Widgets Magazine
23
Mar / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഒമാനിൽ മിന്നൽപ്രളയം: രണ്ട് മലയാളികൾ മരിച്ചു; ഒരാളെ കാണാതായി...


സദ്യയ്ക്ക് പായസം കിട്ടിയില്ല; വിളമ്പുകാരനെ കല്ലുകൊണ്ട് ഇടിച്ചയാൾ അറസ്റ്റിൽ...


സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും വാണിജ്യ എൽ‌പി‌ജിയുടെ 20 ശതമാനം അധികമായി അനുവദിക്കാൻ സർക്കാർ.. യുദ്ധം ഇന്ത്യയിലേക്കുള്ള ഊർജ്ജ വിതരണത്തെ തടസ്സപ്പെടുത്തി..


കേരളത്തിൽ കനത്ത ചൂട് തുടരുമെന്നും താപനില ഇനിയും ഉയരുമെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ്.. വിവിധ ഭാഗങ്ങളിൽ നേരിയ മഴ ലഭിച്ചെങ്കിലും ചൂടിന് കാര്യമായ ആശ്വാസമുണ്ടാകില്ലെന്നാണ് പ്രവചനം..


പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് മുതിർന്ന മന്ത്രിമാരുമായി ഉന്നതതല യോഗം ചേരും..മിഡിൽ ഈസ്റ്റിൽ തുടരുന്ന യുദ്ധവും അത് ഇന്ത്യയിൽ ചെലുത്തുന്ന സ്വാധീനവുമാണ് പ്രധാന ചർച്ചാ വിഷയം..

കൊവിഡിന്റെ പശ്ചാത്തലത്തില്‍ തിരിച്ചടി നേരിട്ട ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിനായി ബാങ്കുകള്‍ക്ക് മുന്നില്‍ പുതിയ ആവശ്യവുമായി കേന്ദ്രസര്‍ക്കാര്‍... ചെറുകിട വ്യാപാരികള്‍ക്ക് 7.5 ശതമാനം മുതല്‍ എട്ട് ശതമാനം വരെ പലിശയ്ക്ക് വായ്പ ലഭ്യമാക്കാന്‍ ശ്രമം

07 JUNE 2020 10:18 AM IST
മലയാളി വാര്‍ത്ത

More Stories...

സി.പി.ഐ.എമ്മില്‍ ആശയപരമായ വ്യതിയാനം സംഭവിച്ചെന്ന് എം.എ ബേബി

വര്‍ക്കലയില്‍ വിദേശവനിതയ്ക്ക് നേരെ ലൈംഗികാതിക്രമം

ക്രിമിനലുകളെ സ്ഥാനാർത്ഥിയാക്കുന്നതിലൂടെ കേരള ജനതയ്‌ക്ക്‌ എന്ത് സന്ദേശമാണ് സിപിഐഎം കൊടുക്കുന്നത്? രാഹുൽ മാങ്കൂട്ടത്തിൽ സ്കൂൾ പരിപാടിയിൽ പങ്കെടുത്ത സംഭവത്തിൽ ബാലാവകാശ കമീഷൻ വിശദീകരണം തേടിയതിൽ വിമർശനം

സദ്യയ്ക്ക് പായസം കിട്ടിയില്ല; വിളമ്പുകാരനെ കല്ലുകൊണ്ട് ഇടിച്ചയാൾ അറസ്റ്റിൽ...

കേരളത്തിൽ കനത്ത ചൂട് തുടരുമെന്നും താപനില ഇനിയും ഉയരുമെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ്.. വിവിധ ഭാഗങ്ങളിൽ നേരിയ മഴ ലഭിച്ചെങ്കിലും ചൂടിന് കാര്യമായ ആശ്വാസമുണ്ടാകില്ലെന്നാണ് പ്രവചനം..

