Widgets Magazine
05
Mar / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അന്തരിച്ച പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിക്ക് വിടനൽകാനൊരുങ്ങുകയാണ് നാട്..വിടവാങ്ങൽ ചടങ്ങ് മൂന്ന് ദിവസം തുടരുമെന്നും ശവസംസ്കാര ചടങ്ങ് പിന്നീട് പ്രഖ്യാപിക്കുമെന്നും ഇറാൻ..


അന്തരിച്ച പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിക്ക് വിടനൽകാനൊരുങ്ങുകയാണ് നാട്..വിടവാങ്ങൽ ചടങ്ങ് മൂന്ന് ദിവസം തുടരുമെന്നും ശവസംസ്കാര ചടങ്ങ് പിന്നീട് പ്രഖ്യാപിക്കുമെന്നും ഇറാൻ..


യുവതിയെ കഴുത്തിൽ ബാൻഡേജ് ടേപ്പ് ഉപയോഗിച്ച് ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്...കൊലപാതകത്തിന് ശേഷം സംഭവസ്ഥലത്തുനിന്ന് ലൈജു രക്ഷപ്പെട്ടിരുന്നു..


ആറ്റുകാൽ പൊങ്കാലയ്‌ക്ക് ശേഷമുള്ള ഇഷ്‌ടിക.. ശേഖരിച്ച് ഭവനനിർമ്മാണത്തിന് ഉപയോഗിക്കുന്ന പദ്ധതി പിന്തുടരാൻ തീരുമാനിച്ച കോർപ്പറേഷൻ നടപടി.. പ്രതികരണവുമായി വട്ടിയൂർക്കാവ് എംഎൽഎ വികെ പ്രശാന്ത്...


കെകെ ഷൈലജയെ തോല്‍പിച്ച് പാര്‍ട്ടിയിലും പദവികളിലും ഒതുക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍.. ഒരുക്കിയ കെണിയാണ് പേരാവൂരിലെ സ്ഥാനാര്‍ഥിത്വം..ജയിച്ചുവന്നാല്‍ മന്ത്രിയോ മുഖ്യമന്ത്രിയോ ആക്കേണ്ടിവരുമോ എന്നതാണ് പിണറായി വിജയന്റെ ആശങ്ക...


ചൈന കൂടി കളത്തിലേക്ക്.. വ്യോമ-മിസൈൽ പ്രതിരോധ സംവിധാനങ്ങൾ പുനർനിർമ്മിക്കാൻ ചൈനയുടെ സഹായം ഇറാന്..ഖമേനി എല്ലാം മുൻപിൽ കണ്ടു നീക്കങ്ങൾ നടത്തി..

ഉള്ളിലൊതുക്കിയ കനൽക്കഥകൾ സഹപാഠിയോട് തുറന്ന് പറഞ്ഞപ്പോൾ, വിദ്യയിൽ നിന്ന് തനിക്ക് നേരിടേണ്ടിവന്ന ക്രൂരതകൾ തുറന്നുപറഞ്ഞ് പ്രേംകുമാർ വികാരനിർഭരനായി; മാര്‍ച്ചില്‍ ഒത്തുകൂടിയ റീയുണിയനിൽ പൂത്തുലഞ്ഞത് കുടുംബബന്ധങ്ങൾ തകർന്നതോടെ ഒറ്റപ്പെട്ട അവസ്ഥയിലായ പ്രേംകുമാറിന്റെയും സുനിതയുടെയും പ്രണയം: നിങ്ങളാരോടാണ് കൊഞ്ചിക്കുഴയുന്നതെന്ന വിദ്യയുടെ ചോദ്യം മരണമണി മുഴക്കിയപ്പോൾ....

