. നിസാമിനെ ഒട്ടും സഹിക്കാന്‍ പറ്റാതായതോടെ സംഘാടകര്‍ ടൂര്‍ണമെന്റ് നടത്തിപ്പില്‍ നിന്ന് പിന്‍വാങ്ങി.
പിതാവ് മരിച്ചതോടുകൂടിയാണ് സ്വത്തുക്കല്‍ നിസാമിന്റെ കൈയിലായത്. ഇതോടുകൂടി എന്തും കാണിക്കാമെന്ന സ്ഥിതിയിലായി. ആരും ചോദിക്കാനില്ല. ഇഷ്ടപ്പെടുന്ന എന്തും പണം ഉപയോഗിച്ച് സ്വന്തമാക്കും. ഇല്ലെങ്കില്‍ എങ്ങനെയെങ്കിലും നശിപ്പിക്കും ഇതായിരുന്നു നിസാമിന്റെ സ്വഭാവം. കഴിഞ്ഞ ആറു വര്‍ഷത്തിനുള്ളില്‍ പതിനാറു കേസുകളിലാണ് ഇയാള്‍ പ്രതിയായത്. പെണ്ണുകേസും അടിപിടിയും ഉള്‍പ്പടെയുള്ള പല കേസുകളിലും പണം വാരിയെറിഞ്ഞ് ഇയാള്‍ ഊരിപോന്നു. പോലീസിന് ലക്ഷങ്ങള്‍ കൈക്കൂലികൊടുത്തു ഇരയെ ഭീഷണിപ്പെടുത്തി പിന്‍വലിച്ച കേസുകള്‍ അനവധി. കേസുകള്‍ ഇല്ലാതാക്കന്‍ വേണ്ടി പോലീസ് ഉദ്യോഗസ്ഥര്‍ നിസാമിന് കൂട്ടുനിന്നു. ഇയാളുടെ കേസുകള്‍ കിട്ടാന്‍വേണ്ടി പോലീസുകാര്‍ പ്രാര്‍ഥിക്കുമായിരുന്നു. കേസിനായി ലക്ഷങ്ങളാണ് ഇയാള്‍ പോലീസിന് കൈക്കൂലി കൊടുത്തിരുന്നത്.
ബന്ധുവായ യുവതിയുടെ ചിത്രം ഫേസ്ബുക്കില്‍ മോര്‍ഫ് ചെയ്തു പ്രസിദ്ധീകരിച്ച കേസും നിസാമിനെതിരെയുണ്ട്. കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നിഷാം ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. വേലൂര്‍ സ്വദേശി ഷംസുദ്ദിനെ വീട്ടില്‍ കയറി കൊലപ്പെടുത്താന്‍ ശ്രമിച്ച കേസും റദ്ദാക്കാന്‍ ഹര്‍ജി നല്‍കി. പണം വാരിയെറിഞ്ഞതിനെത്തുടര്‍ന്ന് പ്രോസിക്യൂഷന്‍ എതിര്‍ക്കാന്‍ കൂട്ടാക്കിത്തതിനാല്‍ മൂന്നു കേസില്‍ നിന്നും നിസാം രക്ഷപ്പെട്ടു.
മദ്യപിച്ച് അടിപിടിയുണ്ടാക്കി ബംഗളൂരുവില്‍ തലവേദന സൃഷ്ടിച്ച കേസ് പക്ഷേ, കോടതിയില്‍ എത്തും മുമ്പേ അവിടത്തെ പൊലീസ് മേധാവി ഇടപെട്ട് ഒതുക്കി. സെക്യൂരിറ്റി ഗാര്‍ഡിനെ കൊലപ്പെടുത്തിയതിന് അറസ്റ്റിലായപ്പോള്‍ ഇക്കാര്യത്തില്‍ ഒന്നരലക്ഷം രൂപ ചെലവായതായി നിസാം തന്നെ വെളിപ്പെടുത്തിയിരുന്നു.
