Widgets Magazine
31
Jan / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വീട്ടിലെത്തിയ ഉടൻ ആവശ്യപ്പെട്ടത് തനിക്ക് മാറ്റാനുള്ള വസ്ത്രങ്ങളും ആവശ്യത്തിനുള്ള പണവും എടുക്കണമെന്നാണ്... പാലത്ത് സ്വദേശിനിയായ 26കാരിയെ കൊലപ്പെടുത്തിയ വൈശാഖനെ പൊലീസ് വീട്ടിലടക്കമെത്തിച്ച് തെളിവെടുത്തു...


രാഹുൽ മാങ്കൂട്ടത്തിലിനെതിരായ കേസിലെഅതിജീവിത സുപ്രീം കോടതിയിൽ..മറ്റൊരു നീക്കവുമായി അതിജീവിത..അഭിഭാഷകൻ കെ.ആർ. സുഭാഷ് ചന്ദ്രനാണ് അതിജീവിതയുടെ തടസ്സഹർജി ഫയൽചെയ്തത്..


ശബരിമല സ്വർണക്കൊള്ളക്കേസ്... ജാമ്യം തേടി സുപ്രീം കോടതി സമീപിച്ച് ജുവലറി ഉടമ ഗോവര്‍ദ്ധന്‍


കിരീടം വയ്ക്കാത്ത രാജാവ്... റോയിയുടെ മരണത്തില്‍ ഞെട്ടി കേരളം, ബിസിനസ് വിപുലീകരിക്കാൻ പാർട്ടി, അന്നെത്തിയ സിനിമാതാരങ്ങളും നിരീക്ഷണത്തില്‍; കേന്ദ്ര ഏജൻസികൾ റോയിയെ എന്തിന് പിന്തുടർന്നു?


കൊച്ചിയിൽ നിന്നെത്തിയ ഇൻകം ടാക്‌സ് ഉദ്യോഗസ്ഥരുടെ മൊഴി ഇന്നെടുത്തേക്കും...കോൺഫിഡന്റ് ഗ്രൂപ്പ് ഉദ്യോഗസ്ഥരുടെയും കുടുംബാംഗങ്ങളുടെയും മൊഴിയും പൊലീസ് ഇന്ന് രേഖപ്പെടുത്തും, ഡോ. സി ജെ റോയിയുടെ ഫോണുകളുടെ വിശദമായ പരിശോധനയും ഇന്ന് നടക്കും, അന്വേഷണ ചുമതല ബംഗളൂരു സെൻട്രൽ ഡിസിപിക്ക്

ഉള്ളിലൊതുക്കിയ കനൽക്കഥകൾ സഹപാഠിയോട് തുറന്ന് പറഞ്ഞപ്പോൾ, വിദ്യയിൽ നിന്ന് തനിക്ക് നേരിടേണ്ടിവന്ന ക്രൂരതകൾ തുറന്നുപറഞ്ഞ് പ്രേംകുമാർ വികാരനിർഭരനായി; മാര്‍ച്ചില്‍ ഒത്തുകൂടിയ റീയുണിയനിൽ പൂത്തുലഞ്ഞത് കുടുംബബന്ധങ്ങൾ തകർന്നതോടെ ഒറ്റപ്പെട്ട അവസ്ഥയിലായ പ്രേംകുമാറിന്റെയും സുനിതയുടെയും പ്രണയം: നിങ്ങളാരോടാണ് കൊഞ്ചിക്കുഴയുന്നതെന്ന വിദ്യയുടെ ചോദ്യം മരണമണി മുഴക്കിയപ്പോൾ....

11 DECEMBER 2019 03:27 PM IST
മലയാളി വാര്‍ത്ത

ഭര്‍ത്താവിന് സ്നേഹമില്ല... ക്രൂരമായി മര്‍ദ്ദിക്കും... അയാള്‍ക്ക് ശമ്പളം മാത്രം മതി! ഉള്ളിലൊതുക്കിയ കനൽക്കഥകൾ സഹപാഠിയോട് തുറന്ന് പറഞ്ഞപ്പോൾ, വിദ്യയിൽ നിന്ന് തനിക്ക് നേരിടേണ്ടിവന്ന ക്രൂരതകൾ തുറന്നുപറഞ്ഞ് പ്രേംകുമാർ വികാരനിർഭരനായി. 25 വര്‍ഷങ്ങള്‍ക്ക് ശേഷം കഴിഞ്ഞ മാര്‍ച്ചില്‍ ഒത്തുകൂടിയ റീയുണിയനിൽ പൂത്തുലഞ്ഞത് കുടുംബബന്ധങ്ങൾ തകർന്നതോടെ ഒറ്റപ്പെട്ട അവസ്ഥയിലായ പ്രേംകുമാറിന്റെയും സുനിതയുടെയും പ്രേമമായിരുന്നു. സ്കൂളിൽ വച്ച് സുനിതയെ പ്രണയിച്ചിരുന്നുവെന്ന് പ്രേംകുമാർ പറഞ്ഞതോടെ നിനക്ക് മറ്റൊരു കുട്ടിയോടാണ് പ്രണയമെന്ന് തെറ്റിദ്ധരിച്ചതായി ഫോണിലൂടെ മറുതലയ്ക്കൽ സുനിതയും മനസ് തുറന്നു. ഇനിയെങ്കിലും ഒരുമിച്ച്‌ ജീവിച്ചു കൂടെ...? പിന്നെയുണ്ടായത് ഒരുമിച്ച് ജീവിക്കാനുള്ള ആഗ്രഹത്തിൽ സുനിതയെ തേടി ഹൈദരാബാദിലേയ്ക്കുള്ള പ്രേംകുമാറിന്റെ പ്രയാണമായിരുന്നു.


