Widgets Magazine
03
Jun / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തമിഴ്നാട് ബിജെപി മുൻ അധ്യക്ഷൻ കെ. അണ്ണാമലൈ പാർട്ടി വിടുന്നു... രാജിക്കത്ത് നൽകി അണ്ണാമലൈ.. പുതിയ പാർട്ടി രൂപീകരിച്ചേക്കും..


പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍റെ മകള്‍ വീണയ്ക്ക് വെള്ളിയാഴ്ച വരെ നോട്ടീസ് അയക്കില്ലെന്ന് ഇഡി..താത്കാലിക ആശ്വാസം..ആക്രമണവുമായി ബന്ധപ്പെട്ട കേസ് കടുപ്പിക്കാനും ഇഡി നടപടി തുടങ്ങി..


ലോകത്തെ ആശങ്കയിലാഴ്ത്തി വീണ്ടും എൽ നിനോ പ്രതിഭാസം.. ആഗോള താപനിലയിൽ വൻ വർദ്ധനയുണ്ടാകുമെന്ന കടുത്ത ജാഗ്രതാനിർദ്ദേശവുമായി ഐക്യരാഷ്ട്രസഭ..


പ്രവേശനോത്സവത്തിൽ കുട്ടികൾക്ക് മിഠായി കയ്യിൽ കൊടുക്കാതെ മേശയിൽ വിതറി.. ബിജെപി എംഎൽഎ വി. മുരളീധരനെതിരെ സമൂഹ മാധ്യമങ്ങളിൽ രൂക്ഷ വിമർശനം..വി ശിവൻകുട്ടിയും രംഗത്ത്..


സ്‌കൂള്‍ കെട്ടിടം തകര്‍ന്ന സംഭവത്തില്‍..പരസ്പരം അങ്ങോട്ടും ഇങ്ങോട്ടും കുറ്റം ചുമത്തി മേയറും മുൻ മന്ത്രിയും.. 3 കോടി മുടക്കി നവീകരിച്ച കെട്ടിടം തകർന്നതിൽ ശിവൻകുട്ടി മറുപടി പറയണമെന്ന് വി വി രാജേഷ്..

ഇനി സർക്കാർ ഭൂമി സ്വകാര്യവ്യക്തികൾക്ക്; തലസ്ഥാന നഗരിയിൽ ഉൾപ്പെടെ കോടി കണക്കിന് രൂപയുടെ മൂല്യമുള്ള സർക്കാർ ഭൂമി ഇനി കൈയേറ്റകാർക്ക് സ്വന്തം; ആരാധനാലയങ്ങളുടെയും ക്ലബുകളുടെയും കൈവശമിരിക്കുന്ന അധിക ഭൂമി തുക ഈടാക്കി പതിച്ച് നൽകാൻ തീരുമാനം

13 DECEMBER 2019 02:08 PM IST
മലയാളി വാര്‍ത്ത

More Stories...

''എന്താണ് പരിപാടി..? തെരഞ്ഞെടുപ്പില്‍ തോറ്റ ശേഷം അനക്കം ഇല്ലല്ലോ..?; മറുപടിയുമായി അഖില്‍ മാരാര്‍

പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍റെ മകള്‍ വീണയ്ക്ക് വെള്ളിയാഴ്ച വരെ നോട്ടീസ് അയക്കില്ലെന്ന് ഇഡി..താത്കാലിക ആശ്വാസം..ആക്രമണവുമായി ബന്ധപ്പെട്ട കേസ് കടുപ്പിക്കാനും ഇഡി നടപടി തുടങ്ങി..

ലോകത്തെ ആശങ്കയിലാഴ്ത്തി വീണ്ടും എൽ നിനോ പ്രതിഭാസം.. ആഗോള താപനിലയിൽ വൻ വർദ്ധനയുണ്ടാകുമെന്ന കടുത്ത ജാഗ്രതാനിർദ്ദേശവുമായി ഐക്യരാഷ്ട്രസഭ..

