Widgets Magazine
13
Apr / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഏകദേശം 80 സീറ്റ് കിട്ടി അധികാരത്തിൽ തിരിച്ചെത്താമെന്ന് സിപിഎം സംസ്ഥാന കമ്മിറ്റി പ്രത്യാശ..സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ സൂക്ഷിച്ചിരിക്കുന്ന ഇ വി എമ്മുകളുടെ സുരക്ഷ സംബന്ധിച്ച് ഇന്ത്യൻ നാഷണൽ കോൺഗ്രസിന് ആശങ്ക..


രാവിലെ മുതല്‍ ഇറാനിയന്‍ തുറമുഖങ്ങളിലേക്കും തിരിച്ചുമുള്ള എല്ലാ കപ്പല്‍ ഗതാഗതവും തടയുമെന്ന് യുഎസ്..കടുത്ത പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് ഇറാന്‍ മുന്നറിയിപ്പ്..


ബാബ വാംഗയുടെ പ്രവചനങ്ങൾ വീണ്ടും തരംഗമാകുന്നു... 2026നെ സംബന്ധിച്ച് ബാബ വാംഗയുടേതായി പ്രചരിക്കുന്ന പ്രവചനങ്ങൾ മനുഷ്യരാശിയെ ഒന്നടങ്കം ഭയപ്പെടുത്തുന്നു..


വേനൽമഴയുടെ പ്രത്യേകതയായി ഇടിമിന്നലോടുകൂടിയ ചെറുദൈർഘ്യമുള്ള മഴ.. മണിക്കൂറിൽ 40 കിലോമീറ്രർ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത..ചൂട് കൂടുതലായി അനുഭവപ്പെടുന്നതും സാധാരണമാണ്..


കതിഹാർ ജില്ലയിൽ വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ ദാരുണ അപകടത്തിൽ 13 പേർ കൊല്ലപ്പെട്ടു..സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അഗാധമായ അനുശോചനവും ദുഃഖവും രേഖപ്പെടുത്തി..

സുരേന്ദ്രന്‍ മതിയെന്ന് അമിത്ഷാ... ശബരിമല നട തുറന്നിട്ടും ബിജെപി അധ്യക്ഷനെ നിയമിക്കുന്നത് നീളുന്നത് അണികളില്‍ അമ്പരപ്പ്; നിര്‍ണായക നീക്കങ്ങള്‍ നടത്താന്‍ ശക്തമായ അധ്യക്ഷനെ കൊണ്ടുവരാന്‍ കേന്ദ്ര നേതൃത്വം; കെ സുരേന്ദ്രന്‍ മതിയെന്ന് ദേശീയ നേതൃത്വം; ശക്തനായി സുരേന്ദ്രന്‍ സംസ്ഥാന നേതൃത്വം ഏറ്റെടുക്കുമെന്ന് സൂചന

18 NOVEMBER 2019 09:58 AM IST
മലയാളി വാര്‍ത്ത

കഴിഞ്ഞ ശബരിമല സീസണില്‍ ഏറ്റവുമധികം ത്യാഗം സഹിച്ച ബിജെപി നേതാവാണ് കെ. സുരേന്ദ്രന്‍. കഴിഞ്ഞ വര്‍ഷം നവംബര്‍ 17 നാണ് സുരേന്ദ്രനെ അറസ്റ്റ് ചെയ്തത്. ശബരിമലയില്‍ ദര്‍ശനത്തിനു പോയ സുരേന്ദ്രനെയും കൂടയുണ്ടായിരുന്നവരെയും നിലയ്ക്കലില്‍ വച്ച് ക്രമസമാധാന പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി യതീഷ് ചന്ദ്രയുടെ നേതൃത്വത്തിലുള്ള പോലീസ് ആറസ്റ്റ് ചെയ്യ്തു. ക്രമസമാധാന പ്രശ്‌നങ്ങള്‍ തടയാനുള്ള മുന്‍കരുതല്‍ നടപടിയുടെ ഭാഗമായിരുന്നു ഈ ആറസ്റ്റ്. അതിന് ശേഷം ജാമ്യം നല്‍കാതെ നിരവധി കേസുകളില്‍ കുടുക്കി. ശബരിമലയില്‍ സ്ത്രീകളെ തടയാന്‍ ശ്രമിച്ച കേസുകളിലുള്‍പ്പെടെ നിരവധി കേസുകളില്‍ പ്രതിചേര്‍ക്കപ്പെട്ട സുരേന്ദ്രന് ഇരുപത്തിയൊന്ന് ദിവസങ്ങള്‍ക്ക് ശേഷമാണ് ജാമ്യം ലഭിച്ചത്. പത്തനംതിട്ട ജില്ലയില്‍ പ്രവേശിക്കരുത് തുടങ്ങിയ കര്‍ശന ഉപാധികളോടെയായിരുന്നു ഹൈക്കോടതി ജാമ്യം അനുവധിച്ചത്. അവസാനം ജാമ്യം ലഭിച്ചതിന് ശേഷം വളരെ വൈകിയാണ് സുരേന്ദ്രന് ശബരിമലയിലെത്താനായത്.

