ശുചീകരണത്തൊഴിലാളിയുടെ ധാർഷ്ട്യത്തിന് മുന്നിൽ തല കുനിക്കാതെ പത്തനാപുരം സി.ഐ. എം.അൻവർ!! മൃതദേഹം കരയ്ക്കെത്തിക്കാന്‍ കുത്തൊഴുക്കുള്ള കനാലിൽ നിന്നും യൂണിഫോം അഴിച്ച് വെച്ച് ഇറങ്ങി... സോഷ്യൽമീഡിയയിൽ കയ്യടി നേടിയ സിഐ
കനാലില്‍ നിന്ന് മൃതദേഹം പുറത്തെടുക്കാന്‍ സഹായം ലഭിക്കാതെ വന്നതോടെ കരയ്ക്കെത്തിക്കാന്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ നേരിട്ട് വെള്ളത്തിലിറങ്ങി. പത്തനാപുരം സിഐ അന്‍വറാണ് വെള്ളത്തിലിറങ്ങി മൃതദേഹം കരയ്ക്കെത്തിച്ചത്. ഇതോടെ സാമൂഹിക മാധ്യമങ്ങളില്‍ സിഐ ഇപ്പോള്‍ താരമായി മാറിയിക്കുകയാണ്. കെഐപി വലതുകര കനാലിന്റെ വാഴപ്പാറ അരിപ്പയ്ക്ക് സമീപം ഇന്നലെ വൈകീട്ടാണ് അജ്ഞാത മൃതദേഹം കണ്ടെത്തിയത്. പത്തടിയിലധികം വെള്ളമൊഴുകുന്ന കനാലിലിറങ്ങി മൃതദേഹം കരയ്ക്ക് എടുക്കാന്‍ നാട്ടുകാരില്‍ ആരും തയ്യാറായില്ല. തുടര്‍ന്ന് കനാല്‍ വൃത്തിയാക്കുന്ന കരാര്‍ തൊഴിലാളികളുടെ സഹായം തേടി. എന്നാല്‍ ഇവര്‍ പൊലീസിനോട് രണ്ടായിരം രൂപ കൂലി ആവശ്യപ്പെട്ടു. ഇതോടെയാണ് പത്തനാപുരം സിഐ അന്‍വര്‍ യൂണിഫോം അഴിച്ചുവച്ച് കനാലില്‍ ഇറങ്ങി മൃതദേഹം കരയ്ക്കെത്തിച്ചത്. നാട്ടുകാരില്‍ ആരോ ഈ ദൃശ്യങ്ങള്‍ പകര്‍ത്തി സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചതോടെ സിഐ താരമായത്. മാങ്കോട് തേന്‍കുടിച്ചാല്‍ സ്വദേശി ദിവാകരന്റേ (79)താണ് മൃതദേഹമെന്ന് പിന്നീട് തിരിച്ചറിഞ്ഞു.
https://www.facebook.com/Malayalivartha