പ്രവേശനോത്സവത്തിൽ കുട്ടികൾക്ക് മിഠായി കയ്യിൽ കൊടുക്കാതെ മേശയിൽ വിതറി.. ബിജെപി എംഎൽഎ വി. മുരളീധരനെതിരെ സമൂഹ മാധ്യമങ്ങളിൽ രൂക്ഷ വിമർശനം..വി ശിവൻകുട്ടിയും രംഗത്ത്..

സ്‌കൂള്‍ കെട്ടിടം തകര്‍ന്ന സംഭവത്തില്‍..പരസ്പരം അങ്ങോട്ടും ഇങ്ങോട്ടും കുറ്റം ചുമത്തി മേയറും മുൻ മന്ത്രിയും.. 3 കോടി മുടക്കി നവീകരിച്ച കെട്ടിടം തകർന്നതിൽ ശിവൻകുട്ടി മറുപടി പറയണമെന്ന് വി വി രാജേഷ്..

തലസ്ഥാന നഗരിയിൽ ഉൾപ്പെടെ കോടി കണക്കിന് രൂപയുടെ മൂല്യമുള്ള സർക്കാർ ഭൂമി ഇനി കൈയേറ്റകാർക്ക് സ്വന്തം. അടുത്ത മന്ത്രിസഭാ യോഗം ഇക്കാര്യത്തിൽ തീരുമാനമെടുക്കും. വൻതോതിലുള്ള പിരിവാണ് ലക്ഷ്യമിടുന്നതെന്ന് കേൾക്കുന്നു.

ആരാധനാലയങ്ങളുടെയും ക്ലബുകളുടെയും കൈവശമിരിക്കുന്ന അധിക ഭൂമി തുക ഈടാക്കി പതിച്ച് നൽകാനാണ് തീരുമാനം. ബുധനാഴ്ച ചേർന്ന മന്ത്രിസഭാ യോഗം ഇക്കാര്യം ചർച്ച ചെയ്തിരുന്നു. എന്നാൽ ആരാധനാലയങ്ങളുടെ കാര്യമായതിനാൽ തീരുമാനം സാവധാനം മതിയെന്നാണ് തീരുമാനം. അടുത്തയാഴ്ചത്തെ മന്ത്രിസഭാ യോഗം ഇക്കാര്യം പരിഗണിക്കും. സർക്കാർ നിശ്ചയിക്കുന്ന അധികം തുക നൽകാത്ത അധിക ഭൂമി തിരിച്ചെടുക്കണമെന്ന റവന്യു വകുപ്പിന്റെ നിർദ്ദേശം മാത്രമാണ് മുഖ്യമന്ത്രി അംഗീകരിക്കാത്തത്. ശബരിമലയിൽ നിന്നും പഠിച്ച പാഠത്തിന്റെ പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രി ഉൾപ്പെടെയുള്ള മന്ത്രിമാരുടെ ഭയം.

സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തിലാണ് തുക ഈടാക്കി ഭൂമി പതിച്ചു നൽകാൻ തീരുമാനിക്കാൻ പോകുന്നത്. ശ്മശാനങ്ങളും സാമൂഹിക സാംസ്കാരിക പ്രസ്ഥാനങ്ങളുടെ ഭൂമിയും ഇത്തരത്തിൽ പതിച്ച് നൽകും. പാട്ടത്തിന് നൽകിയ ഭൂമിക്ക് രേഖകൾ ഇല്ലെങ്കിൽ അവകാശം സർക്കാരിലേക്ക് മാറും. സ്വാതന്ത്ര്യത്തിന് മുമ്പാണ് പാട്ടത്തിന് ഭൂമി നൽകിയതെങ്കിൽ ന്യായ വിലയുടെ പത്ത് ശതമാനം അടച്ചാൽ ഭൂമി പതിച്ച് നൽകും. 1947 ഓഗസ്റ്റ് 15 നും കേരളപിറവിക്കും ഇടയ്ക്കുള്ള കാലത്താണ് കൈവശം നൽകിയതെങ്കിൽ 25ശതമാനം അടക്കണം. 1956നും 1990 ജനുവരിക്കും ഇടക്കാണ് ഭൂമി കൈവശം ഉള്ളതെങ്കിൽ ഭൂമിക്ക് ന്യായവില മാത്രം നൽകിയാൽ മതി. 1990 ജനുവരി ഒന്നിന് ശേഷം പാട്ടത്തിന് എടുത്ത ഭൂമിയാണെങ്കിൽ ഇപ്പോഴത്തെ വിപണി വില നൽകണം.

