Widgets Magazine
03
Jul / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മുന്‍ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു.


ഒരു വയസുകാരന്റെ മരണ കാരണം തലച്ചോറിലെ ഞരമ്പുകള്‍ പൊട്ടിയതിനാലെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്; കുട്ടിയുടെ കരളിന്റെ ഭാഗത്ത് അക്യുപംഗ്ചർ ചികിത്സ നൽകി...


വൻ പരാജയമെന്ന് ജനങ്ങള്‍ ഒന്നടങ്കം വിധി പറഞ്ഞ മന്ത്രിമാരെ, ഒഴിവാക്കാനോ മാറ്റിപ്രതിഷ്ഠിക്കാനോ ഉള്ള തിരക്കിൽ സര്‍ക്കാര്‍...


രണ്ട് ദിവസത്തോളം പഴക്കം; മൂന്നാം തോട്ടിൽ കലുങ്കിനടിയിൽ കുരുങ്ങിയ നിലയിൽ മൃതദേഹം


സംഗീതജ്ഞനും അധ്യാപകനും സ്കൂൾ വൃന്ദവാദ്യ സംഘം പരിശീലകനും, കലാകാരനുമായ അനൂപ് വെള്ളാറ്റഞ്ഞൂരിനെ മരിച്ചനിലയിൽ കണ്ടെത്തി..മന്ത്രി ആർ ബിന്ദു അനൂപിനെപ്പറ്റി ഫേസ്ബുക്കിൽ കുറിച്ചത്‌ ഇങ്ങനെ..

ആഷിക് അബു വെള്ളം കുടിക്കുന്നു... മാണിസാറിന് എന്റെ വക 500 സംഭാവന നല്‍കി അപമാനിച്ചപ്പോള്‍ ഇങ്ങനെയൊരു തിരിച്ചടി ഉണ്ടാകുമെന്ന് ആഷിക് അബു സ്വപ്നത്തില്‍ പോലും വിചാരിച്ചില്ല; സന്ദീപ് വാര്യര്‍ തുടങ്ങി വച്ച തട്ടിപ്പ് കഥ മറ്റുള്ളവരും ഏറ്റെടുത്തതോടെ ആഷിക് അബുവും വെട്ടില്‍; സ്‌റ്റേഡിയത്തിലെ ജനം തിങ്ങി നിറഞ്ഞ പരിപാടിയില്‍ 5000 രൂപ വരെയുള്ള ടിക്കറ്റുകളെന്ന് വെളിപ്പെടുത്തല്‍

17 FEBRUARY 2020 09:57 AM IST
മലയാളി വാര്‍ത്ത

ഇടത്പക്ഷ സഹയാത്രികനായ ആഷിക് അബുവിന്റെ മുന്‍ ധനകാര്യമന്ത്രി കെ.എം. മാണിക്കെതിരെ രൂക്ഷമായ വിമര്‍ശനമാണ് മുമ്പ് നടത്തിയത്. ആഷിക് അബു മാണിക്ക് എന്റെ വക 500 എന്നത് വന്‍ ഹിറ്റായിരുന്നു. അഷ്ടിക് വകയില്ലാത്ത കഷ്ടപ്പെടുന്ന നമ്മുടെ സാറിന് കുറച്ച് കോടികള്‍ കൂടി നമ്മള്‍ നാട്ടുകാര്‍ പിരിച്ച് കൊടുക്കണം. എന്റെ വക500 എന്നായിരുന്നു ആഷിക് അബുവിന്റെ പോസ്റ്റ്. വര്‍ഷങ്ങള്‍ക്ക് ശേഷം ഇപ്പോള്‍ ബജറ്റ് പ്രസംഗത്തില്‍ മാണി സ്മാരകത്തിന് 5 കോടി അനുവദിക്കുകയും ചെയ്തു. ഇതിന് പിന്നാലെ വി ടി ബല്‍റാം എന്റെ വക 500 രൂപ ക്യാമ്പയിനെയാണ് ട്രോളിയിരിക്കുന്നത്. 5 കോടിയില്‍ പ്രമുഖ സംവിധായകന്‍ വക 500 രൂപ കുറച്ച് ബാക്കി 4,99,99,500 രൂപ ഖജനാവില്‍ നിന്ന് ചെലവഴിച്ചാല്‍ മതിയല്ലോ അല്ലേ ?. എന്നാണ് ബല്‍റാം കുറിച്ചത്.

