Widgets Magazine
12
Mar / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ആഷിക് അബു വെള്ളം കുടിക്കുന്നു... മാണിസാറിന് എന്റെ വക 500 സംഭാവന നല്‍കി അപമാനിച്ചപ്പോള്‍ ഇങ്ങനെയൊരു തിരിച്ചടി ഉണ്ടാകുമെന്ന് ആഷിക് അബു സ്വപ്നത്തില്‍ പോലും വിചാരിച്ചില്ല; സന്ദീപ് വാര്യര്‍ തുടങ്ങി വച്ച തട്ടിപ്പ് കഥ മറ്റുള്ളവരും ഏറ്റെടുത്തതോടെ ആഷിക് അബുവും വെട്ടില്‍; സ്‌റ്റേഡിയത്തിലെ ജനം തിങ്ങി നിറഞ്ഞ പരിപാടിയില്‍ 5000 രൂപ വരെയുള്ള ടിക്കറ്റുകളെന്ന് വെളിപ്പെടുത്തല്‍

17 FEBRUARY 2020 09:57 AM IST
മലയാളി വാര്‍ത്ത

ഇടത്പക്ഷ സഹയാത്രികനായ ആഷിക് അബുവിന്റെ മുന്‍ ധനകാര്യമന്ത്രി കെ.എം. മാണിക്കെതിരെ രൂക്ഷമായ വിമര്‍ശനമാണ് മുമ്പ് നടത്തിയത്. ആഷിക് അബു മാണിക്ക് എന്റെ വക 500 എന്നത് വന്‍ ഹിറ്റായിരുന്നു. അഷ്ടിക് വകയില്ലാത്ത കഷ്ടപ്പെടുന്ന നമ്മുടെ സാറിന് കുറച്ച് കോടികള്‍ കൂടി നമ്മള്‍ നാട്ടുകാര്‍ പിരിച്ച് കൊടുക്കണം. എന്റെ വക500 എന്നായിരുന്നു ആഷിക് അബുവിന്റെ പോസ്റ്റ്. വര്‍ഷങ്ങള്‍ക്ക് ശേഷം ഇപ്പോള്‍ ബജറ്റ് പ്രസംഗത്തില്‍ മാണി സ്മാരകത്തിന് 5 കോടി അനുവദിക്കുകയും ചെയ്തു. ഇതിന് പിന്നാലെ വി ടി ബല്‍റാം എന്റെ വക 500 രൂപ ക്യാമ്പയിനെയാണ് ട്രോളിയിരിക്കുന്നത്. 5 കോടിയില്‍ പ്രമുഖ സംവിധായകന്‍ വക 500 രൂപ കുറച്ച് ബാക്കി 4,99,99,500 രൂപ ഖജനാവില്‍ നിന്ന് ചെലവഴിച്ചാല്‍ മതിയല്ലോ അല്ലേ ?. എന്നാണ് ബല്‍റാം കുറിച്ചത്.

അതേസമയം സന്ദീപ് ചൈതന്യ തുടങ്ങി വച്ച വിവാദം മറ്റുള്ളവരും ഏറ്റെടുത്തിരിക്കുകയാണ്. പ്രളയ ദുരിതാശ്വാസം സമാഹരിക്കുന്നതിനായി നടത്തിയ 'കരുണ' എന്ന പേരില്‍ കൊച്ചി മ്യൂസിക് ഫൗണ്ടേഷന്‍ നടത്തിയ പരിപാടിയുടെ നടത്തിപ്പ് സംബന്ധിച്ച് സംശയങ്ങള്‍ ഉന്നയിച്ച് യൂത്ത് കോണ്‍ഗ്രസ് നേതാവ് എ.കെ. ഷാനിബും രംഗത്തെത്തി. പരിപാടിയില്‍ താനും പങ്കെടുത്തതാണെന്നും 500 മുതല്‍ 5000 രൂപയുടെ വരെ ടിക്കറ്റുകളാണ് പരിപാടിക്കായി വിറ്റതെന്നും ഷാനിബ് ആരോപിക്കുന്നു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഷാനിബ് ഇക്കാര്യങ്ങള്‍ പറഞ്ഞിരിക്കുന്നത്.

ഷാനിബിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം ഇങ്ങനെ:

'പരിപാടിയില്‍ പങ്കെടുക്കാത്തവരാണ് കണക്ക് ചോദിക്കുന്നത് എന്നിട്ടും ആശാന്‍ അവരോട് ക്ഷമിക്കാനുള്ള വിശാലമനസ്‌കത കാണിച്ചു എന്ന മട്ടിലാണ് ഹാഷിഷ് അബു ടീമിന്റെ വിശദീകരണക്കുറിപ്പ്.
ഞാന്‍ കരുണ പ്രോഗ്രാമില്‍ പങ്കെടുത്തയാളാണ്. 5000 മുതല്‍ 500 രൂപ വരെയുള്ള ടിക്കറ്റുകളാണ് അന്ന് ഉണ്ടായിരുന്നത്. ഒരാള്‍ക്ക് 1500 രൂപ വരുന്ന ടിക്കറ്റാണ് ഓണ്‍ലൈനായി ഞാന്‍ എടുത്തിരുന്നത്. ഓണ്‍ലൈനിന് പുറമേ ഓഫ് ലൈന്‍ ടിക്കറ്റുകളും അവിടെ വിറ്റിരുന്നു.

രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ ഗാലറികളിലടക്കം സൂചി കുത്താന്‍ പോലും ഇടമില്ലാത്ത വിധം ആളുകള്‍ നിറഞ്ഞ് കവിഞ്ഞിരുന്നു. ഇരിക്കാന്‍ കുറേ പ്ലാസ്റ്റിക് കസേരകള്‍ നിരത്തിയെന്നതൊഴിച്ചാല്‍ കാണികള്‍ക്കായി മറ്റൊരു സൗകര്യവും ഒരുക്കിയിരുന്നില്ല.

കണക്ക് ചോദിക്കുമ്‌ബോള്‍ ഞഞ്ഞാ പിഞ്ഞാ പറയരുത്. പ്രളയദുരിതാശ്വാസത്തിന് വേണ്ടി നടത്തുന്ന
സംഗീതപരിപാടി എന്ന് തന്നെയാണ് ഞങ്ങളെല്ലാം മനസ്സിലാക്കിയിരുന്നത്. പരിപാടിയുടെ പ്രചരണാര്‍ത്ഥം പ്രചരിച്ച
താരങ്ങളുടെ വീഡിയോ സന്ദേശങ്ങളിലും അത് വ്യക്തമാക്കിയിരുന്നു.

ടിക്കറ്റ് ഇനത്തില്‍ കിട്ടുന്ന തുക മുഴുവന്‍ ദുരിതാശ്വാസ ഫണ്ടിലേക്ക് നല്‍കാന്‍ തീരുമാനിച്ചെങ്കില്‍ പിന്നെ എന്ത് കൊണ്ടാണ് അത് നല്‍കാതിരുന്നത്? നിങ്ങളുടെ മ്യൂസിക് ഫൗണ്ടേഷന്‍ ഉണ്ടാക്കാന്‍ വേണ്ടിയാണോ സര്‍ക്കാര്‍ സ്‌റ്റേഡിയം സൗജന്യമായി തന്നത്?ആയിനത്തില്‍ സര്‍ക്കാരിന് സാമ്ബത്തികനഷ്ടമുണ്ടാവുകയും ചെയ്തു. പിന്നെ ഇഅഅ സമരത്തില്‍ പങ്കെടുക്കാനുള്ളത് കൊണ്ട് എഡിറ്റിങ് വൈകി എന്നൊക്കെയുള്ള സെന്റിമെന്റല്‍ അപ്രോച്ച് ഗംഭീരമായിട്ടുണ്ട്.

ഈ സമരങ്ങള്‍ക്കൊക്കെ ഇടയില്‍ തന്നെയാണ് ഇതേ കലാകാരന്‍മാര്‍ പിന്നണിയില്‍ പ്രവര്‍ത്തിച്ച നിരവധി പ്രോഗ്രാമുകള്‍ നാട്ടില്‍ നടന്നത്.കുറേ സിനിമകളുടെ എഡിറ്റിങ്ങും പ്രൊമോഷനും റിലീസിങ്ങും നടന്നത്. കരുണ പരിപാടിയില്‍ ടിക്കറ്റെടുത്ത് പങ്കെടുത്ത, പ്രളയദുരിതാശ്വാസത്തിന് ആവും വിധം പ്രവര്‍ത്തിച്ച, മുഖ്യമന്ത്രിയുടെ ഫണ്ടിലേക്ക് പറ്റാവുന്ന തുക നല്‍കിയ ഇഅഅ ചഞഇ സമരങ്ങളില്‍ സജീവമായി പങ്കെടുത്ത. ഒരാളായത് കൊണ്ട് ചോദിക്കുകയാണെന്ന് കരുതരുത്.

ഈ നാട്ടിലെ ഒരു സാധാരണ പൗരന്‍ എന്ന നിലയില്‍ തന്നെ ചോദിക്കുകയാണ്.

1.എത്ര രൂപയ്ക്കുള്ള ടിക്കറ്റ് വില്‍പന നടത്തി?

2. ഏതൊക്കെ ടിക്കറ്റ് എത്ര എണ്ണം വീതം വിറ്റു?

3. കലാകാരന്‍മാര്‍ക്കോ, ഓര്‍ക്കസ്ട്രാ ടീമിനോ
പേയ്‌മെന്റ് ഉണ്ടായിരുന്നോ?

4. ഉണ്ടെങ്കില്‍ എത്ര രൂപ വച്ച് ആര്‍ക്കൊക്കെ?