നിസാമിന്റെ വസ്ത്രവ്യാപാരശാലയ്ക്കു സമീപമുള്ള വ്യാപാരിയുമായി നിരന്തരം കലഹിക്കുകയും കൈയേറ്റം ചെയ്യുകയും ചെയ്ത നിസാമിനെതിരെ അഞ്ചു പരാതികളാണ് നല്‍കിയിരുന്നത്. എന്നാല്‍, അവയെല്ലാം പിന്‍വലിച്ചതിനു പിന്നില്‍ ജില്ലയില്‍ അന്ന് പൊലീസില്‍ ഉന്നത പദവി വഹിച്ചിരുന്ന ഉദ്യോഗസ്ഥനാണുള്ളത്. ഇനി ഉപദ്രവം ഉണ്ടാകില്ലെന്നു പറഞ്ഞ് ഈ ഉദ്യോഗസ്ഥന്‍ തന്നെ പരാതിക്കാരനെ നേരിട്ടുചെന്നു കണ്ട് പരാതി പിന്‍വലിപ്പിച്ചു. ഇതിനല്‍ ഓരോ പരാതിക്കും ഓരോ ലക്ഷം വീതമാണ് നിസാമിന് ചെലവായത്.
ബംഗളൂരു സ്വദേശിനിയായ മോഡലിനെ ബലാത്സംഗം ചെയ്ത കേസും ഉദ്യോഗസ്ഥരുടെ കൈക്കൂലിയുടെ മറവില്‍ പൊങ്ങിവന്നില്ല.ഒരു വര്‍ഷത്തിലേറെ പഴക്കമുണ്ട് മോഡലിന്റെ പരാതിക്ക്. ഈ കേസില്‍ നിസാമിനെ ഇതുവരെ ചോദ്യം ചെയ്തിട്ടില്ല. മലബാര്‍ എന്‍ജിനീയറിങ് കോളജ് ഉടമകളിലൊരാളെ ഗുണ്ടകളോടൊപ്പം മാരകായുധങ്ങളുമായി വീട്ടിലെത്തി വധിക്കാന്‍ ശ്രമിച്ചതു സംബന്ധിച്ചു വിയ്യൂര്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസും കോടതിയുടെ പരിഗണനയിലുണ്ട്. തലശ്ശേരിയില്‍ മദ്യപിച്ച് അടിപിടിയുണ്ടാക്കിയതിനുള്ള പൊലീസ് കേസും കോടതിയിലാണ്.
ഏറ്റവും ഒടുവിലത്തേതാണു സെക്യൂരിറ്റി ജീവനക്കാരനായ ചന്ദ്രബോസിനെ കൊന്ന കേസ്. ഈ കേസില്‍ അറസ്റ്റ് ചെയ്യാനെത്തിയ പൊലീസ് ഉദ്യോഗസ്ഥന് അറസ്റ്റ് ഒഴിവാക്കാനായി കോടികളാണ് നിസാം വാഗ്ദാനം ചെയ്തത്. കൊച്ചി കടവന്ത്രയില്‍ ഫഌറ്റില്‍ യുവതികളുമായെത്തി അയല്‍വാസികളോടു ബഹളമുണ്ടാക്കിയ സംഭവത്തില്‍ പരാതി ഉയര്‍ന്നെങ്കിലും പൊലീസ് സഹായിച്ച് കേസാകാതെ ഒത്തു തീര്‍ന്നു. ജിംനേഷ്യത്തിലുണ്ടായ അടിപിടിയെത്തുടര്‍ന്ന് ഒരാളെ വീട്ടില്‍ കയറി മര്‍ദിച്ച സംഭവം, വന്‍ തുകയ്ക്കുള്ള ചെക്കു കേസ്, മദ്യപിച്ച് അടിപിടി ഉണ്ടാക്കിയത് എന്നിങ്ങനെ നിരവധി കേസുകളാണ് നിസാമിന്റെ പേരിലുള്ളത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മലയിന്‍കീഴില്‍ ബൂത്തിന് സമീപം 51,000 രൂപ ഉപേക്ഷിച്ച നിലയില്‍  (7 hours ago)