കഴിഞ്ഞ മണ്ഡലകാലത്തെ അപേക്ഷിച്ച് ഇത്തവണ യുവതികളെ കയറ്റാന്‍ ആരും താത്പര്യപ്പെടുന്നില്ല. എങ്കിലും ഒരു നിമിഷം മതി എല്ലാം മാറി മറിയാന്‍. അതിനാല്‍ ശക്തനായ ഒരു അധ്യക്ഷനെയാണ് ബിജെപി നോക്കുന്നത്. അതില്‍ മുന്തിയ പരിഗണനയാണ് സുരേന്ദ്രനുള്ളത്. ബിജെപി സംസ്ഥാന അധ്യക്ഷ പദവിയിലേക്ക് സംസ്ഥാന ജനറല്‍ സെക്രട്ടറി കൂടിയായ കെ സുരേന്ദ്രനെ കൊണ്ടുവരാനാണ് കേന്ദ്രനേതൃത്വത്തിന് താത്പര്യമെന്ന റിപ്പോര്‍ട്ടുകളാണ് പുറത്ത് വരുന്നക്. സംസ്ഥാന അധ്യക്ഷനെ കണ്ടെത്താന്‍ കണ്ടെത്താന്‍ ദേശീയ സംഘടനാ ജനറല്‍സെക്രട്ടറി ബി എല്‍ സന്തോഷും ആര്‍എസ്എസ് സംസ്ഥാന നേതൃത്വവും തമ്മില്‍ നടത്തിയ രണ്ടാംഘട്ട ചര്‍ച്ചയില്‍ കുമ്മനം രാജശേഖരനെ വീണ്ടും അധ്യക്ഷപദവിയിലേക്കു കൊണ്ടുവരണമെന്ന് ആര്‍എസ്എസ് ആവശ്യപ്പെട്ടു. എന്നാല്‍ കെ സുരേന്ദ്രനെ അധ്യക്ഷനാക്കണമെന്നാണ് ദേശീയ നേതൃത്വത്തിന്റെ താത്പര്യമെന്ന് ചര്‍ച്ചയില്‍ ഉന്നയിച്ചതായാണ് വിവരം.

ഇക്കാര്യത്തില്‍ മറ്റു സംസ്ഥാനങ്ങളിലടക്കം ദേശീയനേതൃത്വമാണ് തീരുമാനമെടുക്കുന്നതെന്നും ദേശീയ സെക്രട്ടറി ചൂണ്ടിക്കാട്ടി. എന്നാല്‍, ദേശീയ നേതൃത്വം ഏകപക്ഷീയ തീരുമാനമെടുക്കുന്നതിനെ ആര്‍എസ്എസ് എതിര്‍ത്തു. കുമ്മനം രാജശേഖരന് മാന്യമായ പരിഗണന കിട്ടണമെന്ന നിലപാടാണ് ആര്‍എസ്എസ് നേതൃത്വത്തിനുള്ളത്. മുന്‍പ് ആര്‍എസ്എസിനോട് ആലോചിക്കാതെയാണ് കേന്ദ്രനേതൃത്വം കുമ്മനത്തെ അധ്യക്ഷസ്ഥാനത്തുനിന്നു മാറ്റി മിസോറം ഗവര്‍ണറാക്കിയത്. അതില്‍ അന്നുമുതല്‍ അവര്‍ അതൃപ്തിയിലാണ്.

ആര്‍എസ്എസ് പ്രാന്തപ്രചാരക് ഹരികൃഷ്ണന്‍, സഹപ്രാന്ത പ്രചാരക് സുദര്‍ശന്‍, പ്രാന്ത സഹകാര്യവാഹ് എം രാധാകൃഷ്ണന്‍ എന്നിവരാണ് പാലക്കാട്ട് കൂടിക്കാഴ്ചയ്‌ക്കെത്തിയത്.തുടര്‍ന്ന് ഇക്കാര്യങ്ങള്‍ ചര്‍ച്ചചെയ്യാന്‍ കേന്ദ്രസംഘടനാ ജനറല്‍സെക്രട്ടറി കൊച്ചിയിലെ ആര്‍എസ്എസ് ആസ്ഥാനത്തെ ബൈഠക്കില്‍ പങ്കെടുക്കുമെന്ന് കുരുതിയിരുന്നെങ്കിലും അദ്ദേഹം എത്തിയില്ല.

