അങ്ങനെ അധികം ഉല്ലസിക്കണ്ട ; പബ്ബുകള്‍ തുടങ്ങാനുള്ള തീരുമാനത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്നോട്ട്; തിരഞ്ഞെടുപ്പ് അടുക്കുന്ന ഘട്ടത്തില്‍ വിവാദ തീരുമാനം വേണ്ടെന്ന് സിപിഎം സെക്രട്ടേറിയേറ്റ് നിലപാട്; ഏപ്രിൽ ഒന്ന് മുതൽ പുതിയ മദ്യനയം നിലവിൽ വരും
കേരളത്തിൽ പബ്ബുകൾ ആരംഭിക്കുന്നതിനെക്കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ നേരെത്തെ സൂചന നൽകിയിരുന്നു. എന്നാലിപ്പോൾ പബ്ബുകള്‍ തുടങ്ങാനുള്ള തീരുമാനത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്നോട്ട്പോയിരിക്കുകയാണ്.. പുതുതായി ബ്രൂവറികള്‍ക്ക് ലൈസന്‍സ് നല്‍കേണ്ടതില്ലെന്നും തീരുമാനിച്ചതായി സൂചന. ഇതു രണ്ടും ഒഴിവാക്കിയുള്ള പുതിയ മദ്യനയത്തിന്റെ കരട് തയ്യാറായിക്കഴിഞ്ഞു.
തിരഞ്ഞെടുപ്പ് അടുക്കുന്ന ഘട്ടത്തില്‍ വിവാദ തീരുമാനം വേണ്ടെന്ന സിപിഎം സെക്രട്ടേറിയേറ്റ് നിലപാടിന്റെ അടിസ്ഥാനത്തിലാണ് പബ്ബും ബ്രൂവറികളും തത്കാലം വേണ്ടെന്ന തീരുമാനത്തിലേക്ക് സര്‍ക്കാറെത്തിയത്. ഏപ്രിൽ ഒന്ന് മുതൽ പുതിയ മദ്യനയം നിലവിൽ വരും.
ബാറുകളുടെ ലൈന്‍സ് ഫീസ് കൂട്ടാനും ഡിസ്റ്റലറികളില്‍നിന്ന് ടൈഅപ്പ് ഫീസ് ഈടാക്കാനും പുതിയ മദ്യനയം വ്യവസ്ഥ ചെയ്യുന്നുണ്ട്. സംസ്ഥാനത്തെ കള്ളുഷാപ്പുകളുടെ ലേലം പുനരാരംഭിക്കാനും ടോഡി ബോര്‍ഡ് നിലവില്‍ വരുന്നത് വരെ ഷാപ്പ് ലേലം തുടരാനുമുള്ള തീരുമാനം പുതിയ മദ്യനയത്തിലുണ്ട്. ബാര്‍ ലൈന്‍സുള്ള ക്ലബുകളുടെ വാര്‍ഷിക ലൈന്‍സ് ഫീ എടുത്ത് കളയാനും പുതിയ മദ്യനയത്തില്‍ വ്യവസ്ഥയുണ്ട്.
നേരത്തെ സംസ്ഥാന ടൂറിസം മേഖലയുടെ താത്പര്യം പരിഗണിച്ചായിരുന്നു പബ്ബുകളും മറ്റും തുടങ്ങാനുള്ള ആവശ്യം ഉയര്‍ന്നിരുന്നത്. ഇത് വലിയ ചര്‍ച്ചയും വിവാദവുമായിരുന്നു. എന്നാല്‍ സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റില്‍ എതിര്‍പ്പുയര്‍ന്ന പശ്ചാത്തലത്തില്‍ തത്കാലം പബ്ബുകള്‍ ആവശ്യമില്ലെന്ന തീരുമാനത്തിലേക്ക് സര്‍ക്കാര്‍ എത്തുകയായിരുന്നു. പബ്ബുകളും ബ്രൂവറികളും അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഐടി മേഖലയിൽനിന്നടക്കം സർക്കാരിനു നിവേദനങ്ങൾ ലഭിച്ചിരുന്നു. ഇപ്പോഴത്തെ സർക്കാരിന്റെ ആദ്യ മദ്യനയം പുറത്തിറക്കിയത് 2017 ജൂൺ ഒൻപതിനാണ്.
