വീട്ടില്‍ സൂക്ഷിച്ചിരുന്നത് 390 കിലോ റേഷനരി! സമീപത്തെ പൊടിപ്പ് മില്ലില്‍ നിന്നും കണ്ടെത്തിയത് പത്ത് ചാക്ക് റേഷന്‍ ധാന്യങ്ങളും; കൊല്ലത്ത് വീട് പരിശോധനയ്‌ക്കെത്തിയ പോലീസുകാർ ഞെട്ടി! പിന്നെ സംഭവിച്ചതൊക്കെ ഒരു ഒന്നൊന്നര പുകിലാ...
പള്ളിത്തോട്ടം എച്ച് ആന്‍ഡ് സി വളപ്പിലെ വീട്ടില്‍ സൂക്ഷിച്ചിരുന്ന 390 കിലോ റേഷനരിയും സമീപത്തെ പൊടിപ്പ് മില്ലില്‍ നിന്നും പത്ത് ചാക്ക് റേഷന്‍ ധാന്യങ്ങളും പൊലീസ് പിടിച്ചെടുത്തു.
വീട്ടില്‍ റേഷനരി സൂക്ഷിച്ചതിന് പള്ളിത്തോട്ടം സ്വദേശി പൂക്കുഞ്ഞിനെയും(55) പൊടിപ്പ് മില്ലില്‍ സൂക്ഷിച്ചതിന് പള്ളിത്തോട്ടം ഫാത്തിമ ഫ്ലവര്‍ മില്‍ ഉടമ ഫാറൂഖിനെയും(70) പൊലീസ് അറസ്റ്റ് ചെയ്തു. പൂക്കുഞ്ഞിന്റെ വീട്ടില്‍ റേഷനരി സംഭരിച്ചിട്ടുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ പള്ളിത്തോട്ടം പൊലീസാണ് പരിശോധന നടത്തിയത്.
390 കിലോ റേഷന്‍ അരി എട്ട് ചാക്കുകളിലായാണ് സൂക്ഷിച്ചിരുന്നത്. വിവിധ ആളുകളില്‍ നിന്ന് റേഷനരി വില കൊടുത്ത് വാങ്ങിയെന്നാണ് പൂക്കുഞ്ഞ് പൊലീസിനോട് പറഞ്ഞത്. പിടിച്ചെടുത്ത റേഷനരി പള്ളിത്തോട്ടം പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി.
പൊലീസിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഇന്നലെ ഉച്ചയോടെയാണ് പൊടിപ്പ് മില്ലില്‍ പരിശോധന നടത്തിയത്. ഒരു ചാക്കില്‍ ഗോതമ്ബും ഒന്‍പത് ചാക്കില്‍ അരിയും കണ്ടെത്തിയതോടെ പെലീസ് വിവരം സിവില്‍ സപ്ലൈസ് വകുപ്പിനെ അറിയിച്ചു.
https://www.facebook.com/Malayalivartha