Widgets Magazine
24
Apr / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരളത്തെ നടുക്കി സൂര്യാതപം; കണ്ണൂരിൽ യുവാവ് മരിച്ചു, പാലക്കാട് 41 ഡിഗ്രി കടന്ന് ചൂട്...


എനിക്ക് ശ്വാസം മുട്ടുന്നു അച്ഛാ..."! കുഞ്ഞ് ദിക്ഷൽ പിടയുമ്പോഴും തൊട്ടുപോലും നോക്കാതെ ഡോക്ടർ; ആൽജോയ്ക്ക് പിന്നാലെ ദിക്ഷലും...


ആ സ്വപ്നക്കൂട് പണിയാതെ നൗഷാദലി മടങ്ങി; വാൽപ്പാറ ദുരന്തത്തിൽ വിറങ്ങലിച്ച് നാട്; സത്യാവസ്ഥ വെളിപ്പെടുമ്പോൾ ബാക്കിയാകുന്നത് കണ്ണീരോർമ്മകൾ...


കരിമരുന്നിൽ എരിഞ്ഞ തീരാനോവ്: ആനവാൽ മോതിരവും അവസാന സന്ദേശവും ബാക്കിയാക്കി ബിജീഷ് മടങ്ങി...


മതം മാറാൻ മലയാള സിനിമയിലെ ഒരു പ്രമുഖ നടിക്ക് 100 കോടി രൂപയുടെ ഓഫർ..കുടുംബമില്ലാതെ ഒറ്റയ്ക്ക് ജീവിക്കുന്ന സ്ത്രീയ്ക്കാണ് ഓഫർ..ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ..

നിറകണ്ണോടെ നാട്ടുകാര്‍... ഒരു വയസുകാരന്‍ ദേവരഥ് റിസീവര്‍ ചുണ്ടോട് ചേര്‍ത്ത് വച്ച് ഉമ്മ പറയുമ്പോള്‍ അത് അന്ത്യ ചുംബനമായിരുന്നെന്ന് അറിഞ്ഞില്ല; സിയാച്ചിനില്‍ മഞ്ഞുമല ഇടിഞ്ഞുവീണ് കാട്ടാക്കട സ്വദേശി അഖില്‍ മരിച്ചെന്ന വാര്‍ത്തയില്‍ കണ്ണീരിലാണ്ട് ഒരു നാട്

05 DECEMBER 2019 12:43 PM IST
മലയാളി വാര്‍ത്ത

കാട്ടാക്കട പൂവച്ചല്‍ കുഴയ്ക്കാട് ഗ്രാമത്തിനെ നടുക്കിക്കൊണ്ടാണ് ആ വാര്‍ത്തയെത്തിയത്. മകന്റെ ഒന്നാം ജന്മദിനവും, ഓണവുമൊക്കെ ആഘോഷിച്ച് മടങ്ങിയ അഖില്‍ എത്തിയത് മരണത്തിലേക്ക്. അഖിലിന്റെ ഏക മകന്‍ ദേവരഥിന്റെ പിറന്നാള്‍ ഒക്ടോബര്‍ ഒന്നിനായിരുന്നു. ബന്ധുക്കളും സുഹൃത്തുക്കളുമൊക്കെ ഒത്തുചേര്‍ന്ന ആഘോഷത്തിന്റെ ആ അവധിക്കാലത്തിനുശേഷം 23നായിരുന്നു സിയാച്ചിനിലേക്ക് അഖിലിന്റെ മടക്കമെന്ന് ബന്ധുക്കള്‍ ഓര്‍ക്കുന്നു.

മകന്‍ ഒരു വയസുകാരന്‍ ദേവരഥിന് അച്ഛനെ ജീവനായിരുന്നു. അച്ഛന്റെ ഓരോ ഫോണും ദേവരഥിന് നല്‍കിയില്ലെങ്കില്‍ പിണങ്ങും. 'ഹലോ, ദേവൂട്ടാ.... ഇത് അച്ഛനാടാ.' ഫോണിലൂടെ അച്ഛന്റെ ശബ്ദം കേട്ടപ്പോള്‍ ഒരു വയസുകാരന്‍ ദേവരഥ് റിസീവര്‍ ചുണ്ടോട് ചേര്‍ത്ത് പറഞ്ഞു ....ഉമ്മ...' ദിവസങ്ങള്‍ക്ക് മുമ്പ് കശ്മീരിലെ സിയാച്ചിനില്‍ നിന്ന് അഖില്‍ വീട്ടിലേക്ക് വിളിച്ചപ്പോള്‍ ഏക മകന്‍ ദേവരഥ് അച്ഛനു നല്‍കിയത് അവസാന ഉമ്മയാണെന്ന് ആരും ഓര്‍ത്തില്ല. ഇനി തനിക്ക് തരാന്‍ പൊന്നുമ്മയും കളിപ്പാട്ടങ്ങളുമായി അച്ഛന്‍ വരില്ലെന്ന് അവനറിയില്ല.