കൊവിഡിന്റെ പശ്ചാത്തലത്തില്‍ തിരിച്ചടി നേരിട്ട ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിനായി ബാങ്കുകള്‍ക്ക് മുന്നില്‍ പുതിയ ആവശ്യവുമായി കേന്ദ്രസര്‍ക്കാര്‍. രാജ്യത്തെ ചെറുകിട വ്യാപാരികള്‍ക്ക് 7.5 ശതമാനം മുതല്‍ എട്ട് ശതമാനം വരെ പലിശയ്ക്ക് വായ്പ ലഭ്യമാക്കാനാണ് ശ്രമം.

സാമ്പത്തിക ഞെരുക്കത്തിലായ വ്യാപാരികള്‍ക്ക് പരമാവധി വായ്പാ സഹായമാണ് കേന്ദ്രം ലക്ഷ്യമിടുന്നത്. പരമാവധി കുറഞ്ഞ വായ്പാ പലിശ നിരക്കിന് വേണ്ടി ബാങ്കുകളുമായി ചര്‍ച്ച നടത്തുകയാണ് കേന്ദ്രസര്‍ക്കാരിന്റെ പ്രതിനിധികള്‍.

കൊവിഡിന്റെ സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ച ഘട്ടത്തില്‍ തന്നെ ചെറുകിട -ഇടത്തരം കച്ചവട സ്ഥാപനങ്ങള്‍ക്ക് പരമാവധി വായ്പാ സഹായം ലഭ്യമാക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ പറഞ്ഞിരുന്നു. ഇതിന്റെ ഭാഗമായാണ് ചര്‍ച്ചകള്‍ പുരോഗമിക്കുന്നത്. അതെ സമയം ജിഎസ്ടി കൗണ്‍സിലിന്റെ സുപ്രധാന യോഗം ജൂണ്‍ 12 ന് ചേരും. മൂന്ന് മാസത്തിലൊരിക്കല്‍ കൗണ്‍സില്‍ ചേരണമെന്നാണ് വ്യവസ്ഥ. കഴിഞ്ഞ ജിഎസ്ടി കൗണ്‍സില്‍ യോഗം മാര്‍ച്ച് 14 നാണ് നടന്നത്. കൊവിഡ് പ്രതിസന്ധി രൂക്ഷമായ ശേഷമുളള ആദ്യ കൗണ്‍സില്‍ യോഗം എന്ന നിലയില്‍ ഇത് ഏറെ നിര്‍ണായകമാണ്.

ലോക്ക്ഡൗണിലെ ധനകാര്യ പ്രതിസന്ധികളും കൊവിഡിന് ശേഷമുളള വ്യവസായ രംഗത്തിന്റെ തിരിച്ചുവരവും യോഗത്തില്‍ ചര്‍ച്ചയായേക്കും. ജിഎസ്ടി നഷ്ടപരിഹാര വിതരണം സംബന്ധിച്ച് സംസ്ഥാനങ്ങളും കേന്ദ്ര സര്‍ക്കാരും തമ്മിലുളള തര്‍ക്കങ്ങളും യോഗത്തില്‍ ഉയരുമെന്നുറപ്പാണ്. വിപണിയില്‍ നിന്ന് വായ്പയെടുത്ത് നഷ്ടപരിഹാര വിതരണം നടത്തുന്ന കാര്യം ആലോചിക്കുമെന്ന് കഴിഞ്ഞ യോഗത്തില്‍ ധനമന്ത്രി വ്യക്തമാക്കിയിരുന്നു. ഇതില്‍ തുടര്‍ച്ച ചര്‍ച്ചകളുണ്ടായേക്കും.