11 DECEMBER 2019 03:27 PM IST
മലയാളി വാര്‍ത്ത

ഭര്‍ത്താവിന് സ്നേഹമില്ല... ക്രൂരമായി മര്‍ദ്ദിക്കും... അയാള്‍ക്ക് ശമ്പളം മാത്രം മതി! ഉള്ളിലൊതുക്കിയ കനൽക്കഥകൾ സഹപാഠിയോട് തുറന്ന് പറഞ്ഞപ്പോൾ, വിദ്യയിൽ നിന്ന് തനിക്ക് നേരിടേണ്ടിവന്ന ക്രൂരതകൾ തുറന്നുപറഞ്ഞ് പ്രേംകുമാർ വികാരനിർഭരനായി. 25 വര്‍ഷങ്ങള്‍ക്ക് ശേഷം കഴിഞ്ഞ മാര്‍ച്ചില്‍ ഒത്തുകൂടിയ റീയുണിയനിൽ പൂത്തുലഞ്ഞത് കുടുംബബന്ധങ്ങൾ തകർന്നതോടെ ഒറ്റപ്പെട്ട അവസ്ഥയിലായ പ്രേംകുമാറിന്റെയും സുനിതയുടെയും പ്രേമമായിരുന്നു. സ്കൂളിൽ വച്ച് സുനിതയെ പ്രണയിച്ചിരുന്നുവെന്ന് പ്രേംകുമാർ പറഞ്ഞതോടെ നിനക്ക് മറ്റൊരു കുട്ടിയോടാണ് പ്രണയമെന്ന് തെറ്റിദ്ധരിച്ചതായി ഫോണിലൂടെ മറുതലയ്ക്കൽ സുനിതയും മനസ് തുറന്നു. ഇനിയെങ്കിലും ഒരുമിച്ച്‌ ജീവിച്ചു കൂടെ...? പിന്നെയുണ്ടായത് ഒരുമിച്ച് ജീവിക്കാനുള്ള ആഗ്രഹത്തിൽ സുനിതയെ തേടി ഹൈദരാബാദിലേയ്ക്കുള്ള പ്രേംകുമാറിന്റെ പ്രയാണമായിരുന്നു.


പിന്നീട് ദമ്പതികളെപ്പോലെ പേയാട് ഗ്രാന്റ് ടെക് വില്ലയില്‍ സുനിതയും പ്രേംകുമാറും ജീവിതം തുടങ്ങി.ഇതിനിടയിൽ തന്നെ കളിയിക്കാവളിയിലെ നേഴ്‌സിങ് ഹോമില്‍ സുനിത ജോലിയും നേടി. ഹൈദരാബാദില്‍ നിന്ന് സുനിത പ്രേംകുമാറിനൊപ്പം ജീവിക്കാൻ ഇറങ്ങിപ്പുറപ്പെടുമ്പോൾ ഭര്‍ത്താവിന് മാസം കൃത്യമായി പണം നല്‍കണമെന്നു മാത്രമായിരുന്നു വ്യവസ്ഥയില്‍. അത് കൃത്യമായി സുനിത നിറവേറ്റുകയും ചെയ്തു. ഇതിനിടയിൽ പ്രേംകുമാറും ഭാര്യ വിദ്യയും കാറില്‍ പോകുന്നതിനിടെ എത്തിയ
സുനിതയുടെ ദീർഘനേര ഫോൺകോൾ വിദ്യയ്ക്ക് സംശയമായി. നിങ്ങളാരോടാണ് കൊഞ്ചിക്കുഴയുന്നതെന്ന ചോദ്യത്തിന് സുനിതയാണെന്ന കൃത്യമായ മറുപടിയും പ്രേംകുമാർ നൽകി. ഇതോടെ തന്നെ ഒഴിവാക്കാൻ ശ്രമിക്കുകയാണെന്ന് പറഞ്ഞ് വിദ്യ പ്രേംകുമാറുമായി വാക്കുതർക്കമായി.

