Widgets Magazine
25
Feb / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നവകേരള സർവേയുമായി ബന്ധപ്പെട്ട ഹൈക്കോടതിയുടെ സ്റ്റേ ഉത്തരവ്.. സുപ്രീം കോടതി സ്റ്റേ ചെയ്തു... പിണറായി സർക്കാരിന് വലിയ ആശ്വാസം..പരമോന്നത കോടതിയുടെ നടപടി...


നവകേരള സർവേയുമായി ബന്ധപ്പെട്ട ഹൈക്കോടതിയുടെ സ്റ്റേ ഉത്തരവ്.. സുപ്രീം കോടതി സ്റ്റേ ചെയ്തു... പിണറായി സർക്കാരിന് വലിയ ആശ്വാസം..പരമോന്നത കോടതിയുടെ നടപടി...


ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത.. മണിക്കൂറിൽ 60 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത...


ശബരിമലയിൽ ഇനി എന്തെങ്കിലും ബാക്കിയുണ്ടോ ? ചോദ്യവുമായി സുപ്രീം കോടതി...പങ്കജ് ഭണ്ഡാരിയുടെ ഹർജി പരിഗണിക്കുന്നത് സുപ്രീം കോടതി മാർച്ച് ഒമ്പതിലേക്ക് മാറ്റി..


വൈറ്റില റെയില്‍വേ ട്രാക്കിന് സമീപം യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഒരാള്‍ കസ്റ്റഡിയില്‍.. കൊലപ്പെടുത്തിയ ട്രാക്കില്‍ തള്ളിയതാണെന്ന് പോലീസ്..സിസി ടിവി ദൃശ്യങ്ങളും സംഭവ സ്ഥലത്തു നിന്നും കണ്ടെത്തി..


പിതാവിനെ അതിക്രൂരമായി കൊലപ്പെടുത്തി മകൻ..പിതാവിനെ വെടിവച്ചു കൊന്നു, മൃതദേഹം വെട്ടിനുറുക്കി ഡ്രമ്മിൽ ഒളിപ്പിച്ചു..ഒഴിഞ്ഞമുറിയിലെ ബാരലിൽ നിന്ന് മൃതദേഹ ഭാഗങ്ങൾ കണ്ടെടുത്തു...

ഉള്ളിലൊതുക്കിയ കനൽക്കഥകൾ സഹപാഠിയോട് തുറന്ന് പറഞ്ഞപ്പോൾ, വിദ്യയിൽ നിന്ന് തനിക്ക് നേരിടേണ്ടിവന്ന ക്രൂരതകൾ തുറന്നുപറഞ്ഞ് പ്രേംകുമാർ വികാരനിർഭരനായി; മാര്‍ച്ചില്‍ ഒത്തുകൂടിയ റീയുണിയനിൽ പൂത്തുലഞ്ഞത് കുടുംബബന്ധങ്ങൾ തകർന്നതോടെ ഒറ്റപ്പെട്ട അവസ്ഥയിലായ പ്രേംകുമാറിന്റെയും സുനിതയുടെയും പ്രണയം: നിങ്ങളാരോടാണ് കൊഞ്ചിക്കുഴയുന്നതെന്ന വിദ്യയുടെ ചോദ്യം മരണമണി മുഴക്കിയപ്പോൾ....

11 DECEMBER 2019 03:27 PM IST
മലയാളി വാര്‍ത്ത

ഭര്‍ത്താവിന് സ്നേഹമില്ല... ക്രൂരമായി മര്‍ദ്ദിക്കും... അയാള്‍ക്ക് ശമ്പളം മാത്രം മതി! ഉള്ളിലൊതുക്കിയ കനൽക്കഥകൾ സഹപാഠിയോട് തുറന്ന് പറഞ്ഞപ്പോൾ, വിദ്യയിൽ നിന്ന് തനിക്ക് നേരിടേണ്ടിവന്ന ക്രൂരതകൾ തുറന്നുപറഞ്ഞ് പ്രേംകുമാർ വികാരനിർഭരനായി. 25 വര്‍ഷങ്ങള്‍ക്ക് ശേഷം കഴിഞ്ഞ മാര്‍ച്ചില്‍ ഒത്തുകൂടിയ റീയുണിയനിൽ പൂത്തുലഞ്ഞത് കുടുംബബന്ധങ്ങൾ തകർന്നതോടെ ഒറ്റപ്പെട്ട അവസ്ഥയിലായ പ്രേംകുമാറിന്റെയും സുനിതയുടെയും പ്രേമമായിരുന്നു. സ്കൂളിൽ വച്ച് സുനിതയെ പ്രണയിച്ചിരുന്നുവെന്ന് പ്രേംകുമാർ പറഞ്ഞതോടെ നിനക്ക് മറ്റൊരു കുട്ടിയോടാണ് പ്രണയമെന്ന് തെറ്റിദ്ധരിച്ചതായി ഫോണിലൂടെ മറുതലയ്ക്കൽ സുനിതയും മനസ് തുറന്നു. ഇനിയെങ്കിലും ഒരുമിച്ച്‌ ജീവിച്ചു കൂടെ...? പിന്നെയുണ്ടായത് ഒരുമിച്ച് ജീവിക്കാനുള്ള ആഗ്രഹത്തിൽ സുനിതയെ തേടി ഹൈദരാബാദിലേയ്ക്കുള്ള പ്രേംകുമാറിന്റെ പ്രയാണമായിരുന്നു.


