ലോക്ക്ഡൗണ്‍ ലംഘിച്ച് ജനം തെരുവില്‍ ഇറങ്ങിയ പൂന്തുറയില്‍ സ്ഥിതി ശാന്തമാകുന്നു.. ആരോഗ്യപ്രവർത്തകരോട് ജനങ്ങൾ സഹകരിക്കാൻ തുടങ്ങി.. . പ്രദേശത്ത് കൊവിഡ്-19 പ്രതിരോധ പ്രവര്‍ത്തനം ശക്തമാക്കുന്നതിന്റെ ഭാഗമായി ക്വിക്ക് റെസ്‌പോണ്‍സ് ടീമിനെ നിയോഗിച്ചു. ആരോഗ്യ, റവന്യൂ, പൊലീസ് ഉദ്യോഗസ്ഥരാണ് ടീമിലുള്ളത്..അവശ്യ സാധനങ്ങളുടെ വില്‍പനയ്ക്കായി മൊബൈല്‍ ഷോപ്പുകൾ സ്ഥലത്ത് വിന്യസിച്ചിട്ടുണ്ട്
ലോക്ക്ഡൗണ്‍ ലംഘിച്ച് ജനം തെരുവില്‍ ഇറങ്ങിയ പൂന്തുറയില്‍ സ്ഥിതി ശാന്തമാകുന്നു.. ആരോഗ്യപ്രവർത്തകരോട് ജനങ്ങൾ സഹകരിക്കാൻ തുടങ്ങി.. . പ്രദേശത്ത് കൊവിഡ്-19 പ്രതിരോധ പ്രവര്‍ത്തനം ശക്തമാക്കുന്നതിന്റെ ഭാഗമായി ക്വിക്ക് റെസ്‌പോണ്‍സ് ടീമിനെ നിയോഗിച്ചു. ആരോഗ്യ, റവന്യൂ, പൊലീസ് ഉദ്യോഗസ്ഥരാണ് ടീമിലുള്ളത്..അവശ്യ സാധനങ്ങളുടെ വില്‍പനയ്ക്കായി മൊബൈല്‍ ഷോപ്പുകൾ സ്ഥലത്ത് വിന്യസിച്ചിട്ടുണ്ട്
കൂടാതെ, ജനങ്ങളുടെ ആവശ്യപ്രകാരം അവശ്യ സാധനങ്ങളുടെ വില്‍പനയ്ക്കായി മൊബൈല്‍ ഷോപ്പുകളും സ്ഥലത്ത് വിന്യസിച്ചു. കണ്‍സ്യൂമര്‍ ഫെഡിന്റെ സഞ്ചരിക്കുന്ന വിപണന കേന്ദ്രങ്ങളാണ് തുറന്നത്. കോവിഡ് മാനദണ്ഡങ്ങള്‍ അനുസരിച്ചാണ് പ്രവര്‍ത്തിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദ്ദേശ പ്രകാരമാണ് വിപണന കേന്ദ്രങ്ങള്‍ തുറന്നത്.
ഇന്ന് പൂന്തുറയിലെ ജനങ്ങള്‍ കോവിഡ് പരിശോധനയോട് സഹകരിച്ചുവെന്നാണ് പൂന്തുറ കമ്മ്യൂണിറ്റി ആരോഗ്യ കേന്ദ്രത്തിലെ ഡോക്ടര്‍ പറഞ്ഞത് . ക്വിക്ക് റെസ്‌പോണ്‍സ് ടീം 24 മണിക്കൂറും പ്രവര്‍ത്തിക്കുകയും ക്രിട്ടിക്കല്‍ കണ്ടെയിന്‍മെന്റ് സോണിലേക്കുള്ള ചരക്ക് ഗതാഗതം, വെള്ളം, വൈദ്യുതി തുടങ്ങിയവയെല്ലാം നിരീക്ഷിക്കുകയും ചെയ്യും..കോവിഡ്-19 സൂപ്പര്‍ സ്‌പ്രെഡ് സംഭവിച്ച പൂന്തുറയില്‍ അവശ്യസാധനങ്ങളും ചികിത്സയും ലഭിക്കുന്നില്ലെന്ന് ആരോപിച്ചാണ് വെള്ളിയാഴ്ച്ച ജനം തെരുവില്‍ ഇറങ്ങിയത്.
കോവിഡ്-19 സൂപ്പര്‍ സ്‌പ്രെഡ് സംഭവിച്ച തീരപ്രദേശമായ പൂന്തുറയില്‍ പരിശോധനയ്ക്കായി സ്വാബ് ശേഖരിക്കുന്നതിനായി പോയ വനിതാ ഡോക്ടര്‍ അടക്കമുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ സഞ്ചരിച്ച കാറിനെ ആക്രമിച്ച ജനക്കൂട്ടം അസഭ്യം പറയുകയും രോഗവ്യാപനമുണ്ടാകുന്ന തരത്തില്‍ അവര്‍ക്ക് നേരെ ചുമയ്ക്കുകയും ചെയ്തിരുന്നു
https://www.facebook.com/Malayalivartha