Widgets Magazine
01
Jul / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ദമ്പതികൾക്ക് സാമ്പത്തിക പ്രശ്നങ്ങളെന്ന് സൂചന; ദമ്പതികളുടെ കൈകൾ സിറിഞ്ച് ടേപ്പ് ഉപയോഗിച്ച് കെട്ടിയ നിലയിൽ: ആ വീട്ടിൽ സംഭവിച്ചത് ...


മൊബൈൽ മോഷണ കേസിൽ റെയിൽവേ പോലീസ് പിടികൂടിയ പ്രതി ജയിൽ ചാടി : ഇതര സംസ്ഥാന തൊഴിലാളി ആയ പ്രതി രക്ഷപെട്ടത് കോട്ടയം ജില്ലാ ജയിലിൽ നിന്ന്


റോഡ് മുറിച്ച് കടക്കുന്നതിനിടയിൽ കാർ ഇടിച്ചുതെറിപ്പിച്ചു; വയോധികന് ദാരുണാന്ത്യം...


ഒരടി താഴ്ചയിലെടുത്ത കുഴിയിൽ നിന്നും ചെറിയ എല്ലിൻ കഷ്ണങ്ങൾ; അനീഷ ഗർഭിണിയെന്ന് 'അമ്മ അറിഞ്ഞിരുന്നു: യൂട്യൂബ് നോക്കി ടോയ്ലെറ്റില്‍ കുഞ്ഞുങ്ങൾക്ക് ജന്മം നൽകി...


കോഴിക്കോട് മുഖ്യമന്ത്രി പിണറായി വിജയന്റെ വാഹനവ്യൂഹത്തെ പിന്തുടര്‍ന്നു.. അഞ്ചുപേര്‍ അറസ്റ്റില്‍..കാറിനുള്ളില്‍നിന്ന് വാക്കി ടോക്കിയും കണ്ടെടുത്തിട്ടുണ്ട്.. ഇവരെ പിന്നീട് ജാമ്യത്തില്‍വിട്ടു..

നിറകണ്ണോടെ നാട്ടുകാര്‍... ഒരു വയസുകാരന്‍ ദേവരഥ് റിസീവര്‍ ചുണ്ടോട് ചേര്‍ത്ത് വച്ച് ഉമ്മ പറയുമ്പോള്‍ അത് അന്ത്യ ചുംബനമായിരുന്നെന്ന് അറിഞ്ഞില്ല; സിയാച്ചിനില്‍ മഞ്ഞുമല ഇടിഞ്ഞുവീണ് കാട്ടാക്കട സ്വദേശി അഖില്‍ മരിച്ചെന്ന വാര്‍ത്തയില്‍ കണ്ണീരിലാണ്ട് ഒരു നാട്

05 DECEMBER 2019 12:43 PM IST
മലയാളി വാര്‍ത്ത

കാട്ടാക്കട പൂവച്ചല്‍ കുഴയ്ക്കാട് ഗ്രാമത്തിനെ നടുക്കിക്കൊണ്ടാണ് ആ വാര്‍ത്തയെത്തിയത്. മകന്റെ ഒന്നാം ജന്മദിനവും, ഓണവുമൊക്കെ ആഘോഷിച്ച് മടങ്ങിയ അഖില്‍ എത്തിയത് മരണത്തിലേക്ക്. അഖിലിന്റെ ഏക മകന്‍ ദേവരഥിന്റെ പിറന്നാള്‍ ഒക്ടോബര്‍ ഒന്നിനായിരുന്നു. ബന്ധുക്കളും സുഹൃത്തുക്കളുമൊക്കെ ഒത്തുചേര്‍ന്ന ആഘോഷത്തിന്റെ ആ അവധിക്കാലത്തിനുശേഷം 23നായിരുന്നു സിയാച്ചിനിലേക്ക് അഖിലിന്റെ മടക്കമെന്ന് ബന്ധുക്കള്‍ ഓര്‍ക്കുന്നു.

മകന്‍ ഒരു വയസുകാരന്‍ ദേവരഥിന് അച്ഛനെ ജീവനായിരുന്നു. അച്ഛന്റെ ഓരോ ഫോണും ദേവരഥിന് നല്‍കിയില്ലെങ്കില്‍ പിണങ്ങും. 'ഹലോ, ദേവൂട്ടാ.... ഇത് അച്ഛനാടാ.' ഫോണിലൂടെ അച്ഛന്റെ ശബ്ദം കേട്ടപ്പോള്‍ ഒരു വയസുകാരന്‍ ദേവരഥ് റിസീവര്‍ ചുണ്ടോട് ചേര്‍ത്ത് പറഞ്ഞു ....ഉമ്മ...' ദിവസങ്ങള്‍ക്ക് മുമ്പ് കശ്മീരിലെ സിയാച്ചിനില്‍ നിന്ന് അഖില്‍ വീട്ടിലേക്ക് വിളിച്ചപ്പോള്‍ ഏക മകന്‍ ദേവരഥ് അച്ഛനു നല്‍കിയത് അവസാന ഉമ്മയാണെന്ന് ആരും ഓര്‍ത്തില്ല. ഇനി തനിക്ക് തരാന്‍ പൊന്നുമ്മയും കളിപ്പാട്ടങ്ങളുമായി അച്ഛന്‍ വരില്ലെന്ന് അവനറിയില്ല.

