അള്ളുവെച്ച് അപകടമുണ്ടാക്കും; രക്ഷാപ്രവർത്തനമെന്ന വ്യാജേനെ മോഷണം; അങ്ങോട്ടുള്ള രാത്രി യാത്രകൾ സൂക്ഷിക്കുക എന്ന നിർദേശവുമായി പോലീസ്
രാത്രിയിൽ മനപ്പൂർവം വണ്ടി അപകടത്തിൽപ്പെടുത്തി പണം തട്ടുന്ന കവർച്ച സംഘം സിനിമയിൽ മാത്രമല്ല യഥാർത്ഥത്തിലും ഉണ്ട് എന്ന വിവരം ശെരി വയ്ക്കുകയാണ് ചില സംഭവങ്ങൾ. ഇങ്ങനെയുള്ള മോഷണം പതിവാകുന്നു . രാത്രിയിൽ യാത്ര ചെയ്യുമ്പോൾ ജാഗ്രത ആവശ്യം. . തെന്മലയിൽ നിന്നും ബംഗളൂരുവിൽ ഗ്രാനൈറ്റ് വാങ്ങാൻ പോയ ആറംഗ സംഘം സഞ്ചരിച്ച കാറിന് അള്ളുവെച്ച് അപകടമുണ്ടാക്കാൻ ശ്രമിച്ചെന്നപരാതിയുമായി രംഗത്ത് എത്തിയിരിക്കുകയാണ് .എന്നാൽ ഈ കാര്യത്തിന് ഇതിന് പിന്നിൽ ക വർച്ച സംഘമാണെന്നാണ് പൊലീസിന്റെ നിഗമനം. യാത്രാമധ്യേ രാത്രി 9.30നായിരുന്നു ഹൊസൂരിന് സമീപം ഇത്തരത്തിൽ ഒരു കാര്യം ഉണ്ടായിരിക്കുന്നത്. ഹോട്ടലിൽ ആഹാരം കഴിക്കാനായി ഇവരുടെ വണ്ടി നിർത്തിയിട്ടിരിക്കുകയായിരുന്നു. ഈ സമയം കവർച്ചക്കാർ വണ്ടിക്ക് അള്ളുവെയ്ക്കുകയായിരുന്നു. ആഹാരം കഴിച്ച് ഉടൻ അവിടെ നിന്നും യാത്ര തിരിക്കുകയായിരുന്നു അവരുടെ ഉദ്ദേശം. എന്നാൽ യാത്രയ്ക്കിടയിൽ ഡ്രൈവറിന് ക്ഷീണം തോന്നിയതിനാൽ അന്ന് അവിടെ തങ്ങി പിറ്റേന്ന് യാത്ര ചെയ്യാം എന്നായിരുന്നു ഇവരുടെ പദ്ധതി.
എന്നാൽ 10 കിലോമീറ്റർ സഞ്ചരിച്ച ശേഷം വാഹനം വലിയ ശബ്ദത്തിൽ ഒരു വശത്തേക്ക് ചെരിയുകയായിരുന്നു. പെട്ടെന്ന് കാർ നിർത്തിയത് കൊണ്ട് മാത്രം വൻ ദുരന്തം ഒഴിവാകുകയും ചെയ്തു. ടയർ മാറ്റാൻ എത്തിയയാളായിരുന്നു അള്ളുവെച്ചത് കണ്ടെത്തുകയായിരുന്നു . രാത്രി തന്നെ ഇവർ പുറപ്പെടുമെന്ന് കരുതിയാകാം കവർച്ച സംഘം കാറിൽ അള്ള് വെച്ചതെന്നും പൊലീസ് സംശയിക്കുന്നുണ്ട് . തുടർന്ന് ഇവരെ പിന്തുടർന്ന് അപകടം സംഭവിച്ച് കഴിഞ്ഞാൽ രക്ഷാപ്രവർത്തനം നടത്തുന്നതിനിടെ സ്വർണവും പണവും കവരുകയായിരുന്നു മോഷ്ടാക്കളുടെ പദ്ധതി.പഞ്ചർ കടക്കാരനാണ് ടയറിൽ അള്ള് വച്ചതു കാട്ടിക്കൊടുത്തത്. തലേന്ന് രാത്രിയിൽ ഹോട്ടലിൽ തങ്ങാതെ കാർ ഓടിച്ചു പോകുമെന്ന വിശ്വാസത്തിലാവാം കാറിനു അള്ളുവെച്ചത്. ഇങ്ങനെ ഓടിച്ചുപോയി അപകടം സംഭവിച്ചാൽ അള്ളുവെച്ച സംഘം പിൻതുടർന്നെത്തി രക്ഷാപ്രവർത്തനമെന്ന വ്യാജേന പണവും സ്വർണാഭരണങ്ങളും തട്ടിയെക്കുകയായിരുന്നു ലക്ഷ്യമെന്നു കരുതുന്നു. ഗ്രാനൈറ്റ് എടുക്കാനായി പോയതിനാൽ 5 ലക്ഷം രൂപയോളം കാറിലുണ്ടായിരുന്നു. ഇത്തരത്തിലുള്ള നിരവധി സംഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്ന ആരോപണമുണ്ട്. അത് കൊണ്ട് തന്നെ രാത്രി കഴിയുന്നതും തമിഴ്നാട്ടിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് പൊലീസ് ഉദ്യോഗസ്ഥർ നിർദേശം നൽകുകയാണ്. ഇത്തരത്തിൽ ഉള്ള പരാതികൾ വ്യാപകമായിരുന്നു.
ഏതായലും ഈയൊരു സാഹചര്യത്തി ൽ ചില കാര്യങ്ങൾ സുക്ഷിക്കുക. തമിഴ്നാട്ടിലെ രാത്രി യാത്ര ഒഴിവാക്കുന്നതാണ് ഏറെയും നല്ലത്. ഹോട്ടലിൽ മുറി എടുക്കുന്നതിനും മുൻപ് പരിസരം നന്നായി വീക്ഷിക്കുക. പട്ടണങ്ങളിൽ മുറി എടുക്കുന്നതാകും കൂടുതൽ സുരക്ഷിതവും ഉചിതവുമായിരിക്കുന്നത്. യാത്രകളിൽ ആഭരണങ്ങൾ പരമാവധി ഒഴിവാക്കുന്നതും നന്നായിരിക്കും . തമിഴ്നാട് യാത്രയിൽ വാഹനങ്ങളിൽ ഇന്ധനം നിറയ്ക്കുന്നത് പകൽ സമയങ്ങളിൽ തന്നെ ചെയ്യണം. (പമ്പിന്റെ പരിസരങ്ങളിൽ വാഹനത്തിലുള്ളവരെ നിരീക്ഷിക്കാൻ ആളുണ്ടാകാൻ സാധ്യതയുണ്ട് അതുകൊണ്ടാണ് പെട്രോൾ പകൽ തന്നെ ചെയ്യണമെന്ന് പറയുന്നത്. പോകുന്ന സ്ഥലത്തെക്കുറിച്ച് വ്യക്തമായ ധാരണയുണ്ടായിരിക്കണം യാത്രക്കാർക്ക് . ഗൂഗിൾ മാപ്പ് മാത്രം നോക്കി യാത്ര അരുത്. സംശയനിവാരണം പൊലീസുകാരോട് മാത്രമാക്കുക.കുടുംബമായെത്തുന്നവരെയാണ് കൊള്ള സംഘങ്ങൾ ലക്ഷ്യം വച്ചിരുന്നത്.
https://www.facebook.com/Malayalivartha