കുടുംബ പ്രശ്ങ്ങൾ വില്ലനായപ്പോൾ കുട്ടികളെയും ഭർത്താവിനെയും ഉപേക്ഷിച്ച് സ്വന്തം വീട്ടിലേക്ക്... ഒറ്റപ്പെട്ട അവസ്ഥ സഹിക്കാനായില്ല, നാട്ടുകാരെയും ഉറ്റവരെയും ഞെട്ടിച്ച് ആ കടുംകൈ! പാറശാലയിൽ ആറു ദിവസം മുന്‍പ് കാണാതായ പ്രകാശിന്റെ മൃതദേഹം കണ്ടെത്തിയത് വീടിനു സമീപമുള്ള പൊട്ടക്കിണറ്റില്‍ ജീര്‍ണിച്ച നിലയില്‍
കഴിഞ്ഞ ദിവസമായിരുന്നു സംഭവം. പാറശാലയിൽ നിന്നും ഇക്കഴിഞ്ഞ ഇരുപത്തിയേഴിനാണ് പ്രകാശിനെ കാണാനില്ല എന്ന് പറഞ്ഞു ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കുന്നത്. പൊലീസ് അന്വേഷണം നടത്തിയെങ്കിലും എവിടെ പോയെന്നു കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. ബന്ധുവീടുകളിലും പോകാന്‍ സാധ്യതയുള്ള ഇടത്തെല്ലാം പൊലീസ് അന്വേഷിച്ചിരുന്നു. പക്ഷെ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. കുടുംബ പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ ഈ കാര്യത്തിലും പൊലീസ് അന്വേഷണം നടത്തിയിരുന്നു. ബന്ധുക്കളും സഹപ്രവര്‍ത്തകരുമെല്ലാം അറിയുന്നിടത്തെല്ലാം അന്വേഷിച്ചിരുന്നു.
കുടുബ പ്രശ്‌നങ്ങളെ തുടര്‍ന്നു മാനസിക വിഷമത്തിലായിരുന്നു എന്ന് മാത്രമാണ് പൊലീസിനും മനസിലാക്കാനായത്. ഇന്നലെയാണ് ജീര്‍ണ്ണിച്ച നിലയില്‍ പ്രകാശിന്റെ ജഡം കാണുന്നത്. കടുത്ത കുടുംബ പ്രശ്‌നങ്ങള്‍ പ്രകാശിന്റെ ജീവിതത്തില്‍ നിലനിന്നിരുന്നു. കുടുംബ പ്രശ്‌നങ്ങള്‍ രൂക്ഷമായപ്പോള്‍ കഴിഞ്ഞയാഴ്ച ഭാര്യ സ്വന്തം വീട്ടിലേക്ക് പോയിരുന്നു. ഇതോടെ ഒറ്റപ്പെട്ട അവസ്ഥയിലായിരുന്നു. പ്രകാശിനെ കാണാത്തതിനെ തുടര്‍ന്നു കാര്യക്ഷമമായി അന്വേഷണം നടത്തിയിരുന്നു. പക്ഷെ എങ്ങോട്ട് പോയി എന്ന കാര്യത്തില്‍ ബന്ധുക്കള്‍ക്ക് അറിവുണ്ടായിരുന്നില്ല. പിന്നീടാണ് ജഡം കണ്ടെടുക്കുന്നത്.
ആറു ദിവസം മുന്‍പ് കാണാതായ പ്രകാശിന്റെ (35) മൃതദേഹമാണ് ജീര്‍ണിച്ച നിലയില്‍ വീടിനു സമീപമുള്ള പൊട്ടക്കിണറ്റില്‍ കണ്ടത്. കുന്നത്തുകാല്‍ സര്‍വീസ് സഹകരണ ബാങ്കിലെ സെക്യൂരിറ്റി ജീവനക്കാരനായിരുന്നു. പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറി. ശ്രീരഞജിനിയാണ് ഭാര്യ. വൈഗാ പ്രകാശ്, ആരവ് മക്കളും.
https://www.facebook.com/Malayalivartha