വിവാഹം കഴിഞ്ഞ് അഞ്ചാം ദിവസം വധുവിന്റെ വീട്ടിൽ വിരുന്നിനു പോയതോടെ കാര്യങ്ങൾ കുഴഞ്ഞു മറിഞ്ഞു; നവവരനൊപ്പം എത്തിയ യുവതി മുങ്ങിയത് കാമുകനൊപ്പം; കോളേജിൽ പഠിക്കുമ്പോൾ തുടങ്ങിയ പ്രണയം അസ്ഥിക്ക് പിടിച്ചതോടെ കോതമംഗലം തൃക്കാരിയൂറിൽ സംഭവിച്ചത്...
വിവാഹം കഴിഞ്ഞു അഞ്ചാം നാള്‍ യുവതി ഭര്‍ത്താവിനൊപ്പം സ്വന്തം വീട്ടില്‍ വിരുന്നിനെത്തിയപ്പോഴാണ് സംഭവങ്ങളുടെ തുടക്കം. ഇനി ഭര്‍ത്താവിനൊപ്പം പോകുന്നില്ലെന്നും കാമുകനെ മതിയെന്നുമുള്ള യുവതിയുടെ തീരുമാനത്തിൽ ഒന്നും ചെയ്യാനാകാതെ നീക്കുകയായിരുന്നു ഭർത്താവും വീട്ടുകാരും. ആളുകള്‍ കൂടിയത് അറിഞ്ഞാണ് യുവതിയുടെ വീട്ടില്‍ കോതമംഗലം പൊലീസ് എത്തിയത്. യുവതി താനെ തീരുമാനത്തിൽ ഉറച്ച് നിന്നതോടെ കാര്യങ്ങൾ വഷളാകാൻ തുടങ്ങി. യുവാവ് ആണെങ്കില്‍ പരാതി നല്‍കാനും തയ്യാറായില്ല. തനിക്ക് ഭാര്യയെ വേണ്ട. നഷ്ടപരിഹാരം മതി. ഇതായി ഭര്‍ത്താവിന്റെ നിലപാട്. എന്ത് വന്നാലും ഭര്‍ത്താവിനൊപ്പം പോകില്ലെന്നും നവവധുവും ശഠിച്ചു. വരന്റെ ആവശ്യ പ്രകാരം നഷ്ടം കൊടുക്കാന്‍ ഭാര്യ വീട്ടുകാര്‍ സന്നദ്ധരായതുമില്ല. പൊലീസിന് അവരെ നിര്‍ബന്ധിക്കാനും കഴിഞ്ഞില്ല. നിങ്ങള്‍ തമ്മില്‍ ഒരു ധാരണയില്‍ എത്തൂ എന്നാണ് പൊലീസ് നല്‍കിയ ഉപദേശം. ഈ കാര്യത്തില്‍ പൊലീസിന് ഒന്നും ചെയ്യാനില്ലാത്തതിനാല്‍ കേസ് കൊടുക്കാന്‍ ഉപദേശിച്ച് പൊലീസും തലയൂരി. താലിമാലയടക്കമുള്ള ആഭരങ്ങളുമായാണ് വധു കാമുകനൊപ്പം പോയത്. താലി അടക്കം നാല് പവന്റെ മാലയും വരന്റെ അമ്മയുടെ ഒരു പവന്റെ കമ്മലും സഹോദരന്റെ ഭാര്യ നല്‍കിയ ഒരു പവന്റെ വളയുമായാണ് വധുവിന്റെ കയ്യിലുള്ളത്. കോതമംഗലം തൃക്കാരിയൂര്‍ സ്വദേശിനിയാണ് യുവതി. മാള സ്വദേശിയാണ് യുവാവ്. നവംബര്‍ പത്തിനാണ് ഇവരുടെ വിവാഹം കഴിഞ്ഞത്. വിവാഹ ശേഷം ആദ്യ നാല് ദിവസം മാളയിലെ വരന്റെ വീട്ടിലായിരുന്നു ഇവര്‍ കഴിഞ്ഞത്. തുടര്‍ന്ന് ഇരുവരും ചേര്‍ന്ന് കോതമംഗലത്തെ വധുവിന്റെ വീട്ടിലേക്ക് വിരുന്നിനായി പോയി. പിറ്റേന്നാണ് വീട്ടിലെത്തിയ കാമുകനൊപ്പം വധു മുങ്ങിയത്. കഴിഞ്ഞ ആഗസ്റ്റിലാണ് വിവാഹ നിശ്ചയം കഴിഞ്ഞത്. ഇരുവരും പരസ്പരം ഫോണിലൂടെ സംസാരിക്കുക മാത്രമല്ല വാട്സ് ആപിലൂടെ സ്ഥിരമായി ചാറ്റ് ചെയ്യാറുമുണ്ടായിരുന്നു. വിവാഹ ദിവസം കുടുംബ വീട്ടില്‍ നിന്ന് വസ്ത്രങ്ങള്‍ കൊണ്ടുവന്നിരുന്നില്ല. അതിനാല്‍ യുവാവ് ഏഴായിരം രൂപയുടെ വസ്ത്രങ്ങളാണ് വാങ്ങി നല്‍കിയത്.
ഈ വസ്ത്രങ്ങളും യുവതിയുടെ കൈവശമുണ്ട്. വിവാഹ ശേഷം ബന്ധുവീടുകളില്‍ വിരുന്നിന് പോയ ശേഷം നിരവധി സ്ഥലങ്ങളില്‍ ഇരുവരും ഒരുമിച്ച് ചുറ്റാനും ചിത്രങ്ങള്‍ എടുക്കാനും പോയി. തിരികെ കോതമംഗലത്ത് പോയി തിരിച്ച് വീട്ടിലെത്തിയപ്പോഴാണ് യുവതി ഇനി ഭര്‍ത്താവിനൊപ്പം പോകില്ലെന്ന് പ്രഖ്യാപിക്കുന്നത്. ഇതോടെ ആളുകള്‍ കൂടിയതോടെയാണ് കോതമംഗലം പൊലീസ് സ്ഥലത്ത് എത്തുന്നത്. ഡിഗ്രിക്ക് പഠിക്കുന്ന സമയം മുതല്‍ പെണ്‍കുട്ടി യുവാവുമായി അടുപ്പത്തിലായിരുന്നു. ഊന്നുകല്ലില്‍ യുവാവിനു ഒരു കടയുണ്ട്. പഠനവേളയില്‍ ഈ കടയില്‍ പെണ്‍കുട്ടി പതിവുകാരിയായിരുന്നു. കടയിലെ ഈ സന്ദര്‍ശനമാണ് പെണ്‍കുട്ടിയെയും കടയുടമയെയും അടുപ്പിച്ചത്. പെണ്‍കുട്ടിക്കുള്ള അടുപ്പം വീട്ടുകാര്‍ക്ക് അറിയാമായിരുന്നു. ഇതിനു മുന്‍പും പെണ്‍കുട്ടി ഈ യുവാവിനു ഒപ്പം പോയിട്ടുണ്ട് എന്നാണ് കോതമംഗലം പൊലീസില്‍ നിന്നും ലഭിച്ച സൂചനകള്‍. ഈ കാര്യം വീട്ടുകാര്‍ക്ക് അറിയാമായിരുന്നു. ഇതെല്ലാം അറിഞ്ഞാണ് പെണ്‍കുട്ടിയെ വീട്ടുകാര്‍ ഹോട്ടല്‍ മാനേജരായ യുവാവിനു വിവാഹം കഴിച്ചു നല്‍കിയത്. സംഭവം ഒത്തു തീര്‍ന്നില്ലെങ്കില്‍ നഷ്ടം തേടി മാള സ്വദേശിയായ വരന്‍ കോടതിയില്‍ കേസ് ഫയല്‍ ചെയ്യുമെന്നാണ് ലഭിക്കുന്ന വിവരം.
https://www.facebook.com/Malayalivartha