Widgets Magazine
24
Feb / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നവകേരള സർവേയുമായി ബന്ധപ്പെട്ട ഹൈക്കോടതിയുടെ സ്റ്റേ ഉത്തരവ്.. സുപ്രീം കോടതി സ്റ്റേ ചെയ്തു... പിണറായി സർക്കാരിന് വലിയ ആശ്വാസം..പരമോന്നത കോടതിയുടെ നടപടി...


നവകേരള സർവേയുമായി ബന്ധപ്പെട്ട ഹൈക്കോടതിയുടെ സ്റ്റേ ഉത്തരവ്.. സുപ്രീം കോടതി സ്റ്റേ ചെയ്തു... പിണറായി സർക്കാരിന് വലിയ ആശ്വാസം..പരമോന്നത കോടതിയുടെ നടപടി...


ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത.. മണിക്കൂറിൽ 60 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത...


ശബരിമലയിൽ ഇനി എന്തെങ്കിലും ബാക്കിയുണ്ടോ ? ചോദ്യവുമായി സുപ്രീം കോടതി...പങ്കജ് ഭണ്ഡാരിയുടെ ഹർജി പരിഗണിക്കുന്നത് സുപ്രീം കോടതി മാർച്ച് ഒമ്പതിലേക്ക് മാറ്റി..


വൈറ്റില റെയില്‍വേ ട്രാക്കിന് സമീപം യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഒരാള്‍ കസ്റ്റഡിയില്‍.. കൊലപ്പെടുത്തിയ ട്രാക്കില്‍ തള്ളിയതാണെന്ന് പോലീസ്..സിസി ടിവി ദൃശ്യങ്ങളും സംഭവ സ്ഥലത്തു നിന്നും കണ്ടെത്തി..


പിതാവിനെ അതിക്രൂരമായി കൊലപ്പെടുത്തി മകൻ..പിതാവിനെ വെടിവച്ചു കൊന്നു, മൃതദേഹം വെട്ടിനുറുക്കി ഡ്രമ്മിൽ ഒളിപ്പിച്ചു..ഒഴിഞ്ഞമുറിയിലെ ബാരലിൽ നിന്ന് മൃതദേഹ ഭാഗങ്ങൾ കണ്ടെടുത്തു...

വിവാഹം കഴിഞ്ഞ് അഞ്ചാം ദിവസം വധുവിന്റെ വീട്ടിൽ വിരുന്നിനു പോയതോടെ കാര്യങ്ങൾ കുഴഞ്ഞു മറിഞ്ഞു; നവവരനൊപ്പം എത്തിയ യുവതി മുങ്ങിയത് കാമുകനൊപ്പം; കോളേജിൽ പഠിക്കുമ്പോൾ തുടങ്ങിയ പ്രണയം അസ്ഥിക്ക് പിടിച്ചതോടെ കോതമംഗലം തൃക്കാരിയൂറിൽ സംഭവിച്ചത്...

