Widgets Magazine
20
Mar / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


24 മണിക്കൂറിനുള്ളില്‍ രാജ്യം വിടണം... ഇറാന്‍ എംബസി ജീവനക്കാരെ ‘പേഴ്‌സണ്‍ നോണ്‍ ഗാറ്റ’ ആയി പ്രഖ്യാപിച്ചു.. ഗൾഫ് രാജ്യങ്ങൾക്കിടയിൽ പ്രതിഷേധം ഇരമ്പുന്നു..


ജാമ്യം നിലനിൽക്കും; അതിജീവിതയുടെ നമ്പറുകൾ ഡിലീറ്റ് ചെയ്യാൻ രാഹുൽ മാങ്കൂട്ടത്തിലിന് കോടതി നിർദ്ദേശം...


ഭൂമിയിലെ അറിയപ്പെടുന്ന ഏറ്റവും വലിയ ഗ്യാസ് റിസർവോയർ..ഇറാന്റെ സൗത്ത് പാർസ് ഗ്യാസ് ഫീൽഡിന് നേരെ വൻ ആക്രമണം..വിതരണ ശൃംഖല നിശ്ചലമാവുന്നു..


പദവികളിലല്ല, പ്രവർത്തകരുടെ ഹൃദയത്തിലാണ് സുധാകരന്റെ സ്ഥാനം"; കണ്ണൂരിലെ സ്ഥാനാർത്ഥിത്വ ചർച്ചകൾക്കിടെ വൈകാരിക കുറിപ്പുമായി രാഹുൽ മാങ്കൂട്ടത്തിൽ...


ബ്രണ്ണൻ കോളജിൽ വെച്ച് ചവിട്ടി താഴെ ഇട്ടത് പോലെ താഴെ ഇടണം...സുധാകരനൊപ്പം കട്ടക്കിറങ്ങി രാഹുൽ മാങ്കൂട്ടത്തിൽ..ഹൈക്കമാൻഡും സതീശനും ഞെട്ടി, പിണറായിക്കുള്ള താക്കീത്..

നിറകണ്ണോടെ നാട്ടുകാര്‍... ഒരു വയസുകാരന്‍ ദേവരഥ് റിസീവര്‍ ചുണ്ടോട് ചേര്‍ത്ത് വച്ച് ഉമ്മ പറയുമ്പോള്‍ അത് അന്ത്യ ചുംബനമായിരുന്നെന്ന് അറിഞ്ഞില്ല; സിയാച്ചിനില്‍ മഞ്ഞുമല ഇടിഞ്ഞുവീണ് കാട്ടാക്കട സ്വദേശി അഖില്‍ മരിച്ചെന്ന വാര്‍ത്തയില്‍ കണ്ണീരിലാണ്ട് ഒരു നാട്

05 DECEMBER 2019 12:43 PM IST
മലയാളി വാര്‍ത്ത

കാട്ടാക്കട പൂവച്ചല്‍ കുഴയ്ക്കാട് ഗ്രാമത്തിനെ നടുക്കിക്കൊണ്ടാണ് ആ വാര്‍ത്തയെത്തിയത്. മകന്റെ ഒന്നാം ജന്മദിനവും, ഓണവുമൊക്കെ ആഘോഷിച്ച് മടങ്ങിയ അഖില്‍ എത്തിയത് മരണത്തിലേക്ക്. അഖിലിന്റെ ഏക മകന്‍ ദേവരഥിന്റെ പിറന്നാള്‍ ഒക്ടോബര്‍ ഒന്നിനായിരുന്നു. ബന്ധുക്കളും സുഹൃത്തുക്കളുമൊക്കെ ഒത്തുചേര്‍ന്ന ആഘോഷത്തിന്റെ ആ അവധിക്കാലത്തിനുശേഷം 23നായിരുന്നു സിയാച്ചിനിലേക്ക് അഖിലിന്റെ മടക്കമെന്ന് ബന്ധുക്കള്‍ ഓര്‍ക്കുന്നു.

മകന്‍ ഒരു വയസുകാരന്‍ ദേവരഥിന് അച്ഛനെ ജീവനായിരുന്നു. അച്ഛന്റെ ഓരോ ഫോണും ദേവരഥിന് നല്‍കിയില്ലെങ്കില്‍ പിണങ്ങും. 'ഹലോ, ദേവൂട്ടാ.... ഇത് അച്ഛനാടാ.' ഫോണിലൂടെ അച്ഛന്റെ ശബ്ദം കേട്ടപ്പോള്‍ ഒരു വയസുകാരന്‍ ദേവരഥ് റിസീവര്‍ ചുണ്ടോട് ചേര്‍ത്ത് പറഞ്ഞു ....ഉമ്മ...' ദിവസങ്ങള്‍ക്ക് മുമ്പ് കശ്മീരിലെ സിയാച്ചിനില്‍ നിന്ന് അഖില്‍ വീട്ടിലേക്ക് വിളിച്ചപ്പോള്‍ ഏക മകന്‍ ദേവരഥ് അച്ഛനു നല്‍കിയത് അവസാന ഉമ്മയാണെന്ന് ആരും ഓര്‍ത്തില്ല. ഇനി തനിക്ക് തരാന്‍ പൊന്നുമ്മയും കളിപ്പാട്ടങ്ങളുമായി അച്ഛന്‍ വരില്ലെന്ന് അവനറിയില്ല.