ക്ലബുകൾക്കും സാംസ്കാരിക സ്ഥാപനങ്ങൾക്കും പരമാവധി 15 സെന്റ് മാത്രം നൽകും. തിരുവനന്തപുരം നഗരത്തിലെ വഴുതയ്ക്കാട്ട് 15 സെന്റ് കിട്ടിയാൽ അതിന്റെ മതിപ്പുവില 15 കോടിയായിരിക്കും. കൂടുതൽ ഭൂമി കൈവശം ഉണ്ടെങ്കിൽ സർക്കാർ നിശ്ചയിച്ച തുക നൽകിയാൽ പതിച്ച് നൽകും. തുക അടച്ചില്ലെങ്കിൽ സർക്കാർ തിരിച്ചെടുക്കും. ചെറിയ തുക അടയ്ക്കാതിരിക്കുന്ന പ്രശ്നമില്ലല്ലോ.

തിരുവനന്തപുരത്ത് ട്രിവാൻഡ്രം ക്ലബ്,ടെന്നിസ് ക്ലബ് ,ഗോൾഫ് ക്ലബ് തുടങ്ങിയ വൻകിട ക്ലബുകൾ പ്രവർത്തിക്കുന്നത് സർക്കാർ സ്ഥലങ്ങളിലാണ്. ക്ലബുകൾ പ്രവർത്തിക്കുന്ന സ്ഥലം സർക്കാർ ഏറ്റെടുക്കണമെന്ന ആവശ്യം മുമ്പേ നിലവിലുണ്ട്. സംസ്ഥാനത്ത് സ്വകാര്യ വ്യക്തികളുടെ കൈവശമിരിക്കുന്ന സർക്കാർ ഭൂമി ഏറ്റെടുക്കാൻ അടൂർ പ്രകാശ് റവന്യുമന്ത്രിയായിരുന്ന കാലയളവിൽ രാജമാണിക്യം ഐ എ എസിനെ കമ്മീഷനായി നിയോഗിച്ചു. സർക്കാർ ഭൂമി ഏറ്റെടുക്കാൻ രാജമാണിക്യം പദ്ധതി തയ്യാറാക്കിയെങ്കിലും സർക്കാർ നടപടിയെടുത്തില്ല. തുടർന്ന് വന്ന ഇടതു സർക്കാർ രാജമാണിക്യം റിപ്പോർട്ട് പൂഴ്ത്തി. രാജമാണിക്യത്തെ ഇടത് സർക്കാർ സ്ഥലം മാറ്റി.

എറണാകുളം,കൊല്ലം, തിരുവനന്തപുരം തുടങ്ങിയ സ്ഥലങ്ങളിലെ വൻകിട ക്ലബുകളുടെ നേത്യത്വം ഐ എ എസ് ഉദ്യോഗസ്ഥർക്കാണ്. നിശാപാർട്ടികൾക്കും മറ്റും ഇത്തരം ക്ലബുകൾ ഉയർന്ന ഉദ്യോഗസ്ഥർ ഉപയോഗിക്കാറുണ്ട്. വിരമിച്ച ഉദ്യോഗസ്ഥർ നേതൃത്വം നൽകുന്ന ക്ലബുകളും നിരവധിയുണ്ട്. സർക്കാർ ഭൂമി ക്ലബുകൾക്ക് പതിച്ചുനൽകുന്ന കാര്യത്തിൽ ഉദ്യോഗസ്ഥരുടെ സ്വാധീനമുണ്ടായിട്ടുണ്ടെന്ന കാര്യത്തിൽ സംശയമില്ല.