പിന്നീട് ദമ്പതികളെപ്പോലെ പേയാട് ഗ്രാന്റ് ടെക് വില്ലയില്‍ സുനിതയും പ്രേംകുമാറും ജീവിതം തുടങ്ങി.ഇതിനിടയിൽ തന്നെ കളിയിക്കാവളിയിലെ നേഴ്‌സിങ് ഹോമില്‍ സുനിത ജോലിയും നേടി. ഹൈദരാബാദില്‍ നിന്ന് സുനിത പ്രേംകുമാറിനൊപ്പം ജീവിക്കാൻ ഇറങ്ങിപ്പുറപ്പെടുമ്പോൾ ഭര്‍ത്താവിന് മാസം കൃത്യമായി പണം നല്‍കണമെന്നു മാത്രമായിരുന്നു വ്യവസ്ഥയില്‍. അത് കൃത്യമായി സുനിത നിറവേറ്റുകയും ചെയ്തു. ഇതിനിടയിൽ പ്രേംകുമാറും ഭാര്യ വിദ്യയും കാറില്‍ പോകുന്നതിനിടെ എത്തിയ
സുനിതയുടെ ദീർഘനേര ഫോൺകോൾ വിദ്യയ്ക്ക് സംശയമായി. നിങ്ങളാരോടാണ് കൊഞ്ചിക്കുഴയുന്നതെന്ന ചോദ്യത്തിന് സുനിതയാണെന്ന കൃത്യമായ മറുപടിയും പ്രേംകുമാർ നൽകി. ഇതോടെ തന്നെ ഒഴിവാക്കാൻ ശ്രമിക്കുകയാണെന്ന് പറഞ്ഞ് വിദ്യ പ്രേംകുമാറുമായി വാക്കുതർക്കമായി.

ഇതിനിടെയാണ് വിദ്യയുടെ ആദ്യ വിവാഹത്തിലെ മകളുടെ വിവാഹവും തുടര്‍ന്നുള്ള തര്‍ക്കവും. വിവേക് എന്ന മകനുണ്ടെന്ന കാര്യം മറച്ചുവച്ചുവെന്നത് തര്‍ക്കം ആളി കത്തിച്ചു. ആദ്യ ഭര്‍ത്താവിലുള്ള വിദ്യയുടെ മകളുടെ വിവാഹം ആഗസ്റ്റിലായിരുന്നു. ആയുര്‍വേദ ഡോക്ടറായ കുട്ടിയെ പഠിപ്പിച്ചതും പ്രേംകുമാറിന്റെ പണം കൊണ്ടാണെന്നും സൂചനയുണ്ട്. വിദ്യയുടെ അമ്മയുടെ വീട്ടിലായിരുന്നു ഈ കുട്ടിയെങ്കിലും കൃത്യമായി പണം അയച്ചു നല്‍കുമായിരുന്നു. വിവാഹവേദിയില്‍ നിന്ന് ആദ്യ ഭര്‍ത്താവിന്റെ ബന്ധുക്കള്‍ ഇയാളെ ആട്ടിയിറക്കി. ഇതോടെ പ്രേംകുമാര്‍ വിദ്യയെ ഒഴിവാക്കാനുള്ള ശ്രമങ്ങൾ തുടങ്ങുകയും ചെയ്തിരുന്നു.


വിദ്യയുടെ നാലാമത്തെ ഭര്‍ത്താവാണ് താനെന്ന അറിവും പ്രേംകുമാറിനെ കോപാകുലനാക്കി. തര്‍ക്കം മൂത്തപ്പോള്‍ പ്രേംകുമാറും വിദ്യയും വേര്‍പിരിയാന്‍ തീരുമാനിക്കുന്നു. 14 ഉം 10 ഉം വയസുള്ള മക്കളെയും കൊണ്ടുപോകാമെന്ന് പ്രേംകുമാര്‍ ഏറ്റു. പെണ്‍കുട്ടിയെ തനിക്ക് വേണമെന്നായി വിദ്യ. മകളും നശിക്കുമെന്ന് തോന്നിയതിനാല്‍ അതിന് സമ്മതിച്ചില്ലെന്ന് പ്രേംകുമാര്‍ വാശി പിടിച്ചു. ഇതോടെ വിദ്യയെ കൊലപ്പെടുത്താന്‍ പദ്ധതിയിട്ടു. കാമുകി സുനിതയുമായി പദ്ധതി തയ്യറാക്കി. തിരുവനന്തപുരത്തുകൊണ്ടു വന്ന് കഴുത്തിൽ കയറുമുറുക്കി വിദ്യയെ കൊലപ്പെടുത്തുകയും ചെയ്തു. നഴ്‌സായ സുനിത മരണം ഉറപ്പാക്കി. ഇരുവരും ചേര്‍ന്ന് തിരുനെല്‍വേലിയിലെ ഹൈവേയിലെ വിജനമായ സ്ഥലത്ത് മൃതദേഹം തള്ളി. തുടര്‍ന്ന് കാറില്‍ പ്രേംകുമാര്‍ സുനിതയുമായി ഉദയംപേരൂര്‍ പൊലീസ് സ്റ്റേഷനിലെത്തി. സുനിത കാറില്‍ തന്നെ ഇരുന്നു. ഭാര്യയായ വിദ്യയെ കാണാനില്ലെന്ന് പരാതി നല്‍കി. മുമ്പും പലതവണ വിദ്യ മുങ്ങിയത് പരാതിയില്‍ സൂചിപ്പിച്ചു.

