Widgets Magazine
02
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മൾട്ടിപ്ലെക്‌സുകളിലും തിയേറ്ററുകളിലും കത്തിവില..അമിതവിലയ്‌ക്കെതിരെ തിരുവനന്തപുരം മേയർ വി.വി. രാജേഷ്..പുറത്ത് 25 രൂപ വിലയുള്ള പോപ്കോണിന് തിയേറ്ററുകളിൽ 250 രൂപ..


വീണ്ടും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇൻസ്റ്റഗ്രാം വീഡിയോ..അത്യാവശ്യമുണ്ടെങ്കിൽ മാത്രം സ്വർണം വാങ്ങുക..വിദേശ കല്യാണം ഒഴിവാക്കുക..രാജ്യത്തെ ഞെട്ടിച്ച് ഇന്ത്യൻ പ്രധാനമന്ത്രി..


ക്യാഷ്വാലിറ്റിയിലെത്തിയ രോഗിയോട് മോശമായി പെരുമാറിയ വനിതാ ഡോക്‌ടർ..കാരണം കാണിക്കൽ നോട്ടീസ്...'ഇത് തുറന്നു വച്ചേക്കുന്നത് നിങ്ങൾക്ക് ഓടിക്കയറി വരാനല്ല' എന്ന കമന്റ്..


മലയാളി യുവതികള്‍ ദാരുണമായി കൊല്ലപ്പെട്ട കേസില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍..ആൻ മേരിയുടെ യൂടൂബ് ചാനലിൽ അവസാന ഓണാഘോഷ ദൃശ്യങ്ങൾ..അനിലയ്ക്കൊപ്പം അഞ്ജനയും ആനും കളിച്ച് തിമിർക്കുന്നു..


മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞ കേസ്... മുഖ്യമന്ത്രി വി.ഡി.സതീശന്റെ വാഹനം തടഞ്ഞ് ഭീഷണിപ്പെടുത്തിയ മുൻ ഡിസിസി അംഗം ചേന്തി അനിലിനെ ഇന്ന് നേരിട്ടു ഹാജരാക്കാന്‍ ഉത്തരവിട്ട് മജിസ്ട്രേട്ട് കോടതി

ഇനി സർക്കാർ ഭൂമി സ്വകാര്യവ്യക്തികൾക്ക്; തലസ്ഥാന നഗരിയിൽ ഉൾപ്പെടെ കോടി കണക്കിന് രൂപയുടെ മൂല്യമുള്ള സർക്കാർ ഭൂമി ഇനി കൈയേറ്റകാർക്ക് സ്വന്തം; ആരാധനാലയങ്ങളുടെയും ക്ലബുകളുടെയും കൈവശമിരിക്കുന്ന അധിക ഭൂമി തുക ഈടാക്കി പതിച്ച് നൽകാൻ തീരുമാനം

13 DECEMBER 2019 02:08 PM IST
മലയാളി വാര്‍ത്ത

തലസ്ഥാന നഗരിയിൽ ഉൾപ്പെടെ കോടി കണക്കിന് രൂപയുടെ മൂല്യമുള്ള സർക്കാർ ഭൂമി ഇനി കൈയേറ്റകാർക്ക് സ്വന്തം. അടുത്ത മന്ത്രിസഭാ യോഗം ഇക്കാര്യത്തിൽ തീരുമാനമെടുക്കും. വൻതോതിലുള്ള പിരിവാണ് ലക്ഷ്യമിടുന്നതെന്ന് കേൾക്കുന്നു.

ആരാധനാലയങ്ങളുടെയും ക്ലബുകളുടെയും കൈവശമിരിക്കുന്ന അധിക ഭൂമി തുക ഈടാക്കി പതിച്ച് നൽകാനാണ് തീരുമാനം. ബുധനാഴ്ച ചേർന്ന മന്ത്രിസഭാ യോഗം ഇക്കാര്യം ചർച്ച ചെയ്തിരുന്നു. എന്നാൽ ആരാധനാലയങ്ങളുടെ കാര്യമായതിനാൽ തീരുമാനം സാവധാനം മതിയെന്നാണ് തീരുമാനം. അടുത്തയാഴ്ചത്തെ മന്ത്രിസഭാ യോഗം ഇക്കാര്യം പരിഗണിക്കും. സർക്കാർ നിശ്ചയിക്കുന്ന അധികം തുക നൽകാത്ത അധിക ഭൂമി തിരിച്ചെടുക്കണമെന്ന റവന്യു വകുപ്പിന്റെ നിർദ്ദേശം മാത്രമാണ് മുഖ്യമന്ത്രി അംഗീകരിക്കാത്തത്. ശബരിമലയിൽ നിന്നും പഠിച്ച പാഠത്തിന്റെ പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രി ഉൾപ്പെടെയുള്ള മന്ത്രിമാരുടെ ഭയം.

സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തിലാണ് തുക ഈടാക്കി ഭൂമി പതിച്ചു നൽകാൻ തീരുമാനിക്കാൻ പോകുന്നത്. ശ്മശാനങ്ങളും സാമൂഹിക സാംസ്കാരിക പ്രസ്ഥാനങ്ങളുടെ ഭൂമിയും ഇത്തരത്തിൽ പതിച്ച് നൽകും. പാട്ടത്തിന് നൽകിയ ഭൂമിക്ക് രേഖകൾ ഇല്ലെങ്കിൽ അവകാശം സർക്കാരിലേക്ക് മാറും. സ്വാതന്ത്ര്യത്തിന് മുമ്പാണ് പാട്ടത്തിന് ഭൂമി നൽകിയതെങ്കിൽ ന്യായ വിലയുടെ പത്ത് ശതമാനം അടച്ചാൽ ഭൂമി പതിച്ച് നൽകും. 1947 ഓഗസ്റ്റ് 15 നും കേരളപിറവിക്കും ഇടയ്ക്കുള്ള കാലത്താണ് കൈവശം നൽകിയതെങ്കിൽ 25ശതമാനം അടക്കണം. 1956നും 1990 ജനുവരിക്കും ഇടക്കാണ് ഭൂമി കൈവശം ഉള്ളതെങ്കിൽ ഭൂമിക്ക് ന്യായവില മാത്രം നൽകിയാൽ മതി. 1990 ജനുവരി ഒന്നിന് ശേഷം പാട്ടത്തിന് എടുത്ത ഭൂമിയാണെങ്കിൽ ഇപ്പോഴത്തെ വിപണി വില നൽകണം.

ക്ലബുകൾക്കും സാംസ്കാരിക സ്ഥാപനങ്ങൾക്കും പരമാവധി 15 സെന്റ് മാത്രം നൽകും. തിരുവനന്തപുരം നഗരത്തിലെ വഴുതയ്ക്കാട്ട് 15 സെന്റ് കിട്ടിയാൽ അതിന്റെ മതിപ്പുവില 15 കോടിയായിരിക്കും. കൂടുതൽ ഭൂമി കൈവശം ഉണ്ടെങ്കിൽ സർക്കാർ നിശ്ചയിച്ച തുക നൽകിയാൽ പതിച്ച് നൽകും. തുക അടച്ചില്ലെങ്കിൽ സർക്കാർ തിരിച്ചെടുക്കും. ചെറിയ തുക അടയ്ക്കാതിരിക്കുന്ന പ്രശ്നമില്ലല്ലോ.

തിരുവനന്തപുരത്ത് ട്രിവാൻഡ്രം ക്ലബ്,ടെന്നിസ് ക്ലബ് ,ഗോൾഫ് ക്ലബ് തുടങ്ങിയ വൻകിട ക്ലബുകൾ പ്രവർത്തിക്കുന്നത് സർക്കാർ സ്ഥലങ്ങളിലാണ്. ക്ലബുകൾ പ്രവർത്തിക്കുന്ന സ്ഥലം സർക്കാർ ഏറ്റെടുക്കണമെന്ന ആവശ്യം മുമ്പേ നിലവിലുണ്ട്. സംസ്ഥാനത്ത് സ്വകാര്യ വ്യക്തികളുടെ കൈവശമിരിക്കുന്ന സർക്കാർ ഭൂമി ഏറ്റെടുക്കാൻ അടൂർ പ്രകാശ് റവന്യുമന്ത്രിയായിരുന്ന കാലയളവിൽ രാജമാണിക്യം ഐ എ എസിനെ കമ്മീഷനായി നിയോഗിച്ചു. സർക്കാർ ഭൂമി ഏറ്റെടുക്കാൻ രാജമാണിക്യം പദ്ധതി തയ്യാറാക്കിയെങ്കിലും സർക്കാർ നടപടിയെടുത്തില്ല. തുടർന്ന് വന്ന ഇടതു സർക്കാർ രാജമാണിക്യം റിപ്പോർട്ട് പൂഴ്ത്തി. രാജമാണിക്യത്തെ ഇടത് സർക്കാർ സ്ഥലം മാറ്റി.

എറണാകുളം,കൊല്ലം, തിരുവനന്തപുരം തുടങ്ങിയ സ്ഥലങ്ങളിലെ വൻകിട ക്ലബുകളുടെ നേത്യത്വം ഐ എ എസ് ഉദ്യോഗസ്ഥർക്കാണ്. നിശാപാർട്ടികൾക്കും മറ്റും ഇത്തരം ക്ലബുകൾ ഉയർന്ന ഉദ്യോഗസ്ഥർ ഉപയോഗിക്കാറുണ്ട്. വിരമിച്ച ഉദ്യോഗസ്ഥർ നേതൃത്വം നൽകുന്ന ക്ലബുകളും നിരവധിയുണ്ട്. സർക്കാർ ഭൂമി ക്ലബുകൾക്ക് പതിച്ചുനൽകുന്ന കാര്യത്തിൽ ഉദ്യോഗസ്ഥരുടെ സ്വാധീനമുണ്ടായിട്ടുണ്ടെന്ന കാര്യത്തിൽ സംശയമില്ല.

