ലോക്ക്ഡൗണുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന വിലക്ക് ലംഘിച്ച് വിവിധയിടങ്ങളില്‍ നടത്തിയ പ്രാര്‍ത്ഥനകളില്‍ വ്യാപക അറസ്റ്റ്... തിരുവനന്തപുരത്ത് ജമാ അത്ത് കമ്മിറ്റി പ്രസിഡന്റും സെക്രട്ടറിയും ഉള്‍പ്പടെ 11 പേർ പിടിയിൽ... തൃശ്ശൂരും കോഴിക്കോടും സമാനമായ കേസുകൾ!
സംസ്ഥാനത്ത് ലോക്ക്ഡൗണുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന വിലക്ക് ലംഘിച്ച് വിവിധയിടങ്ങളില്‍ നടത്തിയ പ്രാര്‍ത്ഥനകളില്‍ വ്യാപകമായ അറസ്റ്റ്. തിരുവനന്തപുരത്ത് ജമാ അത്ത് കമ്മിറ്റി പ്രസിഡന്റും സെക്രട്ടറിയും ഉള്‍പ്പടെ 11 പേരെ പൊലീസ് അറസ്റ്റ് ചെയ്തു.
ഇവരെ പിന്നീട് ജ്യാമത്തില്‍ വിട്ടയച്ചു. പാലോട് പൊലീസ് സ്‌റ്റേഷന്‍ അതിര്‍ത്തിയിലെ പെരിങ്ങമല, ചിറ്റൂര്‍ ജമാ അത്ത് പള്ളിയില്‍ വിലക്ക് ലംഘിച്ച് കൂട്ടം ചേര്‍ന്ന് നിസ്‌കാര ചടങ്ങുകള്‍ നടത്തിയവരെയാണ് അറസ്റ്റ് ചെയ്തത്. ഇന്നലെ വൈകിട്ട് 6.45 നായിരുന്നു കൂട്ട നിസ്‌കാരം നടന്നത്. തൃശ്ശൂര്‍ ചാവക്കാട് തിരുവത്രയില്‍ അഞ്ച് പേര്‍ അറസ്റ്റിലായി.
തിരുവത്ര സ്വലാത്ത് നഗര്‍ ജുമാമസ്ജിദ് കമ്മിറ്റിക്കാര്‍ക്ക് എതിരെയാണ് നടപടി. ഇന്നലെ വൈകിട്ട് ആറേമുക്കാലിനായിരുന്നു കൂട്ടമായുള്ള നിസ്‌ക്കാരം. കൂട്ട നിസ്‌കാരത്തില്‍ 15 പേരാണ് പങ്കെടുത്തെന്ന് പൊലീസ് പറഞ്ഞു.
കോഴിക്കോട് ഫറൂഖ് നല്ലൂര്‍ പാണ്ടിപ്പാടം മസ്ജിദില്‍ ജുമാ നിസ്‌കാരത്തില്‍ പങ്കെടുത്ത 14 പേര്‍ക്കെതിരെ കേസെടുത്തു. ഒന്‍പത് പേരെ അറസ്റ്റ് ചെയ്തു. ലോക്ക് ഡൗണ്‍ ലംഘിച്ചതിന് ജുമാ മസ്ജിദ് കമ്മറ്റിക്കെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്.
കോവിഡ് 19 വ്യാപനം തടയാന്‍ പള്ളികളില്‍ കൂട്ട പ്രാര്‍ത്ഥന നടത്തരുതെന്ന സര്‍ക്കാര്‍ ഉത്തരവ് നിലനില്‍ക്കുമ്ബോഴാണ് ലംഘനം. കഴിഞ്ഞദിവസം ലോക്ക്ഡൗണ്‍ ലംഘിച്ച് ആളുകളെ കൂട്ടിയ ഡോക്ടറെ സസ്‌പെന്റ് ചെയതിരുന്നു. തിരൂര്‍ ജില്ലാ ആശുപത്രിയിലെ ഡോക്ടര്‍ അലി അഷ്‌റഫിനെയാണ് ആരോഗ്യവകുപ്പ് സസ്‌പെന്റ് ചെയ്തത്. നടുവിലങ്ങാടി മസ്ജിദില്‍ ആളുകളെ കൂട്ടി നമസ്‌കാരം നടത്തിയതിനാണ് നടപടി.
https://www.facebook.com/Malayalivartha