മോഷണമുതലിനിട്ടത് ഭാര്യയുടെ പേര്..ഒടുവിൽ ഈ പേരിടൽ തന്നെ പാരയായി.. പോലീസ് പൊക്കിയത് കള്ളനെ മാത്രമല്ല.. കള്ളന്റെ വണ്ടിയും ഭാര്യയും കൂടെ പോന്നു
കവര്‍ച്ച ചെയ്‍ത സ്വർണാഭരണങ്ങൾ വിറ്റ് മോഷ്‍ടാവ് സ്വന്തമാക്കിയത് ഒരു അടിപൊളി മിനിലോറി. വണ്ടിക്ക് പേരിടാൻ കൂടുതലൊന്നും ആലോചിക്കേണ്ടി വന്നില്ല. സകല മോഷണങ്ങൾക്കും കൂട്ട് നിന്ന പ്രിയതമയുടെ പേര് തന്നെ വണ്ടിക്ക് നൽകി. 'പാഞ്ചാലി'. ഇതിനൊപ്പം ഭാര്യയോട് തനിക്കുള്ള സ്നേഹവും പ്രകടിപ്പിക്കാൻ ഇയാൾ മറന്നില്ല. വണ്ടിയുടെ പേരിനൊപ്പം പാഞ്ചാലി.. മൈ ലവ് എന്നുകൂടി കൂട്ടിച്ചേർത്തു. മോഷണ വസ്‍തുക്കള്‍ വിറ്റ് വാങ്ങിയത് മഹീന്ദ്ര മാക്സിമോ മിനിലോറിയായിരുന്നു. ഒടുവിൽ ഈ പേരിടൽ തന്നെ നല്ല എട്ടിന്റെ പണി കൊടുത്തു. മോഷണക്കുറ്റത്തിന് പോലീസ് പൊക്കിയത് ഒറ്റക്കായിരുന്നില്ല. കൂടെ പാഞ്ചാലി എന്ന വണ്ടിയും പാഞ്ചാലി എന്ന ഭാര്യയും കൂടെ പോന്നു.
എടയൂർ പൂക്കാട്ടിരിയിലെ ക്വാർട്ടേഴ്സിൽ താമസിക്കുന്ന അറുമുഖൻ (കുഞ്ഞൻ 24), വളാഞ്ചേരി പൈങ്കണ്ണൂർ മൂടാലിൽ വാടക വീട്ടിൽ താമസിക്കുന്ന മഞ്ജുനാഥ്(39), ഭാര്യ പാഞ്ചാലി(33) എന്നിവരാണ് ഈ പ്രണയ കഥയിലെ കഥാപാത്രങ്ങൾ. മലപ്പുറം കോട്ടപ്പടിയിലെ വീട്ടില്‍ നിന്നും പണവും സ്വര്‍ണാഭരണവും കവര്‍ന്ന കേസില്‍ മൂന്നുപേരും പിടിയിലായതോടെയാണ് മോഷണ കഥ പുറത്താകുന്നത്. വീട്ടുകാർ മറ്റൊരിടത്തേക്കു പോയ സമയത്തായിരുന്നു മോഷണം നടത്തിയത്. വീടിന്റെ അടുക്കളവാതിൽ തകർത്ത് അകത്തുകയറിയ അറുമുഖനും മഞ്ജുനാഥും അലമാര തുറന്ന് 30 പവന്റെ ആഭരണങ്ങൾ, 35,000 രൂപ, ഒരു ഫാൻ എന്നിവ കട്ടെടുത്തു. തുടര്‍ന്ന് മഞ്ജുനാഥും ഭാര്യ പാഞ്ചാലിയും ചേർന്ന് സ്വർണാഭരണങ്ങൾ വളാഞ്ചേരി, സേലം എന്നിവിടങ്ങളിലെ കടകളിൽ വിൽക്കുകയായിരുന്നു. ആക്രിക്കച്ചവടം വിപുലീകരിക്കുക എന്ന ലക്ഷ്യത്തോടെയാണ് മഞ്ജുനാഥ് ഈ പണം ഉപയോഗിച്ച് മഹീന്ദ്ര മാക്സിമോ വാങ്ങുന്നത്. തുടർന്ന് തനിക് ഭാഗ്യം വന്നപ്പോൾ തുണയായി ഭാര്യയുടെ പേര് തന്നെ വണ്ടിക്കും നൽകി. എന്നാൽ ഇത് ഇത്തരമൊരു . കെണിയാകുമെന്നു മഞ്ജു നാഥ് കരുതിയിരിക്കില്ല. പേര് വെച്ച് എളുപ്പത്തിൽ മോഷ്ട്ടകളെ പൊക്കാൻ പൊലീസിന് സാധിച്ചു. മഞ്ജു നാഥ് മാത്രമല്ല കൂടെ ഭാര്യയും വണ്ടിയും പോലീസ് സ്റ്റേഷനിൽ കയറുകയായിരുന്നു.ഏതായാലും അതിബുദ്ധിയും പ്രണയവും ഈ വിരുതനെ കൊണ്ടെത്തിച്ചത് ജയിലഴിക്കുള്ളിലാണ്.
https://www.facebook.com/Malayalivartha