ആരാധനാലയങ്ങൾക്ക് ഭൂമി പതിച്ചു നൽകുന്നത് സ്വകാര്യ ക്ലബുകൾക്ക് ഭൂമി പതിച്ചുനൽകുന്നത് വിവാദമാക്കാതിരിക്കാനാണ്. ചാരിറ്റബിൾ സൊസൈറ്റീസ് ആക്റ്റ് അനുസരിച്ച് രജിസ്റ്റർ ചെയ്ത സ്ഥാപനങ്ങൾക്കും ഭൂമി പതിച്ചു കിട്ടും. ഇതിന്റെ മറവിൽ രാഷ്ട്രീയ പാർട്ടികൾ നേതൃത്വം നൽകുന്ന ക്ലബുകൾക്കും ഭൂമി ലഭിക്കും. പതിച്ചുകിട്ടിയ ഭൂമി പിന്നീട് രാഷ്ട്രീയ പാർട്ടികൾക്ക് ഉപയോഗിക്കാൻ സാധിക്കും.

രാഷ്ട്രീയ പാർട്ടികളുടെ കാര്യം പോട്ടെന്ന് പറയാം. പക്ഷേ സ്വകാര്യ വ്യക്തികൾക്ക് ഭൂമി പതിച്ചുനൽകുന്നതാണ് സഹിക്കാൻ കഴിയാത്തത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മകളെ അച്ഛനും അമ്മാവനും ചേര്‍ന്ന് കൊലപ്പെടുത്തി  (3 hours ago)

നേപ്പാള്‍ ദുരന്തത്തില്‍ കാണാതായവരില്‍ കൊല്ലം സ്വദേശിനിയും  (3 hours ago)

നെയ്യാറ്റിന്‍കര ഗോപന്റെ മരണകാരണം കൊലപാതകവുമല്ല സമാധിയുമല്ലെന്ന് പൊലീസ്  (4 hours ago)

പുതിയ തലമുറയുടെ സ്വഭാവത്തെക്കുറിച്ച് നിവിന്റെ വാക്കുകള്‍  (4 hours ago)

കാലിഫോര്‍ണിയയില്‍ കൊല്ലപ്പെട്ട അഞ്ജനയുടെ മൃതദേഹം ഒരാഴ്ചയ്ക്കുള്ളില്‍ നാട്ടിലെത്തിക്കും  (4 hours ago)

യൂറോപ്പിലെ വലതുപക്ഷ മാധ്യമങ്ങളെ ശക്തിപ്പെടുത്തുന്നതിനായി വന്‍ തുക ചിലവഴിക്കാന്‍ ട്രംപ്  (4 hours ago)

ചെക്ക്‌കേസില്‍ പാലാ എംഎല്‍എ മാണി സി കാപ്പന് ഒരു വര്‍ഷം തടവ് വിധിച്ച് കോടതി  (7 hours ago)

സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് ഒരാള്‍കൂടി മരിച്ചു  (7 hours ago)

അഞ്ചുവയസുകാരിയെ പീഡിപ്പിച്ച കേസില്‍ അന്യസംസ്ഥാന തൊഴിലാളി അറസ്റ്റില്‍  (7 hours ago)

പക മാറാതെ പിണറായി! ഈ 13-ന് തീരുമാനമാകും; ഗോവിന്ദനും പിണറായിയും ഒരുമിച്ചിറങ്ങും... പണി വരുന്നു!"  (8 hours ago)

കൊടും മഴ..! 2 മരണം മുന്നറിയിപ്പ് നിമിഷ നേരത്തിൽ കാലാവസ്ഥ മാറി മറിയുന്നു..!  (8 hours ago)

അപര്‍ണ കുറുപ്പിനെ ചെന്നായക്കൂട്ടത്തിന് ഇട്ട് കൊടുത്ത് BIG TV..! കയറി അടിച്ച് വാചസ്പതി  (8 hours ago)

കൊലയ്ക്ക് ശേഷം ആനിന്റെ ഫോൺ മുക്കി അനില..!ഞാൻ അവരെ കൊന്നു സാറേ കസ്റ്റഡിയിൽ നിലവിളി..! ഞെട്ടി പ്രവാസികൾ  (8 hours ago)

കോഴിക്കോട് സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് 20 പേര്‍ക്ക് പരിക്ക്  (8 hours ago)

നേപ്പാളിലെ ഉരുക്കു കോട്ട... ആ 4 നില വീട്ടിൽ സംഭവിച്ചത്! 'മരിച്ചെന്നാ കരുതിയ സാറേ'— ഇരച്ചെത്തിയ പ്രളയജലം."  (8 hours ago)

Malayali Vartha Recommends