കഴിഞ്ഞ ദിവസം സിയാച്ചിനിലെ ഹിമപാതത്തില്‍ ശ്വാസകോശത്തില്‍ മഞ്ഞുകയറി അഖില്‍ മരണത്തിന് കീഴടങ്ങിയത് ഇനിയും വിശ്വസിക്കാനാവാതെ, വിറങ്ങലിച്ച് നില്‍ക്കുകയാണ് ഒരു നാടുമുഴുവന്‍. പൂവച്ചല്‍ കുഴയ്ക്കാട് കല്ലണമുഖത്ത് വീട്ടില്‍ കര്‍ഷകനായ സുദര്‍ശനകുമാറിന്റേയും ആശാവര്‍ക്കര്‍ സതി കുമാരിയുടേയും രണ്ട് മക്കളില്‍ മൂത്തയാളാണ് അഖില്‍. ഒരുപാട് കഷ്ടപ്പെട്ടാണ് സുദര്‍ശനന്‍ മക്കളെ പഠിപ്പിച്ചത്. അഖിലിന് ആര്‍മിയിലും ഇളയ മകന്‍ അക്ഷയ്ക്ക് പോലീസിലും ജോലിയായതോടെയാണ് കുടുംബം ദാരിദ്ര്യത്തില്‍ നിന്ന് കരകയറിയത്. രണ്ട് വര്‍ഷം മുമ്പ് ബാങ്കില്‍ നിന്ന് വായ്പ എടുത്താണ് സ്വന്തമായൊരു വീട് പണിഞ്ഞത് പോലും.

2017 ലാണ് അഖില്‍ ഗീതുവിനെ വിവാഹം കഴിച്ചത്. ഇവരുടെ ആദ്യത്തെ കണ്‍മണി ദേവരഥിന്റെ ഒന്നാം പിറന്നാളിന് അഖില്‍ അവധിയെടുത്ത് നാട്ടിലെത്തിയിരുന്നു. പിറന്നാള്‍ ഗംഭീരമായി ആഘോഷിച്ച് രണ്ട് മാസം മുമ്പാണ് അഖില്‍ ജോലി സ്ഥലത്തേക്ക് മടങ്ങിയത്. അന്ന് യാത്ര പറഞ്ഞു പോയപ്പോള്‍ ഇനിയൊരിക്കലും കാണാനാവില്ലെന്ന് കരുതിയില്ല ബന്ധുക്കളും നാട്ടുകാരും.

കഴിഞ്ഞ ദിവസവും അഖില്‍ ഭാര്യയെയും മാതാപിതാക്കളെയും ഫോണില്‍ വിളിച്ചിരുന്നു. 200 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റ് വീശുന്നതായും, കടുത്ത തണുപ്പാണെന്നും പറഞ്ഞു. അതിനുശേഷം വിവരം ഒന്നും ഇല്ലായിരുന്നു. 11 വര്‍ഷമായി സൈന്യത്തിലാണ് അഖില്‍. പൂവച്ചല്‍ കുഴയ്ക്കാട് ഗവ. എല്‍.പി.സ്‌കൂളിലും, ചായ്ക്കുളം സ്‌കൂളിലുമായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. വീരണകാവ് ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പത്താം ക്ലാസ് വരെ. പ്ലസ് ടു പൂര്‍ത്തിയാക്കിയത് നെയ്യാര്‍ഡാം ഗവ. ഹൈസ്‌കൂളിലാണ്. തുടര്‍ന്നാണ് സൈനിക സേവനത്തിന് തിരഞ്ഞെടുത്തത്. സൈന്യത്തില്‍ നായിക് പദവിയില്‍ മെഡിക്കല്‍ അസിസ്റ്റന്റ് ആയിരുന്നു.

ഭാര്യ ഗീതു കാട്ടാക്കട തോട്ടമ്പറ സ്വദേശിയാണ്. രാമവിലാസത്തില്‍ ഭുവനചന്ദ്രന്റെയും ശ്യാമളയുടെയും മകള്‍. അഖിലിന്റെ അച്ഛന്‍ സുദര്‍ശനകുമാര്‍ കൂലിപ്പണിക്കാരനാണ്. അമ്മ സതികുമാരി വീട്ടമ്മയും. ബുദ്ധിമുട്ടുകള്‍ക്കിടയിലും മക്കളുടെ ഉയര്‍ച്ചമാത്രം സ്വപ്നംകണ്ട മാതാപിതാക്കള്‍. ഒരാള്‍ സൈനികസേവനം തിരഞ്ഞെടുത്തപ്പോള്‍ സഹോദരന്‍ അക്ഷയ് കേരള പോലീസില്‍ സിവില്‍ പോലീസ് ഓഫീസറായി തിരുവനന്തപുരം നന്ദാവനം എ.ആര്‍.ക്യാമ്പില്‍ ജോലിചെയ്യുന്നു.