അതേസമയം ഇത്തരമൊരു ആക്ഷേപം ശരിയല്ലെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ അറിയിച്ചു. കുഞ്ഞാലിക്കുട്ടി ഞായറാഴ്ച രാവിലെ തന്നെ സന്ദര്‍ശിച്ചിരുന്നു. യുഡിഎഫിലെ അസ്വാരസ്യങ്ങള്‍ പറഞ്ഞു തീര്‍ക്കണമെന്ന് മാത്രമാണ് അദ്ദേഹം പറഞ്ഞത്. കോണ്‍ഗ്രസില്‍ അസ്വാരസ്യങ്ങളില്ല, അത് മാധ്യമ സൃഷ്ടി മാത്രമാണ്. കെപിസിസി പ്രസിഡന്റെന്ന നിലയില്‍ എല്ലാവരെയും ഒരുമിപ്പിച്ചാണ് കൊണ്ടുപോകുന്നത്.
രാഷ്ട്രീയകാര്യ സമിതിക്കുശേഷം പിറ്റെ ദിവസങ്ങളിലെ പത്രങ്ങളില്‍ വന്ന വാര്‍ത്തയില്‍ ലീഗ് അടക്കമുള്ള ഘടകകക്ഷികള്‍ക്ക് അതൃപ്തിയുണ്ടായിരുന്നു. കോണ്‍ഗ്രസ് നേതാക്കളുടെ ഭാഗത്തുനിന്നും യാതൊരു വീഴ്ചയുമുണ്ടായിട്ടില്ല. സമീപകാലത്ത് കാണാത്ത വളരെ നല്ല രീതിയിലുള്ള ചര്‍ച്ചയാണ് രാഷ്ട്രീയകാര്യ സമിതിയില്‍ നടന്നത്. പാര്‍ട്ടിയില്‍ അസ്വാരസ്യങ്ങളില്ലെന്നും എല്ലാം മാധ്യമ സൃഷ്ടികള്‍ മാത്രമാണെന്നും കുഞ്ഞാലിക്കുട്ടിയെ താൻ അറിയിച്ചെന്നും മുല്ലപ്പള്ളി പറഞ്ഞു.
ഗൗരവപൂര്‍ണമായ സംഭവവികാസങ്ങളൊന്നും ഇല്ലാത്തതുകൊണ്ടാണ് രാഷ്ട്രീയകാര്യ സമിതി മാറ്റിവച്ചത്. അതിന് മറ്റ് രീതിയിലുള്ള വ്യാഖ്യാനങ്ങള്‍ ശരിയല്ലെന്നും മുല്ലപ്പള്ളി പറഞ്ഞു. പാര്‍ട്ടിയിലുള്ള മുഴുവന്‍ നേതാക്കളെയും വിശ്വാസത്തിലെടുത്താണ് മുന്നോട്ട് പോകുന്നത്. പ്രതിപക്ഷ നേതാവിനോടും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയോടും പാര്‍ട്ടി കാര്യങ്ങള്‍ നിരന്തരം ചര്‍ച്ച ചെയ്യാറുണ്ട്. പാര്‍ട്ടിയുടെ വിശാലമായ താല്‍പര്യങ്ങള്‍ മാത്രമാണ് തന്റെ ലക്ഷ്യം. പാര്‍ട്ടിയില്‍ ഒരു അസ്വാരസ്യങ്ങള്‍ ഇല്ലെന്നും മുല്ലപ്പള്ളി പറഞ്ഞു.
ഉമ്മൻ ചാണ്ടി സംസ്ഥാന രാഷ്ട്രീയത്തിൽ നിന്ന് ഒഴിഞ്ഞു നിൽക്കുകയാണ്. അദ്ദേഹം കേരളത്തിന്റെ ദൈംദിന വിഷയങ്ങളിലൊന്നും ഇടപെടാറില്ല. കേരള കോൺഗ്രസ് ജേക്കബ് വിഭാഗം പിളർന്നിട്ടും പി.ജെ. ജോസഫ് ഒറ്റയ്ക്ക് തന്റെ മാർഗത്തിലൂടെ സഞ്ചരിച്ചിട്ടും ഉമ്മൻചാണ്ടി നിശബ്ദനാണ്. ഇക്കാര്യങ്ങളാക്കെ പി.കെ. കുഞ്ഞാലിക്കുട്ടിയും ഉമ്മൻ ചാണ്ടിയും തമ്മിൽ ചർച്ച ചെയ്യുന്നുണ്ടെങ്കിലും ഉമ്മൻചാണ്ടി പരസ്യപ്രതികരണം നടത്തിയിട്ടില്ല. അതേ സമയം ഉമ്മൻ ചാണ്ടി പറഞ്ഞാൽ തീരാവുന്ന വിഷയങ്ങൾ മാത്രമാണ് മുന്നണിയിലുള്ളത്.
https://www.facebook.com/Malayalivartha