കഴിഞ്ഞ ദിവസം സിയാച്ചിനിലെ ഹിമപാതത്തില്‍ ശ്വാസകോശത്തില്‍ മഞ്ഞുകയറി അഖില്‍ മരണത്തിന് കീഴടങ്ങിയത് ഇനിയും വിശ്വസിക്കാനാവാതെ, വിറങ്ങലിച്ച് നില്‍ക്കുകയാണ് ഒരു നാടുമുഴുവന്‍. പൂവച്ചല്‍ കുഴയ്ക്കാട് കല്ലണമുഖത്ത് വീട്ടില്‍ കര്‍ഷകനായ സുദര്‍ശനകുമാറിന്റേയും ആശാവര്‍ക്കര്‍ സതി കുമാരിയുടേയും രണ്ട് മക്കളില്‍ മൂത്തയാളാണ് അഖില്‍. ഒരുപാട് കഷ്ടപ്പെട്ടാണ് സുദര്‍ശനന്‍ മക്കളെ പഠിപ്പിച്ചത്. അഖിലിന് ആര്‍മിയിലും ഇളയ മകന്‍ അക്ഷയ്ക്ക് പോലീസിലും ജോലിയായതോടെയാണ് കുടുംബം ദാരിദ്ര്യത്തില്‍ നിന്ന് കരകയറിയത്. രണ്ട് വര്‍ഷം മുമ്പ് ബാങ്കില്‍ നിന്ന് വായ്പ എടുത്താണ് സ്വന്തമായൊരു വീട് പണിഞ്ഞത് പോലും.

2017 ലാണ് അഖില്‍ ഗീതുവിനെ വിവാഹം കഴിച്ചത്. ഇവരുടെ ആദ്യത്തെ കണ്‍മണി ദേവരഥിന്റെ ഒന്നാം പിറന്നാളിന് അഖില്‍ അവധിയെടുത്ത് നാട്ടിലെത്തിയിരുന്നു. പിറന്നാള്‍ ഗംഭീരമായി ആഘോഷിച്ച് രണ്ട് മാസം മുമ്പാണ് അഖില്‍ ജോലി സ്ഥലത്തേക്ക് മടങ്ങിയത്. അന്ന് യാത്ര പറഞ്ഞു പോയപ്പോള്‍ ഇനിയൊരിക്കലും കാണാനാവില്ലെന്ന് കരുതിയില്ല ബന്ധുക്കളും നാട്ടുകാരും.

കഴിഞ്ഞ ദിവസവും അഖില്‍ ഭാര്യയെയും മാതാപിതാക്കളെയും ഫോണില്‍ വിളിച്ചിരുന്നു. 200 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റ് വീശുന്നതായും, കടുത്ത തണുപ്പാണെന്നും പറഞ്ഞു. അതിനുശേഷം വിവരം ഒന്നും ഇല്ലായിരുന്നു. 11 വര്‍ഷമായി സൈന്യത്തിലാണ് അഖില്‍. പൂവച്ചല്‍ കുഴയ്ക്കാട് ഗവ. എല്‍.പി.സ്‌കൂളിലും, ചായ്ക്കുളം സ്‌കൂളിലുമായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. വീരണകാവ് ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പത്താം ക്ലാസ് വരെ. പ്ലസ് ടു പൂര്‍ത്തിയാക്കിയത് നെയ്യാര്‍ഡാം ഗവ. ഹൈസ്‌കൂളിലാണ്. തുടര്‍ന്നാണ് സൈനിക സേവനത്തിന് തിരഞ്ഞെടുത്തത്. സൈന്യത്തില്‍ നായിക് പദവിയില്‍ മെഡിക്കല്‍ അസിസ്റ്റന്റ് ആയിരുന്നു.

ഭാര്യ ഗീതു കാട്ടാക്കട തോട്ടമ്പറ സ്വദേശിയാണ്. രാമവിലാസത്തില്‍ ഭുവനചന്ദ്രന്റെയും ശ്യാമളയുടെയും മകള്‍. അഖിലിന്റെ അച്ഛന്‍ സുദര്‍ശനകുമാര്‍ കൂലിപ്പണിക്കാരനാണ്. അമ്മ സതികുമാരി വീട്ടമ്മയും. ബുദ്ധിമുട്ടുകള്‍ക്കിടയിലും മക്കളുടെ ഉയര്‍ച്ചമാത്രം സ്വപ്നംകണ്ട മാതാപിതാക്കള്‍. ഒരാള്‍ സൈനികസേവനം തിരഞ്ഞെടുത്തപ്പോള്‍ സഹോദരന്‍ അക്ഷയ് കേരള പോലീസില്‍ സിവില്‍ പോലീസ് ഓഫീസറായി തിരുവനന്തപുരം നന്ദാവനം എ.ആര്‍.ക്യാമ്പില്‍ ജോലിചെയ്യുന്നു.