5.ആരൊക്കെ ഫ്‌ലൈറ്റ് ടിക്കറ്റ് സ്വീകരിച്ചു.?

6. നഗരസഭയ്‌ക്കോ സര്‍ക്കാരിലേക്കോ
വിനോദനികുതിയിനത്തില്‍ പണമടച്ചിരുന്നോ?
ഉണ്ടെങ്കില്‍ എത്ര?
ഇല്ലെങ്കില്‍ എന്ത് കൊണ്ട്?

7. ഇവന്റ് മാനേജ്‌മെന്റ് ഗ്രൂപ്പിന് എത്ര രൂപ കൊടുത്തു?
എന്തെല്ലാം കാര്യങ്ങളാണ് ഇവന്റ് മാനേജ്‌മെന്റ് ഗ്രൂപ്പ്
മാനേജ് ചെയ്തത്?'

എന്തായാലും ആഷിക് അബു വല്ലാത്ത ധര്‍മ്മസങ്കടത്തിലാണ്...

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രാജ്യത്തോടുള്ള പ്രധാനമന്ത്രിയുടെ സമര്‍പ്പണ മനോഭാവം മാതൃകയാണ് ; പ്രധാനമന്ത്രിയെ പുകഴ്ത്തി മോഹന്‍ലാല്‍  (3 hours ago)

എംഡിഎംഎയും കഞ്ചാവുമായി ഫുഡ് വ്‌ലോഗറും സുഹൃത്തും പിടിയില്‍  (3 hours ago)

ജി സുധാകരന്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയാകും  (3 hours ago)

ശ്വേത മേനോനെതിരായ കേസ് ഹൈക്കോടതി റദ്ദാക്കി; നിലനില്‍ക്കാത്ത കേസ് എഴുതിത്തള്ളാനായി റഫര്‍ റിപ്പോര്‍ട്ട് നല്‍കാത്തതെന്തെന്ന് പൊലീസിനോട് ഹൈക്കോടതി  (3 hours ago)

സുരക്ഷാ നയതന്ത്ര കാരണങ്ങളാല്‍ അമേരിക്കയില്‍ കളിക്കാന്‍ ആവില്ല; ഫിഫ ലോകകപ്പ് ഫുട്‌ബോളില്‍ നിന്ന് ഇറാന്‍ പിന്മാറിയതായി കായിക മന്ത്രി  (4 hours ago)

എപ്പോള്‍ വേണമെങ്കിലും യുദ്ധം അവസാനിപ്പിക്കാന്‍ എനിക്ക് കഴിയുമെന്ന് ട്രംപ്  (4 hours ago)

ഗ്യാസ് ബുക്ക് ചെയ്ത് സിലിണ്ടറുകള്‍ കരുതി വെയ്‌ക്കേണ്ട സാഹചര്യം ഇല്ലെന്ന് കേന്ദ്രസര്‍ക്കാര്‍  (4 hours ago)

പ്രചരിക്കുന്നത് ഊഹാപോഹങ്ങളാണ്: നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ താത്പര്യം അറിയിച്ചെന്ന വാര്‍ത്ത തള്ളി ഷാഫി പറമ്പില്‍  (4 hours ago)

തിരഞ്ഞെടുപ്പിലേക്കുള്ള ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടികയ്ക്ക് കോണ്‍ഗ്രസ് അംഗീകാരം  (4 hours ago)

ഭര്‍തൃവീട്ടില്‍ ഗര്‍ഭിണിയായ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി  (5 hours ago)

ഇന്‍ഡോര്‍ സ്വദേശിനി മൊണാലിസയ്ക്കും മഹാരാഷ്ട്ര സ്വദേശി ഫര്‍മാന്‍ ഖാനും കേരളത്തില്‍ മാംഗല്യം  (5 hours ago)

മന്ത്രി റിയാസിനെ ഒഴിവാക്കിയതില്‍ കേന്ദ്രത്തിനെതിരെ കുഞ്ഞാലിക്കുട്ടി  (6 hours ago)

കടകംപള്ളി സുരേന്ദ്രനെതിരെ ഡി.ജി.പിക്ക് പരാതി നല്‍കി ഉണ്ണിക്കൃഷ്ണന്‍ പോറ്റി  (6 hours ago)

ഹോര്‍മുസ് കടലിടുക്കില്‍ മൂന്ന് കപ്പലുകള്‍ക്ക് നേരെ ആക്രമണം; ഹോര്‍മൂസ് കടലിടുക്കിലൂടെ ഒരു കപ്പലും കടത്തിവിടില്ലെന്ന് ഇറാന്‍  (7 hours ago)

പണി തീരാത്ത റോഡുകള്‍ ധൃതിപിടിച്ച് ഉദ്ഘാടനം ചെയ്യുന്നത് ജനങ്ങളെ പരിഹസിക്കുന്നതിന് തുല്യമെന്ന് വി.ഡി. സതീശന്‍  (7 hours ago)

Malayali Vartha Recommends