Widgets Magazine
10
Dec / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വാദിക്കാനാകാതെ രാഹുല്‍ ഈശ്വര്‍... കോടതി വിധി വന്നതോടെ ദിലീപിനെ തോളിലേറ്റി എതിര്‍ത്തവരില്‍ ഒരുകൂട്ടര്‍, 8 വർഷത്തെ പോരാട്ടത്തിനൊടുവിൽ സത്യം ജയിച്ചു’; ദിലീപിനെ പിന്തുണച്ച് നടി റോഷ്ന


തദ്ദേശ തെരഞ്ഞെടുപ്പ്... രണ്ടാംഘട്ട വോട്ടെടുപ്പ് നടക്കുന്ന തൃശൂർ മുതൽ കാസർകോട് വരെയുള്ള ഏഴ് ജില്ലകളിൽ പരസ്യപ്രചാരണം സമാപിച്ചു.... നിശബ്ദ പ്രചാരണം ഇന്ന് , നാളെ വോട്ടെടുപ്പ്


54-ാമത് ദേശീയ ദിന അവധി ആഘോഷങ്ങൾക്കിടെ വാളുമായി പൊതുസ്ഥലത്ത് പ്രത്യക്ഷപ്പെട്ട യുവതിയെ ഫുജൈറ പൊലീസ് അറസ്റ്റ് ചെയ്തു...


അയ്യപ്പനോട് കളിച്ചവരാരും ജയിച്ചിട്ടില്ല; കോടിക്കണക്കിന് ആളുകളുടെ വികാരം സർക്കാർ വ്രണപ്പെടുത്തി: അയ്യപ്പന്റെ സ്വര്‍ണം മോഷ്ടിച്ചവര്‍ക്കെതിരെ എന്തുകൊണ്ടാണ് സിപിഎം നടപടി എടുക്കാത്തത്? എസ്.ഐ.ടിക്ക് മുന്നിലേയ്ക്ക് ചെന്നിത്തല


ഉദ്യോഗസ്ഥർ അവരുടെ നേട്ടത്തിനായി തന്നെ ബലിയാടാക്കി: തനിക്കെതിരെ ഗൂഢാലോചന നടന്നു; കുറ്റവിമുക്തനായതിന് പിന്നാലെ അന്വേഷണ ഉദ്യോഗസ്ഥർക്കെതിരെ നിയമനടപടിക്ക് ഒരുങ്ങി ദിലീപ്...

ഉള്ളിലൊതുക്കിയ കനൽക്കഥകൾ സഹപാഠിയോട് തുറന്ന് പറഞ്ഞപ്പോൾ, വിദ്യയിൽ നിന്ന് തനിക്ക് നേരിടേണ്ടിവന്ന ക്രൂരതകൾ തുറന്നുപറഞ്ഞ് പ്രേംകുമാർ വികാരനിർഭരനായി; മാര്‍ച്ചില്‍ ഒത്തുകൂടിയ റീയുണിയനിൽ പൂത്തുലഞ്ഞത് കുടുംബബന്ധങ്ങൾ തകർന്നതോടെ ഒറ്റപ്പെട്ട അവസ്ഥയിലായ പ്രേംകുമാറിന്റെയും സുനിതയുടെയും പ്രണയം: നിങ്ങളാരോടാണ് കൊഞ്ചിക്കുഴയുന്നതെന്ന വിദ്യയുടെ ചോദ്യം മരണമണി മുഴക്കിയപ്പോൾ....

11 DECEMBER 2019 03:27 PM IST
മലയാളി വാര്‍ത്ത

ഭര്‍ത്താവിന് സ്നേഹമില്ല... ക്രൂരമായി മര്‍ദ്ദിക്കും... അയാള്‍ക്ക് ശമ്പളം മാത്രം മതി! ഉള്ളിലൊതുക്കിയ കനൽക്കഥകൾ സഹപാഠിയോട് തുറന്ന് പറഞ്ഞപ്പോൾ, വിദ്യയിൽ നിന്ന് തനിക്ക് നേരിടേണ്ടിവന്ന ക്രൂരതകൾ തുറന്നുപറഞ്ഞ് പ്രേംകുമാർ വികാരനിർഭരനായി. 25 വര്‍ഷങ്ങള്‍ക്ക് ശേഷം കഴിഞ്ഞ മാര്‍ച്ചില്‍ ഒത്തുകൂടിയ റീയുണിയനിൽ പൂത്തുലഞ്ഞത് കുടുംബബന്ധങ്ങൾ തകർന്നതോടെ ഒറ്റപ്പെട്ട അവസ്ഥയിലായ പ്രേംകുമാറിന്റെയും സുനിതയുടെയും പ്രേമമായിരുന്നു. സ്കൂളിൽ വച്ച് സുനിതയെ പ്രണയിച്ചിരുന്നുവെന്ന് പ്രേംകുമാർ പറഞ്ഞതോടെ നിനക്ക് മറ്റൊരു കുട്ടിയോടാണ് പ്രണയമെന്ന് തെറ്റിദ്ധരിച്ചതായി ഫോണിലൂടെ മറുതലയ്ക്കൽ സുനിതയും മനസ് തുറന്നു. ഇനിയെങ്കിലും ഒരുമിച്ച്‌ ജീവിച്ചു കൂടെ...? പിന്നെയുണ്ടായത് ഒരുമിച്ച് ജീവിക്കാനുള്ള ആഗ്രഹത്തിൽ സുനിതയെ തേടി ഹൈദരാബാദിലേയ്ക്കുള്ള പ്രേംകുമാറിന്റെ പ്രയാണമായിരുന്നു.