ഇതിനിടെയാണ് വിദ്യയുടെ ആദ്യ വിവാഹത്തിലെ മകളുടെ വിവാഹവും തുടര്‍ന്നുള്ള തര്‍ക്കവും. വിവേക് എന്ന മകനുണ്ടെന്ന കാര്യം മറച്ചുവച്ചുവെന്നത് തര്‍ക്കം ആളി കത്തിച്ചു. ആദ്യ ഭര്‍ത്താവിലുള്ള വിദ്യയുടെ മകളുടെ വിവാഹം ആഗസ്റ്റിലായിരുന്നു. ആയുര്‍വേദ ഡോക്ടറായ കുട്ടിയെ പഠിപ്പിച്ചതും പ്രേംകുമാറിന്റെ പണം കൊണ്ടാണെന്നും സൂചനയുണ്ട്. വിദ്യയുടെ അമ്മയുടെ വീട്ടിലായിരുന്നു ഈ കുട്ടിയെങ്കിലും കൃത്യമായി പണം അയച്ചു നല്‍കുമായിരുന്നു. വിവാഹവേദിയില്‍ നിന്ന് ആദ്യ ഭര്‍ത്താവിന്റെ ബന്ധുക്കള്‍ ഇയാളെ ആട്ടിയിറക്കി. ഇതോടെ പ്രേംകുമാര്‍ വിദ്യയെ ഒഴിവാക്കാനുള്ള ശ്രമങ്ങൾ തുടങ്ങുകയും ചെയ്തിരുന്നു.


വിദ്യയുടെ നാലാമത്തെ ഭര്‍ത്താവാണ് താനെന്ന അറിവും പ്രേംകുമാറിനെ കോപാകുലനാക്കി. തര്‍ക്കം മൂത്തപ്പോള്‍ പ്രേംകുമാറും വിദ്യയും വേര്‍പിരിയാന്‍ തീരുമാനിക്കുന്നു. 14 ഉം 10 ഉം വയസുള്ള മക്കളെയും കൊണ്ടുപോകാമെന്ന് പ്രേംകുമാര്‍ ഏറ്റു. പെണ്‍കുട്ടിയെ തനിക്ക് വേണമെന്നായി വിദ്യ. മകളും നശിക്കുമെന്ന് തോന്നിയതിനാല്‍ അതിന് സമ്മതിച്ചില്ലെന്ന് പ്രേംകുമാര്‍ വാശി പിടിച്ചു. ഇതോടെ വിദ്യയെ കൊലപ്പെടുത്താന്‍ പദ്ധതിയിട്ടു. കാമുകി സുനിതയുമായി പദ്ധതി തയ്യറാക്കി. തിരുവനന്തപുരത്തുകൊണ്ടു വന്ന് കഴുത്തിൽ കയറുമുറുക്കി വിദ്യയെ കൊലപ്പെടുത്തുകയും ചെയ്തു. നഴ്‌സായ സുനിത മരണം ഉറപ്പാക്കി. ഇരുവരും ചേര്‍ന്ന് തിരുനെല്‍വേലിയിലെ ഹൈവേയിലെ വിജനമായ സ്ഥലത്ത് മൃതദേഹം തള്ളി. തുടര്‍ന്ന് കാറില്‍ പ്രേംകുമാര്‍ സുനിതയുമായി ഉദയംപേരൂര്‍ പൊലീസ് സ്റ്റേഷനിലെത്തി. സുനിത കാറില്‍ തന്നെ ഇരുന്നു. ഭാര്യയായ വിദ്യയെ കാണാനില്ലെന്ന് പരാതി നല്‍കി. മുമ്പും പലതവണ വിദ്യ മുങ്ങിയത് പരാതിയില്‍ സൂചിപ്പിച്ചു.

തുടർന്ന് പേയാടിലെ വീട് വിട്ട്, കളിയിക്കാവിളയില്‍ വാടക വീട് എടുത്ത് താമസമായി. ഇതിനിടയില്‍ സുനിതയും പ്രേംകുമാറും കലഹിച്ച്‌ വേര്‍പിരിഞ്ഞു. സുനിത വെള്ളറടയിലെ സ്വന്തം വീട്ടിലേക്ക് മടങ്ങി. പൊലീസ് പിന്നാലെയുണ്ടെന്ന് മനസിലാക്കിയോടെ വിദേശത്തേക്ക് മുങ്ങാനും പ്രേംകുമാര്‍ പദ്ധതി ഇട്ടു. ഇതിനിടയിലാണ് പ്രേംകുമാറിനെയും സുനിതയെയും അതിവിദഗ്ധമായി പോലീസ് കുടുക്കിയത്.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഡി.എം.കെയും അണ്ണാ ഡി.എം.കെയും ഗൂഢാലോചന നടത്തിയെന്ന് രൂക്ഷവിമര്‍ശനവുമായി വിജയ്  (4 hours ago)

