Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....


ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ


കെസിക്ക് സാധ്യതയേറി... തെരഞ്ഞെടുപ്പ് ഫലം വന്നിട്ട് 10 ദിവസം കഴിഞ്ഞിട്ടും ഭരണത്തിലേറാന്‍ കഴിയാത്തതില്‍ പരക്കെ പ്രതിഷേധം, നീണ്ടാല്‍ ഗവര്‍ണര്‍ ഇടപെടും, പ്രഖ്യാപനം ഇന്ന്; ശനിയാഴ്ച്ചയോ തിങ്കളാഴ്ചയോ സത്യപ്രതിജ്ഞ


ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവിലെ തന്നെ തിരുവനന്തപുരത്ത് എത്താൻ കെപിസിസി നിർദേശം നൽകി


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..

ഇനി സർക്കാർ ഭൂമി സ്വകാര്യവ്യക്തികൾക്ക്; തലസ്ഥാന നഗരിയിൽ ഉൾപ്പെടെ കോടി കണക്കിന് രൂപയുടെ മൂല്യമുള്ള സർക്കാർ ഭൂമി ഇനി കൈയേറ്റകാർക്ക് സ്വന്തം; ആരാധനാലയങ്ങളുടെയും ക്ലബുകളുടെയും കൈവശമിരിക്കുന്ന അധിക ഭൂമി തുക ഈടാക്കി പതിച്ച് നൽകാൻ തീരുമാനം

13 DECEMBER 2019 02:08 PM IST
മലയാളി വാര്‍ത്ത

തലസ്ഥാന നഗരിയിൽ ഉൾപ്പെടെ കോടി കണക്കിന് രൂപയുടെ മൂല്യമുള്ള സർക്കാർ ഭൂമി ഇനി കൈയേറ്റകാർക്ക് സ്വന്തം. അടുത്ത മന്ത്രിസഭാ യോഗം ഇക്കാര്യത്തിൽ തീരുമാനമെടുക്കും. വൻതോതിലുള്ള പിരിവാണ് ലക്ഷ്യമിടുന്നതെന്ന് കേൾക്കുന്നു.

ആരാധനാലയങ്ങളുടെയും ക്ലബുകളുടെയും കൈവശമിരിക്കുന്ന അധിക ഭൂമി തുക ഈടാക്കി പതിച്ച് നൽകാനാണ് തീരുമാനം. ബുധനാഴ്ച ചേർന്ന മന്ത്രിസഭാ യോഗം ഇക്കാര്യം ചർച്ച ചെയ്തിരുന്നു. എന്നാൽ ആരാധനാലയങ്ങളുടെ കാര്യമായതിനാൽ തീരുമാനം സാവധാനം മതിയെന്നാണ് തീരുമാനം. അടുത്തയാഴ്ചത്തെ മന്ത്രിസഭാ യോഗം ഇക്കാര്യം പരിഗണിക്കും. സർക്കാർ നിശ്ചയിക്കുന്ന അധികം തുക നൽകാത്ത അധിക ഭൂമി തിരിച്ചെടുക്കണമെന്ന റവന്യു വകുപ്പിന്റെ നിർദ്ദേശം മാത്രമാണ് മുഖ്യമന്ത്രി അംഗീകരിക്കാത്തത്. ശബരിമലയിൽ നിന്നും പഠിച്ച പാഠത്തിന്റെ പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രി ഉൾപ്പെടെയുള്ള മന്ത്രിമാരുടെ ഭയം.

സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തിലാണ് തുക ഈടാക്കി ഭൂമി പതിച്ചു നൽകാൻ തീരുമാനിക്കാൻ പോകുന്നത്. ശ്മശാനങ്ങളും സാമൂഹിക സാംസ്കാരിക പ്രസ്ഥാനങ്ങളുടെ ഭൂമിയും ഇത്തരത്തിൽ പതിച്ച് നൽകും. പാട്ടത്തിന് നൽകിയ ഭൂമിക്ക് രേഖകൾ ഇല്ലെങ്കിൽ അവകാശം സർക്കാരിലേക്ക് മാറും. സ്വാതന്ത്ര്യത്തിന് മുമ്പാണ് പാട്ടത്തിന് ഭൂമി നൽകിയതെങ്കിൽ ന്യായ വിലയുടെ പത്ത് ശതമാനം അടച്ചാൽ ഭൂമി പതിച്ച് നൽകും. 1947 ഓഗസ്റ്റ് 15 നും കേരളപിറവിക്കും ഇടയ്ക്കുള്ള കാലത്താണ് കൈവശം നൽകിയതെങ്കിൽ 25ശതമാനം അടക്കണം. 1956നും 1990 ജനുവരിക്കും ഇടക്കാണ് ഭൂമി കൈവശം ഉള്ളതെങ്കിൽ ഭൂമിക്ക് ന്യായവില മാത്രം നൽകിയാൽ മതി. 1990 ജനുവരി ഒന്നിന് ശേഷം പാട്ടത്തിന് എടുത്ത ഭൂമിയാണെങ്കിൽ ഇപ്പോഴത്തെ വിപണി വില നൽകണം.