കഴിഞ്ഞ ദിവസം സിയാച്ചിനിലെ ഹിമപാതത്തില്‍ ശ്വാസകോശത്തില്‍ മഞ്ഞുകയറി അഖില്‍ മരണത്തിന് കീഴടങ്ങിയത് ഇനിയും വിശ്വസിക്കാനാവാതെ, വിറങ്ങലിച്ച് നില്‍ക്കുകയാണ് ഒരു നാടുമുഴുവന്‍. പൂവച്ചല്‍ കുഴയ്ക്കാട് കല്ലണമുഖത്ത് വീട്ടില്‍ കര്‍ഷകനായ സുദര്‍ശനകുമാറിന്റേയും ആശാവര്‍ക്കര്‍ സതി കുമാരിയുടേയും രണ്ട് മക്കളില്‍ മൂത്തയാളാണ് അഖില്‍. ഒരുപാട് കഷ്ടപ്പെട്ടാണ് സുദര്‍ശനന്‍ മക്കളെ പഠിപ്പിച്ചത്. അഖിലിന് ആര്‍മിയിലും ഇളയ മകന്‍ അക്ഷയ്ക്ക് പോലീസിലും ജോലിയായതോടെയാണ് കുടുംബം ദാരിദ്ര്യത്തില്‍ നിന്ന് കരകയറിയത്. രണ്ട് വര്‍ഷം മുമ്പ് ബാങ്കില്‍ നിന്ന് വായ്പ എടുത്താണ് സ്വന്തമായൊരു വീട് പണിഞ്ഞത് പോലും.

2017 ലാണ് അഖില്‍ ഗീതുവിനെ വിവാഹം കഴിച്ചത്. ഇവരുടെ ആദ്യത്തെ കണ്‍മണി ദേവരഥിന്റെ ഒന്നാം പിറന്നാളിന് അഖില്‍ അവധിയെടുത്ത് നാട്ടിലെത്തിയിരുന്നു. പിറന്നാള്‍ ഗംഭീരമായി ആഘോഷിച്ച് രണ്ട് മാസം മുമ്പാണ് അഖില്‍ ജോലി സ്ഥലത്തേക്ക് മടങ്ങിയത്. അന്ന് യാത്ര പറഞ്ഞു പോയപ്പോള്‍ ഇനിയൊരിക്കലും കാണാനാവില്ലെന്ന് കരുതിയില്ല ബന്ധുക്കളും നാട്ടുകാരും.

കഴിഞ്ഞ ദിവസവും അഖില്‍ ഭാര്യയെയും മാതാപിതാക്കളെയും ഫോണില്‍ വിളിച്ചിരുന്നു. 200 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റ് വീശുന്നതായും, കടുത്ത തണുപ്പാണെന്നും പറഞ്ഞു. അതിനുശേഷം വിവരം ഒന്നും ഇല്ലായിരുന്നു. 11 വര്‍ഷമായി സൈന്യത്തിലാണ് അഖില്‍. പൂവച്ചല്‍ കുഴയ്ക്കാട് ഗവ. എല്‍.പി.സ്‌കൂളിലും, ചായ്ക്കുളം സ്‌കൂളിലുമായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. വീരണകാവ് ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പത്താം ക്ലാസ് വരെ. പ്ലസ് ടു പൂര്‍ത്തിയാക്കിയത് നെയ്യാര്‍ഡാം ഗവ. ഹൈസ്‌കൂളിലാണ്. തുടര്‍ന്നാണ് സൈനിക സേവനത്തിന് തിരഞ്ഞെടുത്തത്. സൈന്യത്തില്‍ നായിക് പദവിയില്‍ മെഡിക്കല്‍ അസിസ്റ്റന്റ് ആയിരുന്നു.

ഭാര്യ ഗീതു കാട്ടാക്കട തോട്ടമ്പറ സ്വദേശിയാണ്. രാമവിലാസത്തില്‍ ഭുവനചന്ദ്രന്റെയും ശ്യാമളയുടെയും മകള്‍. അഖിലിന്റെ അച്ഛന്‍ സുദര്‍ശനകുമാര്‍ കൂലിപ്പണിക്കാരനാണ്. അമ്മ സതികുമാരി വീട്ടമ്മയും. ബുദ്ധിമുട്ടുകള്‍ക്കിടയിലും മക്കളുടെ ഉയര്‍ച്ചമാത്രം സ്വപ്നംകണ്ട മാതാപിതാക്കള്‍. ഒരാള്‍ സൈനികസേവനം തിരഞ്ഞെടുത്തപ്പോള്‍ സഹോദരന്‍ അക്ഷയ് കേരള പോലീസില്‍ സിവില്‍ പോലീസ് ഓഫീസറായി തിരുവനന്തപുരം നന്ദാവനം എ.ആര്‍.ക്യാമ്പില്‍ ജോലിചെയ്യുന്നു.