സര്‍ക്കാര്‍ നല്‍കിയ ഉറപ്പിന്‍മേല്‍ മെഡിക്കല്‍ കോളേജ് ഡോക്ടര്‍മാരുടെ സമരം താല്കാലികമായി നിറുത്തിവച്ചു  (5 hours ago)

പത്താം വയസ്സില്‍ സണ്ണി ലിയോണിന്റെ മകളുടെ നേട്ടം കണ്ട് ഞെട്ടി ആരാധകര്‍  (5 hours ago)

പാലക്കാട് പൂരാഘോഷത്തിനിടെ സംഘര്‍ഷം; രണ്ട് ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ പിടിയില്‍  (6 hours ago)

വിജയ്‌യുടെ റാലിക്കിടെ വീണ്ടും അപകടം: രണ്ട് സ്ത്രീകളടക്കം ആറുപേര്‍ക്ക് പരുക്ക്  (6 hours ago)

ന്യൂസിലന്‍ഡ് ടി20 ലോകകപ്പിന്റെ ഫൈനലില്‍  (6 hours ago)

നിർത്താതെ 'റോറിംഗ് ലയൺ' ഇറാന്റെ ആണവ തലകൾ പിളർന്നു ഇസ്രായേൽ കൊന്ന് തള്ളി മിൻസാദെഹെയ്' കത്തിച്ച് IDF  (6 hours ago)

ഇന്ധന പ്രതിസന്ധി പരിഹരിക്കാന്‍ ഇന്ത്യയ്ക്ക് 95 ലക്ഷം ബാരല്‍ ക്രൂഡ് ഓയില്‍ എത്തിക്കുമെന്ന് റഷ്യ  (6 hours ago)

ഇറാൻ യുദ്ധക്കപ്പൽ 'ഐആർഐഎസ് ഡെന'യെ മുക്കിയത് യുഎസ് മുങ്ങിക്കപ്പൽ; ആക്രമണം സ്ഥിരീകരിച്ചു  (6 hours ago)

പ്രവാസികള്‍ക്ക് ആശ്വാസമായി കൂടുതല്‍ സര്‍വീസുകള്‍ പ്രഖ്യാപിച്ച് വിമാനക്കമ്പനികള്‍  (6 hours ago)

തങ്ങളുടെ വ്യോമാതിർത്തി ലക്ഷ്യമാക്കി ബാലിസ്റ്റിക് മിസൈൽ പ്രയോഗിച്ചതില്‍ പ്രതിഷേധം അറിയിക്കാൻ ഇറാൻ അംബാസഡറെ തുർക്കി വിളിച്ചുവരുത്തിയതായി റിപ്പോര്‍ട്ട്  (6 hours ago)

ഹോർമുസ് കടലിടുക്കിൽ മാൾട്ടയുടെ പതാക വഹിച്ച കപ്പലിന് നേരെ ആക്രമണം. കപ്പലിലെ 24 ജീവനക്കാരെയും രക്ഷിച്ചു  (6 hours ago)

സഞ്ജുവിനെ പ്രശംസിച്ച് ബൗളിംഗ് കോച്ച് മോര്‍ണെ മോര്‍ക്കല്‍  (7 hours ago)

നിർത്താതെ 'റോറിംഗ് ലയൺ' ഇറാന്റെ ആണവ തലകൾ പിളർന്നു ഇസ്രായേൽ കൊന്ന് തള്ളി മിൻസാദെഹെയ്' കത്തിച്ച് IDF  (8 hours ago)

ഇറാൻ ഹോർമുസ് അടയ്ക്കുമോ ? ചങ്കിടിപ്പോടെ ലോകരാജ്യങ്ങൾ ആഘാതം കൂടുതൽ ഇന്ത്യയ്ക്കും ചൈനയ്ക്കും!  (8 hours ago)

Malayali Vartha Recommends