തുടർന്ന് പേയാടിലെ വീട് വിട്ട്, കളിയിക്കാവിളയില്‍ വാടക വീട് എടുത്ത് താമസമായി. ഇതിനിടയില്‍ സുനിതയും പ്രേംകുമാറും കലഹിച്ച്‌ വേര്‍പിരിഞ്ഞു. സുനിത വെള്ളറടയിലെ സ്വന്തം വീട്ടിലേക്ക് മടങ്ങി. പൊലീസ് പിന്നാലെയുണ്ടെന്ന് മനസിലാക്കിയോടെ വിദേശത്തേക്ക് മുങ്ങാനും പ്രേംകുമാര്‍ പദ്ധതി ഇട്ടു. ഇതിനിടയിലാണ് പ്രേംകുമാറിനെയും സുനിതയെയും അതിവിദഗ്ധമായി പോലീസ് കുടുക്കിയത്.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കത്തി കാണിച്ച് ഭീഷണിപ്പെടുത്തി യുവതിയെ കൂട്ടബലാത്സംഗത്തിനിരയാക്കി  (3 hours ago)

മദ്ധ്യപ്രദേശില്‍ സെക്‌സ് റാക്കറ്റ് നടത്തിയ സഹോദരിമാര്‍ അറസ്റ്റില്‍  (3 hours ago)

ഉദയനാപുരത്ത് അമ്മയെയും മകനെയും വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി  (4 hours ago)

മലപ്പുറത്ത് കഞ്ചാവും എംഡിഎംഎയും കടത്തിയ യുവാവ് പിടിയില്‍  (4 hours ago)

അജിത് പവാറിന്റെ മരണത്തില്‍ വി എസ് ആര്‍ വെഞ്ച്വേഴ്‌സിനെതിരെ DGCA നടപടി  (4 hours ago)

വലിയങ്ങാടിയില്‍ കെട്ടിടം തകര്‍ന്ന സംഭവത്തില്‍ മേയറുടെ വസതിയിലേക്ക് യുഡിഎഫ് നൈറ്റ് മാര്‍ച്ച്  (4 hours ago)

മുഖ്യമന്ത്രിയോട് ചോദ്യങ്ങളുമായി മോഹന്‍ലാല്‍; 'ഇരുവര്‍' അഭിമുഖത്തിന്റെ ടീസര്‍ പുറത്ത്  (4 hours ago)

വൈറ്റിലയില്‍ വീട്ടമ്മയുടെ കൊലപാതകം: റെയില്‍വേ ട്രാക്കില്‍ എത്തിച്ചത് ബന്ധം വീട്ടില്‍പ്പറയുമെന്ന ഭീഷണിയില്‍, സുധയുടെ മൃതശരീരം റെയില്‍വേ ട്രാക്കിലേക്ക് വലിച്ചിട്ടെങ്കിലും ഉപയോഗിക്കാതെ കിടന്ന ട്രാക്കാണ്  (5 hours ago)

വാട്‌സാപ്പ് വഴി മുത്തലാഖ് ചൊല്ലിയെന്ന പരാതിയില്‍ യുവാവിനെതിരെ കേസ്  (5 hours ago)

കൊച്ചി കായലില്‍ കണ്ടെത്തിയത് നവജാത ശിശുവിന്റെ മൃതദേഹം  (6 hours ago)

പ്രതിരോധ മേഖലയില്‍ വിപ്ലവകരമായ മാറ്റത്തിന് ഇന്ത്യയും ഇസ്രായേലും  (6 hours ago)

കോഴിക്കോട് മെഡിക്കല്‍ കോളജില്‍ കുടിവെള്ളം കിട്ടാതെ രോഗികള്‍ പ്രതിസന്ധിയില്‍  (6 hours ago)

വൈറ്റില സുധാ ബേബിയുടെ മരണകാരണം തലയ്‌ക്കേറ്റ ക്ഷതമെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്  (7 hours ago)

സംസ്ഥാനത്തിന്റെ പേര് കേരളം എന്നാക്കി മാറ്റാന്‍ കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കി  (7 hours ago)

പി.എസ്.സി പരീക്ഷകള്‍ക്ക് അപേക്ഷിക്കാനുള്ള പ്രായപരിധി ഉയര്‍ത്തി  (8 hours ago)

Malayali Vartha Recommends