വീട്ടുകാരും, ബന്ധുക്കളും, സുഹൃത്തുക്കളുമൊക്കെ സന്ദീപ് എന്നാണ് അഖിലിനെ വിളിക്കുന്നത്. എല്ലാവര്‍ക്കും നല്ലതുമാത്രം പറയാനുള്ള ചെറുപ്പക്കാരന്റെ അകാലവിയോഗം നാടിനെ ദുഃഖത്തിലാക്കി. ഡിസംബര്‍ മൂന്നിന് സിയാച്ചിനിലെ ടാങ്ധര്‍ സെക്ടറിലും, ഗുറെഷ് സെക്ടറിലുമായി ഉണ്ടായ രണ്ട് അപകടങ്ങളില്‍ ഒന്നിലാണ് അഖിലിന് ജീവഹാനിയുണ്ടായതെന്നാണ് വിവരം.

ശ്രീനഗര്‍ സൈനിക ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം വ്യാഴാഴ്ച രാത്രി പത്തോടെ തിരുവനന്തപുരത്ത് എത്തും. പാങ്ങോട് മിലിട്ടറി സ്‌റ്റേഷനില്‍ പൊതുദര്‍ശനത്തിനുശേഷം വെള്ളിയാഴ്ച രാവിലെ 7.30ന് പാങ്ങോട് നിന്നും തിരിച്ച് കാട്ടാക്കട പൂവച്ചല്‍ കുഴയ്ക്കാട് ഗവ. സ്‌കൂളില്‍ പൊതുദര്‍ശനത്തിനുശേഷം വീട്ടുവളപ്പില്‍ സംസ്‌കരിക്കും.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വട്ടിയൂര്‍ക്കാവ് സംഘര്‍ഷം: സ്‌റ്റേഷന്‍ എസ് എച്ച് ഒ മെഡിക്കല്‍ അവധിയില്‍ പ്രവേശിച്ചു  (1 hour ago)

പള്ളികളില്‍ സ്ത്രീ പ്രവേശനത്തിന് വിലക്കില്ലെന്ന് സുപ്രീംകോടതിയില്‍ നിലപാട് വ്യക്തമാക്കി മുസ്ലിം വ്യക്തി നിയമ ബോര്‍ഡ്  (1 hour ago)

ഊഞ്ഞാല്‍ ആടുന്നതിനിടെ ബനിയന്‍ കഴുത്തില്‍ കുടുങ്ങി 10 വയസുകാരന് ദാരുണാന്ത്യം  (2 hours ago)

പാമ്പു കടിയേറ്റ് കായംകുളത്ത് യുവതിക്ക് ദാരുണാന്ത്യം  (3 hours ago)

കഠിനമായ ചൂടിന്റെ പശ്ചാത്തലത്തില്‍ അങ്കണവാടികള്‍ക്ക് ഒരാഴ്ച അവധി  (3 hours ago)

ലോക പുസ്തക ദിനത്തില്‍ വായനക്കാര്‍ക്കായി കെ സി വേണുഗോപാലിന്റെ പുസ്തകം  (6 hours ago)

നിയമസഭാ തെരഞ്ഞെടുപ്പില്‍ പോളിംഗില്‍ ചരിത്രം കുറിച്ച് ബംഗാളും തമിഴ്‌നാടും  (6 hours ago)

കളിക്കുന്നതിനിടെ കലത്തില്‍ കുടുങ്ങിപ്പോയ നാല് വയസുകാരന് രക്ഷകരായി ഫയര്‍ ഫോഴ്‌സ്  (6 hours ago)

പിണറായി വിജയന്റെ മകള്‍ വീണ വിജയന്‍ ഉള്‍പ്പെട്ട മാസപ്പടി കേസില്‍ ഹര്‍ജികള്‍ പരിഗണിക്കുന്നത് വീണ്ടും മാറ്റി  (6 hours ago)

കൊല്ലത്ത് വൈദ്യുതാഘാതമേറ്റ് പന്ത്രണ്ട് വയസ്സുകാരന് ദാരുണാന്ത്യം  (7 hours ago)

ഹോര്‍മുസ് കടലിടുക്കില്‍ നിയന്ത്രണം കടുപ്പിച്ചു: സമാധാന ചര്‍ച്ചകളില്‍ നിന്ന് ഇറാന്‍ പിന്മാറി  (7 hours ago)

പാമ്പുകടി: പ്രതിരോധവും ചികിത്സയും വളരെ പ്രധാനം: സമയബന്ധിതമായ ചികിത്സ ഉറപ്പാക്കണം...  (8 hours ago)

കേരളത്തെ നടുക്കി സൂര്യാതപം; കണ്ണൂരിൽ യുവാവ് മരിച്ചു, പാലക്കാട് 41 ഡിഗ്രി കടന്ന് ചൂട്...  (8 hours ago)

ജിതിൻ കെ ജോസും ജയസൂര്യയും ഒന്നിക്കുന്നു; ഫാന്റസി, ത്രില്ലർ ജോണറിൽ മായൻ ആരംഭിച്ചു!!!  (8 hours ago)

ഡെന്റല്‍ കോളേജ് വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ മരണം: അധ്യാപകരുടെ ജാമ്യാപേക്ഷയില്‍ വാദം പൂര്‍ത്തിയായി  (8 hours ago)

Malayali Vartha Recommends