ജിഎസ്ടി നികുതി ഘടന പരിഹരിക്കുന്നത് സംബന്ധിച്ച് വ്യവസായ ഫെഡറേഷനുകളും സംഘടനകളും ഉയര്‍ത്തുന്ന ആവശ്യം പരിഗണിക്കാന്‍ ഇടയില്ല. കഴിഞ്ഞ മൂന്ന് മാസത്തിനിടയ്ക്ക് വലിയ തോതില്‍ നികുതി വരുമാനത്തില്‍ ഇടിവ് രേഖപ്പെടുത്തിയ സാഹചര്യത്തില്‍ ഒരു നികുതി പരിഷ്‌കരണം സര്‍ക്കാരിന്റെ പരിഗണനയില്‍ ഇല്ല. കഴിഞ്ഞ വര്‍ഷത്തെ നഷ്ടപരിഹാരമായി ഇതുവരെ മൊത്തം 1,51,496 കോടി രൂപയാണ് കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്ക് വിതരണം ചെയ്തിട്ടുളളത്. കഴിഞ്ഞ ദിവസം വിതരണം ചെയ്ത 36,400 കോടി ഉള്‍പ്പെടയുളള കണക്കാണിത്.

ജിഎസ്ടി വരുമാനത്തിന്റെ കാര്യത്തില്‍ സംസ്ഥാനങ്ങളും കേന്ദ്ര സര്‍ക്കാരും തുല്യ ദു:ഖിതരാണ്. കഴിഞ്ഞ മൂന്ന് മാസമായി ജിഎസ്ടി വരുമാന വരവില്‍ വന്‍ ഇടിവാണ് സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര സര്‍ക്കാരിനും ഉണ്ടായിട്ടുളളത്. ജിഎസ്ടി സെസിലൂടെ ലഭിക്കുന്ന തുക മാത്രമേ സംസ്ഥാനങ്ങള്‍ക്ക് നഷ്ടപരിഹാരമായി നല്‍കുകയൊള്ളു എന്ന ധനമന്ത്രിയുടെ ബജറ്റിലെ പ്രഖ്യാപനം സംസ്ഥാനങ്ങള്‍ അംഗീകരിച്ചിട്ടില്ല. കൊവിഡ് ധന -ആരോഗ്യ പ്രതിസന്ധി നിലനില്‍ക്കുന്നതിനാല്‍ ഇക്കാര്യത്തില്‍ കൂടുതല്‍ തര്‍ക്കങ്ങളിലേക്ക് തല്‍ക്കാലം നീങ്ങാന്‍ സാധ്യത കുറവാണ്.

ജിഎസ്ടി നഷ്ടപരിഹാര വിതരണ കാലവധി 2022 ഓടെ അവസാനിക്കും. ഈ കാലാവധി നീട്ടണമെന്നാണ് ഏറെ നാളായി സംസ്ഥാനങ്ങള്‍ ആവശ്യപ്പെടുന്നത്. എന്നാല്‍, ഈ ആവശ്യം ധനകാര്യ കമ്മീഷന്‍ അംഗീകരിക്കാന്‍ തയ്യാറല്ല. നഷ്ടപരിഹാരം നല്‍കുന്നത് സംബന്ധിച്ച മന്ത്രിമാരുടെ സമിതി നല്‍കുന്ന ശുപാര്‍ശ യോഗം ചര്‍ച്ച ചെയ്‌തേക്കും. 2017 ഓഗസ്റ്റ് മുതല്‍ 2019 ജനുവരി വരെയുളള നികുതി തിരിച്ചടവില്‍ വിവിധ വിഭാഗങ്ങള്‍ വരുത്തിയ പിഴ തിരിച്ചു നല്‍കുന്നതില്‍ കൗണ്‍സില്‍ അന്തിമ തീരുമാനം എടുക്കുമെന്നാണ് ലഭിക്കുന്ന സൂചന.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിമര്‍ശിക്കേണ്ടതിനെ വിമര്‍ശിക്കുകതന്നെ ചെയ്യുമെന്ന് ശരത്കുമാര്‍  (2 hours ago)

ഊര്‍ജ കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടാല്‍ ഹോര്‍മുസ് കടലിടുക്ക് പൂര്‍ണമായും അടയ്ക്കും  (2 hours ago)

പാചക വാതക പ്രതിസന്ധിക്ക് താത്കാലിക ആശ്വാസം  (2 hours ago)