ആരാധനാലയങ്ങൾക്ക് ഭൂമി പതിച്ചു നൽകുന്നത് സ്വകാര്യ ക്ലബുകൾക്ക് ഭൂമി പതിച്ചുനൽകുന്നത് വിവാദമാക്കാതിരിക്കാനാണ്. ചാരിറ്റബിൾ സൊസൈറ്റീസ് ആക്റ്റ് അനുസരിച്ച് രജിസ്റ്റർ ചെയ്ത സ്ഥാപനങ്ങൾക്കും ഭൂമി പതിച്ചു കിട്ടും. ഇതിന്റെ മറവിൽ രാഷ്ട്രീയ പാർട്ടികൾ നേതൃത്വം നൽകുന്ന ക്ലബുകൾക്കും ഭൂമി ലഭിക്കും. പതിച്ചുകിട്ടിയ ഭൂമി പിന്നീട് രാഷ്ട്രീയ പാർട്ടികൾക്ക് ഉപയോഗിക്കാൻ സാധിക്കും.

രാഷ്ട്രീയ പാർട്ടികളുടെ കാര്യം പോട്ടെന്ന് പറയാം. പക്ഷേ സ്വകാര്യ വ്യക്തികൾക്ക് ഭൂമി പതിച്ചുനൽകുന്നതാണ് സഹിക്കാൻ കഴിയാത്തത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കുവൈത്തില്‍ മൂന്ന് തടവുകാര്‍ ജയില്‍ചാടി  (11 hours ago)

''എന്താണ് പരിപാടി..? തെരഞ്ഞെടുപ്പില്‍ തോറ്റ ശേഷം അനക്കം ഇല്ലല്ലോ..?; മറുപടിയുമായി അഖില്‍ മാരാര്‍  (12 hours ago)

രാജിക്കത്ത് നൽകി അണ്ണാമലൈ  (12 hours ago)

ഷാര്‍ജയില്‍ മലയാളി യുവാവ് കുത്തേറ്റു മരിച്ചു  (12 hours ago)

മാസപ്പടി കേസിൽ വീണയ്ക്ക് താല്‍ക്കാലിക ആശ്വാസം  (12 hours ago)

എൽ നിനോ പ്രതിഭാസം വീണ്ടും വരുന്നു;  (12 hours ago)

V Muraleedharan-mla സാമൂഹ്യ മാധ്യമങ്ങളിൽ വിമർശനം  (13 hours ago)

വി ശിവൻകുട്ടി മറുപടി പറയണം  (13 hours ago)

PINARAYI VIJAYAN സഭയിലും ഇ ഡി  (13 hours ago)

PM MODI 2029-ലെ പൊതുതിരഞ്ഞെടുപ്പ് വരെ കാത്തിരിക്കേണ്ടി വരും.  (14 hours ago)

KERALA POLICE അഴിയെണ്ണാൻ ഭയം കൂട്ടത്തോടെ ഒളിവിൽ  (14 hours ago)

തിരുവനന്തപുരത്ത് സ്‌കൂള്‍ കെട്ടിടം തകര്‍ന്നു വീണു  (14 hours ago)

വിമാനത്തിനുള്ളില്‍ വെച്ച് മുഖ്യമന്ത്രിയായിരിക്കെ പിണറായി വിജയനെതിരേ പ്രതിഷേധിച്ച കേസ്; വ്യോമയാന നിയമത്തിലെ വകുപ്പ് നിലനില്‍ക്കില്ലെന്ന റിപ്പോര്‍ട്ട് കോടതി അംഗീകരിച്ചു  (14 hours ago)

ചാലക്കുടിയില്‍ ഇതര സംസ്ഥാനക്കാരായ ദമ്പതികളെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (15 hours ago)

തുലാം രാശി...പത്താം ഭാവത്തിലെ വ്യാഴത്തിന്റെ സ്ഥിതി കർമ്മരംഗത്ത് വലിയ മാറ്റങ്ങൾക്ക് വഴിതെളിക്കുമെങ്കിലും ഉച്ചസ്ഥിതിയിലായതിനാൽ പ്രതിസന്ധികളെ മറികടക്കാനുള്ള ആന്തരികബലം ജാതകർക്ക് ലഭിക്കും.  (16 hours ago)

Malayali Vartha Recommends