അതേസമയം സന്ദീപ് ചൈതന്യ തുടങ്ങി വച്ച വിവാദം മറ്റുള്ളവരും ഏറ്റെടുത്തിരിക്കുകയാണ്. പ്രളയ ദുരിതാശ്വാസം സമാഹരിക്കുന്നതിനായി നടത്തിയ 'കരുണ' എന്ന പേരില്‍ കൊച്ചി മ്യൂസിക് ഫൗണ്ടേഷന്‍ നടത്തിയ പരിപാടിയുടെ നടത്തിപ്പ് സംബന്ധിച്ച് സംശയങ്ങള്‍ ഉന്നയിച്ച് യൂത്ത് കോണ്‍ഗ്രസ് നേതാവ് എ.കെ. ഷാനിബും രംഗത്തെത്തി. പരിപാടിയില്‍ താനും പങ്കെടുത്തതാണെന്നും 500 മുതല്‍ 5000 രൂപയുടെ വരെ ടിക്കറ്റുകളാണ് പരിപാടിക്കായി വിറ്റതെന്നും ഷാനിബ് ആരോപിക്കുന്നു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഷാനിബ് ഇക്കാര്യങ്ങള്‍ പറഞ്ഞിരിക്കുന്നത്.

ഷാനിബിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം ഇങ്ങനെ:

'പരിപാടിയില്‍ പങ്കെടുക്കാത്തവരാണ് കണക്ക് ചോദിക്കുന്നത് എന്നിട്ടും ആശാന്‍ അവരോട് ക്ഷമിക്കാനുള്ള വിശാലമനസ്‌കത കാണിച്ചു എന്ന മട്ടിലാണ് ഹാഷിഷ് അബു ടീമിന്റെ വിശദീകരണക്കുറിപ്പ്.
ഞാന്‍ കരുണ പ്രോഗ്രാമില്‍ പങ്കെടുത്തയാളാണ്. 5000 മുതല്‍ 500 രൂപ വരെയുള്ള ടിക്കറ്റുകളാണ് അന്ന് ഉണ്ടായിരുന്നത്. ഒരാള്‍ക്ക് 1500 രൂപ വരുന്ന ടിക്കറ്റാണ് ഓണ്‍ലൈനായി ഞാന്‍ എടുത്തിരുന്നത്. ഓണ്‍ലൈനിന് പുറമേ ഓഫ് ലൈന്‍ ടിക്കറ്റുകളും അവിടെ വിറ്റിരുന്നു.

രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ ഗാലറികളിലടക്കം സൂചി കുത്താന്‍ പോലും ഇടമില്ലാത്ത വിധം ആളുകള്‍ നിറഞ്ഞ് കവിഞ്ഞിരുന്നു. ഇരിക്കാന്‍ കുറേ പ്ലാസ്റ്റിക് കസേരകള്‍ നിരത്തിയെന്നതൊഴിച്ചാല്‍ കാണികള്‍ക്കായി മറ്റൊരു സൗകര്യവും ഒരുക്കിയിരുന്നില്ല.

കണക്ക് ചോദിക്കുമ്‌ബോള്‍ ഞഞ്ഞാ പിഞ്ഞാ പറയരുത്. പ്രളയദുരിതാശ്വാസത്തിന് വേണ്ടി നടത്തുന്ന
സംഗീതപരിപാടി എന്ന് തന്നെയാണ് ഞങ്ങളെല്ലാം മനസ്സിലാക്കിയിരുന്നത്. പരിപാടിയുടെ പ്രചരണാര്‍ത്ഥം പ്രചരിച്ച
താരങ്ങളുടെ വീഡിയോ സന്ദേശങ്ങളിലും അത് വ്യക്തമാക്കിയിരുന്നു.

ടിക്കറ്റ് ഇനത്തില്‍ കിട്ടുന്ന തുക മുഴുവന്‍ ദുരിതാശ്വാസ ഫണ്ടിലേക്ക് നല്‍കാന്‍ തീരുമാനിച്ചെങ്കില്‍ പിന്നെ എന്ത് കൊണ്ടാണ് അത് നല്‍കാതിരുന്നത്? നിങ്ങളുടെ മ്യൂസിക് ഫൗണ്ടേഷന്‍ ഉണ്ടാക്കാന്‍ വേണ്ടിയാണോ സര്‍ക്കാര്‍ സ്‌റ്റേഡിയം സൗജന്യമായി തന്നത്?ആയിനത്തില്‍ സര്‍ക്കാരിന് സാമ്ബത്തികനഷ്ടമുണ്ടാവുകയും ചെയ്തു. പിന്നെ ഇഅഅ സമരത്തില്‍ പങ്കെടുക്കാനുള്ളത് കൊണ്ട് എഡിറ്റിങ് വൈകി എന്നൊക്കെയുള്ള സെന്റിമെന്റല്‍ അപ്രോച്ച് ഗംഭീരമായിട്ടുണ്ട്.

ഈ സമരങ്ങള്‍ക്കൊക്കെ ഇടയില്‍ തന്നെയാണ് ഇതേ കലാകാരന്‍മാര്‍ പിന്നണിയില്‍ പ്രവര്‍ത്തിച്ച നിരവധി പ്രോഗ്രാമുകള്‍ നാട്ടില്‍ നടന്നത്.കുറേ സിനിമകളുടെ എഡിറ്റിങ്ങും പ്രൊമോഷനും റിലീസിങ്ങും നടന്നത്. കരുണ പരിപാടിയില്‍ ടിക്കറ്റെടുത്ത് പങ്കെടുത്ത, പ്രളയദുരിതാശ്വാസത്തിന് ആവും വിധം പ്രവര്‍ത്തിച്ച, മുഖ്യമന്ത്രിയുടെ ഫണ്ടിലേക്ക് പറ്റാവുന്ന തുക നല്‍കിയ ഇഅഅ ചഞഇ സമരങ്ങളില്‍ സജീവമായി പങ്കെടുത്ത. ഒരാളായത് കൊണ്ട് ചോദിക്കുകയാണെന്ന് കരുതരുത്.