പിന്നീട് ദമ്പതികളെപ്പോലെ പേയാട് ഗ്രാന്റ് ടെക് വില്ലയില്‍ സുനിതയും പ്രേംകുമാറും ജീവിതം തുടങ്ങി.ഇതിനിടയിൽ തന്നെ കളിയിക്കാവളിയിലെ നേഴ്‌സിങ് ഹോമില്‍ സുനിത ജോലിയും നേടി. ഹൈദരാബാദില്‍ നിന്ന് സുനിത പ്രേംകുമാറിനൊപ്പം ജീവിക്കാൻ ഇറങ്ങിപ്പുറപ്പെടുമ്പോൾ ഭര്‍ത്താവിന് മാസം കൃത്യമായി പണം നല്‍കണമെന്നു മാത്രമായിരുന്നു വ്യവസ്ഥയില്‍. അത് കൃത്യമായി സുനിത നിറവേറ്റുകയും ചെയ്തു. ഇതിനിടയിൽ പ്രേംകുമാറും ഭാര്യ വിദ്യയും കാറില്‍ പോകുന്നതിനിടെ എത്തിയ
സുനിതയുടെ ദീർഘനേര ഫോൺകോൾ വിദ്യയ്ക്ക് സംശയമായി. നിങ്ങളാരോടാണ് കൊഞ്ചിക്കുഴയുന്നതെന്ന ചോദ്യത്തിന് സുനിതയാണെന്ന കൃത്യമായ മറുപടിയും പ്രേംകുമാർ നൽകി. ഇതോടെ തന്നെ ഒഴിവാക്കാൻ ശ്രമിക്കുകയാണെന്ന് പറഞ്ഞ് വിദ്യ പ്രേംകുമാറുമായി വാക്കുതർക്കമായി.

ഇതിനിടെയാണ് വിദ്യയുടെ ആദ്യ വിവാഹത്തിലെ മകളുടെ വിവാഹവും തുടര്‍ന്നുള്ള തര്‍ക്കവും. വിവേക് എന്ന മകനുണ്ടെന്ന കാര്യം മറച്ചുവച്ചുവെന്നത് തര്‍ക്കം ആളി കത്തിച്ചു. ആദ്യ ഭര്‍ത്താവിലുള്ള വിദ്യയുടെ മകളുടെ വിവാഹം ആഗസ്റ്റിലായിരുന്നു. ആയുര്‍വേദ ഡോക്ടറായ കുട്ടിയെ പഠിപ്പിച്ചതും പ്രേംകുമാറിന്റെ പണം കൊണ്ടാണെന്നും സൂചനയുണ്ട്. വിദ്യയുടെ അമ്മയുടെ വീട്ടിലായിരുന്നു ഈ കുട്ടിയെങ്കിലും കൃത്യമായി പണം അയച്ചു നല്‍കുമായിരുന്നു. വിവാഹവേദിയില്‍ നിന്ന് ആദ്യ ഭര്‍ത്താവിന്റെ ബന്ധുക്കള്‍ ഇയാളെ ആട്ടിയിറക്കി. ഇതോടെ പ്രേംകുമാര്‍ വിദ്യയെ ഒഴിവാക്കാനുള്ള ശ്രമങ്ങൾ തുടങ്ങുകയും ചെയ്തിരുന്നു.


