Widgets Magazine
16
Feb / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ശബരിമല യുവതീപ്രവേശനക്കേസ് വീണ്ടും സുപ്രീംകോടതി പരിഗണിക്കുമ്പോൾ സർക്കാർ നിലപാട് പഴയതു തന്നെയാകുമെന്നാണ് ലഭിക്കുന്ന സൂചന


തിരുവിതാംകൂർ ദേവസ്വം ബോ‌ർഡിന്റെ സ്‌ട്രോംഗ് റൂമുകളിൽ സൂക്ഷിച്ചിരിക്കുന്ന വിവിധ ക്ഷേത്രങ്ങളിലെ രത്നം, സ്വർണം ഉൾപ്പെടെയുള്ള അമൂല്യവസ്തുക്കളുടെ സമഗ്ര പരിശോധനയ്ക്കും മൂല്യനിർണയത്തിനും വിദഗ്ദ്ധ സമിതി രൂപീകരിക്കാൻ തീരുമാനവുമായി ബോർഡ്


ശബരിമലയിൽ സ്ത്രീകൾക്ക് പ്രായഭേദമന്യേ പ്രവേശനം അനുവദിക്കണമെന്ന 2018ലെ വിധിക്കെതിരായ പുനഃപരിശോധനാ ഹർജികൾ ഇന്ന് സുപ്രീംകോടതി പരിഗണനയിൽ...


എട്ടാം വയസുമുതൽ പീഡനം: മാതാവിന്റെ സഹോദരൻ അറസ്റ്റിലായതിന് പിന്നാലെ ഉപേക്ഷിച്ച് 'അമ്മ: സിഡബ്ലിയുസിയുടെ തണലിൽ ആയിരുന്ന പെൺകുട്ടിയെ പിതാവ് സഹോദരിയുടെ വീട്ടിലേക്ക് കൂട്ടികൊണ്ട് വന്നതിന് പിന്നാലെ, പിതാവിൽ നിന്നും മറ്റു ബന്ധുക്കളിൽ നിന്നും നിരന്തര പീഡനം: ആലപ്പുഴ പുന്നപ്രയിൽ ഞെട്ടിക്കുന്ന ക്രൂരത


കൊറിയൻ സുഹൃത്തിന്റെ പേരിൽ ചതിക്കുഴി; ചോറ്റാനിക്കരയിലെ പെൺകുട്ടിയുടെ മരണത്തിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി പിതാവ്

വിവാഹം കഴിഞ്ഞ് അഞ്ചാം ദിവസം വധുവിന്റെ വീട്ടിൽ വിരുന്നിനു പോയതോടെ കാര്യങ്ങൾ കുഴഞ്ഞു മറിഞ്ഞു; നവവരനൊപ്പം എത്തിയ യുവതി മുങ്ങിയത് കാമുകനൊപ്പം; കോളേജിൽ പഠിക്കുമ്പോൾ തുടങ്ങിയ പ്രണയം അസ്ഥിക്ക് പിടിച്ചതോടെ കോതമംഗലം തൃക്കാരിയൂറിൽ സംഭവിച്ചത്...

