ഓൺലൈൻ പഠനത്തോടൊപ്പം പ്രണയവും ആത്മഹത്യകളും; വില്ലനായി മാറുന്ന മൊബൈൽ ഫോൺ, എട്ടു മാസത്തിനിടെ 12 കുട്ടികൾ, വഴിവിട്ടുപോകുന്ന ബന്ധങ്ങൾ

കോവിഡ് വ്യാപനം സ്വാഭാവികമായ ജനജീവിതത്തെയാകെ മാറ്റിമറിക്കുകയുണ്ടായി. പലതരത്തിലുമാണ് മാറ്റങ്ങൾ വന്നിച്ചേർന്നത്. അതോടൊപ്പം തന്നെ കോവിഡ് മൂലം ഓൺലൈൻ പഠനത്തിലേക്ക് വഴിമാറിയതോടെ മൊബൈൽ ഫോണുകൾ വില്ലനായി മാറുന്ന കാഴ്ചയാണ് കാണുവാൻ സാധിക്കുന്നത്. എട്ടു മാസത്തിനിടെ വയനാട്ടിൽ ആത്മഹത്യ ചെയ്തത് 12 കുട്ടികൾ എന്നാണ് പ്രാഥമിക കണക്കുകൾ വ്യക്തമാക്കുന്നത്. ഇതിൽ എല്ലാവരും 15 വയസ്സിൽ താഴെയുള്ളവരുമാണ്. ഈ കഴിഞ്ഞ ബുധനാഴ്ച ഏഴാം ക്ലാസ് വിദ്യാർഥിനി തൊണ്ടർനാട് പാലേരി സ്വദേശി ആൻ മരിയ തൂങ്ങിമരിച്ചിരുന്നു. ഒപ്പം 2019ൽ ആറു കുട്ടികളാണ് മരിച്ചത്.
അതേസമയം മൊബൈൽ നെറ്റ് റീചാർജ് ചെയ്തുകൊടുക്കാത്തതിെൻറയും മൊബൈൽ വാങ്ങി നൽകാത്തതിെൻറയും പേരിൽ ആത്മഹത്യ നടന്നതായിട്ടാണ് പൊലീസ് പറയുന്നത്. ഈ സാഹചര്യത്തിൽ കുട്ടികളുടെ ആത്മഹത്യ ഗൗരവപൂർവം അന്വേഷിക്കാൻ പൊലീസ് നടപടി തുടങ്ങിയിരിക്കുകയാണ്.
ആയതിനാൽ തന്നെ ചൈൽഡ് ലൈനുമായി സഹകരിച്ച് വിദ്യാഭ്യാസ വകുപ്പിെൻറ സഹായത്തോടെ ബോധവത്കരണ പ്രവർത്തനങ്ങൾ നടത്താനുള്ള പദ്ധതികളാണ് ആവിഷ്കരിക്കുന്നത്. ആദ്യ ഘട്ടത്തിൽ പഞ്ചായത്ത് തലത്തിലും പിന്നീട് സ്കൂൾ തലത്തിലും കൗൺസലിങ് നൽകാനാണ് ഉദ്ദേശിച്ചു വരുന്നത്. നടത്തിയ പ്രാഥമിക വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കാത്തതിനാൽ നിരവധി വിദ്യാർഥികൾ മാനസിക പിരിമുറുക്കം അനുഭവിക്കുന്നതായി രക്ഷിതാക്കൾതന്നെ സമ്മതിക്കുന്നുണ്ട്.
https://www.facebook.com/Malayalivartha

