ഉപതെരഞ്ഞെടുപ്പിന് മുന്‍പ് തന്നെ അധ്യക്ഷ പദവിയെ സംബന്ധിച്ച് കൊച്ചിയില്‍ പ്രാഥമിക കൂടിയാലോചനകള്‍ നടന്നിരുന്നു. ഇതിന്റെ വിവരങ്ങള്‍ പുറത്തായതോടെയാണ് രണ്ടാംഘട്ട രഹസ്യചര്‍ച്ച പാലക്കാട്ടേക്കു മാറ്റിയത്.ഗ്രൂപ്പ് നേതൃത്വം തങ്ങളുടെ ആളുകളെ അധ്യക്ഷസ്ഥാനത്തേക്ക് എത്തിക്കാന്‍ കേന്ദ്രത്തില്‍ പലവഴിക്കും സമ്മര്‍ദംചെലുത്തുന്നുണ്ട്.

പി കെ കൃഷ്ണദാസ്, എം ടി രമേശ്, ശോഭാ സുരേന്ദ്രന്‍, എ എന്‍ രാധാകൃഷ്ണന്‍, സുരേഷ് ഗോപി തുടങ്ങിയവരെ അധ്യക്ഷസ്ഥാനത്തേക്കു പരിഗണിച്ചിരുന്നു. സിനിമാ ചിത്രീകരണത്തിന്റെ തിരക്കുപറഞ്ഞ് സുരേഷ്‌ഗോപി ആദ്യമേ പിന്മാറി. സുരേന്ദ്രനു വേണ്ടി മുരളീധര വിഭാഗവും രമേശിനുവേണ്ടി കൃഷ്ണദാസ് പക്ഷവും ശക്തമായി രംഗത്തുണ്ട്.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

റോഷൻ മാത്യു- നിമിഷാസജയൻ കേന്ദ്രകഥാപാത്രങ്ങളാകുന്ന 'ചേര'പ്രദർശനത്തിന് !!!  (1 hour ago)

U/A സർട്ടിഫിക്കറ്റുമായി പള്ളിച്ചട്ടമ്പി എത്തുന്നു  (1 hour ago)

മോണാലിസയുടെ തിരോധാനം ; സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച വീഡിയോ വ്യാജമെന്ന് തെളിഞ്ഞു  (1 hour ago)

പടക്കളത്തിലിറങ്ങിയ പടയാളികൾ; കാട്ടാളന് പുതിയ പോസ്റ്റർ !!!  (1 hour ago)

മുഖ്യമന്ത്രിക്കെതിരെ സമൂഹമാധ്യമത്തില്‍ പോസ്റ്റിട്ട പത്തൊന്‍പതുകാരനെതിരെ കേസ്  (1 hour ago)

കേരളത്തില്‍ ആകെ പോളിങ് 79.63 ശതമാനം ആണെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസര്‍  (2 hours ago)

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ അംഗം കെ പി ശങ്കരദാസിന് ജാമ്യം  (2 hours ago)

ദന്തല്‍ വിദ്യാര്‍ത്ഥിയുടെ ആത്മഹത്യ: പേടിച്ചിട്ടാണ് ഇതുവരെ പ്രതികരിക്കാതിരുന്നതെന്ന് വിദ്യാര്‍ഥിനി  (4 hours ago)

കേന്ദ്രത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി സോണിയ ഗാന്ധി  (4 hours ago)

പുനലൂര്‍ പൊലീസ് സ്‌റ്റേഷനില്‍ യുവാവിന്റെ ആത്മഹത്യാ ശ്രമം  (4 hours ago)

യുപിയില്‍ ബസും ട്രക്കും കൂട്ടിയിടിച്ച് ആറുപേര്‍ക്ക് ദാരുണാന്ത്യം  (4 hours ago)

ജിം ട്രെയിനര്‍ ജീവനൊടുക്കിയ നിലയില്‍; സംഭവത്തിന് പിന്നില്‍ യുവതിയുടെ ഭീഷണിയെന്ന് കുടുംബം  (5 hours ago)

മേയ് നാലുവരെ കോൺഗ്രസ് പ്രവർത്തകർക്ക് ഉറക്കമില്ല  (7 hours ago)

AMERICA ഹോര്‍മുസ് കടലിടുക്കില്‍ ഇനി യുഎസ് ഉപരോധം  (7 hours ago)

നിതിന്‍ രാജിന്റെ മരണം ; പരിഷ്‌കൃത സമൂഹത്തിന് ഒരിക്കലും ഉള്‍ക്കൊള്ളാന്‍ കഴിയാത്ത കാര്യങ്ങളാണ് നിതിന്റെ ദുരൂഹമരണവുമായി ബന്ധപ്പെട്ട് പുറത്തുവന്നത്; ഉത്തരവാദികളായവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്ന് ക  (11 hours ago)

Malayali Vartha Recommends