17 NOVEMBER 2019 01:12 PM IST
മലയാളി വാര്‍ത്ത

വിവാഹം കഴിഞ്ഞു അഞ്ചാം നാള്‍ യുവതി ഭര്‍ത്താവിനൊപ്പം സ്വന്തം വീട്ടില്‍ വിരുന്നിനെത്തിയപ്പോഴാണ് സംഭവങ്ങളുടെ തുടക്കം. ഇനി ഭര്‍ത്താവിനൊപ്പം പോകുന്നില്ലെന്നും കാമുകനെ മതിയെന്നുമുള്ള യുവതിയുടെ തീരുമാനത്തിൽ ഒന്നും ചെയ്യാനാകാതെ നീക്കുകയായിരുന്നു ഭർത്താവും വീട്ടുകാരും. ആളുകള്‍ കൂടിയത് അറിഞ്ഞാണ് യുവതിയുടെ വീട്ടില്‍ കോതമംഗലം പൊലീസ് എത്തിയത്. യുവതി താനെ തീരുമാനത്തിൽ ഉറച്ച് നിന്നതോടെ കാര്യങ്ങൾ വഷളാകാൻ തുടങ്ങി. യുവാവ് ആണെങ്കില്‍ പരാതി നല്‍കാനും തയ്യാറായില്ല. തനിക്ക് ഭാര്യയെ വേണ്ട. നഷ്ടപരിഹാരം മതി. ഇതായി ഭര്‍ത്താവിന്റെ നിലപാട്. എന്ത് വന്നാലും ഭര്‍ത്താവിനൊപ്പം പോകില്ലെന്നും നവവധുവും ശഠിച്ചു. വരന്റെ ആവശ്യ പ്രകാരം നഷ്ടം കൊടുക്കാന്‍ ഭാര്യ വീട്ടുകാര്‍ സന്നദ്ധരായതുമില്ല. പൊലീസിന് അവരെ നിര്‍ബന്ധിക്കാനും കഴിഞ്ഞില്ല. നിങ്ങള്‍ തമ്മില്‍ ഒരു ധാരണയില്‍ എത്തൂ എന്നാണ് പൊലീസ് നല്‍കിയ ഉപദേശം. ഈ കാര്യത്തില്‍ പൊലീസിന് ഒന്നും ചെയ്യാനില്ലാത്തതിനാല്‍ കേസ് കൊടുക്കാന്‍ ഉപദേശിച്ച്‌ പൊലീസും തലയൂരി. താലിമാലയടക്കമുള്ള ആഭരങ്ങളുമായാണ് വധു കാമുകനൊപ്പം പോയത്. താലി അടക്കം നാല് പവന്റെ മാലയും വരന്റെ അമ്മയുടെ ഒരു പവന്റെ കമ്മലും സഹോദരന്റെ ഭാര്യ നല്‍കിയ ഒരു പവന്റെ വളയുമായാണ് വധുവിന്റെ കയ്യിലുള്ളത്. കോതമംഗലം തൃക്കാരിയൂര്‍ സ്വദേശിനിയാണ് യുവതി. മാള സ്വദേശിയാണ് യുവാവ്. നവംബര്‍ പത്തിനാണ് ഇവരുടെ വിവാഹം കഴിഞ്ഞത്. വിവാഹ ശേഷം ആദ്യ നാല് ദിവസം മാളയിലെ വരന്റെ വീട്ടിലായിരുന്നു ഇവര്‍ കഴിഞ്ഞത്. തുടര്‍ന്ന് ഇരുവരും ചേര്‍ന്ന് കോതമംഗലത്തെ വധുവിന്റെ വീട്ടിലേക്ക് വിരുന്നിനായി പോയി. പിറ്റേന്നാണ് വീട്ടിലെത്തിയ കാമുകനൊപ്പം വധു മുങ്ങിയത്. കഴിഞ്ഞ ആഗസ്റ്റിലാണ് വിവാഹ നിശ്ചയം കഴിഞ്ഞത്. ഇരുവരും പരസ്പരം ഫോണിലൂടെ സംസാരിക്കുക മാത്രമല്ല വാട്സ് ആപിലൂടെ സ്ഥിരമായി ചാറ്റ് ചെയ്യാറുമുണ്ടായിരുന്നു. വിവാഹ ദിവസം കുടുംബ വീട്ടില്‍ നിന്ന് വസ്ത്രങ്ങള്‍ കൊണ്ടുവന്നിരുന്നില്ല. അതിനാല്‍ യുവാവ് ഏഴായിരം രൂപയുടെ വസ്ത്രങ്ങളാണ് വാങ്ങി നല്‍കിയത്.

ഈ വസ്ത്രങ്ങളും യുവതിയുടെ കൈവശമുണ്ട്. വിവാഹ ശേഷം ബന്ധുവീടുകളില്‍ വിരുന്നിന് പോയ ശേഷം നിരവധി സ്ഥലങ്ങളില്‍ ഇരുവരും ഒരുമിച്ച്‌ ചുറ്റാനും ചിത്രങ്ങള്‍ എടുക്കാനും പോയി. തിരികെ കോതമംഗലത്ത് പോയി തിരിച്ച്‌ വീട്ടിലെത്തിയപ്പോഴാണ് യുവതി ഇനി ഭര്‍ത്താവിനൊപ്പം പോകില്ലെന്ന് പ്രഖ്യാപിക്കുന്നത്. ഇതോടെ ആളുകള്‍ കൂടിയതോടെയാണ് കോതമംഗലം പൊലീസ് സ്ഥലത്ത് എത്തുന്നത്. ഡിഗ്രിക്ക് പഠിക്കുന്ന സമയം മുതല്‍ പെണ്‍കുട്ടി യുവാവുമായി അടുപ്പത്തിലായിരുന്നു. ഊന്നുകല്ലില്‍ യുവാവിനു ഒരു കടയുണ്ട്. പഠനവേളയില്‍ ഈ കടയില്‍ പെണ്‍കുട്ടി പതിവുകാരിയായിരുന്നു. കടയിലെ ഈ സന്ദര്‍ശനമാണ് പെണ്‍കുട്ടിയെയും കടയുടമയെയും അടുപ്പിച്ചത്. പെണ്‍കുട്ടിക്കുള്ള അടുപ്പം വീട്ടുകാര്‍ക്ക് അറിയാമായിരുന്നു. ഇതിനു മുന്‍പും പെണ്‍കുട്ടി ഈ യുവാവിനു ഒപ്പം പോയിട്ടുണ്ട് എന്നാണ് കോതമംഗലം പൊലീസില്‍ നിന്നും ലഭിച്ച സൂചനകള്‍. ഈ കാര്യം വീട്ടുകാര്‍ക്ക് അറിയാമായിരുന്നു. ഇതെല്ലാം അറിഞ്ഞാണ് പെണ്‍കുട്ടിയെ വീട്ടുകാര്‍ ഹോട്ടല്‍ മാനേജരായ യുവാവിനു വിവാഹം കഴിച്ചു നല്‍കിയത്. സംഭവം ഒത്തു തീര്‍ന്നില്ലെങ്കില്‍ നഷ്ടം തേടി മാള സ്വദേശിയായ വരന്‍ കോടതിയില്‍ കേസ് ഫയല്‍ ചെയ്യുമെന്നാണ് ലഭിക്കുന്ന വിവരം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചികിത്സാ ചെലവില്‍ നിന്നും എല്ലാ കുടുംബങ്ങളെയും സംരക്ഷിക്കുക ലക്ഷ്യം വിഷന്‍ 2031 അന്തര്‍ദേശീയ സെമിനാര്‍  (1 hour ago)