പിന്നീട് ദമ്പതികളെപ്പോലെ പേയാട് ഗ്രാന്റ് ടെക് വില്ലയില്‍ സുനിതയും പ്രേംകുമാറും ജീവിതം തുടങ്ങി.ഇതിനിടയിൽ തന്നെ കളിയിക്കാവളിയിലെ നേഴ്‌സിങ് ഹോമില്‍ സുനിത ജോലിയും നേടി. ഹൈദരാബാദില്‍ നിന്ന് സുനിത പ്രേംകുമാറിനൊപ്പം ജീവിക്കാൻ ഇറങ്ങിപ്പുറപ്പെടുമ്പോൾ ഭര്‍ത്താവിന് മാസം കൃത്യമായി പണം നല്‍കണമെന്നു മാത്രമായിരുന്നു വ്യവസ്ഥയില്‍. അത് കൃത്യമായി സുനിത നിറവേറ്റുകയും ചെയ്തു. ഇതിനിടയിൽ പ്രേംകുമാറും ഭാര്യ വിദ്യയും കാറില്‍ പോകുന്നതിനിടെ എത്തിയ
സുനിതയുടെ ദീർഘനേര ഫോൺകോൾ വിദ്യയ്ക്ക് സംശയമായി. നിങ്ങളാരോടാണ് കൊഞ്ചിക്കുഴയുന്നതെന്ന ചോദ്യത്തിന് സുനിതയാണെന്ന കൃത്യമായ മറുപടിയും പ്രേംകുമാർ നൽകി. ഇതോടെ തന്നെ ഒഴിവാക്കാൻ ശ്രമിക്കുകയാണെന്ന് പറഞ്ഞ് വിദ്യ പ്രേംകുമാറുമായി വാക്കുതർക്കമായി.

ഇതിനിടെയാണ് വിദ്യയുടെ ആദ്യ വിവാഹത്തിലെ മകളുടെ വിവാഹവും തുടര്‍ന്നുള്ള തര്‍ക്കവും. വിവേക് എന്ന മകനുണ്ടെന്ന കാര്യം മറച്ചുവച്ചുവെന്നത് തര്‍ക്കം ആളി കത്തിച്ചു. ആദ്യ ഭര്‍ത്താവിലുള്ള വിദ്യയുടെ മകളുടെ വിവാഹം ആഗസ്റ്റിലായിരുന്നു. ആയുര്‍വേദ ഡോക്ടറായ കുട്ടിയെ പഠിപ്പിച്ചതും പ്രേംകുമാറിന്റെ പണം കൊണ്ടാണെന്നും സൂചനയുണ്ട്. വിദ്യയുടെ അമ്മയുടെ വീട്ടിലായിരുന്നു ഈ കുട്ടിയെങ്കിലും കൃത്യമായി പണം അയച്ചു നല്‍കുമായിരുന്നു. വിവാഹവേദിയില്‍ നിന്ന് ആദ്യ ഭര്‍ത്താവിന്റെ ബന്ധുക്കള്‍ ഇയാളെ ആട്ടിയിറക്കി. ഇതോടെ പ്രേംകുമാര്‍ വിദ്യയെ ഒഴിവാക്കാനുള്ള ശ്രമങ്ങൾ തുടങ്ങുകയും ചെയ്തിരുന്നു.


വിദ്യയുടെ നാലാമത്തെ ഭര്‍ത്താവാണ് താനെന്ന അറിവും പ്രേംകുമാറിനെ കോപാകുലനാക്കി. തര്‍ക്കം മൂത്തപ്പോള്‍ പ്രേംകുമാറും വിദ്യയും വേര്‍പിരിയാന്‍ തീരുമാനിക്കുന്നു. 14 ഉം 10 ഉം വയസുള്ള മക്കളെയും കൊണ്ടുപോകാമെന്ന് പ്രേംകുമാര്‍ ഏറ്റു. പെണ്‍കുട്ടിയെ തനിക്ക് വേണമെന്നായി വിദ്യ. മകളും നശിക്കുമെന്ന് തോന്നിയതിനാല്‍ അതിന് സമ്മതിച്ചില്ലെന്ന് പ്രേംകുമാര്‍ വാശി പിടിച്ചു. ഇതോടെ വിദ്യയെ കൊലപ്പെടുത്താന്‍ പദ്ധതിയിട്ടു. കാമുകി സുനിതയുമായി പദ്ധതി തയ്യറാക്കി. തിരുവനന്തപുരത്തുകൊണ്ടു വന്ന് കഴുത്തിൽ കയറുമുറുക്കി വിദ്യയെ കൊലപ്പെടുത്തുകയും ചെയ്തു. നഴ്‌സായ സുനിത മരണം ഉറപ്പാക്കി. ഇരുവരും ചേര്‍ന്ന് തിരുനെല്‍വേലിയിലെ ഹൈവേയിലെ വിജനമായ സ്ഥലത്ത് മൃതദേഹം തള്ളി. തുടര്‍ന്ന് കാറില്‍ പ്രേംകുമാര്‍ സുനിതയുമായി ഉദയംപേരൂര്‍ പൊലീസ് സ്റ്റേഷനിലെത്തി. സുനിത കാറില്‍ തന്നെ ഇരുന്നു. ഭാര്യയായ വിദ്യയെ കാണാനില്ലെന്ന് പരാതി നല്‍കി. മുമ്പും പലതവണ വിദ്യ മുങ്ങിയത് പരാതിയില്‍ സൂചിപ്പിച്ചു.