ക്ലബുകൾക്കും സാംസ്കാരിക സ്ഥാപനങ്ങൾക്കും പരമാവധി 15 സെന്റ് മാത്രം നൽകും. തിരുവനന്തപുരം നഗരത്തിലെ വഴുതയ്ക്കാട്ട് 15 സെന്റ് കിട്ടിയാൽ അതിന്റെ മതിപ്പുവില 15 കോടിയായിരിക്കും. കൂടുതൽ ഭൂമി കൈവശം ഉണ്ടെങ്കിൽ സർക്കാർ നിശ്ചയിച്ച തുക നൽകിയാൽ പതിച്ച് നൽകും. തുക അടച്ചില്ലെങ്കിൽ സർക്കാർ തിരിച്ചെടുക്കും. ചെറിയ തുക അടയ്ക്കാതിരിക്കുന്ന പ്രശ്നമില്ലല്ലോ.

തിരുവനന്തപുരത്ത് ട്രിവാൻഡ്രം ക്ലബ്,ടെന്നിസ് ക്ലബ് ,ഗോൾഫ് ക്ലബ് തുടങ്ങിയ വൻകിട ക്ലബുകൾ പ്രവർത്തിക്കുന്നത് സർക്കാർ സ്ഥലങ്ങളിലാണ്. ക്ലബുകൾ പ്രവർത്തിക്കുന്ന സ്ഥലം സർക്കാർ ഏറ്റെടുക്കണമെന്ന ആവശ്യം മുമ്പേ നിലവിലുണ്ട്. സംസ്ഥാനത്ത് സ്വകാര്യ വ്യക്തികളുടെ കൈവശമിരിക്കുന്ന സർക്കാർ ഭൂമി ഏറ്റെടുക്കാൻ അടൂർ പ്രകാശ് റവന്യുമന്ത്രിയായിരുന്ന കാലയളവിൽ രാജമാണിക്യം ഐ എ എസിനെ കമ്മീഷനായി നിയോഗിച്ചു. സർക്കാർ ഭൂമി ഏറ്റെടുക്കാൻ രാജമാണിക്യം പദ്ധതി തയ്യാറാക്കിയെങ്കിലും സർക്കാർ നടപടിയെടുത്തില്ല. തുടർന്ന് വന്ന ഇടതു സർക്കാർ രാജമാണിക്യം റിപ്പോർട്ട് പൂഴ്ത്തി. രാജമാണിക്യത്തെ ഇടത് സർക്കാർ സ്ഥലം മാറ്റി.

എറണാകുളം,കൊല്ലം, തിരുവനന്തപുരം തുടങ്ങിയ സ്ഥലങ്ങളിലെ വൻകിട ക്ലബുകളുടെ നേത്യത്വം ഐ എ എസ് ഉദ്യോഗസ്ഥർക്കാണ്. നിശാപാർട്ടികൾക്കും മറ്റും ഇത്തരം ക്ലബുകൾ ഉയർന്ന ഉദ്യോഗസ്ഥർ ഉപയോഗിക്കാറുണ്ട്. വിരമിച്ച ഉദ്യോഗസ്ഥർ നേതൃത്വം നൽകുന്ന ക്ലബുകളും നിരവധിയുണ്ട്. സർക്കാർ ഭൂമി ക്ലബുകൾക്ക് പതിച്ചുനൽകുന്ന കാര്യത്തിൽ ഉദ്യോഗസ്ഥരുടെ സ്വാധീനമുണ്ടായിട്ടുണ്ടെന്ന കാര്യത്തിൽ സംശയമില്ല.