ഫുട്ബോൾ കളിക്കുന്നതിനിടെ മധ്യവയസ്കൻ കുഴഞ്ഞ് വീണ് മരിച്ചു...  (2 hours ago)

ശബരിമലയിൽ സ്ത്രീ പ്രവേശനം.... പുനഃപരിശോധനാ ഹർജികളിൽ ഏപ്രിൽ ഏഴ് മുതൽ സുപ്രീംകോടതി വാദം കേൾക്കും...  (2 hours ago)

സമാജ്‌വാദി പാർട്ടി നേതാവിന് ദാരുണാന്ത്യം  (2 hours ago)

അൾട്രാവയലറ്റ് സൂചിക രേഖപ്പെടുത്തിയത് മൂന്നാ‌റിൽ...  (3 hours ago)

സ്വര്‍ണവിലയിൽ കുറവ്... പവന് 960 രൂപയുടെ കുറവ് ...  (3 hours ago)

27 സ്മാർട്ട് വില്ലേജ് ഓഫീസുകളുടെ സംസ്ഥാന തല ഉദ്ഘാടനം ഇന്ന്...  (3 hours ago)

ഇമ്മാനുവൽ മാക്രോൺ ഫെബ്രുവരി 16 ന് ഇന്ത്യ സന്ദർശിക്കും  (3 hours ago)

രാത്രി കാല സഞ്ചാരം നിരോധിച്ച് കത്വ ജില്ലാ ഭരണകൂടം  (4 hours ago)

സി.പി.എം അധിക്ഷേപിക്കുകയും മുറിവേൽപ്പിക്കുകയും ചെയ്ത പ്രേംകുമാറിന് കോൺഗ്രസ് കുടുബത്തിലേക്ക് വരാവുന്നതാണ്; നടനും ചലച്ചിത്ര അക്കാദമി മുൻ അധ്യക്ഷനുമായ പ്രേംകുമാറിനെ കോൺഗ്രസിലേക്ക് സ്വാഗതം ചെയ്ത് ചെറിയാൻ  (4 hours ago)

ഗാസയിലും ലബനൻ സിറിയ അതിർത്തിയിലും ഇസ്രയേൽ വ്യോമാക്രമണം... 12 മരണം, ഇന്ന് പുലർച്ചെയാണ് ഇസ്രായേൽ വ്യോമാക്രമണം  (4 hours ago)

സുവർണ്ണ ജൂബിലി നിറവിൽ വീക്ഷണം ദിനപ്പത്രം ; തന്നെ രാഷ്ട്രീയ ചിന്തകനും എഴുത്തുകാരനുമാക്കിയത് വീക്ഷണം ദിനപ്പത്രമാണ്; ഓർമ്മകൾ പങ്കു വച്ച് കോൺഗ്രസ് നേതാവ് ചെറിയാൻ ഫിലിപ്പ്  (4 hours ago)

  ജെഇഇ മെയിൻ ഒന്നാം ഭാഗം പരീക്ഷയുടെ ഫലപ്രഖ്യാപനം  (4 hours ago)

ശബരിമല യുവതീപ്രവേശനക്കേസ് വീണ്ടും സുപ്രീംകോടതി പരിഗണിക്കുമ്പോൾ......  (4 hours ago)

കോഴിക്കോട് തോട്ടുമുക്കത്ത് നിയന്ത്രണംവിട്ട ബൈക്ക് വൈദ്യുതി പോസ്റ്റിൽ ഇടിച്ച് യുവാക്കൾക്ക് ദാരുണാന്ത്യം  (5 hours ago)

Malayali Vartha Recommends