17 NOVEMBER 2019 01:12 PM IST
മലയാളി വാര്‍ത്ത

വിവാഹം കഴിഞ്ഞു അഞ്ചാം നാള്‍ യുവതി ഭര്‍ത്താവിനൊപ്പം സ്വന്തം വീട്ടില്‍ വിരുന്നിനെത്തിയപ്പോഴാണ് സംഭവങ്ങളുടെ തുടക്കം. ഇനി ഭര്‍ത്താവിനൊപ്പം പോകുന്നില്ലെന്നും കാമുകനെ മതിയെന്നുമുള്ള യുവതിയുടെ തീരുമാനത്തിൽ ഒന്നും ചെയ്യാനാകാതെ നീക്കുകയായിരുന്നു ഭർത്താവും വീട്ടുകാരും. ആളുകള്‍ കൂടിയത് അറിഞ്ഞാണ് യുവതിയുടെ വീട്ടില്‍ കോതമംഗലം പൊലീസ് എത്തിയത്. യുവതി താനെ തീരുമാനത്തിൽ ഉറച്ച് നിന്നതോടെ കാര്യങ്ങൾ വഷളാകാൻ തുടങ്ങി. യുവാവ് ആണെങ്കില്‍ പരാതി നല്‍കാനും തയ്യാറായില്ല. തനിക്ക് ഭാര്യയെ വേണ്ട. നഷ്ടപരിഹാരം മതി. ഇതായി ഭര്‍ത്താവിന്റെ നിലപാട്. എന്ത് വന്നാലും ഭര്‍ത്താവിനൊപ്പം പോകില്ലെന്നും നവവധുവും ശഠിച്ചു. വരന്റെ ആവശ്യ പ്രകാരം നഷ്ടം കൊടുക്കാന്‍ ഭാര്യ വീട്ടുകാര്‍ സന്നദ്ധരായതുമില്ല. പൊലീസിന് അവരെ നിര്‍ബന്ധിക്കാനും കഴിഞ്ഞില്ല. നിങ്ങള്‍ തമ്മില്‍ ഒരു ധാരണയില്‍ എത്തൂ എന്നാണ് പൊലീസ് നല്‍കിയ ഉപദേശം. ഈ കാര്യത്തില്‍ പൊലീസിന് ഒന്നും ചെയ്യാനില്ലാത്തതിനാല്‍ കേസ് കൊടുക്കാന്‍ ഉപദേശിച്ച്‌ പൊലീസും തലയൂരി. താലിമാലയടക്കമുള്ള ആഭരങ്ങളുമായാണ് വധു കാമുകനൊപ്പം പോയത്. താലി അടക്കം നാല് പവന്റെ മാലയും വരന്റെ അമ്മയുടെ ഒരു പവന്റെ കമ്മലും സഹോദരന്റെ ഭാര്യ നല്‍കിയ ഒരു പവന്റെ വളയുമായാണ് വധുവിന്റെ കയ്യിലുള്ളത്. കോതമംഗലം തൃക്കാരിയൂര്‍ സ്വദേശിനിയാണ് യുവതി. മാള സ്വദേശിയാണ് യുവാവ്. നവംബര്‍ പത്തിനാണ് ഇവരുടെ വിവാഹം കഴിഞ്ഞത്. വിവാഹ ശേഷം ആദ്യ നാല് ദിവസം മാളയിലെ വരന്റെ വീട്ടിലായിരുന്നു ഇവര്‍ കഴിഞ്ഞത്. തുടര്‍ന്ന് ഇരുവരും ചേര്‍ന്ന് കോതമംഗലത്തെ വധുവിന്റെ വീട്ടിലേക്ക് വിരുന്നിനായി പോയി. പിറ്റേന്നാണ് വീട്ടിലെത്തിയ കാമുകനൊപ്പം വധു മുങ്ങിയത്. കഴിഞ്ഞ ആഗസ്റ്റിലാണ് വിവാഹ നിശ്ചയം കഴിഞ്ഞത്. ഇരുവരും പരസ്പരം ഫോണിലൂടെ സംസാരിക്കുക മാത്രമല്ല വാട്സ് ആപിലൂടെ സ്ഥിരമായി ചാറ്റ് ചെയ്യാറുമുണ്ടായിരുന്നു. വിവാഹ ദിവസം കുടുംബ വീട്ടില്‍ നിന്ന് വസ്ത്രങ്ങള്‍ കൊണ്ടുവന്നിരുന്നില്ല. അതിനാല്‍ യുവാവ് ഏഴായിരം രൂപയുടെ വസ്ത്രങ്ങളാണ് വാങ്ങി നല്‍കിയത്.

ഈ വസ്ത്രങ്ങളും യുവതിയുടെ കൈവശമുണ്ട്. വിവാഹ ശേഷം ബന്ധുവീടുകളില്‍ വിരുന്നിന് പോയ ശേഷം നിരവധി സ്ഥലങ്ങളില്‍ ഇരുവരും ഒരുമിച്ച്‌ ചുറ്റാനും ചിത്രങ്ങള്‍ എടുക്കാനും പോയി. തിരികെ കോതമംഗലത്ത് പോയി തിരിച്ച്‌ വീട്ടിലെത്തിയപ്പോഴാണ് യുവതി ഇനി ഭര്‍ത്താവിനൊപ്പം പോകില്ലെന്ന് പ്രഖ്യാപിക്കുന്നത്. ഇതോടെ ആളുകള്‍ കൂടിയതോടെയാണ് കോതമംഗലം പൊലീസ് സ്ഥലത്ത് എത്തുന്നത്. ഡിഗ്രിക്ക് പഠിക്കുന്ന സമയം മുതല്‍ പെണ്‍കുട്ടി യുവാവുമായി അടുപ്പത്തിലായിരുന്നു. ഊന്നുകല്ലില്‍ യുവാവിനു ഒരു കടയുണ്ട്. പഠനവേളയില്‍ ഈ കടയില്‍ പെണ്‍കുട്ടി പതിവുകാരിയായിരുന്നു. കടയിലെ ഈ സന്ദര്‍ശനമാണ് പെണ്‍കുട്ടിയെയും കടയുടമയെയും അടുപ്പിച്ചത്. പെണ്‍കുട്ടിക്കുള്ള അടുപ്പം വീട്ടുകാര്‍ക്ക് അറിയാമായിരുന്നു. ഇതിനു മുന്‍പും പെണ്‍കുട്ടി ഈ യുവാവിനു ഒപ്പം പോയിട്ടുണ്ട് എന്നാണ് കോതമംഗലം പൊലീസില്‍ നിന്നും ലഭിച്ച സൂചനകള്‍. ഈ കാര്യം വീട്ടുകാര്‍ക്ക് അറിയാമായിരുന്നു. ഇതെല്ലാം അറിഞ്ഞാണ് പെണ്‍കുട്ടിയെ വീട്ടുകാര്‍ ഹോട്ടല്‍ മാനേജരായ യുവാവിനു വിവാഹം കഴിച്ചു നല്‍കിയത്. സംഭവം ഒത്തു തീര്‍ന്നില്ലെങ്കില്‍ നഷ്ടം തേടി മാള സ്വദേശിയായ വരന്‍ കോടതിയില്‍ കേസ് ഫയല്‍ ചെയ്യുമെന്നാണ് ലഭിക്കുന്ന വിവരം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പി.എസ്.സി പരീക്ഷകള്‍ക്ക് അപേക്ഷിക്കാനുള്ള പ്രായപരിധി ഉയര്‍ത്തി  (44 minutes ago)