പത്തനംതിട്ടയില്‍ അനില്‍ ആന്റണി വിജയം ഉറപ്പിച്ചെന്ന് പി സി ജോര്‍ജ്; 2029ല്‍ ബിജെപി ഒറ്റയ്ക്ക് കേരളം ഭരിക്കും  (7 hours ago)

വോട്ടെടുപ്പ് പൂര്‍ണം... തിരുവനന്തപുരം ജില്ലയില്‍ ഭേദപ്പെട്ട പോളിംഗ്  (7 hours ago)

ഷിക്കാഗോ നഗരത്തില്‍ ചുറ്റിക്കറങ്ങുന്ന റിമി ടോമിയുടെ ചിത്രങ്ങള്‍ വൈറല്‍  (7 hours ago)

കനത്ത ചൂടിനെ അവഗണിച്ചും പോളിങ് ബൂത്തിലെത്തി ജനാധിപത്യ അവകാശം വിനിയോഗിച്ച മുഴുവന്‍ വോട്ടര്‍മാരെയും സിപിഐ എം അഭിനന്ദിച്ചു  (7 hours ago)

ഇന്ത്യ വിടാന്‍ ഒരുങ്ങി വാട്‌സാപ്പ്... എന്‍ക്രിപ്ഷന്‍ നീക്കേണ്ടി വന്നാല്‍ രാജ്യം വിടുകയല്ലാതെ മറ്റ് മാര്‍ഗങ്ങളില്ലെന്ന് വാട്‌സാപ്പിന്റെ മാതൃകമ്പനിയായ മെറ്റ ഡല്‍ഹി ഹൈക്കോടതിയില്‍  (7 hours ago)

ഒന്നിച്ചു നിന്ന്പുതിയ തിരുവനന്തപുരം കെട്ടിപ്പടുക്കാം; എല്ലാവര്‍ക്കും നന്ദി: രാജീവ് ചന്ദ്രശേഖര്‍  (7 hours ago)

പ്രധാനമന്ത്രി നരേന്ദ്രമോദിയ്‌ക്കെതിരെ പരിഹാസവുമായി രാഹുല്‍ ഗാന്ധി; മോദിക്ക് ഭയമാണ്, ഇനി കുറച്ച് ദിവസം കഴിഞ്ഞാല്‍ വേദിയില്‍ പൊട്ടിക്കരയും, പാത്രം കൊട്ടാനും പറയും  (7 hours ago)

ലോക്സഭ തിരഞ്ഞെടുപ്പ്: സംസ്ഥാനത്ത് വോട്ടിങ് സമാധാനപൂര്‍ണം; വോട്ടിങ് യന്ത്രങ്ങള്‍ സുരക്ഷിതമായി സ്ട്രോങ് റൂമുകളില്‍ സൂക്ഷിക്കും- മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍  (7 hours ago)

സുരേഷ് ഗോപി ചരിത്രം എഴുതുമോ... തൃശൂരിലെ പതിവില്‍ കവിഞ്ഞ തിരക്ക് സുരേഷ്‌ഗോപിക്ക് അനുകൂല സൂചനയെന്ന് വിലയിരുത്തല്‍  (8 hours ago)

വോട്ടിങ് യന്ത്രങ്ങളുടെ തകരാര്‍... പോളിങിന് മന്ദഗതി കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി  (8 hours ago)

കേരള ബ്ലാസ്റ്റേഴ്‌സിന്റെ പരിശീലക സ്ഥാനം ഇവാന്‍ വുക്കോമനോവിച്ച് ഒഴിഞ്ഞു  (8 hours ago)

സി.പി.എം - ബി ജെ പി സഖ്യത്തെകുറിച്ച് ചർച്ചകൾ നടന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ പരോക്ഷമായി സമ്മതിച്ചതോടെ ഒരു സീറ്റിലെങ്കിലും ബി.ജെ പിയുടെ വിജയം ഉറപ്പ്; ദല്ലാൾ നന്ദകുമാറുമായുള്ള അടുപ്പത്തിൽ ഇപി ജയ  (14 hours ago)

രണ്ട് കൊല്ലം പിന്നിടുന്ന രണ്ടാം പിണറായി സര്‍ക്കാരിന്റെ ജനദ്രോഹത്തിന് 2.77 കോടി മലയാളി വോട്ടര്‍മാര്‍ പോളിംഗ് ബൂത്തില്‍ മറുപടി കൊടുക്കുന്നു!!! ലോക്‌സഭയിലേക്കുള്ള തെരഞ്ഞെടുപ്പാണെങ്കിലും ഇടത് സര്‍ക്കാരി  (14 hours ago)

കാന്തപുരം എ.പി അബൂബക്കർ മുസ് ലിയാർ വോട്ട് രേഖപ്പെടുത്തി...  (15 hours ago)

Malayali Vartha Recommends