പേടിപ്പെടുത്തുന്നത് എന്തോ മുഖത്ത്.; ആ കാഴ്ച കണ്ടതും ബോധം കെട്ടുവീണു; കൊറോണയെക്കാൾ കുന്നംകുളം നിവാസികളെ ഭയപ്പെടുത്തുന്നത് ആ അജ്ഞാതൻ
ലോകം ഒന്നടങ്കം കൊറോണ ഭീതിയിലായിരിക്കുന്ന സാഹചര്യത്തിൽ ഇപ്പോൾ കുന്നംകുളം നിവാസികളെ കൊറോണയെക്കാൾ വലുതായി ഭയപ്പെടുത്തുന്നത് മറ്റൊന്നാണ്. അജ്ഞാതന്റെ ശല്യം കുന്നംകുളത്തും പരിസരപ്രദേശങ്ങളിലേക്കും വ്യാപകമായതോടെ കൂടുതല്‍ പേര്‍ പരിഭ്രാന്തിയിലായിരിക്കുകയാണ്. കാണിപ്പയ്യൂര്‍ അന്നംകുളങ്ങര ക്ഷേത്രം, ചൊവ്വന്നൂര്‍ ബ്ലോക്ക് റോഡ്, അടുപ്പുട്ടി, കക്കാട്, തിരുത്തിക്കാട്, ചിറ്റഞ്ഞൂര്‍ തുടങ്ങിയ സ്ഥലങ്ങളിലാണ് കഴിഞ്ഞ ദിവസങ്ങളില്‍ അജ്ഞാതനെ കണ്ടതായി പറയപ്പെടുന്നത്. ഇതോടെ പോലീസും അതീവ ജാഗ്രതയിലാണ്.
രാത്രിയില്‍ പുറത്തിറങ്ങിയ അടുപ്പുട്ടി സ്വദേശി കല്ലാറ്റുപറമ്ബില്‍ മോഹനന്‍ കറുത്ത രൂപത്തെ കണ്ട് തളര്‍ന്നുവീണിരുന്നു. വീടിനു പുറകില്‍ പുറത്തായി മൂത്രമൊഴിക്കാന്‍ നില്‍ക്കുകയായിരുന്നു മോഹനന്‍. തൊട്ടടുത്ത് വിജനമായ പറമ്പില്‍ അകലെ നിന്ന് ആരോ നടന്നു വരുന്നതു കണ്ടു. പെട്ടെന്ന് അടുത്ത് എത്തി. പേടിപ്പെടുത്തുന്നത് എന്തോ മുഖത്ത്. മനുഷ്യനാണോയെന്ന് ചോദിച്ചാല്‍ വ്യക്തമല്ല. ഈ കാഴ്ച കണ്ടതും ബോധം കെട്ടുവീണു...’എന്ന് സംഭവത്തെ കുറിച്ച് മോഹനൻ വിവരിക്കുന്നു.
അടുപ്പുട്ടി ആശുപത്രിയിലെ കാവല്‍ക്കാരും ഇയാളെ കണ്ടതായി പറയുന്നു. ചിലര്‍ പറയുന്നത്, അജ്ഞാത രൂപം വരുന്നതിന് മുമ്പ് സ്പോര്‍ട്സ് ബൈക്കുകളുടെ ശബ്ദം കേട്ടിരുന്നു എന്നാണ്. കൈകാണിച്ചാലും ഇത്തരം ബൈക്കുകള്‍ നിര്‍ത്തുന്നില്ല എന്നും കുന്നംകുളം നിവാസികൾ പറയുന്നു.
രാത്രി പതിനൊന്നിനും പുലര്‍ച്ചെ മൂന്നിനും മധ്യേയാണ് ഈ അജ്ഞാതരൂപം കുന്നംകുളത്തിന്റെ ഉറക്കംകെടുത്തിയത്. ഉള്‍ഗ്രാമങ്ങളിലാണ് ഇതെല്ലാം സംഭവിക്കുന്നത്. സിസിടിവി കാമറകള്‍ തീരെയില്ലാത്ത ഗ്രാമങ്ങളില്‍. രാത്രിയായതിനാല്‍ മൊബൈല്‍ ഫോണിലും ഇതൊന്നും കിട്ടുന്നുമില്ല. നാടിന്റെ നാനാഭാഗത്തു നിന്ന് പരാതി ലഭിച്ചതോടെ പൊലീസും സത്യാവസ്ഥ തേടിയുള്ള പരക്കം പാച്ചിലിലാണ്.
അജ്ഞാത രൂപത്തെ കണ്ടതായി വീടുകളില്‍ നിന്ന് നിലവിളി ഉയരുമ്പോള്‍ യുവാക്കള്‍ സംഘടിച്ച് ഇറങ്ങുകയാണ്.ഇതോടെ കുന്നംകുളം മേഖലയില്‍ കൊറോണ വ്യാപനം തസ്‌ടയുന്നതിനായുള്ള സാമൂഹിക അകലം പാലിക്കലെല്ലാം മറന്നു. അഞ്ഞൂറു പേരു വരെ സംഘടിച്ച് നാട്ടില്‍ റോന്തു ചുറ്റുകയാണ്. ഇനി, ഏതെങ്കിലും ഓണ്‍ലൈന്‍ ഗെയിമിന്റെ ഭാഗമായി ആരെങ്കിലും നടത്തുന്ന പ്രച്ഛന്നവേഷമാണോയെന്നാണ് പൊലീസിന്റെ സംശയം. എവിടെയും മോഷണം നടന്നിട്ടില്ല. ആരേയും ഉപദ്രവിച്ചിട്ടില്ല. കാമറയില്‍ ദൃശ്യങ്ങളുമില്ല. അതുകൊണ്ടുതന്നെ, പൊലീസിന് ഇനിയും വിശ്വാസം വന്നിട്ടില്ല. എന്നിരുന്നാലും, നാട്ടുകാരുടെ സംശയങ്ങള്‍ ദുരീകരിക്കാന്‍ ഇരുപതംഗ സംഘം കുന്നംകുളം എ.സി.പി: ടി.എസ്.സിനോജ് നിയോഗിച്ചിട്ടുണ്ട്.
ഇതിന്റെ പേരില്‍ കൂട്ടത്തോടെ പുറത്തിറങ്ങുന്നവരുടെ പേരില്‍ കേസെടുക്കുമെന്ന് എ.സി.പി. ടി.എസ്.സിനോജ് പറഞ്ഞു.
അജ്ഞാതന്‍ പരിഭ്രാന്തിയുണ്ടാക്കുന്നുണ്ടെന്നത് പോലീസ് ശരിവെക്കുന്നുണ്ട്. ഇയാളെ പിടിക്കാന്‍ ആരും പുറത്തിറങ്ങേണ്ടതില്ല. തെറ്റായ വാര്‍ത്തകളും ചിത്രങ്ങളും പ്രചരിപ്പിക്കുന്നവരുടെ പേരില്‍ കര്‍ശന നടപടിയുണ്ടാകുമെന്നും എ.സി.പി. പറഞ്ഞു.
https://www.facebook.com/Malayalivartha