കൊവിഡ് 19 ;കാസർഗോഡ് സ്ഥിതി രൂക്ഷമാകുന്നു...ജില്ലയിൽ ഇന്ന് രോഗം സ്ഥിതീകരിച്ചത് 17 പേർക്ക്...11 പേർക്ക് രോഗബാധയേറ്റത് സമ്പർക്കത്തിലൂടെ
കാസർഗോഡ് ജില്ലയിൽ ഇന്ന് 17 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 106 ആയി. അതേസമയം ഇന്ന് രോഗം സ്ഥിരീകരിച്ച 11 പേർക്കും വൈറസ് ബാധയേറ്റത് സമ്പർക്കത്തിലൂടെയാണെന്ന് വ്യക്തമായിരിക്കുകയാണ്.
കാഞ്ഞങ്ങാട് മുനിസിപ്പാലിറ്റിയിലുള്ള നാല് പേർക്കും കാസർകോട് നിന്നുള്ള മൂന്ന് പേർക്കും രോഗം സ്ഥിരീകരിച്ചു. രണ്ടുപേർ മധൂർ പഞ്ചായത്തിൽ നിന്നാണ്. ആറുപേർ ചെങ്കള സ്വദേശികളും രണ്ടുപേർ മൊഗ്രാൽപുത്തൂർ സ്വദേശികളുമാണ് . ഇവരിൽ എട്ട് പേർ പുരുഷന്മാരും ഒൻപത് പേർ സ്ത്രീകളുമാണ്.
ഇടുക്കിയിൽ കൊവിഡ് രോഗം സ്ഥിരീകരിച്ചവരിൽ കഴിഞ്ഞ ദിവസം രാത്രി രോഗം സ്ഥിരീകരിച്ച പൊതുപ്രവർത്തകന്റെ നാട്ടുകാരനാണ്. രണ്ടാമത്തെ വ്യക്തി ബൈസൻവാലിയിൽ നിന്നുള്ള ഏകാധ്യാപക വിദ്യാലയത്തിലെ അധ്യാപികയാണ്. ഇവർ നേരത്തെ രോഗം സ്ഥിരീകരിച്ച പൊതുപ്രവർത്തകനൊപ്പം തിരുവനന്തപുരം നിയമസഭയിലെത്തി മന്ത്രിയെ കണ്ടിരുന്നു. ഇരുവർക്കും സമ്പർക്കത്തിലൂടെയാണ് രോഗം പകർന്നത്.
കാസർകോട്ട് സമൂഹവ്യാപനം ഇല്ലെന്ന് തന്നെയാണ് ഇപ്പോഴുമുള്ള വിലയിരുത്തൽ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. സംസ്ഥാനത്ത് നിലവിൽ ആകെ രോഗം ബാധിച്ചവരുടെ എണ്ണം 213 ആയി. ഒരു മരണവും റിപ്പോർട്ട് ചെയ്തു. ഈ സാഹചര്യത്തിൽ അടിയന്തരമായി സംസ്ഥാനത്ത് സാമൂഹ്യവ്യാപനമുണ്ടോ എന്ന് കണ്ടെത്തണ്ടതുണ്ടെന്ന് സംസ്ഥാനസർക്കാർ തന്നെ വിലയിരുത്തുന്നു.
കേരളമാണ് ഇപ്പോഴും രാജ്യത്ത് ഏറ്റവും കൂടുതൽ സാമ്പിളുകൾ പ്രതിദിനം ടെസ്റ്റ് ചെയ്യുന്ന സംസ്ഥാനങ്ങളിലൊന്ന്. മറ്റൊന്ന് മഹാരാഷ്ട്രയാണ്. കൂടുതൽ ടെസ്റ്റുകൾ നടത്തുക തന്നെയാണ് രോഗം ഇപ്പോൾ ഏത് ഘട്ടത്തിലാണെന്നത് പരിശോധിക്കാനും സാമൂഹ്യവ്യാപനം ഉണ്ടോ എന്ന് വ്യക്തമായി മനസ്സിലാക്കാനും അഭികാമ്യം . ഇതിനുവേണ്ടി എത്രയും പെട്ടെന്ന് റാപ്പിഡ് ടെസ്റ്റിംഗ് സംവിധാനം കൊണ്ടുവരാൻ സർക്കാർ ശ്രമിക്കുകയാണ്.
ഏറ്റവും കൂടുതൽ രോഗം ഇന്ന് രണ്ടാമത് സ്ഥിരീകരിച്ചത് കണ്ണൂരാണ്. 11 പേർക്കാണ് ഇവിടെ രോഗം സ്ഥിരീകരിച്ചത്. വയനാട്, ഇടുക്കി ജില്ലകളിൽ രണ്ട് പേർ വീതമാണ് രോഗബാധിതരായിട്ടുള്ളത്. 6991 സാമ്പിളുകളാണ് ഇന്ന് പരിശോധിച്ചത്. ഇതിൽ 6031 എണ്ണം നെഗറ്റീവാണ്. പരിശോധന കൂടുതൽ വേഗത്തിലാക്കാനുള്ള റാപ്പിഡ് ടെസ്റ്റ് എത്രയും പെട്ടെന്ന് കൊണ്ടുവരാനാണ് സംസ്ഥാനസർക്കാർ ശ്രമിക്കുന്നത്. സംസ്ഥാനത്ത് സമൂഹവ്യാപനമില്ലെന്നാണ് പ്രാഥമിക നിഗമനമെങ്കിലും ഇത് സ്ഥിരീകരിക്കാൻ കണക്കുകൾ വഴി തന്നെ ശ്രമിക്കുകയാണ് സംസ്ഥാനം.
കേന്ദ്രസർക്കാർ ഇപ്പോഴും രാജ്യത്ത് സമൂഹവ്യാപനം ഇല്ലെന്ന നിലപാടിൽത്തന്നെ ഉറച്ചു നിൽക്കുകയാണ്. ഇന്ത്യയുടെ നില ഇപ്പോഴും മെച്ചമാണ്. ഇന്ത്യയേക്കാൾ രോഗബാധിതരുള്ള 40 രാജ്യങ്ങൾ ഉണ്ട് ലോകത്ത്. അതിനാൽ നിലവിൽ സ്ഥിതി അതീവജാഗ്രതയോടെ വിലയിരുത്തേണ്ട സമയമാണെന്ന് കേന്ദ്ര ആരോഗ്യ സെക്രട്ടറി പ്രതികരിച്ചു.
അതിനായി രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബയോടെക്നോളജിയിലടക്കം കൂടുതൽ ടെസ്റ്റിംഗ് സംവിധാനം കൊണ്ടുവന്നിട്ടുണ്ട്. രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ടിൽ ദിവസം മൂവായിരം സാമ്പിളുകൾ പരിശോധിക്കാൻ അനുമതി കിട്ടിയത് നേട്ടമായി. ഒപ്പം ഏറ്റവും കൂടുതൽ രോഗബാധിതരുള്ള കാസർകോട്ട് കേന്ദ്രസർവകലാശാലയിൽ പരിശോധനാ കേന്ദ്രവും തുടങ്ങി..
https://www.facebook.com/Malayalivartha