വീട്ടുകാരും, ബന്ധുക്കളും, സുഹൃത്തുക്കളുമൊക്കെ സന്ദീപ് എന്നാണ് അഖിലിനെ വിളിക്കുന്നത്. എല്ലാവര്‍ക്കും നല്ലതുമാത്രം പറയാനുള്ള ചെറുപ്പക്കാരന്റെ അകാലവിയോഗം നാടിനെ ദുഃഖത്തിലാക്കി. ഡിസംബര്‍ മൂന്നിന് സിയാച്ചിനിലെ ടാങ്ധര്‍ സെക്ടറിലും, ഗുറെഷ് സെക്ടറിലുമായി ഉണ്ടായ രണ്ട് അപകടങ്ങളില്‍ ഒന്നിലാണ് അഖിലിന് ജീവഹാനിയുണ്ടായതെന്നാണ് വിവരം.

ശ്രീനഗര്‍ സൈനിക ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം വ്യാഴാഴ്ച രാത്രി പത്തോടെ തിരുവനന്തപുരത്ത് എത്തും. പാങ്ങോട് മിലിട്ടറി സ്‌റ്റേഷനില്‍ പൊതുദര്‍ശനത്തിനുശേഷം വെള്ളിയാഴ്ച രാവിലെ 7.30ന് പാങ്ങോട് നിന്നും തിരിച്ച് കാട്ടാക്കട പൂവച്ചല്‍ കുഴയ്ക്കാട് ഗവ. സ്‌കൂളില്‍ പൊതുദര്‍ശനത്തിനുശേഷം വീട്ടുവളപ്പില്‍ സംസ്‌കരിക്കും.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കെഎസ്ആര്‍ടിസി ബസുകളില്‍ പുതിയ സംവിധാനം സ്ഥാപിച്ച് തുടങ്ങി  (7 hours ago)

ഇന്ത്യയിലെത്തിയ പാക്കിസ്ഥാന്‍ ദമ്പതികള്‍ക്ക് മരുഭൂമിയിലെ കനത്ത ചൂടില്‍ ദാരുണാന്ത്യം  (7 hours ago)

സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തില്‍ പ്രതി കുടുങ്ങി  (7 hours ago)

ഈരാറ്റുപേട്ടയില്‍ ദമ്പതികളുടെ ആത്മഹത്യയ്ക്ക് പിന്നില്‍ ബ്ലേഡ് മാഫിയ  (8 hours ago)

ഗവര്‍ണറുടെ സുരക്ഷയ്ക്കായി ആവശ്യപ്പെട്ട പൊലീസ് ഉദ്യോഗസ്ഥരുടെ പട്ടിക റദ്ദാക്കി സംസ്ഥാന സര്‍ക്കാര്‍  (8 hours ago)

ദമ്പതികൾക്ക് സാമ്പത്തിക പ്രശ്നങ്ങളെന്ന് സൂചന; ദമ്പതികളുടെ കൈകൾ സിറിഞ്ച് ടേപ്പ് ഉപയോഗിച്ച് കെട്ടിയ നിലയിൽ: ആ വീട്ടിൽ സംഭവിച്ചത് ...  (9 hours ago)

മൊബൈൽ മോഷണ കേസിൽ റെയിൽവേ പോലീസ് പിടികൂടിയ പ്രതി ജയിൽ ചാടി : ഇതര സംസ്ഥാന തൊഴിലാളി ആയ പ്രതി രക്ഷപെട്ടത് കോട്ടയം ജില്ലാ ജയിലിൽ നിന്ന്  (9 hours ago)

റോഡ് മുറിച്ച് കടക്കുന്നതിനിടയിൽ കാർ ഇടിച്ചുതെറിപ്പിച്ചു; വയോധികന് ദാരുണാന്ത്യം...  (9 hours ago)

ഒരടി താഴ്ചയിലെടുത്ത കുഴിയിൽ നിന്നും ചെറിയ എല്ലിൻ കഷ്ണങ്ങൾ; അനീഷ ഗർഭിണിയെന്ന് 'അമ്മ അറിഞ്ഞിരുന്നു: യൂട്യൂബ് നോക്കി ടോയ്ലെറ്റില്‍ കുഞ്ഞുങ്ങൾക്ക് ജന്മം നൽകി...  (10 hours ago)

വി എസ് അച്യുതാനന്ദന്റെ ആരോഗ്യനില അതീവ ഗുരുതരം  (10 hours ago)

തെലങ്കാനയില്‍ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയില്‍ സ്ഫോടനം  (10 hours ago)

PINARAYI VIJAYAN കാരണം വ്യക്തമാക്കി  (10 hours ago)

Dowry torture മരണത്തിന് മുമ്പ് പിതാവിന് വാട്ട്‌സ്ആപ്പിൽ അയച്ചത്  (10 hours ago)

KANNUR അന്വേഷണം ആരംഭിച്ചു  (11 hours ago)

KOZHIKODE കണ്ടെത്താനാവില്ലെന്ന് സന്ദേശം  (11 hours ago)

Malayali Vartha Recommends