വീട്ടുകാരും, ബന്ധുക്കളും, സുഹൃത്തുക്കളുമൊക്കെ സന്ദീപ് എന്നാണ് അഖിലിനെ വിളിക്കുന്നത്. എല്ലാവര്‍ക്കും നല്ലതുമാത്രം പറയാനുള്ള ചെറുപ്പക്കാരന്റെ അകാലവിയോഗം നാടിനെ ദുഃഖത്തിലാക്കി. ഡിസംബര്‍ മൂന്നിന് സിയാച്ചിനിലെ ടാങ്ധര്‍ സെക്ടറിലും, ഗുറെഷ് സെക്ടറിലുമായി ഉണ്ടായ രണ്ട് അപകടങ്ങളില്‍ ഒന്നിലാണ് അഖിലിന് ജീവഹാനിയുണ്ടായതെന്നാണ് വിവരം.

ശ്രീനഗര്‍ സൈനിക ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം വ്യാഴാഴ്ച രാത്രി പത്തോടെ തിരുവനന്തപുരത്ത് എത്തും. പാങ്ങോട് മിലിട്ടറി സ്‌റ്റേഷനില്‍ പൊതുദര്‍ശനത്തിനുശേഷം വെള്ളിയാഴ്ച രാവിലെ 7.30ന് പാങ്ങോട് നിന്നും തിരിച്ച് കാട്ടാക്കട പൂവച്ചല്‍ കുഴയ്ക്കാട് ഗവ. സ്‌കൂളില്‍ പൊതുദര്‍ശനത്തിനുശേഷം വീട്ടുവളപ്പില്‍ സംസ്‌കരിക്കും.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹാര്‍മുസ് കടലിടുക്കില്‍ ഉടലെടുത്ത പ്രതിസന്ധിയില്‍ ഇന്ത്യ ഉള്‍പ്പെടെയുള്ള ലോകരാജ്യങ്ങള്‍ ഇന്ധന ക്ഷാമത്തിന്റെ ഭീഷണിയില്‍  (4 minutes ago)

വീട്ടില്‍ അതിക്രമിച്ച് കയറി വെടിയുതിര്‍ത്ത് ഗുണ്ടാ സംഘം  (16 minutes ago)

ഞങ്ങള്‍ക്ക് ആവശ്യമുള്ളത് ഞങ്ങള്‍ നേടിക്കഴിഞ്ഞു:യുദ്ധം എപ്പോള്‍ നിര്‍ത്തണമെന്ന അവസാന തീരുമാനം ട്രംപിന്റേത്  (26 minutes ago)

വാക്ക് പാലിച്ചില്ല; സുരേന്ദ്രന്‍ പിള്ള വിഭാഗം രാജിവച്ചു  (35 minutes ago)

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ജാമ്യം റദ്ദാക്കണമെന്ന ഹര്‍ജി തള്ളി   (43 minutes ago)

മുഖ്യമന്ത്രി പിണറായി വിജയന്റെ സ്വത്ത് വിവരങ്ങള്‍ ഇങ്ങനെ  (51 minutes ago)

പ്രശസ്ത ഛായാഗ്രാഹകന്‍ മെല്ലി ഇറാനി അന്തരിച്ചു  (1 hour ago)

വാളയാര്‍ ആള്‍ക്കൂട്ട കൊലപാതക കേസ് പ്രതികളുടെ ജാമ്യം റദ്ദാക്കി  (1 hour ago)

കോണ്‍ഗ്രസ് രണ്ടാംഘട്ട പട്ടിക പുറത്ത്  (1 hour ago)

തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് സംസ്ഥാനത്ത് ഡ്രൈ ഡേ പ്രഖ്യാപിച്ചു  (1 hour ago)

ഇസ്രയേല്‍ മിസൈല്‍ ആക്രമണത്തില്‍ ലെബനനില്‍ കൊല്ലപ്പെട്ടവരില്‍ 118 കുട്ടികള്‍  (2 hours ago)

ചെറിയ പെരുന്നാള്‍ ; പ്രവാസി മലയാളികള്‍ക്കായ് കൂടുതല്‍ വിമാന സര്‍വീസുകള്‍ ഉറപ്പാക്കണമെന്ന് കേന്ദ്രത്തോട് മുഖ്യമന്ത്രി  (2 hours ago)

പാര്‍ട്ടി പറഞ്ഞാല്‍ മത്സരിക്കും ഇല്ലെങ്കില്‍ ഇല്ല: സ്വതന്ത്രനായി മത്സരിക്കാന്‍ താന്‍ ഏതായാലുമില്ലെന്ന് കെ സുധാകരന്‍  (2 hours ago)

സൂര്യ-ആര്‍.ജെ. ബാലാജി ചിത്രം 'കറുപ്പ്' തിയേറ്ററുകളിലേക്ക്  (2 hours ago)

സംസ്ഥാനത്ത് ചെറിയ പെരുന്നാള്‍ നാളെ  (3 hours ago)

Malayali Vartha Recommends