തുടർന്ന് പേയാടിലെ വീട് വിട്ട്, കളിയിക്കാവിളയില്‍ വാടക വീട് എടുത്ത് താമസമായി. ഇതിനിടയില്‍ സുനിതയും പ്രേംകുമാറും കലഹിച്ച്‌ വേര്‍പിരിഞ്ഞു. സുനിത വെള്ളറടയിലെ സ്വന്തം വീട്ടിലേക്ക് മടങ്ങി. പൊലീസ് പിന്നാലെയുണ്ടെന്ന് മനസിലാക്കിയോടെ വിദേശത്തേക്ക് മുങ്ങാനും പ്രേംകുമാര്‍ പദ്ധതി ഇട്ടു. ഇതിനിടയിലാണ് പ്രേംകുമാറിനെയും സുനിതയെയും അതിവിദഗ്ധമായി പോലീസ് കുടുക്കിയത്.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എന്റെ കിഡ്നി അടിച്ച് പോയി... പൊട്ടിത്തെറിച്ച് രാഹുൽ ഈശ്വർ ഗുരുതര ആരോഗ്യ പ്രശനം കട്ടകലിപ്പിൽ ദീപ..!ആശുപത്രിയിൽ  (6 minutes ago)

രാഹുൽ മാങ്കൂട്ടത്തിലിന് മുന്‍കൂര്‍ജാമ്യം.  (33 minutes ago)

.. ഫയർഫോഴ്സ് ഉദ്യോഗസ്ഥനുൾപ്പെടെ നാലു പേർക്ക് പരുക്ക്  (43 minutes ago)

ഏഴുനില കെട്ടിടത്തിൽ തീപിടുത്തം...  (47 minutes ago)

കരൾ രോഗം ബാധിച്ച് ഗുരുതരാവസ്ഥയിലായ മാതാവിന് മകൻ കരൾ പകുത്ത് നൽകിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല  (50 minutes ago)

കേരള ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കറുമായുള്ള സർക്കാരിന്റെ അനുനയ നീക്കം പാളി  (56 minutes ago)

തിരുവനന്തപുരം സ്വദേശി ഹൃദയാഘാതത്തെത്തുടർന്ന് മരിച്ചു  (1 hour ago)

തുറസ്സായ സ്ഥലങ്ങളിൽ മാലിന്യം കത്തിക്കുന്നത് പൂർണ്ണമായും നിരോധിക്കാൻ നിർദേശം നൽകി ഡൽഹി മുഖ്യമന്ത്രി  (1 hour ago)

പവന് 640 രൂപയുടെ വർദ്ധനവ്  (1 hour ago)

നാളെ ഏഴ് ജില്ലകളിൽ പൊതുഅവധി  (1 hour ago)

വാസുവിനെ കാർക്കിച്ച് തുപ്പി പത്മകുമാർ..രണ്ടുപേരും ഒരുമിച്ച് മുഖാമുഖം...! നാളെ വമ്പൻ ട്വിസ്റ്റ്..!നീക്കം  (2 hours ago)

മറ്റൊരുത്തന്റെ കൂടെ അവൾ പോയി സാറേ...ഞാൻ എല്ലാം കണ്ടു.. അവളെ കൊന്നു.... കസ്റ്റഡിയിൽ അലറി അലൻ...!  (2 hours ago)

ഞായറാഴ്ച രാത്രി 1. 53ന് ആൺ സൃഹൃത്തിനൊപ്പം ബൈക്കിൽ; 'ആ ഒരു' മിനിറ്റിൽ സംഭവിച്ചത്...!!!ചിത്രപ്രിയയുടെ അവസാന നിമിഷങ്ങൾ CCTV ദൃശ്യങ്ങളിൽ; നിലവിളിച്ച് ഉറ്റവർ  (2 hours ago)

ഒമാനിൽ നിര്യാതനായി..  (3 hours ago)

റിപ്പോർട്ടറിന്റെ മൈക്ക് ചവിട്ടി ഒടിച്ചു..! കാമ്യറ ചിതറി കരണകുറ്റി തകർത്ത് അടി സമനിലതെറ്റി സഖാക്കൾ...!  (3 hours ago)

Malayali Vartha Recommends