വിദ്യയുടെ നാലാമത്തെ ഭര്‍ത്താവാണ് താനെന്ന അറിവും പ്രേംകുമാറിനെ കോപാകുലനാക്കി. തര്‍ക്കം മൂത്തപ്പോള്‍ പ്രേംകുമാറും വിദ്യയും വേര്‍പിരിയാന്‍ തീരുമാനിക്കുന്നു. 14 ഉം 10 ഉം വയസുള്ള മക്കളെയും കൊണ്ടുപോകാമെന്ന് പ്രേംകുമാര്‍ ഏറ്റു. പെണ്‍കുട്ടിയെ തനിക്ക് വേണമെന്നായി വിദ്യ. മകളും നശിക്കുമെന്ന് തോന്നിയതിനാല്‍ അതിന് സമ്മതിച്ചില്ലെന്ന് പ്രേംകുമാര്‍ വാശി പിടിച്ചു. ഇതോടെ വിദ്യയെ കൊലപ്പെടുത്താന്‍ പദ്ധതിയിട്ടു. കാമുകി സുനിതയുമായി പദ്ധതി തയ്യറാക്കി. തിരുവനന്തപുരത്തുകൊണ്ടു വന്ന് കഴുത്തിൽ കയറുമുറുക്കി വിദ്യയെ കൊലപ്പെടുത്തുകയും ചെയ്തു. നഴ്‌സായ സുനിത മരണം ഉറപ്പാക്കി. ഇരുവരും ചേര്‍ന്ന് തിരുനെല്‍വേലിയിലെ ഹൈവേയിലെ വിജനമായ സ്ഥലത്ത് മൃതദേഹം തള്ളി. തുടര്‍ന്ന് കാറില്‍ പ്രേംകുമാര്‍ സുനിതയുമായി ഉദയംപേരൂര്‍ പൊലീസ് സ്റ്റേഷനിലെത്തി. സുനിത കാറില്‍ തന്നെ ഇരുന്നു. ഭാര്യയായ വിദ്യയെ കാണാനില്ലെന്ന് പരാതി നല്‍കി. മുമ്പും പലതവണ വിദ്യ മുങ്ങിയത് പരാതിയില്‍ സൂചിപ്പിച്ചു.

തുടർന്ന് പേയാടിലെ വീട് വിട്ട്, കളിയിക്കാവിളയില്‍ വാടക വീട് എടുത്ത് താമസമായി. ഇതിനിടയില്‍ സുനിതയും പ്രേംകുമാറും കലഹിച്ച്‌ വേര്‍പിരിഞ്ഞു. സുനിത വെള്ളറടയിലെ സ്വന്തം വീട്ടിലേക്ക് മടങ്ങി. പൊലീസ് പിന്നാലെയുണ്ടെന്ന് മനസിലാക്കിയോടെ വിദേശത്തേക്ക് മുങ്ങാനും പ്രേംകുമാര്‍ പദ്ധതി ഇട്ടു. ഇതിനിടയിലാണ് പ്രേംകുമാറിനെയും സുനിതയെയും അതിവിദഗ്ധമായി പോലീസ് കുടുക്കിയത്.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കർഷകൻ ജീവനൊടുക്കി..  (23 minutes ago)

കുരുക്കിൽ പിടഞ്ഞ് ഭാര്യ മരിക്കുമ്പോൾ ശിവദാസൻ മാറി നിൽക്കുകയായിരുന്നു...  (38 minutes ago)

സ്‌കൂള്‍ വിദ്യാര്‍ഥികളുടെ പഠനഭാരം കുറയ്ക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി... ഇപ്പോള്‍ പഠിക്കുന്ന സിലബസിനേക്കാള്‍ 25 ശതമാനം കുറയുമെന്നാണ് മന്ത്രിയുടെ പ്രഖ്യാപനം  (48 minutes ago)

ട്രെയിനിൽനിന്ന് ചാടിയ യുവാവ് ആശുപത്രിയിലെത്തിയപ്പോൾ പിടിയിൽ  (1 hour ago)

ഷോർട്ട് സർക്യൂട്ടാണ് അപകട കാരണമെന്നാണ് പ്രാഥമിക വിവരം  (1 hour ago)

വൈശാഖനെ പൊലീസ് വീട്ടിലടക്കമെത്തിച്ച് തെളിവെടുത്തു  (1 hour ago)

  കോഴിക്കോട് മലാപ്പറമ്പിൽ പോസ്റ്റിൽ നിന്ന് റോഡിലേക്ക് വീണ കേബിളിൽ കുരുങ്ങി യുവാവിന് പരുക്ക്  (1 hour ago)

C J Roy അന്നെത്തിയ സിനിമാതാരങ്ങളും നിരീക്ഷണത്തില്‍;  (1 hour ago)

പവന് 6,320 രൂപയുടെ കുറവ്  (1 hour ago)

Supreme-Court അതിജീവിത സുപ്രീം കോടതിയിൽ;  (2 hours ago)

ജാമ്യം തേടി സുപ്രീം കോടതി സമീപിച്ച് ജുവലറി ഉടമ ഗോവര്‍ദ്ധന്‍  (2 hours ago)

തൃശൂർ സ്വദേശി ഷാജിദ് മസ്‌കറ്റിൽ അന്തരിച്ചു...  (2 hours ago)

  ആദായനികുതി റെയ്ഡിനിടെ കോൺഫിഡന്റ് ഗ്രൂപ്പ് ഉടമ ഡോ. സി.ജെ. റോയ് മരിച്ച സംഭവത്തിൽ അന്വേഷണം കർണാടക സർക്കാർ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപാർട്ട്മെന്‍റിന് (സി.ഐ.ഡി) കൈമാറി...  (2 hours ago)

സൗഹൃദത്തിനുമപ്പുറമുള്ള ബന്ധമായിരുന്നു റോയ്‌യുമായി ഉണ്ടായിരുന്നതെന്ന് മോഹൻലാൽ  (3 hours ago)

കേരളവും സർവീസസുമായുള്ള മത്സരം മാറ്റിവെച്ചു  (3 hours ago)

Malayali Vartha Recommends