ഇവിടം ഫ്രാൻസിനേക്കാൾ സുരക്ഷിതം തന്നെയാണ്; കേരളത്തിന് വിദേശികളുടെ നന്ദി, പിന്നെ പറന്നത് പാരിസിലേക്ക്
ലോക്‌ഡൗണിൽ കുടുങ്ങിയപ്പോയ 112 ഫ്രഞ്ച് പൗരൻമാരുമായി പ്രത്യേക വിമാനം നെടുമ്പാശേരിയിൽനിന്ന് പാരിസിലേക്കു പുറപ്പെടുമ്പോൾ ഏവർക്കും പറയാനുണ്ട് കേരളം സുരക്ഷിതം എന്നത്. അങ്ങനെ കേരളത്തിലും തമിഴ്നാട്ടിലുമായി കുടുങ്ങിയവരെ ഫ്രഞ്ച് എംബസിയുടെ ആവശ്യപ്രകാരം വിനോദ സഞ്ചാര വകുപ്പ് 24 മണിക്കൂറിനുള്ളിൽ നടപടിക്രമങ്ങൾ പൂർത്തിയാക്കി കൊച്ചിയിലെത്തിച്ച് കയറ്റി വിടുകയായിരുന്നു ചെയ്തത്.
ഇവർ മാർച്ച് 11 നു മുൻപണ് കേരളത്തിലെത്തിയത്. തുടർന്ന് വിവിധ ജില്ലകളിലായി ലോക്ഡൗൺ കാരണം അകപ്പെടുകയും ചെയ്ത വിദേശികളെയാണ് കൊച്ചിയിൽ എത്തിച്ച് സ്വന്തം നാട്ടിലേക്ക് അധികൃതർ കയറ്റി അയച്ചത്. അതോടൊപ്പം തന്നെ തങ്ങളുടെ പൗരൻമാരെ ഒരുവിധത്തിലും ബുദ്ധിമുട്ടിക്കാതെ എല്ലാ സൗകര്യങ്ങളും ചെയ്ത കേരള സർക്കാറിനും ടൂറിസം വകുപ്പിനും പോണ്ടിച്ചേരിയിലെ ഫ്രഞ്ച് കോൺസുലേറ്റ് ജനറൽ കാതറിൻ സുവാർഡ് നന്ദി അറിയിക്കുകയുണ്ടായി. ഒപ്പം കേരളത്തിൽ കുടുങ്ങിയ ഫ്രഞ്ച് പൗരൻമാരെ തിരികെ നാട്ടിലെത്തിക്കാൻ സഹായിക്കണമെന്ന അഭ്യർഥന ലഭിച്ച് 24 മണിക്കൂറിനുള്ളിലാണ് കേരളം അതിനുള്ള നടപടി ക്രമങ്ങൾ പൂർത്തിയാക്കിയത് എന്നത് അഭിനന്ദനം അർഹിക്കുന്നത് തന്നെ.
ഇവർ ടൂറിസ്റ്റ് വീസയിൽ സംസ്ഥാനത്തെത്തിയത്. ഇവരിൽ 3 വയസ്സുകാരൻ മുതൽ 85 വയസ്സുകാർ വരെയുണ്ട്. എന്നാൽ ഏവരും വിനോദ സഞ്ചാരികളും ആയുർവേദ ചികിത്സക്കെത്തിയവരുമാണ്. ഫ്രഞ്ച് എംബസി ചാർട്ടർ ചെയ്ത എയർ ഇന്ത്യ വിമാനം മുംബൈ വഴി ഇന്ന് രാവിലെ എട്ടിനു പാരിസിലേക്കു തിരിക്കുകയുണ്ടായി. അതേസമയം, 5300 പേർ മരിച്ച ഫ്രാൻസിനെക്കാൾ ഇവിടെ സുരക്ഷിതമാണെന്നു പറഞ്ഞ് നാട്ടിലേക്കു മടങ്ങാത്ത ഫ്രഞ്ച് പൗരൻമാർ ഇനിയും കേരളത്തിലുണ്ട് എന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. ഒപ്പം യുകെ, യുഎസ്, റഷ്യ എന്നിവിടങ്ങളിൽനിന്നുള്ള പൗരന്മാരും സംസ്ഥാനത്തുണ്ട്.
അതോടൊപ്പം തന്നെ ഫ്രഞ്ച് എംബസിയിൽ നിന്നും വിദേശകാര്യ വകുപ്പിൽ നിന്നും ആവശ്യമെത്തിയതോടെ പൊലീസ് സഹായത്തോടെ വിദേശ പൗരൻമാരെ കൊച്ചിയിലെത്തിച്ചു. ആരോഗ്യ വകുപ്പ് മെഡിക്കൽ പരിശോധനയും പൂർത്തിയാക്കി 24 മണിക്കൂറിനുള്ളിൽ നെടുമ്പാശേരിയിലെത്തിക്കുകയായിരുന്നുവെന്ന് കേരളാ ടൂറിസം ജോയിന്റ് ഡയറക്ടർ രാജ്കുമാർ വ്യക്തമാക്കുകയുണ്ടായി.
https://www.facebook.com/Malayalivartha