ഇപ്പോള്‍ സിംഗിളാണെന്ന് വെളിപ്പെടുത്തിയതിന് കാരണം പറഞ്ഞ് മീര വാസുദേവ്  (3 hours ago)

സി.പി.ഐ.എമ്മില്‍ ആശയപരമായ വ്യതിയാനം സംഭവിച്ചെന്ന് എം.എ ബേബി  (3 hours ago)

വര്‍ക്കലയില്‍ വിദേശവനിതയ്ക്ക് നേരെ ലൈംഗികാതിക്രമം  (4 hours ago)

ഇറാനെതിരായ യുദ്ധത്തില്‍ പങ്കുചേരാന്‍ ലോക നേതാക്കളോട് ആഹ്വാനം ചെയ്ത് നെതന്യാഹു  (4 hours ago)

യുഎസ് പാക്കിസ്ഥാനെ ആക്രമിച്ചാല്‍ ഞങ്ങള്‍ ഇന്ത്യയെ ആക്രമിക്കുമെന്ന് ഭീഷണി  (4 hours ago)

ഇറാന്‍ 'മരിച്ചെന്ന് പ്രഖ്യാപിച്ച് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്  (4 hours ago)

ഏപ്രില്‍ ഒന്ന് മുതല്‍ പുതിയ ആദായ നികുതി ചട്ടം; 20 ലക്ഷം രൂപയ്ക്കു മുകളിലുള്ള വസ്തു ഇടപാടുകള്‍ക്കു മാത്രം പാന്‍ മതി  (5 hours ago)

മനപൂര്‍വമായി ബി.ജെ.പിയെ ജയിപ്പിക്കാന്‍ വേണ്ടി സി.പി.എം നിര്‍ത്തിയിരിക്കുന്ന സ്ഥാനാര്‍ത്ഥിയാണ് പാലക്കാട്ടേത്; ഗുരുതര ആരോപണവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ  (6 hours ago)

ധീരമായ നിലപാടുകൾ സ്വീകരിക്കുന്ന വ്യക്തിയാണ് ജി സുധാകരൻ; മുഖ്യമന്ത്രിയില്‍നിന്ന് ചെറ്റത്തരം പ്രയോഗം വന്നതിലൂടെ അദ്ദേഹത്തിന് ഒരു മാറ്റവും സംഭവിച്ചിട്ടില്ലെന്നു വ്യക്തമായി; വിമർശിച്ച് എഐസിസി ജനറൽ സെക്രട്  (6 hours ago)

പെരുമാറ്റച്ചട്ട ലംഘനം; ഗുരുവായൂർ നിയോജകമണ്ഡലം സ്ഥാനാർത്ഥി അഡ്വ.ബി.ഗോപാലകൃഷ്ണനെതിരെ കേസ്  (6 hours ago)

ക്രിമിനലുകളെ സ്ഥാനാർത്ഥിയാക്കുന്നതിലൂടെ കേരള ജനതയ്‌ക്ക്‌ എന്ത് സന്ദേശമാണ് സിപിഐഎം കൊടുക്കുന്നത്? രാഹുൽ മാങ്കൂട്ടത്തിൽ സ്കൂൾ പരിപാടിയിൽ പങ്കെടുത്ത സംഭവത്തിൽ ബാലാവകാശ കമീഷൻ വിശദീകരണം തേടിയതിൽ വിമർശനം  (6 hours ago)

നികൃഷ്ടജീവി, പരനാറി, എടോ ഗോപാലകൃഷ്ണാ, കീടം, കുലംകുത്തി, ചെറ്റ, ചെറ്റത്തരം, കടക്ക് പുറത്ത്, അഭിവന്ദ്യന്‍; മുഖ്യമന്ത്രി പിണറായി വിജയന്‍ വീണ്ടും തെറിപ്പാട്ട് തുടങ്ങി  (6 hours ago)

Malayali Vartha Recommends