ആരാധനാലയങ്ങൾക്ക് ഭൂമി പതിച്ചു നൽകുന്നത് സ്വകാര്യ ക്ലബുകൾക്ക് ഭൂമി പതിച്ചുനൽകുന്നത് വിവാദമാക്കാതിരിക്കാനാണ്. ചാരിറ്റബിൾ സൊസൈറ്റീസ് ആക്റ്റ് അനുസരിച്ച് രജിസ്റ്റർ ചെയ്ത സ്ഥാപനങ്ങൾക്കും ഭൂമി പതിച്ചു കിട്ടും. ഇതിന്റെ മറവിൽ രാഷ്ട്രീയ പാർട്ടികൾ നേതൃത്വം നൽകുന്ന ക്ലബുകൾക്കും ഭൂമി ലഭിക്കും. പതിച്ചുകിട്ടിയ ഭൂമി പിന്നീട് രാഷ്ട്രീയ പാർട്ടികൾക്ക് ഉപയോഗിക്കാൻ സാധിക്കും.

രാഷ്ട്രീയ പാർട്ടികളുടെ കാര്യം പോട്ടെന്ന് പറയാം. പക്ഷേ സ്വകാര്യ വ്യക്തികൾക്ക് ഭൂമി പതിച്ചുനൽകുന്നതാണ് സഹിക്കാൻ കഴിയാത്തത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അന്‍സിബ ഹസന്‍ 'അമ്മ'യില്‍നിന്ന് രാജിവെച്ചു  (2 minutes ago)

നിയുക്ത മുഖ്യമന്ത്രിയുടെ ആസ്തി വിവരങ്ങള്‍ അറിയാം  (17 minutes ago)

കേരളത്തിന്‍റെ മുഖ്യമന്ത്രിയായി വി.ഡി സതീശനെ പ്രഖ്യാപിച്ചതിൽ താൻ പൂര്‍ണ സന്തോഷവാനെന്ന് കെ.സി വേണുഗോപാൽ  (4 hours ago)

ചെന്നിത്തല തീരുവനന്തപുരം വിട്ടു..ഗുരുവായൂരിലേക്ക് പോയി മന്ത്രി സഭയിലേക്ക് ഇല്ല..! വീടിന് മുന്നിൽ കൂട്ട കരച്ചിൽ  (4 hours ago)

ഇനി CM സതീശന്റെ ശത്രു സംഹാരം...! ആദ്യം തെറിക്കുന്നത് ചതിയൻ ഷാഫിയുടെ തല  (4 hours ago)

പുതിയ സൗഹൃദങ്ങളും കുടുംബ സമാധാനവും! കന്നി രാശിക്കാർക്ക് വിശേഷ ദിനം!  (4 hours ago)

കൊല്ലത്ത് ശക്തമായ കാറ്റിലും മഴയിലും വീടിനു മുകളിൽ വീണ മരം മുറിച്ചു മാറ്റുന്നതിനിടെ കാൽ വഴുതി വീണ് പരിക്കേറ്റയാൾ ചികിത്സയിലിരിക്കെ മരിച്ചു....  (5 hours ago)

ശക്തമായ മഴയ്ക്ക് സാധ്യത... ആറു ജില്ലകളില്‍ ഇന്ന് യെല്ലോ അലർട്ട്  (5 hours ago)

പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....  (5 hours ago)

കേരള മുഖ്യമന്ത്രി VDS..! തലസ്ഥാനത്ത് വന്നിറങ്ങി VD..! ജനം തീരുമാനിച്ചു AICC വഴങ്ങി പൊട്ടിക്കരഞ്ഞ് K C വേണുഗോപാൽ  (5 hours ago)

മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ഒമ്പത് വയസുകാരന് അമീബിക് മസ്‌തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു...  (6 hours ago)

രാജപുരത്ത് കൃഷിയിടത്തിലെത്തിയ അധ്യാപകൻ പെരുന്തേനീച്ചയുടെ കുത്തേറ്റ് മരിച്ചു...  (6 hours ago)

എന്തു സംഭവിച്ചാലും മാറ്റമൊന്നുമില്ല.... നാളെ ഗുരുവായൂർ ക്ഷേത്ര ദർശനത്തിന് പോകുമെന്ന് കെ മുരളീധരൻ  (6 hours ago)

ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ  (6 hours ago)

മുഖ്യമന്ത്രി തീരുമാനവുമായി ചാർട്ടേഡ് വിമാനം തിരുവനന്തപുരത്തെത്തും  (7 hours ago)

Malayali Vartha Recommends