മകന്‍ ജീവനൊടുക്കിയത്തില്‍ മനംനൊന്ത് പിതാവ് കിണറ്റില്‍ ചാടി മരിച്ചു  (52 minutes ago)

ഡാറ്റാ ചോര്‍ച്ചയില്‍ സര്‍ക്കാരിനെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ച് ഹൈക്കോടതി  (1 hour ago)

17കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച മോട്ടിവേഷന്‍ സ്പീക്കര്‍ അറസ്റ്റില്‍  (2 hours ago)

സിനിമയെ സിനിമയായി കണ്ടാല്‍ മതി: കേരളത്തില്‍ ആരെയും നിര്‍ബന്ധിച്ച് ബീഫ് കഴിപ്പിക്കുന്നതായി അറിയില്ലെന്ന് എം ടി രമേശ്  (2 hours ago)

ലൈംഗികാതിക്രമ കേസില്‍ കോടതി പിടിച്ചു വച്ചിരുന്ന പാസ്‌പോര്‍ട്ട് നടന് തിരികെ നല്‍കി; നടന്‍ സിദ്ദിഖിന് യുഎഇ സന്ദര്‍ശിക്കാന്‍ അനുമതി  (2 hours ago)

സിമെറ്റിന് കീഴില്‍ 8 പുതിയ നഴ്‌സിംഗ് കോളേജുകള്‍ ആരംഭിച്ചു: മന്ത്രി വീണാ ജോര്‍ജ്: സിമെറ്റിന് പുതിയ ആസ്ഥാന മന്ദിരം: നിര്‍മ്മാണ ഉദ്ഘാടനം  (4 hours ago)

നവജാത ശിശുവിന്റെ മരണം: കായംകുളത്തെ സ്വകാര്യ ആശുപത്രിക്കെതിരെ ചികിത്സാ പിഴവെന്ന് ആരോപണം  (4 hours ago)

മൂന്നുവയസുകാരന്റെ ചെറുവിരല്‍ കടിച്ചെടുത്ത് തെരുവുനായ  (4 hours ago)

പുഴയോരത്ത് പ്രതീക്ഷയോടെ നിൽക്കുന്ന ജോർജുകുട്ടി; ജോർജുകുട്ടിയുടെ പുതിയ ലുക്ക്; ദൃശ്യം - 3 യുടെ പുതിയ പോസ്റ്റർ പുറത്ത്!!  (4 hours ago)

നൂറ്റിനാൽപ്പത് ദിവസത്തോളം നീണ്ടുനിന്ന മാരത്തോൺ; കാട്ടാളൻ ഫുൾ പായ്ക്കപ്പ്!!!  (4 hours ago)

10 മാസം പ്രായമുള്ള കുഞ്ഞിന്റെ തൊണ്ടയില്‍ ബോട്ടില്‍ അടപ്പ് കുടുങ്ങി  (5 hours ago)

തൃശ്ശൂരില്‍ 15 അടി മുകളില്‍ നിന്ന് സ്ലാബ് റോഡിലേക്ക് വീണു  (5 hours ago)

46കാരിയ്ക്കൊപ്പം കാറിൽ ,പുറത്തേക്കിറങ്ങിയ ഷാജിയുടെ വസ്ത്രത്തിൽ രക്തക്കറ CCTVയിൽ കണ്ട കാഴ്ച്ച  (5 hours ago)

നീറ്റ് പരീക്ഷയെഴുതാന്‍ നിര്‍ബന്ധിച്ച അച്ഛനെ കൊലപ്പെടുത്തി മകന്‍  (5 hours ago)

Malayali Vartha Recommends