ഈ നാട്ടിലെ ഒരു സാധാരണ പൗരന്‍ എന്ന നിലയില്‍ തന്നെ ചോദിക്കുകയാണ്.

1.എത്ര രൂപയ്ക്കുള്ള ടിക്കറ്റ് വില്‍പന നടത്തി?

2. ഏതൊക്കെ ടിക്കറ്റ് എത്ര എണ്ണം വീതം വിറ്റു?

3. കലാകാരന്‍മാര്‍ക്കോ, ഓര്‍ക്കസ്ട്രാ ടീമിനോ
പേയ്‌മെന്റ് ഉണ്ടായിരുന്നോ?

4. ഉണ്ടെങ്കില്‍ എത്ര രൂപ വച്ച് ആര്‍ക്കൊക്കെ?

5.ആരൊക്കെ ഫ്‌ലൈറ്റ് ടിക്കറ്റ് സ്വീകരിച്ചു.?

6. നഗരസഭയ്‌ക്കോ സര്‍ക്കാരിലേക്കോ
വിനോദനികുതിയിനത്തില്‍ പണമടച്ചിരുന്നോ?
ഉണ്ടെങ്കില്‍ എത്ര?
ഇല്ലെങ്കില്‍ എന്ത് കൊണ്ട്?

7. ഇവന്റ് മാനേജ്‌മെന്റ് ഗ്രൂപ്പിന് എത്ര രൂപ കൊടുത്തു?
എന്തെല്ലാം കാര്യങ്ങളാണ് ഇവന്റ് മാനേജ്‌മെന്റ് ഗ്രൂപ്പ്
മാനേജ് ചെയ്തത്?'

എന്തായാലും ആഷിക് അബു വല്ലാത്ത ധര്‍മ്മസങ്കടത്തിലാണ്...

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ശുഭ്മന്‍ ഗില്ലിന് സെഞ്ച്വറി കരുത്തില്‍ ഇന്ത്യ 300 കടന്നു..  (42 minutes ago)

നാല് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്  (54 minutes ago)

ടിപ്പര്‍ ലോറിക്ക് പുറകില്‍ ഇടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവിന് ദാരുണാന്ത്യം  (1 hour ago)

എടക്കരയില്‍ അച്ഛന്റെ മരണം സ്ഥിരീകരിക്കാന്‍ ആശുപത്രിയിലേക്ക് പോകാന്‍  (1 hour ago)

വിഎസ് അച്യുതാനന്ദന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു.  (1 hour ago)

ഹമാസിനെതിരേ ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു...  (2 hours ago)

ഡോക്ടര്‍ ദിനത്തില്‍ മീനാക്ഷി പങ്കുവച്ച കുറിപ്പ്  (9 hours ago)

കോളേജ് വിദ്യാര്‍ത്ഥിനിയുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച 21കാരന്‍ പിടിയില്‍  (9 hours ago)

നാട്ടിലിറങ്ങിയ കാട്ടാനകളെ തുരത്താന്‍ വനപാലകരെത്തി: വനപാലകരെ ആക്രമിക്കാന്‍ പാഞ്ഞെത്തി കാട്ടാന  (9 hours ago)

വയനാട് ദുരന്തബാധിതരുടെ ഫണ്ടില്‍ ഒരു രൂപ വ്യത്യാസമുണ്ടെങ്കില്‍ യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനം രാജിവെയ്ക്കുമെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍  (10 hours ago)

ഡോ. സിസ തോമസിന് കേരള സര്‍വകലാശാല വി സിയുടെ അധിക ചുമതല  (10 hours ago)

കാമുകനെ വീട്ടിലേക്ക് വിളിച്ചുവരുത്തി സ്വകാര്യ ഭാഗം ബ്ലേഡ് കൊണ്ട് മുറിച്ചുമാറ്റി യുവതി  (10 hours ago)

സ്ത്രീകളുടെ ശുചിമുറിയില്‍ ഒളിക്യാമറ വച്ച് സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തിയ ടെക്കി അറസ്റ്റില്‍  (10 hours ago)

ചെന്നൈയിലെ കുളത്തില്‍ കാല്‍വഴുതി വീണ് കാണാതായ മലയാളി വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ടെത്തി  (13 hours ago)

കേരള സര്‍വകലാശാലാ റജിസ്ട്രാര്‍ക്ക് സസ്‌പെന്‍ഷന്‍  (13 hours ago)

Malayali Vartha Recommends